Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദുരന്തസ്മരണയിൽ എനോള ഗേ
വീണ്ടും ഹിരോഷിമ, നാഗസാക്കി ഓർമദിനം. അണുബോംബിന്റെ കെടുതി ഇന്നും വിട്ടൊഴിയാതെ ജപ്പാൻ. ഹിരോഷിമയിൽ ആദ്യ അണുബോംബ് വർഷിച്ച എനോള ഗേ എന്ന പോർവിമാനം ഇന്നും അമേരിക്ക സൂക്ഷിക്കുന്നു. ജനലക്ഷങ്ങളെ ചുട്ടെരിക്കാൻ ഉപയോഗിച്ച ആ വിമാനത്തിന്റെ പറക്കലും പിന്നീടുണ്ടായ പ്രയാണവും ചരിത്രത്തിന്റെ ഭാഗമാണ്.
‘ദിവി സൂര്യ സഹസ്രസ്യ’, ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ച ശേഷം റോബർട്ട് ഓപ്പണ്‍ഹൈമർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ’ആയിരം സൂര്യൻമാർ ഒന്നിച്ച് കത്തി ജ്വലിക്കുന്നതു പോലെ’ എന്നതായിരുന്നു ഭഗവത് ഗീതയിൽ നിന്നുള്ള ഈ വാചകത്തിന്റെ അർഥം.
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പണ്‍ഹൈമറിന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു ഹിരോഷിമയിൽ അണുബോംബ് വര്ഷിച്ചപ്പോഴത്തെ ദൃശ്യം. രണ്ടാം ലോകമഹായുദ്ധത്തിന് ഇതോടെ അന്ത്യമായെങ്കിലും ആ കടുംകൗൈയുടെ തീരാദുരിതങ്ങൾ ജപ്പാൻ ജനത ഇന്നും പേറുന്നു.
സമാധാന പ്രതീകമായി ’സഡാക്കോ’ കൊക്കുകളെ കടലാസുകളിൽ മെനഞ്ഞ് ആ വേദനയുടെ ഓർമകൾ ഇന്നും ജപ്പാനിൽ സജീവമായി നിലനിൽക്കുന്നു.
സഖ്യകക്ഷികളായ ഇറ്റലിയും ജർമനിയും കീഴടങ്ങിയിട്ടും യുദ്ധത്തിൽ ഉറച്ചുനിന്ന ജപ്പാനുമേൽ അമേരിക്ക നടത്തിയ അണുവായുധപ്രയോഗത്തിൽ നഷ്ടമായത് ലക്ഷക്കണക്കിനു വിലപ്പെട്ട ജീവനുകളായിരുന്നു.
1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക വീഴ്ത്തിയ അണുബോംബിന്റെ അനുരണനങ്ങൾ 77 വർഷങ്ങൾക്കുശേഷവും അവസാനിച്ചിട്ടില്ല. ആണവവികിരണത്തിന്റെ പരിണിതഫലങ്ങൾ പേറുന്ന തലമുറകൾ ആണവായുധത്തിന്റെ പ്രത്യാഘാതം ലോകത്തെ ഓർമിപ്പിക്കുന്നു.
ബ്രിഗേഡിയർ ജനറൽ പോൾ വാർഫീൽഡ് ടിബറ്റ്സ് ജൂണിയർ പറത്തിയ എനോള ഗേ എന്ന പേരുള്ള ബോയിംഗ്-29 വിമാനം വർഷിച്ച ’ലിറ്റിൽ ബോയ്’ എന്ന അണുബോംബ് ഹിരോഷിമ നഗരത്തെ ചാന്പലാക്കി. ’ഫാറ്റ്മാൻ’ അണുബോംബിലൂടെ നാഗസാക്കിയെയും അമേരിക്ക ക്രൂരമായി തകർത്തു. ചാൾസ് ഡബ്ല്യു. സ്വീനി പറത്തിയ ബോക്സ്കാർ എന്ന മറ്റൊരു ബോയിംഗ്-29 വിമാനത്തിനായിരുന്നു നാഗസാക്കി വിനാശത്തിന്റെ ദൗത്യം.
ആദ്യമായി അണുബോംബ് വർഷിച്ച എനോള ഗേയെയും ബോക്സ്കാറിനെയും നിഷ്പ്രഭമാക്കുന്ന ആണവപോർമുന ഘടിപ്പിക്കാൻ പറ്റുന്ന അത്യാധുനിക വിമാനങ്ങൾ ഇന്ന് വിവിധ രാജ്യങ്ങൾക്കുണ്ട്. എന്നിരിക്കെയും ഹിരോഷിമയിലും നാഗസാക്കിയിലും വിനാശം വിതച്ച രണ്ടു വിമാനങ്ങൾക്കും ചരിത്രത്തിന്റെ താൾപ്പുറങ്ങളിൽ എന്നും ഇടമുണ്ട്.
എനോള ഗേയും ബോക്സ്കാറും
ബോയിംഗ് കന്പനി നിർമിച്ച നാല് എഞ്ചിനുകളുള്ള ബി-29 ബോംബർ വിമാനം 1942ലാണ് ആദ്യമായി പറന്നു തുടങ്ങിയത്. 1944ൽ അണുബോംബ് വഹിക്കാനായി അമേരിക്കൻ സൈന്യം നന്പർ-82 എന്നു കുറിച്ച് ഈ ഇനം വിമാനത്തെ തെരഞ്ഞെടുത്തു.
നവീകരണങ്ങൾക്കുശേഷം 1945 മേയ് 18ന് ഇത് യുഎസ് നാവികസേനയുടെ ഭാഗമായി. പോൾ ഡബ്ല്യു. ടിബറ്റ്സ് കമാൻഡറായ 509-ാം കോംപോസിറ്റ് ഗ്രൂപ്പിലേക്കായിരുന്നു ഈ വിമാനത്തെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ റോബർട്ട് ലൂയിസായിരുന്നു ആദ്യമായി ഈ വിമാനം പറത്തിയത്. മാരകപ്രഹരശേഷിയുള്ള ബോംബുകൾ ഇതിൽനിന്നു വർഷിക്കാൻ സംവിധാനമുണ്ടാക്കി അമേരിക്കൻ സൈനികർ ഇതിൽ പരിശീലനം നേടി.
നിരവധി പരീക്ഷണപ്പറക്കലുകൾക്കൊടുവിൽ 1945 ജൂലൈയിൽ എല്ലാ അർഥത്തിലും ഈ വിമാനം സേനയുടെ ഭാഗമായി. ജൂലൈ 24നായിരുന്നു എനോള ഗേയുടെ ആദ്യ ഒൗദ്യോഗിക ഓപ്പറേഷൻ. ജാപ്പനീസ് നഗരമായ കോബിയിൽ പംപ്കിൻ ബോംബ് വർഷിച്ച വിമാനം രണ്ടു ദിവസത്തിനു ശേഷം മറ്റൊരു ജാപ്പനീസ് നഗരമായ നഗോയയിലും ബോംബിട്ടു. ഈ സമയങ്ങളിലെല്ലാം റോബർട്ട് ലൂയിസ് തന്നെയായിരുന്നു പൈലറ്റ്.
എന്നാൽ ഓഗസ്റ്റ് അഞ്ചിനു രാത്രിയിൽ ഒരു അപ്രതീക്ഷിത തീരുമാനമുണ്ടായി. ആദ്യ പറക്കൽ മുതൽ ഈ വിമാനത്തിന്റെ വൈമാനികനായ റോബർട്ട് ലൂയിസിനെ മാറ്റി കമാൻഡർ പോൾ ഡബ്ല്യു . ടിബറ്റ്സിനെ ഹിരോഷിമയിൽ അണുബോംബ് വർഷിക്കാനുള്ള ദൗത്യം ഏൽപ്പിച്ചു.
സംഘാംഗങ്ങളെ അപ്പാടെ വിസ്മയിപ്പിച്ചു ഈ മാറ്റം. തുടർന്ന് ടിബറ്റ്സ് വെളളിനിറമുള്ള വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റ് സീറ്റ് വാതിലിനു താഴെ തന്റെ അമ്മയുടെ പേര് കോറിയിട്ടു- ’എനോള ഗേ’. അവിടെ യുദ്ധക്കെടുതിയുടെ ചരിത്രം പിറക്കുകയായിരുന്നു.
ലോകം വിറച്ച ദിനം
1945 ഓഗസ്റ്റ് ആറിന് പുലർച്ചെ വടക്കൻ മരിയാന ദ്വീപിലെ നോർത്ത് ഫീൽഡ് സൈനിക ത്താവളത്തിൽ നിന്നാണ് എനോള ഗേ അതിമാരക അണുബോംബുമായി പറന്നുയർന്നത്. ജപ്പാനിലേക്ക് ആറു മണിക്കൂർ പറക്കൽ. രണ്ടു ബോയിംഗ് 29 പോർ വിമാനങ്ങൾ അകന്പടിയായി പറന്നു.
ടേക് ഓഫ് മുതൽ അണുബോംബ് വർഷിച്ചതിന്റേയും വിസ്ഫോടനത്തിന്റേയും മടക്കയാത്രയുടെയും വരെ ഒട്ടേറെ ചിത്രങ്ങൾ അകന്പടി വിമാനങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ഹിരോഷിമയുടെ 9470 മീറ്റർ ഉയരത്തിൽ എത്തിയ എനോള ഗേ ജപ്പാൻ സമയം രാവിലെ 8.15ന് 4500 കിലോ തൂക്കമുള്ള യുറേനിയം അണുബോംബ് വർഷിച്ചു.
താഴേക്കു പതിച്ച ലിറ്റിൽബോയ് അൻപത്തിമൂന്നാം സെക്കൻഡിൽ ഹിരോഷിമയ്ക്ക് 1968 അടി ഉയരത്തിൽ സ്ഫോടനം നടത്തി. അപ്പോഴേക്കും എനോള ഗേ 18.5 കിലോമീറ്റർ വ്യോമദൂരം പിന്നിട്ടിരുന്നു. എന്നാൽ ഹിരോഷിമ യെ ഉരുക്കിയ സ്ഫോടനത്തിന്റെ ആഘാതം വിമാനത്തിൽ അനുഭവപ്പെട്ടിരുന്നു.
ആദ്യമിനിറ്റുകളിൽ തന്നെ ഏകദേശം 70,000 പേർ മരിച്ചുവീണെന്നും അത്രയുംതന്നെ പേർക്ക് മാരക പൊള്ളലേറ്റുവെന്നുമാണ് കണക്ക്. നഗരത്തിലെ 30 ശതമാനം ജനങ്ങളും മരിച്ചുവീണു. ഇതിൽ ഇരുപതിനായിരം സൈനികരും ഇരുപതിനായിരം കൊറിയൻ തൊഴിലാളികളുമുൾപ്പെട്ടിരുന്നു. ഇരുന്പുകെട്ടിട ങ്ങളേറെയും ഉരുകിയൊലിച്ചു.
തുടർ ദിവസങ്ങളിലും പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുകൊണ്ടിരുന്നു. ലോകത്തെ നടുക്കിയ ഓപ്പറേഷനു ശേഷം അമേരിക്കൻ സമയം ഉച്ച കഴിഞ്ഞ് 2.58ന് എനോള ഗേ ടിനിയയിലെ സൈനിക ക്യാന്പിൽ തിരികെയിറങ്ങി. പിന്നാലെ അകന്പടി വിമാനങ്ങളും. കൃത്യം കൃത്യമായി നിർവഹിച്ച് ആദ്യം എനോള ഗേയിൽനിന്നിറങ്ങിവന്ന പൈലറ്റ് ടിബറ്റ്സിനെ സമുന്നത സൈനികമെഡൽ ചാർത്തിയാണ് സ്വീകരിച്ചത്.
15,000 ടണ്‍ ടിഎൻടി(ട്രൈ നൈട്രോ ടൊളുവിൻ)യുടെ വിനാശശക്തിയായിരുന്നു ലിറ്റിൽ ബോയിക്കുണ്ടായിരുന്നത്. ഈ ദൗത്യത്തോടെ പോൾ ഡബ്ല്യു. ടിബറ്റ് ചരിത്രത്തിൽ ഇടം നേടി. എന്നാൽ ആഗ്രഹിച്ചിരുന്ന ഈ ദൗത്യം തന്നിൽനിന്നു തട്ടിയെടുത്ത ടിബറ്റ്സിനോട് മുൻ പൈലറ്റ് റോബർട്ട് ലൂയിസ് എക്കാലവും ശത്രുത പുലർത്തിപ്പോന്നു.
ഹിരോഷിമ ദൗത്യത്തിനു മൂന്നു ദിവസത്തിനു ശേഷമായിരുന്നു നാഗസാക്കിയിലും സമാനതോതിൽ പ്രഹരം വിതച്ച ബോംബിംഗ്. ജപ്പാനിലെ കോകുറ നഗരം ചാന്പലാക്കാനായിരുന്നു പദ്ധതിയെങ്കിലും മോശം കാലാവസ്ഥ മൂലമാണ് നാഗസാക്കിയെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 11ലേക്ക് നിശ്ചയിച്ചിരുന്ന സംഹാരം രണ്ടു ദിവസം മുന്നോട്ടാക്കിയതും കാലാവസ്ഥ പ്രതികൂലമാകാനിടയുണ്ടെന്ന നിരീക്ഷണത്തിലാണ്.
ചാൾസ് ഡബ്ല്യു. സ്വീനി പൈലറ്റായ ബോക്സ്കാർ ബോയിംഗ്-29 വിമാനം വർഷിച്ച ഫാറ്റ്മാൻ ബോംബാണ് നാഗസാക്കിയെ ചാരമാക്കിയത്. അതിമാരകമായ പ്ലൂട്ടോണിയം ബോംബായിരുന്നു ഇത്. ലെഫ്.ജേക്കബ് ബേസർ ഒഴികെ ഹിരോഷിമ ദൗത്യത്തിലുണ്ടായിരുന്ന മറ്റാരും നാഗസാക്കി ദൗത്യത്തിന്റെ ഭാഗമായില്ല. എന്നാൽ ബോക്സ്കാറിന് അകന്പടിയായി എനോള ഗേയും നാഗസാക്കിയിലേക്ക് പറന്നിരുന്നു. അത്തരത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും പ്രഹരം നടത്തുന്നതിൽ എനോള ഗേ പങ്കാളിയായി.
ജാപ്പനീസ് നഗരങ്ങളിൽ അണുബോംബ് വർഷിക്കപ്പെട്ടതോടെ മഹായുദ്ധത്തിന് വിരാമമായി. എന്നാൽ എനോള ഗേ തുടർന്നും നാലു വർഷത്തോളം സൈന്യത്തിന്റെ ഭാഗമായിരുന്നു. ഇതേ വിമാനം അമേരിക്കയിലെ ബിക്കിനി അറ്റോളിൽ നടന്ന ആണവ പരീക്ഷണങ്ങളിലും ഭാഗമായിരുന്നു.
മുറിച്ചും ചേർത്തും എനോള ഗേ
ഓപ്പറേഷനുകൾ പൂർത്തിയാക്കിയശേഷം അമേരിക്കൻ ഗവേഷണസ്ഥാപനമായ സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശത്തിൽ 1952 ജനുവരിയിൽ ഇല്ലിനോയിസിലെ പാർക്ക് റിഡ്ജിലുള്ള ഓർച്ചാർഡ് പ്ലേസ് എയർ ഫീൽഡിലേക്ക് എനോള ഗേയെ എത്തിച്ചു.
അതേ മാസംതന്നെ ടെക്സസിലെ പിയോട്ട് എയർ ഫോഴ്സ് ബേസിലേക്കു മാറ്റി. 1953 ഡിസംബർ രണ്ടിന് മേരിലാൻഡിലെ ആൻഡ്രൂസ് എയർ ഫോഴ്സ് ബേസിലേക്കും എനോള ഗേയ്ക്ക് സ്ഥാനമാറ്റമുണ്ടായി.
99 അടി നീളമുള്ള ബോയിംഗ് വിമാനം അതേപടി സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം സ്മിത്ത്സോണിയനിൽ ഇല്ലാത്തതിനാലായിരുന്നു ഈ മാറ്റങ്ങൾ.
എയർഫോഴ്സ് ആസ്ഥാനത്ത് വിമാനം ഭദ്രമായിരിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വിമാനം ഉയർത്തിവയ്ക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെ എയർബേസിന്റെ ഒഴിഞ്ഞ കോണിലേക്ക് എനോള ഗേ പുറംതള്ളപ്പെട്ടു.
അവിടെ കിടന്ന വിമാനത്തിലെ പല ഭാഗങ്ങളും പലരും അറുത്തും മുറിച്ചും മോഷ്ടിച്ചുകൊണ്ടുപോയി. പ്രാണികളുടെയും പക്ഷികളുടെയും സങ്കേതമായി എനോള ഗേ. വർഷങ്ങൾ കടന്നുപോയപ്പോഴാണ് സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പോൾ ഇ ഗാർബർ എന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധ എനോള ഗേയിൽ പതിയാൻ ഇടയായത്. ഇതേത്തുടർന്ന് 1960 ഓഗസ്റ്റ് 10ന് സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം വിമാനം പൊളിക്കാൻ തുടങ്ങി.
1961 ജൂലെ 21ന് വിമാനഭാഗങ്ങൾ സ്മിത്ത് സോണിയന്റെ മേരിലാൻഡിലെ സ്യൂട്ട് ലാൻഡിലുള്ള സ്റ്റോറേജ് ഏരിയയിലേക്ക് കൊണ്ടുപോയി.
പിന്നീട് നിരവധി വർഷങ്ങൾ എനോള ഗേയുടെ പുറംകവചവും അവശേഷിച്ച ഉപകരണങ്ങളും സ്യൂട്ട് ലാൻഡിൽ കിടന്നു. 1980 കളുടെ തുടക്കത്തിൽ ഡോണ്‍ റേൽ, ഫ്രാങ്ക് ബി സ്റ്റുവർട്ട് എന്നീ വിമുക്തഭടൻമാർ എനോള ഗേയെ പുനരുജ്ജീവിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള താൽപര്യവുമായി മുന്‍പോട്ടു വന്നു. അമേരിക്കൻ യുദ്ധമുന്നേറ്റത്തിലും ചരിത്രത്തിലും ഇടം നേടിയ വിമാനത്തിന്റെ കുറേ ഭാഗമെങ്കിലും സൂക്ഷിക്കണം എന്നതായിരുന്നു അവരുടെ നിലപാട്.
പൈലറ്റ് ടിബറ്റ്സിനെയും സെനറ്റർ ബാരി ഗോൾഡ് വാട്ടറിനെയും അവർ ഈ ഉദ്യമത്തിൽ ഒപ്പംകൂട്ടി. 1983ൽ മുൻ സ്ട്രാറ്റെജിക് എയർ കമാൻഡായിരുന്ന വാൾട്ടർ ജെ. ബോയ്ൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായതോടെ 1984 ഡിസംബറിൽ എനോള ഗേയുടെ പുനരുദ്ധാരണത്തിനു തുടക്കം കുറിച്ചു.
വിമാനത്തിന്റെ പ്രൊപ്പെല്ലറുകളിൽ ഒരെണ്ണം ടെക്സസിലെ എആൻഎം യൂണിവേഴ്സിറ്റിയിലേക്ക് മുന്‍പു കൊണ്ടുപോയിരുന്നു. അവർ അതിന്റെ നീളം കുറച്ച് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചു. ആ സാഹചര്യത്തിൽ വിമാനത്തിന്റെ എഞ്ചിനും കുറെ യന്ത്രങ്ങളും വീണ്ടും നിർമിച്ചു.
പത്തു വർഷത്തെ ശ്രമത്തിൽ എനോള ഗേ ഏറെക്കുറെ പഴയ രൂപത്തിലെത്തി. അപ്പോഴും വിവാദങ്ങൾ വിമാനത്തെ വിട്ടൊഴിഞ്ഞില്ല. 1995ൽ ഹിരോഷിമ ബോംബിംഗിന്റെ അൻപതാം വാർഷികത്തിൽ എനോള ഗേ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാനുള്ള സ്മിത്ത് സോണിയൻ മ്യൂസിയത്തിന്റെ തീരുമാനമാണ് വിമർശനത്തിന് ഇടയാക്കിയത്.
അണുബോംബിന്റെ പരിണിതഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ജാപ്പനീസ് ജനതയോട് അമേരിക്ക ചെയ്ത ക്രൂരതയായി പ്രദർശനം ലോകത്തിന്റെ വിമർശനത്തിന് ഇടയാക്കുമെന്ന് എയർഫോഴ്സ് അസോസിയേഷനും അമേരിക്കൻ വിമുക്ത ഭടൻമാരുടെ സംഘടനയായ അമേരിക്കൻ ലീജിയനും അഭിപ്രായപ്പെട്ടതോടെ പ്രദർശനം ഉപേക്ഷിച്ചു.
അന്നത്തെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയം ഡയറക്ടറുടെ രാജിയിലാണ് വിവാദം ആത്യന്തികമായി കലാശിച്ചത്. 1995 ജൂണ്‍ 28ന് വിമാനത്തിന്റെ ചട്ടക്കൂട് നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ സ്ഥിരമായ പ്രദർശനത്തിനു വച്ചു.
ഈ വിമാനത്തിലേക്ക് മനുഷ്യരക്തവും ചാരവും എറിഞ്ഞതിന് 1995 ജൂലൈ രണ്ടിന് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. 1998 മേയ് 18ന് പ്രദർശനം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ വിമാനത്തിന്റെ സന്പൂർണ പുനഃസ്ഥാപനത്തിന് തീരുമാനമായി .
2003 മാർച്ച്-ജൂണ്‍ കാലയളവിൽ വിമാനം ഭാഗങ്ങളാക്കി വിർജീനിയയിലെ ചാന്റില്ലിലിയിലെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ സ്റ്റീഫൻ ഉഡ്വർ ഹേസി സെന്ററിലേക്ക് അയച്ചു. 2003 ഏപ്രിൽ 10ന് വിമാനത്തിന്റെ ബോഡിയും കോക്പിറ്റും ചിറകുകളും യന്ത്രഭാഗങ്ങളം 1960നു ശേഷം വീണ്ടും ഒന്നിച്ചു.
2003 ഓഗസ്റ്റിൽ കൂട്ടിച്ചേർക്കൽ പൂർത്തിയായി. 2003 ഡിസംബർ 15 മുതൽ ഉഡ്വർ ഹേസി സെന്ററിൽ എനോള ഗേ ഇപ്പോഴും പ്രദർശനത്തിനുണ്ട്. ഹിരോഷിമയിലേക്ക് വിമാനം പറത്തിയ പോൾ ഡബ്ല്യു ടിബറ്റ്സ് 92-ാം വയസിൽ 2007 നവംബർ ഒന്നിന് അന്തരിച്ചു.
അജിത് ജി. നായർ
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങള
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
രാജപദവിയിൽ ചാൾസ്
ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങ
ഒരേയൊരു സച്ചിൻ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിത
നിർമിത ബുദ്ധിയുടെ യുഗം
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻ
ഉയിർത്തെഴുന്നേൽക്കുന്ന നോത്ര് ദാം
പാരീസ് അതിരൂപതയുടെ ഭദ്രാസനപ്പള്ളിയാണ് പൗരാണികമായ നോത്ര് ദാം കത്തീഡ്രൽ. ഫ്രഞ്ച് ദേശീയതയുടെ പ്രതീകമായ ഈ ദേവാല
ക്രിസ്തുരഹസ്യത്തിന്റെ ഉപാസകൻ
അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം,
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
Latest News
മഴയ്ക്ക് ശമനം; ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ മണ്ണ് നീക്കി
നിപ: ഒൻപത് പഞ്ചായത്തുകളിലെ മുഴുവന്‍ കണ്ടെയിന്മെന്റ് സോണുകളും തുറന്നു
ഇടത് സർക്കാരിനെതിരേ സുരേന്ദ്രൻ; കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ ശ്രമം
പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: നാലുപേര്‍ക്ക് 34 ലക്ഷം നഷ്ടം
കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി
Latest News
മഴയ്ക്ക് ശമനം; ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ മണ്ണ് നീക്കി
നിപ: ഒൻപത് പഞ്ചായത്തുകളിലെ മുഴുവന്‍ കണ്ടെയിന്മെന്റ് സോണുകളും തുറന്നു
ഇടത് സർക്കാരിനെതിരേ സുരേന്ദ്രൻ; കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ ശ്രമം
പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: നാലുപേര്‍ക്ക് 34 ലക്ഷം നഷ്ടം
കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top