വോട്ട് പൗലോസിന് ലഹരിയാണ്
Wednesday, April 17, 2024 2:56 AM IST
രാജകുമാരി: തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുക എന്നത് ലഹരിയാണ് രാജകുമാരി പള്ളിയാമ്പുറത്ത് പൗലോസ് എന്ന 97 കാരന്. സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പുകൾ തുടങ്ങിയ അന്നുമുതൽ ഇതുവരെയും നടന്നിട്ടുള്ള ഒരു തെരഞ്ഞെടുപ്പിലും ഇദ്ദേഹം വോട്ട് ചെയ്യാതിരുന്നിട്ടില്ല. വോട്ട് ചെയ്യുക എന്നത് ജീവിത ലഹരിയാണ് ഇദ്ദേഹത്തിന്.

രാഷ‌്ട്രീയം ഉണ്ടെങ്കിലും ഇദ്ദേഹം ഒരുനാളും താൻ ഇഷ്ടപ്പെടുന്ന പാർട്ടിക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾക്കോ മറ്റ് പരിപാടികൾക്കോ ഇറങ്ങിയിട്ടില്ല. സ്ഥാനാർഥികൾ പലപ്പോഴും തന്നെ കാണാൻ എത്താറുണ്ടെന്നും രാജകുമാരി സർക്കാർ സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ദിനത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തുന്നതു താൻ ആണെന്നും ഇദ്ദേഹം പറയുന്നു.

സ്കൂളിലെ പോളിംഗ് ബൂത്തിൽ അതിനായി അതിരാവിലെ തന്നെ ഇദ്ദേഹം എത്തി ക്യൂ നിൽക്കും. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇദ്ദേഹത്തിന്‍റെതായിരുന്നു ആദ്യ വോട്ട്. പ്രായം 97 ൽ എത്തിയതോടെ നടക്കാനുള്ള ബുദ്ധിമുട്ട് മാത്രമാണ് തനിക്കുള്ളതെന്നും എന്നാൽ, മക്കളുടെ സഹായത്തോടെ വാഹനത്തിൽ സ്കൂളിൽ എത്തി തന്നെ വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം എന്നും പൗലോസ് പറഞ്ഞു.

എറണാകുളം ജില്ലയിലെ കുറുപ്പുംപടിയിൽനിന്ന് 1958ലാണ് പൗലോസും ഭാര്യ സാറാമ്മയും ഹൈറേഞ്ചിൽ എത്തിയത്. കുടിയേറ്റ കാലത്തിന്‍റെ കഷ്ടതകളിൽനിന്നാണ് ഇവർ ജീവിതം ആരംഭിച്ചത്. മൂത്ത മക്കളായ ജോർജും മാത്യുമായി അടിമാലിയിൽനിന്ന് കാൽനടയായാണ് രാജകുമാരിയിലേക്ക് ഇവർ എത്തിയത്.

പൗലോസിന്‍റെ ഭാര്യ സാറാമ്മയ്ക്ക് 94 വയസുണ്ട്. സാറാമ്മയും ഇതുവരെ വോട്ട് മുടക്കിയിട്ടില്ല. രാവിലെ മുടങ്ങാതെ പത്രവായന നടത്തുന്ന പൗലോസ് കൃത്യമായ ചിട്ടകളോടെയാണ് വിശ്രമ ജീവിതം നയിക്കുന്നത്. നമ്മുടെ കടമയായ വോട്ട് നിസാരകാരണങ്ങളാൽ മുടക്കരുതെന്നാണ് പുതുതലമുറയോട് പൗലോസ് പറയുന്നത്.