വി"ചിത്രം'
മധ്യയൂറോപ്യൻ രാജ്യമായ പോളണ്ടിലെ പ്രധാന നഗരമായ ക്രാക്കോവിൽ നിന്ന് 68 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സാലിപ്യേ. ആദ്യമായി ഈ ഗ്രാമം സന്ദർശിക്കുന്നവർക്ക് തങ്ങൾ ഏതോ ചിത്രകാരന്‍റെ ചിത്രശാലയിൽ പ്രവേശിച്ചതുപോലെയെ തോന്നു. കാരണം ഈ ഗ്രാമത്തിലെ ഓരോ വീടിന്‍റെയും ചുവരുകൾ മനോഹരമായ ചിത്രങ്ങൾ നിറഞ്ഞ കാൻവാസുകളാണ്. നമ്മുടെ നാട്ടിൽ വെറുതെ തേച്ച് ചുവരുകൾ ഭംഗിയാക്കുന്പോൾ സലിപൈയിലുള്ളവർ തങ്ങളുടെ വീടുകളിലെ ചുവരുകൾ മനോഹരമായ ചിത്രങ്ങൾ വരച്ചാണ് അലങ്കരിക്കുന്നത്.

19-ാം നൂറ്റാണ്ടിലാണ് ഈ ഗ്രാമത്തിലെ ചുവരുകളിൽ ചിത്രങ്ങൾ വിരിഞ്ഞു തുടങ്ങിയത്. അന്നൊക്കെ ഈ ഗ്രാമത്തിലെ വീടുകളിലെ ചിമ്മിനികൾ തീരെ ചെറുതായിരുന്നു. പുക കടന്നുപോകുന്നതോടെ ചിമ്മിനിയുടെ ഉൾഭാഗവും പുറംചുവരുകളും ഒരുപോലെ കറുക്കാൻ തുടങ്ങി. പുറത്തുനിന്നുള്ള ഈ അഭംഗി മറയ്ക്കാൻ ഈ ഗ്രാമത്തിലെ സ്ത്രീകൾ തങ്ങളുടെ ചിമ്മിനികളിൽ ചിത്രങ്ങൾ വരച്ചുതുടങ്ങി.


പിന്നീട് ഈ ചിത്രരചന വീടിന്‍റെ പുറംചുമരുകളിലേക്കും ഉള്ളിലേക്കുമൊക്കെ വ്യാപിപ്പിച്ചു. ഇപ്പോൾ സാലിപ്യേയിലെ ഓരോ വീടിന്‍റെ ഭിത്തികളിലും ഇത്തരം ചിത്രങ്ങൾ കാണാം. കൂടുതലും പുഷ്പങ്ങളും മറ്റ് പ്രകൃതി ഭംഗികളുമാണ് ചിത്രത്തിന് വിഷയമാകുന്നത്.

വീടുകൾ മാത്രമല്ല മുറ്റത്തിരിക്കുന്ന കോഴിക്കൂടും പട്ടിക്കൂടുമൊക്കെ ഇന്നാട്ടുകാർ ചിത്രങ്ങൾ വരച്ച് അലങ്കരിക്കുന്നു. ഈ ചിത്രംവര പാരന്പര്യം ഇപ്പോഴും തുടരുന്നതിന് പ്രധാന കാരണം ഇവിടെ എല്ലാ വർഷവും നടക്കുന്ന പെയിന്‍റിംഗ് മത്സരമാണ്. 1948 മുതൽ എല്ലാവർഷവും ഇവിടത്തെ ഏറ്റവും മനോഹരമായ ചിത്രങ്ങൾവരച്ച കോട്ടേജുകൾക്ക് ഇവിടത്തെ പ്രാദേശിക നേതൃത്വം സമ്മാനങ്ങൾ നൽകി വരുന്നു.

റോസ് മേരി ജോൺ