പാക്കിസ്ഥാനെ വിറപ്പിച്ച വൈമാനികൻ
വർഷങ്ങൾക്കു മുന്പാണ്; കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ നി ന്നും ഫിസിക്സ് ബിരുദ ക്ലാസിലെ 15 വിദ്യാർഥികളുടെ ഒരു സംഘം കൊച്ചിയിലെത്തി. കോളജിലെ എൻസിസി കേഡറ്റുകളായ അവർ ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കാനുള്ള ക്യാന്പിൽ ഉൾപ്പെട്ടവരായിരുന്നു. അവരിൽ ഒരു വിദ്യാർഥിയുടെ മനസ് അപ്പോൾ വിക്രാന്തിലേക്ക് പറന്നിറങ്ങിയ യുദ്ധവിമാനങ്ങളിലൊന്നിലെ വൈമാനികനിൽ ചുറ്റിത്തിരിഞ്ഞു. അയാളെ അടുത്തു കാണാൻ അവന് കൊതിയായി. കണ്ടപ്പോൾ ആ ധീരനെ തൊടണമെന്നായി ആശ. തൊട്ടപ്പോൾ അയാളെ പ്പോലെ ഒരു വൈമാനികനാകണമെന്ന മോഹം മനസിലുദിച്ചു. വെറും വൈമാനികനായാൽ പോരാ; യുദ്ധക്കപ്പലുകളിലേക്ക് വിമാനം പറത്തിയിറക്കുന്ന പൈലറ്റുതന്നെ ആകണം.

എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ തെറ്റി. വർഷങ്ങൾക്കിപ്പുറം ആ യുവാവ് അതേ ഐഎൻഎസ് വിക്രാന്തിലെ യുദ്ധവിമാനങ്ങളിൽ പലതും കാര്യക്ഷമതയോടെ പറത്തുന്ന പ്രഗത‌്ഭനായ പൈലറ്റായി. പിന്നെ ഐഎൻഎസ് വിക്രാന്തിന്‍റെതന്നെ ക്യാപ്റ്റനായി. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ വിജയവും ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യവും സാധ്യമാക്കിയ മുഖ്യശിൽപികളിൽ ഒരാളായി. പിന്നെ റിയർ അഡ്മിറലായി. ഇന്ത്യൻ പ്രസിഡന്‍റിന്‍റെ അതിവിശിഷ്ടസേവാ മെഡലിന് അർഹനായി. ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന റിയർ അഡ്മിറൽ കെ. മോഹനൻ, കൈയെത്തിപ്പിടിച്ച് സ്വന്തമാക്കിയ മോഹിപ്പിക്കുന്ന പദവികൾ നിരവധിയാണ്.

നാവികസേനയിലൂടെ യുദ്ധവിമാനത്തിലേക്ക്

കണ്ണൂർ, പള്ളിക്കുന്നിലുള്ള ജയ്ജവാൻ റോഡിലെ വിക്രാന്ത് എന്നു പേരുള്ള ഭവനത്തിലിരുന്ന് നാവികസേനയിലെ തന്‍റെ 37 വർഷക്കാലത്തെ അനുഭവക്കടലിന്‍റെ ആഴവും പരപ്പും അളന്നെടുക്കുന്പോൾ 72-ാം വയസിലും തളരാത്ത ആവേശത്തിന്‍റെ തിരത്തള്ളൽ ആ മുഖത്തു വന്നലച്ചു. കഠിനാധ്വാനവും ആത്മാർഥതയും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മനസിലെ അതിരുകളില്ലാത്ത ആഗ്രഹങ്ങൾ പലതും നിശ്ചയമായും വെട്ടിപ്പിടിക്കാം എന്നതി ന് ഉദാഹരണമായിരുന്നു മോഹനന്‍റെ ജീവിതം.

യുദ്ധവിമാനത്തിന്‍റെ പൈലറ്റ് ആകണമെന്ന് ആഗ്രഹിച്ച അന്നു മുതൽ അദ്ദേഹത്തിന്‍റെ ചിന്ത അതെങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചു മാത്രമായിരുന്നു. കോളജിലെ എൻസിസി അധ്യാപകനായ കെ.ടി. മാധവൻ നന്പ്യാർ ആ ലക്ഷ്യപ്രാപ്തിക്കായി സർവ പിന്തുണയും നൽകി അദ്ദേഹത്തിനൊപ്പം നിന്നു. പൈലറ്റാകാൻ വ്യോമസേനയിൽ ചേരാനുള്ള അടങ്ങാത്ത മോഹവുമായി നടക്കുന്ന മോഹനനെ 1967-ൽ യാദൃച്ഛികമായി നേവിയിലേക്കാണ് തെരഞ്ഞെടുത്തത്.

മനസിലപ്പോഴും യുദ്ധവിമാനത്തിലെ വൈമാനികൻ എന്ന ആഗ്രഹം കത്തിജ്വലിച്ചു നിന്നു. അത് വെറുതെയായില്ല. നാവിക സേനയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അതിനകത്തെ വ്യോമസേനാ വിഭാഗത്തിന്‍റെ യുദ്ധവിമാനം പറത്താനുള്ള പരിശീലനമാണ് മോഹനന് ലഭിച്ചത്. ഏറെ ക്കാലമായി മനസിൽ കൊണ്ടുനടന്ന ഒരു വലിയ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു അത്.

പ്രായം കുറഞ്ഞ വൈമാനികൻ

നാവിക നിരീക്ഷണ വിമാനമായ അലിസെ, ആന്‍റി സബ്മറൈൻ എയർക്രാഫ്റ്റായ ഐഎൽ-38, സീഹോക് എന്നിവ നിയന്ത്രിക്കുന്നതിൽ മോഹനൻ വിദഗ്ധനായി. മുന്പെപ്പോഴോ അഗ്രഹിച്ചതുപോലെ ഈ വിമാനങ്ങളെ ഐഎൻഎസ് വിക്രാന്തിന്‍റെ ഫ്ളൈറ്റ് ഡെക്കിലേക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ അതിസമർഥമായി ലാൻഡിംഗ് നടത്തിയും അവിടെനിന്ന് നിഷ്പ്രയാസം ടേക് ഓഫ് ചെയ്തും മികവ് തെളിയിച്ചു. 1968-ൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം നാവിക സേനയിൽ സബ് ലഫ്റ്റനന്‍റായി. തുടർന്ന് 1971-ൽ ലഫ്റ്റനന്‍റും.

അതേ വർഷമാണ് ബംഗ്ലാദേശ് മോചനത്തിലേക്കു നയിച്ച ഇന്തോ-പാക് യുദ്ധമുണ്ടാകുന്നത്. മോഹനനെ സംബന്ധിച്ചിടത്തോളം യുദ്ധവിമാനങ്ങളിൽ പറന്ന് താൻ അന്നുവരെ പഠിച്ച എല്ലാ പാഠങ്ങളും പ്രായോഗികമായി പയറ്റിത്തെളിയാനുള്ള സുവർണാവസരമായി അത്. യുദ്ധത്തിൽ ഇന്ത്യ, അഭിമാനകരമായ വിജയം ഉറപ്പിച്ചതിൽ നിർണായകശക്തിയായി മാറിയ ഐഎൻഎസ് വിക്രാന്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈമാനികനായി മോഹനൻ. ആ സമയത്ത് കപ്പലിലുണ്ടായിരുന്ന 35 പോർവിമാനങ്ങളിലെ മികച്ച പൈലറ്റുമാരിൽ ഒരാളും അദ്ദേഹമായിരുന്നു.

ബംഗാൾ ഉൾക്കടലിനു മുകളിൽ

യുദ്ധവിമാനം പറത്തുന്നതിലെ പ്രത്യേക നൈപുണ്യം, സാഹസികതയോടുള്ള ആഭിമുഖ്യം, നിർണായക ഘട്ടങ്ങളിൽ പതറാതെ തീരുമാനങ്ങളെടുക്കാനുള്ള തന്‍റേടം എന്നീ കഴിവുകൾ തിരിച്ചറിഞ്ഞ നാവികസേനാ നേതൃത്വം യുദ്ധത്തിലെ ചില സുപ്രധാന ഉത്തരവാദിത്വങ്ങൾ മോഹനനെയാണ് ഏൽപ്പിച്ചത്. ബംഗാൾ ഉൾക്കടലിലെ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ 200 കിലോമീറ്ററോളം ചുറ്റളവിൽവരുന്ന ദൂരം വിമാനത്തിൽ പറന്ന് നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്ന ചുമതല മോഹനന് നൽകപ്പെട്ടത് അങ്ങനെയായിരുന്നു. കിഴക്കൻ പാക്കിസ്ഥാൻ എന്ന് അന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്‍റെ അതിർത്തിയിലേക്ക് പറന്നടുക്കുന്ന പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങളും പാഞ്ഞടുക്കുന്ന യുദ്ധക്കപ്പലുകളും തടയാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു.



പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും ബംഗാൾ ഉൾക്കടലിൽ വച്ച് രഹസ്യമായി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ സമർഥമായി ഇല്ലാതാക്കി. ചുരുക്കത്തിൽ പാക് സൈന്യത്തിന്‍റെ വലിയൊരു വിഭാഗത്തെ ബംഗ്ലാദേശിന്‍റെ മണ്ണിലേക്ക് അടുപ്പിക്കാതെ അകറ്റിനിർത്തി യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന്‍റെ വിജയം ഉറപ്പാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കാൻ മോഹനന്‍റെ നേതൃത്വത്തിലുള്ള നാവികസേനയുടെ പോർവിമാനങ്ങൾക്ക് കഴിഞ്ഞു.

കോക്സ് ബസാറിലെ മിന്നലാക്രമണം

14 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ ബംഗ്ലാദേശിന്‍റെ വിവിധ ഭാഗങ്ങളിൽ തന്പടിച്ചിരുന്ന പാക്കിസ്ഥാൻ നാവിക സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ പലതവണ മോഹനൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കൻ ഭാഗത്തെ തന്ത്രപ്രധാന തീരദേശ മേഖലയായ കോക്സ് ബസാറിൽ രാത്രിയുടെ മറവുപറ്റി പറന്നുചെന്ന് മിന്നലാക്രമണം നടത്തി പാക് സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. ഖുൽന തുറമുഖത്തും ധാക്കയിലും ചിറ്റഗോംഗിലുമുള്ള പാക് ശക്തി ദുർഗങ്ങളിൽ മോഹനൻ ഉൾപ്പെടെയുള്ള സംഘം വൻ ബോംബാക്രമണങ്ങൾ അഴിച്ചുവിട്ടതോടെ പാക് സേനാ നേതൃത്വം പരാജയത്തിന്‍റെ പടിവാതിൽക്കൽ വിറച്ചുനിന്നു. രണ്ടാഴ്ചത്തെ യുദ്ധത്തിനിടയിൽ 38 മണിക്കൂറുകളോളം മോഹനൻ തന്‍റെ പ്രിയപ്പെട്ട അലിസെ യുദ്ധവിമാനം പറത്തി. പാക്കിസ്ഥാൻ സൈന്യത്തിന്‍റെ വിമാനവേധ തോക്കുകളിലെ മാരകമായ വെടിയുണ്ടകളെ സമർഥമായി വെട്ടിച്ചും കബളിപ്പിച്ചുമുള്ള ആ പറക്കലുകളിൽ പലതും അങ്ങേയറ്റം സാഹസികവും ആപത്കരവുമായിരുന്നു.

ബംഗ്ലാദേശിന്‍റെ ആദരം

1971 ഡിസംബർ 16-ന് ബംഗ്ലാദേശിന്‍റെ മണ്ണിൽനിന്ന് പാക് സേനയെ പൂർണമായി തുരത്താൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. അതിനിടയി ൽ 93,000-ത്തോളം പാക് സൈനികർ ഇന്ത്യൻ സേനയ്ക്ക് മുന്പിൽ നിരുപാധികം ആയുധം അടിയറവു വച്ചു. ഒരുപക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തുണ്ടായ എറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു അത്. അതോടെ ദീർഘനാളായി ബംഗ്ലാദേശ് സ്വപ്നം കണ്ടിരുന്ന അവരുടെ സ്വാതന്ത്ര്യം യാഥാർഥ്യമായി.
വർഷങ്ങൾക്കിപ്പുറം, 2015-ഡിസംബർ 15 മുതൽ 20 വരെ ബംഗ്ലാദേശ,് അവരുടെ 45-ാമത് സ്വാതന്ത്ര്യദിനം ഗംഭീരമായി കൊണ്ടാടുകയുണ്ടായി. തങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യയുടെ അന്നത്തെ കര-നാവിക-വ്യോമസേനയിലെ പ്രമുഖരായ 26 പേരെ ധാക്കയിൽ നടന്ന ആഘോഷച്ചടങ്ങിലേക്ക് ബംഗ്ലാദേശ് ഭരണകൂടം ഒൗദ്യോഗികമായി ക്ഷണിക്കുകയും വിശിഷ്ട അതിഥികളായി പരിഗണിച്ച് ആദരിക്കുകയും ചെയ്തു. അതിലൊരാൾ കെ.മോഹനനായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും പ്രസിഡന്‍റ് അബ്ദുൾ ഹമീദും ചേർന്നായിരുന്നു ചടങ്ങിൽ അവരെ ആദരിച്ചത്.

ഐഎൻഎസ് വിക്രാന്തിന്‍റെ സാരഥി

ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച പോരാട്ടത്തിൽ കെ.മോഹനന്‍റെ നേതൃത്വപാടവം തിരിച്ചറിഞ്ഞ മേലുദ്യോഗസ്ഥർ തുടർന്ന് നാവികസേനയുടെ തന്ത്രപ്രധാനമായ ഉത്തരവാദിത്വങ്ങളിലേക്ക് അദ്ദേഹത്തെ അവരോധിക്കാൻ തുടങ്ങി. 1972-ൽ ഗോവ വിമാനത്താവളത്തിലെ നാവിക വ്യോമയാന കേന്ദ്രത്തിന്‍റെ ക്യാപ്റ്റനായി അദ്ദേഹം നിയമിക്കപ്പെട്ടു. 1985-ൽ ഇന്ത്യൻ പടക്കപ്പലായ ഐഎൻഎസ് ക്വിൽത്താന്‍റെ ക്യാപ്റ്റനായി. 1991-ൽ ഐഎൻഎസ് ഹാസയുടെയും 1993-ൽ ഐഎൻഎസ് ദീപക്കിന്‍റെയും തുടർന്ന് 1994-ൽ ഐഎൻഎസ് വിക്രാന്തിന്‍റെയും ക്യാപ്റ്റനായി. ഒരുവർഷം മാത്രമേ അദ്ദേഹം ഐഎൻഎസ് വിക്രാന്തിന്‍റെ സാരഥിയായിരുന്നുള്ളൂ.

വർഷങ്ങൾക്കു മുന്പ് ഡിഗ്രി വിദ്യാർഥിയായിരിക്കെ കൊച്ചിയിൽവച്ച് താൻ ആദ്യമായി കണ്ട യുദ്ധക്കപ്പലിന്‍റെ ക്യാപ്റ്റനായി എന്നത് മോഹനന് ഒരു നിയോഗവും സ്വപ്ന സാഫല്യവുമായി. ഇന്ത്യയുടെ അഭിമാനമായ ആ പടക്കപ്പലിന്‍റെ അവസാനത്തെ അമരക്കാരനായിരുന്നു കെ.മോഹനൻ. തുടർന്ന് കപ്പൽ ഡീ കമ്മീഷൻ ചെയ്യപ്പെട്ടു. 1995ൽ നാവികസേനയിലെ സമുന്നത പദവികളിലൊന്നായ റിയർ അഡ്മിറൽ സ്ഥാനത്തെത്തി. ആ പദവിയിലെത്തുന്ന ആദ്യത്തെ മലബാറുകാരൻ എന്ന ഖ്യാതിയും മോഹനന് അവകാശപ്പെട്ടതാണ്.

ഉപരോധത്തെ തകർത്ത ‘ഓപ്പറേഷൻ'

1998 മേയ് മാസത്തിൽ ഇന്ത്യ നടത്തിയ രണ്ടാം പൊക്രാൻ അണുപരീക്ഷണത്തത്തുടർന്ന് മോഹനന് തന്‍റെ കഴിവ് തെളിയിക്കാനുള്ള മറ്റൊരവസരം വീണുകിട്ടി. അണുപരീക്ഷണത്തിൽ അസഹിഷ്ണുക്കളായിത്തീർന്ന അമേരിക്കയും ബ്രിട്ടനും ഇന്ത്യക്കെതിരേ ഉപരോധം ഏർപ്പെടുത്തിയ സമയമായിരുന്നു അത്. അന്ന് നാവികസേനയുടെ വ്യോമവിഭാഗത്തിലെ ഹെലികോപ്റ്ററായിരുന്ന സീകിംഗിന്‍റെ സ്പെയർപാർട്സ് പലതും ഇറക്കുമതി ചെയ്തിരുന്നത് പ്രധാനമായും ഈ രാജ്യങ്ങളിൽ നിന്നായിരുന്നു. ഉപരോധത്തെത്തുടർന്ന് അവ ലഭിക്കാതെവന്നതോടെ ആകെയുണ്ടായിരുന്ന 20 സീ കിംഗ് ഹെലികോപ്റ്ററുകളിൽ അഞ്ചെണ്ണം മാത്രമേ സർവീസ് നടത്തിയിരുന്നുള്ളു. ബാക്കി 15 എണ്ണം ഉപയോഗിക്കാനാവാതെ ഹാങ്ങറുകളിൽ വിശ്രമംകൊണ്ടു. ഈ ഹെലികോപ്റ്ററുകൾ പ്രവർത്തനക്ഷമമാക്കി നാവികസേനയ്ക്ക് കരുത്തു പകരുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു മോഹനൻ ഏറ്റെടുത്തത്.

തങ്ങൾക്കല്ലാതെ ഇവയുടെ സ്പെയർപാർട്സ് മറ്റൊരു രാജ്യത്തിനും നിർമിക്കാൻ കഴിയില്ലെന്ന ബ്രിട്ടന്‍റെയും അമേരിക്കയുടെയും അഹങ്കാരം തകർത്ത് അവരെ ഒരു പാഠം പഠിപ്പിക്കാൻതന്നെ അദ്ദേഹം ഉൾപ്പെടെയുള്ളവർ തീരുമാനിച്ചു. അതിന്‍റെ ആദ്യപടിയായി ഒരു ടാസ്ക്ഫോഴ്സിനു രൂപം നൽകി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായി പ്രവർത്തനം. ഇന്ത്യയുടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിമാനങ്ങളുടെ സ്പെയർപാർട്സ് നിർമിക്കുന്ന രാജ്യത്തെ മുഴുവൻ സർക്കാർ-സ്വകാര്യ മേഖലയിലെ കന്പനികളുമായി ബന്ധപ്പെട്ടു. അങ്ങനെ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ കണ്ടെത്തി.

അവരുടെ സാങ്കേതികവിദ്യയിൽ സ്പെയർപാർട്സ് നിർമിക്കുകയും പഴയ യുദ്ധവിമാനങ്ങളുടെ ഗിയർബോക്സുകൾ അഴിച്ചെടുത്ത് സീകിംഗിന് ചേരുംവിധം മാറ്റംവരുത്തി ഉപയോഗിക്കുകയും ചെയ്തു. ഫലം 15 സീകിംഗ് ഹെലികോപ്റ്ററുകൾ പൂർവാധികം കരുത്തോടെ പ്രവർത്തനക്ഷമമായി എന്നതാണ്. അമേരിക്കയും ബ്രി ട്ടനും അത് തിരിച്ചടിയായി. ഇന്ത്യയെ ആ വിധം തോൽപ്പിക്കാനാവില്ലെന്ന യാഥാർഥ്യത്തിലേക്ക് ഇത് അവരുടെ കണ്ണുകൾ തുറപ്പിച്ചു. ഇന്ത്യക്കെതിരേയുള്ള ഈ രാജ്യങ്ങളുടെ ഉപരോധം നാണംകെട്ട് പിൻവലിക്കുന്നതിൽ ഈ സംഭവം വലിയൊരു നിമിത്തമായി എന്നതു ചരിത്രം.

സീ കിംഗ് ഹെലികോപ്റ്റർ റിട്ടേൺ

2001 ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന അന്താരാഷ്‌ട്ര നാവിക പ്രകടനത്തിലെ പ്രധാന താരം ഈ സീ കിംഗ് ഹെലികോപ്റ്ററുകളായിരുന്നു. 30 രാജ്യങ്ങളിൽനിന്നുള്ള നാവിക സേനാ വിഭാഗങ്ങൾ പങ്കെടുത്ത ഫ്ളീറ്റ് പാസ്റ്റിൽ മോഹനനായിരുന്നു ഇന്ത്യയെ നയിച്ചത്. അറ്റകുറ്റപ്പണി തീർത്ത് പുറത്തിറക്കിയ 15 സീ കിംഗ് ഹെലികോപ്റ്ററുകൾ കാഴ്ചവച്ച മിന്നുന്ന പ്രകടനം, പങ്കെടുത്ത മറ്റു രാജ്യങ്ങളെ വിസ്മയിപ്പിച്ചപ്പോൾ മോഹനൻ ഉൾപ്പെടെയുള്ളവരുടെ ഇച്ഛാശക്തിയുടെ പിൻബലത്തിൽ ഇന്ത്യ കാണിച്ച തന്‍റേടം അമേരിക്കയെയും ബ്രിട്ടനെയും കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്.

ഇന്ത്യയുടെ അഭിമാനം മാനംമുട്ടെ ഉയർത്തിയതിൽ പങ്കുവഹിച്ച മോഹനനെ 2002-ൽ രാജ്യം അതിവിശിഷ്ടസേവാ മെഡൽ നൽകി ആദരിച്ചു. രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം ജീവിതത്തിലൊരിക്കലും മറക്കാനാവാത്തതാണെന്ന് അഭിമാനപൂർവം അദ്ദേഹം അനുസ്മരിക്കുന്നു. 2004-ൽ സേനയിൽനിന്ന് ഒൗദ്യോഗികമായി വിരമിച്ചെങ്കിലും വടകര ഇരിങ്ങലിലെ കുഞ്ഞാലിമരക്കാർ സ്മാരകം, ഏഴിമല നാവിക അക്കാദമിയുടെ പ്രവർത്തനം, കണ്ണൂർ അഴീക്കൽ തുറമുഖ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്പോഴും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. എല്ലാത്തിനും താങ്ങായി ഭാര്യ കുമാരിയും സർവ പ്രോത്സാഹനവും നൽകി മക്കൾ അഞ്ജലി ശിവകുമാറും അശ്വതി വിജയകുമാറും അദ്ദേഹത്തിനൊപ്പമുണ്ട്.

മിനീഷ് മുഴപ്പിലങ്ങാട്