എക്കൽ: പെരിയാറിൽ തിട്ടകൾ രൂപപ്പെട്ടു
Sunday, April 14, 2024 4:25 AM IST
കരുമാലൂർ: എക്കൽ അടിഞ്ഞ് പെരിയാറിലും കൈവഴികളിലും തിട്ടകൾ രൂപപ്പെട്ടു. മേത്താനം ഭാഗത്തെ പെരിയാറിലും കൈവഴിയായ ആനച്ചാൽ പുഴയിലുമാണ് വൻതോതിൽ എക്കലടിഞ്ഞത്. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് തിട്ടകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഇതോടെ പലയിടത്തും തിട്ടകൾ രൂപപ്പെടുകയും കരഭാഗങ്ങൾ വർധിക്കുകയും ചെയ്തു. എക്കൽ അടിഞ്ഞു പുഴയിൽ തട്ടുകളായി മണ്ണ് ഉയർന്നു വന്നതോടെ വേലിയേറ്റവും വേലിയിറക്കവും സുഗമമായി നടക്കുന്നില്ല.

മത്സ്യക്കെട്ടുകളിലേക്കും ഇടത്തോടുകളിലേക്കും മറ്റും വെള്ളം കയറിയിറങ്ങാത്തതും മത്സ്യബന്ധനത്തിനു കടുത്ത പ്രതിസന്ധിയാണുളവാക്കുന്നത്. ഇറിഗേഷൻ വകുപ്പും മറ്റ് ബന്ധപ്പെട്ട അധികൃതരും ചേർന്നാണ് പുഴയുടെ അടിത്തട്ടിന് സ്വാഭാവിക ആഴം ഒരുക്കേണ്ടത്. എന്നാൽ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. സ്വാഭാവിക ഒഴുക്ക് ഇല്ലാതാകുന്നതോടെ പുഴ മരണത്തിലേക്കു നീങ്ങുമെന്ന ആശങ്കയാണ് ജനങ്ങൾക്ക്.

കഴിഞ്ഞ കുറേ നാളുകളായി മത്സ്യത്തൊഴിലാളികളും വഞ്ചിക്കാരും ദുരിതത്തിലാണ്. കൂടാതെ പലയിടത്തും ഭൂമാഫിയ പുഴ കൈയേറുകയും ചെയ്തിട്ടുള്ളതായി ആക്ഷേപമുയർന്നിട്ടുണ്ട്. പുഴയുടെ സ്വാഭാവിക സംഭരണശേഷി ചുരുങ്ങിയതോടെ മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാകാൻ സാധ്യതയുള്ളതായി ജനങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രളയത്തിനു ശേഷമാണ് ഇത്രയും ചെളി അടിഞ്ഞു കൂടിയിരിക്കുന്നത്.