വിഷുവിനെ വരവേറ്റ് നഗരം
Sunday, April 14, 2024 4:25 AM IST
കൊച്ചി: സമൃദ്ധിയുടെ ഓര്‍മകളുകളും നാളെയുടെ പ്രതീക്ഷകളുമായി വിഷുവിനെ വരവേറ്റ് നഗരം. വിഷു ആഘോഷത്തിന് കണിക്കൊന്ന മുതല്‍ സദ്യവരെ ഒരുക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ഇന്നലെ നഗരവാസികള്‍.

എറണാകുളം മാര്‍ക്കറ്റിലും ബ്രോഡ്വേയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പടക്ക വിപണിയില്‍ വന്‍ തിരക്കായിരുന്നു ഇന്നലെ. ഫാന്‍സി പടക്കങ്ങള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെ. കമ്പിത്തിരി, മത്താപ്പ്, പൂവ്, വിഷ്ണുചക്രം, റോക്കറ്റ്, ഗുണ്ടുകള്‍, ആകാശത്ത് കറങ്ങിത്തിരിഞ്ഞ് പൊട്ടുന്ന ഡ്രോണ്‍, ഹെലികോപ്റ്റര്‍ തുടങ്ങിയ പല ഇനങ്ങളുമായിരുന്നു പ്രധാന ആകര്‍ഷണം.

ഇതോടൊപ്പം കൊന്നപ്പൂവിന്‍റെ വില്‍പ്പനയും തകൃതിയായി നടന്നു. ഒരു പിടി കൊന്നപ്പൂവിന് 30രൂപ മുതല്‍ 55 രൂപവരെയായിരുന്നു വില. കണി വെള്ളരിയും എറണാകുളം മാര്‍ക്കറ്റിലെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു. കണിവെള്ളരിക്ക് കിലോയ്ക്ക് 40 രൂപയായിരുന്നു.

വിഷുക്കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുടെ വില്‍പ്പന ദിവസങ്ങള്‍ക്ക് മുന്പേ വഴിയോരങ്ങളില്‍ ആരംഭിച്ചിരുന്നു. പഴം പച്ചക്കറി വിപണികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രക്കടകളില്‍ മുണ്ടും ഷര്‍ട്ടും കൂടാതെ ട്രെന്‍ഡ് വസ്ത്രങ്ങള്‍ക്കും വില്‍പ്പനയേറി. കൃഷ്ണന്‍റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ക്കും ആവശ്യക്കാരേറെയായിരുന്നു.