പേളി മാണി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര്‍ മന്തറിൽ നടന്ന സമരത്തെക്കുറിച്ച് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. താൻ ഉദേശിച്ചത് തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിച്ചതെന്ന് പേളി സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. വിദ്യാർഥികളുടെയും പോലീസുകാരുടെയും സുരക്ഷയെക്കുറിച്ചോർത്ത് താൻ പങ്കുവച്ച കുറിപ്പാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നും പേളി പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും പേളിയുടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനായില്ല എന്നാണ് കമന്റ് ബോക്സിൽ നിന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ക്ലാരിഫിക്കേഷൻ വീഡിയോ തികച്ചും അഭിനയമാണെന്നു നിരവധി പേർ കമന്റ് ചെയ്തു. പോയ ഫോളോവേഴ്സ് ഇനി തിരിച്ചു വരില്ലെന്നും സാഫ്രോൺ ചേച്ചി എന്നും തുടങ്ങി കടുത്ത വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ വിശദീകരണത്തിന് മറ്റൊരു വിശദീകരണം പറയേണ്ടി വരുമെന്നും പരിഹാസമുയർന്നു. കേരള ഹൗസ് സിനിമയിൽ ജയിലിൽ നിന്നിറങ്ങുന്ന കൊച്ചിൻ ഹനീഫ കത്ത് വായിക്കുന്ന ടോണിലാണ് പേളി വീഡിയോ ചെയ്തതെന്നും ചിലർ വിമർശിക്കുന്നു.