ആലുവ ബിഎസ്എൻഎൽ പുതിയ കെട്ടിടത്തിലേയ്ക്ക്
Friday, April 26, 2024 4:24 AM IST
ഒഴിയുന്ന പ്രധാന കെട്ടിടത്തിൽ താത്ക്കാലിക കോടതി

ആലുവ: താത്ക്കാലിക കോടതികൾ പ്രവർത്തിക്കാനായി ആലുവ ടെലിഫോൺ എക്ചേഞ്ച് പ്രധാന കെട്ടിടത്തിൽ നിന്ന് മാറ്റുന്നു. അതേ വളപ്പിൽ തന്നെയുള്ള പ്രവേശന കവാടത്തിലുള്ള ചെറിയ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഇതിന് മുന്നോടിയായി കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

ആലുവ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾ ജൂലൈ ഒന്നുമുതൽ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റും. പ്രധാന കെട്ടിടം ഒഴിഞ്ഞുകിട്ടിയാൽ ഫർണിഷിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കും.

പഴയ കെട്ടിടം പൊളിച്ചുനീക്കി നിർദിഷ്ട ആലുവ കോടതി സമുച്ചയ കെട്ടിടം നിർമിക്കും. നിർമാണം പൂർത്തിയാകുന്നതുവരെ ബിഎസ്എൻഎൽ കെട്ടിടത്തിൽ വാടകയ്ക്ക് കോടതികൾ പ്രവർത്തിക്കും. 37.2542 കോടി രൂപയാണ് സർക്കാർ നാലുനില കെട്ടിട നിർമാണത്തിന് അനുവദിച്ചത്.

പുതിയ കെട്ടിടം വരുന്നതോടെ ആലുവയിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബക്കോടതി, പോക്സോ കോടതി എന്നിവയും മാറ്റി സ്ഥാപിക്കും. വാഹനാപകട കേസുകൾ കൈകാര്യം ചെയ്യുന്ന എംഎസിടി കോടതിയും ചേർന്ന് ആറ് കോടതികളാണ് ആലുവയിൽ ഒറ്റക്കുടക്കീഴിൽ വരും.