കീഴൂര്‍ വലിയപാന കാണാന്‍ ആയിരങ്ങളെത്തി
Friday, April 26, 2024 7:18 AM IST
കടുത്തുരുത്തി: അനുഷ്ഠാനവും പാരമ്പര്യവും ഒന്നുചേര്‍ന്ന കീഴൂര്‍ വലിയപാന കാണാന്‍ ആയിരങ്ങളെത്തി. കീഴൂര്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വലിയപാന പുരാണവിശ്വാസത്തനിമ വിടാതെയും ഭക്തി ചോരാതെയുമുള്ള ഗ്രാമത്തിന്‍റെ വഴിപാടായാണ് ആചരിക്കുന്നത്. കീഴൂര്‍ ഭഗവതീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വലിയ പാനയാണ് ഇന്നലെ നടന്നത്.

ഉച്ചയ്ക്ക് 12ന് ഉച്ചപൂജയ്ക്കുശേഷം പാനക്കഞ്ഞി വിതരണം തുടങ്ങി. 41 പറ അരിയുടെ കഞ്ഞിയാണ് വിളമ്പിയത്. പാനയോളം പേരുകേട്ട പാനക്കഞ്ഞി കുടിക്കാന്‍ വന്‍പുരുഷാരമാണ് കടുത്ത ചൂടിനെ അവഗണിച്ച് ഇവിടെയെത്തിയത്.

തുടര്‍ന്ന് വലിയപാന തുടങ്ങി. ദാരിക നിഗ്രഹത്തിനായി പോകുന്ന ഭദ്രകാളിയുടെ പടയാളികളാണ് പാനക്കാര്‍ എന്നാണ് സങ്കല്‍പം. 12 ദിവസത്തെ വ്രതം നോറ്റെത്തുന്ന പാനക്കാരെ കാളി-ദാരിക യുദ്ധത്തിന്‍റെ പടയാളികളായി വാഴിക്കും. തുടര്‍ന്ന് ദേവി ദാരികാനിഗ്രഹത്തിന് പടയാളികളോടൊപ്പം പുറപ്പെടുകയും കര്‍മനിര്‍വഹണത്തിനുശേഷം അനുഗ്രഹിക്കുന്നതിന്‍റെയും അനുസ്മരണമാണ് പാനച്ചടങ്ങിന്‍റെ പൊരുള്‍.

പ്രത്യേകരീതിയില്‍ ഉടുത്തു കെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടെയാണ് പാന തുള്ളുന്നത്. വിഷുദിനംമുതല്‍ വ്രതമനുഷ്ഠിച്ച കീഴൂര്‍, മാന്നാര്‍, വെള്ളാശേരി, പൂഴിക്കോല്‍ എന്നീ കരകളില്‍നിന്നുള്ള പുരുഷന്മാരാണ് പാനതുള്ളലില്‍ പങ്കെടുത്ത പാനയുണ്ണികള്‍. ചെത്തിമിനുക്കിയ പാലക്കമ്പിന്‍റെ മുകള്‍ഭാഗത്ത് ദ്വാരമുണ്ടാക്കി പൂക്കുല തിരുകിവച്ചുള്ള പാനക്കുറ്റിയാണ് ഇവര്‍ ആയുധമായി ഉപയോഗിച്ചത്.

വാദ്യകലാരംഗത്തെ കുലപതിയായ കീഴൂര്‍ മധുസൂദനക്കുറുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ മേളം പാനയ്ക്ക് മിഴിവേകി. വൈകുന്നേരം ഇളംപാനയ്ക്കുശേഷം ഒറ്റതൂക്കം നടന്നു. രാത്രി കലാപരിപാടികളും ഗരുഡന്‍തൂക്കവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ നടക്കുന്ന കുരുതിയോടെ പാനയുടെ ചടങ്ങുകള്‍ സമാപിക്കും.