ജില്ലയില്‍ 56 മാതൃകാ ബൂത്തുകള്‍
Friday, April 26, 2024 4:17 AM IST
കൊച്ചി: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ 56 മാതൃകാ ബൂത്തുകള്‍. 14 നിയമസഭാ മണ്ഡലങ്ങളില്‍ നാല് വീതം 56 മാതൃകാ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശുചിമുറി, കുടിവെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, നിലവാരമുള്ള ഫര്‍ണിച്ചറുകള്‍, സൂചന ബോര്‍ഡുകള്‍,

വോളന്‍റിയേഴ്‌സിന്‍റെ സേവനം, ടോക്കണ്‍ വിതരണം എന്നിവ കൂടാതെ കാഴ്ച പരിമിതര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന, ഇരിക്കാനുള്ള സൗകര്യം ഒരുക്കല്‍, തണല്‍ സംവിധാനം എന്നീവ മാതൃക പോളിംഗ് ബൂത്തില്‍ ഉറപ്പാക്കും. ഇതുകൂടാതെ 14 വനിതാ ബൂത്തുകളും ജില്ലയില്‍ പ്രവര്‍ത്തിക്കും.

വോട്ട് ചെയ്യാന്‍ ബോട്ടില്‍ സൗജന്യ യാത്ര

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളില്‍ സൗജന്യ യാത്ര അനുവദിച്ചു. 85 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കുമാണ് സൗജന്യ യാത്ര.

പോളിംഗ് ബൂത്തില്‍ എത്തിച്ചേരുന്നതിനും വോട്ട് രേഖപ്പെടുത്തി തിരികെ പോകുന്നതിനും ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പെരിയംതുരുത്തുകാര്‍ക്ക് തോണി തന്നെ ശരണം

കൊച്ചി: റോഡും വാഹന സൗകര്യങ്ങളുമൊക്കെ ഉണ്ടെങ്കിലും പെരിയംതുരുത്തുകാര്‍ക്ക് വോട്ട് ചെയ്യണമെങ്കിൽ പുഴ കടക്കാൻ തോണി മാത്രമേയുള്ളൂ. സുരക്ഷിതമായി വോട്ട് ചെയ്യാൻ പോകാനും മടങ്ങാനും രണ്ട് ബോട്ടാണ് ആവശ്യപ്പെട്ടതെങ്കിലും കിട്ടിയത് പഴയ രണ്ട് തോണി. കടുത്ത വെയിലും ചൂടുംകൊണ്ട് ജീവനും കൈയിൽപിടിച്ച് മറുകരയിലെത്തി വോട്ട് രേഖപ്പെടുത്തേണ്ട 'വിധി'യാണ് പെരിയംതുരുത്തിലെ 1200ഓളം വോട്ടര്‍മാര്‍ക്ക്.

വരാപ്പുഴയുമായി റോഡ്മാര്‍ഗം ബന്ധമുള്ള ദ്വീപാണ് പെരിയംതുരുത്ത്. എന്നാല്‍ ദ്വീപിലെ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷന്‍ നിശ്ചയിച്ചിരിക്കുന്നത് എതില്‍വശത്തെ പുഴയ്ക്കപ്പുറമുള്ള ചരിയംതുരുത്തിലെ ചേന്നൂര്‍ എഎംഎം എല്‍പി സ്‌കൂളിൽ. 90, 91 നമ്പര്‍ ബൂത്തുകളാണിവിടെയുള്ളത്. ഇതില്‍ 91-ാം നമ്പര്‍ ബൂത്തിലാണ് പെരിയംതുരുത്തുകാര്‍ക്ക് വോട്ട്.

ഈ ബൂത്തില്‍ 80 ശതമാനത്തിനു മുകളില്‍ പെരിയംതുരുത്തിലെ വോട്ടര്‍മാരാണ്. 200ല്‍ താഴെ വോട്ടര്‍മാര്‍ മാത്രമേ ചരിയംതുരുത്തിൽ താമസക്കാരായുള്ളു. തങ്ങള്‍ക്കായി പെരിയംതുരുത്തില്‍ ബൂത്ത് ക്രമീകരിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതാണ് ദുരിതം പേറി വോട്ട് രേഖപ്പെടുത്താനെത്തേണ്ട ദുര്‍വിധി ഉണ്ടായതെന്ന് പെരിയംതുരുത്തിലെ വോട്ടര്‍മാര്‍ പറയുന്നു.

യുഡിഎഫ് വോട്ടർ ഹെൽപ്പ്‌ലൈൻ

കൊച്ചി: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ സഹായിക്കാൻ ഹെൽപ് ലൈൻ നമ്പറുമായി യുഡിഎഫ്. 7994049994 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വോട്ടർമാർക്ക് ആവശ്യമായ സഹായവും മാർഗ നിർദേശങ്ങളും സംശയ നിവാരണവും ലഭിക്കും.