ചിറാപ്പുഞ്ചിയിൽ കാണാതായ വെള്ളച്ചാട്ടങ്ങൾ
ചിറാപ്പുഞ്ചിയിലിപ്പോൾ മണ്‍സൂണ്‍ കാലത്തു മാത്രമാണ് നല്ല മഴ ലഭിക്കാറുള്ളത്. ഇന്ത്യയിൽ എപ്പോഴും ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലമെന്ന വിശേഷണമുണ്ടായിരുന്ന സ്ഥലമായിരുന്നു മേഘാലയത്തിലെ ചിറാപ്പുഞ്ചി. ഇവിടെനിന്ന് ഏറെ ദുരെയല്ലാത്ത മൗസിന്‍‌റാമിനാണ് ഇപ്പോൾ മഴയുടെ പേരിലുള്ള പ്രശസ്തി.

വേനൽക്കാലത്തു കുടിവെള്ളവുമായി വേണം ഇപ്പോൾ ചിറാപ്പുഞ്ചിയിലേക്കുപോകാൻ. ടൂറിസ്റ്റുകൾക്കെത്താൻ എളുപ്പമുള്ള സമയം വേനൽക്കാലം തന്നെ. ജലപ്രവാഹത്തിൽ മല അടർന്നുവീണ് താഴ്‌വാരവും പുഴയും രൂപപ്പെട്ട ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ വിദേശികൾക്കും കൗതുകമാണ്. എന്നാൽ ആ വെള്ളച്ചാട്ടങ്ങൾ ഇപ്പോൾ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേ കാണാനാവൂ.

വിദൂര മലകളിൽനിന്നും കുന്നുകളിൽനിന്നും നൂറ്റാണ്ടുകളായി ഒഴുകിയെത്തിക്കൊണ്ടിരുന്ന ജലമാണ് ചിറാപ്പുഞ്ചിയിലെ ഭൂപ്രകൃതി സൃഷ്ടിച്ചത്. ഇവ താഴേക്കു പതിച്ചു വെള്ളച്ചാട്ടങ്ങളും മലകൾക്കിടയിൽ പുഴയും ഉണ്ടായി. സസെക്സിൽ ഇംഗ്ലീഷ്ചാനൽ വെട്ടിയെടുത്ത പാറമടക്കുകളിൽനിന്നുള്ള ജലപ്രവാഹങ്ങളെ അനുസ്മരിച്ച് ഇവിടുത്തെ പ്രധാന ഏഴു വെള്ളച്ചാട്ടങ്ങളും "ഏഴു സഹോദരിമാർ’ എന്ന് അറിയപ്പെട്ടു.

എന്നാൽ വേനൽക്കാലത്ത് വെള്ളച്ചാട്ടങ്ങളും പുഴയും അപ്രത്യക്ഷമാകുന്നു. താഴ്‌വാരത്ത് അങ്ങിങ്ങായി ഉണങ്ങിയ വൃക്ഷങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരുന്ന സ്ഥലമെല്ലാം മതിലുകെട്ടി "എക്കോപാർക്ക് ’എന്ന് നാമകരണം ചെയ്തിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്നു തോന്നാവുന്ന പരിസ്ഥിതി നശീകരണം. ജലപ്രവാഹങ്ങൾ തടയണകൾ കെട്ടി തടഞ്ഞിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്ന കിഴുക്കാംതൂക്കായ പാറകൾ സന്ദർശകർക്കു നടന്നു കാണാം. വിണ്ടു കീറിയ പാറകളുടെ മലയടിവാരത്തേക്കു തള്ളിനില്ക്കുന്ന ഭാഗങ്ങൾ അപകട മേഖലകളായി അടയാളപ്പെടുത്തിയിരിക്കുന്നു.

മൂന്നു തടയണകൾ വീതം നിർമിച്ചാണ് ഒരോ വെള്ളച്ചാട്ടവും തടഞ്ഞിരിക്കുന്നത്. ഇവയിൽ ചെളിയും വെള്ളവും കെട്ടിനില്ക്കുന്നു. ഒരിടത്ത് ചരൽ വാരലും നടക്കുന്നുണ്ട്. ഒരു ജലപ്രവാഹം ചെന്നെത്തുന്നത് ആഴത്തിൽ രുപപ്പെട്ടിരിക്കുന്ന ഒരു കിണറ്റിലേക്കാണ്.

വറ്റിവരണ്ട പുഴകൾ

വെള്ളച്ചാട്ടങ്ങൾ സൃഷ്ടിച്ച വനവും അവയ്ക്കിടയിലൂടെ ഒഴുകുന്ന പുഴയും ഏതാനും ഗ്രാമങ്ങൾ ഉണ്ടാകുവാൻ കാരണമായി. പുഴ വറ്റി വരണ്ടതോടെ ഗ്രാമവാസികൾക്കും പ്രയാസങ്ങൾ ഏറിയിരിക്കണം.

എക്കോ പാർക്കിൽ ചെടികളോ പൂക്കളോ ഇല്ല. താനേ കിളിർക്കുന്ന സസ്യങ്ങൾ പോലും ചുരുക്കം. ജല പ്രവാഹങ്ങൾ വിള്ളൽ വീഴ്ത്തിയ വിശാലമായ പാറകൾ നടന്നു കാണാനുതകുന്ന ഇടം. ഇതിന്‍റെ മേൽനോട്ടങ്ങൾക്കായി പണിതിട്ടുള്ള രണ്ടുമൂന്നു ചെറിയ കെട്ടിടങ്ങൾ. തടഞ്ഞു നിർത്തിയിരിക്കുന്ന ജലം കിനിഞ്ഞിറങ്ങി വിള്ളലുകൾ കൂടി കാലക്രമത്തിൽ പാർക്കുതന്നെ താഴേക്കു പതിച്ചു കൂടായ്കയുമില്ല.

വിള്ളലുകളുടെ ചില ഭാഗങ്ങൾ കോണ്‍ക്രീറ്റിട്ട് അടയ്ക്കുവാൻ ശ്രമം നടന്നിരിക്കുന്നു! ചുറ്റുമതിലിനു പുറത്ത് കിഴുക്കാംതൂക്കായപാറകളുടെ മുകൾഭാഗത്തു വളരുന്ന ചെടികൾ തീയിട്ടു നശിപ്പിച്ചുകൊണ്ടിരിക്കുന്നു! ഏഴ് സഹോദരിമാരെ എക്കോപാർക്ക് റേപ്പ് ചെയ്ത അവസ്ഥ. തേനും മുളകൊണ്ടുള്ള കരകൗശലവസ്തുകളും മറ്റും വിറ്റുജീവിച്ചിരുന്ന ഈ പ്രദേശത്തെ ഗ്രാമീണരുടെ ഉപജീവനമാർഗം തടഞ്ഞുകൊണ്ടു പണക്കാർക്കു മാത്രം പ്രവേശനമുള്ള ഹോട്ടലുകൾ ഉയർന്നു നില്ക്കുന്നു.

മൗസ്മേ ഗുഹ

ചിറാപ്പുഞ്ചിയിലേക്കു വെള്ളമൊഴുകിയെത്തിയിരുന്ന പല പാറക്കുന്നകളും പൊട്ടിച്ച് മാറ്റപ്പെട്ടുകൊണ്ടിരക്കുന്നു . കൽക്കരിയും ചെന്പടങ്ങിയ കല്ലുകളും മറ്റും ശേഖരിക്കുകയും സിമന്‍റ് നിർമാണം നടക്കുകയും ചെയ്യുന്നുണ്ട്. കുന്നുകൾ നശിക്കുന്നതോടെ നീരൊഴുക്കില്ലാതായി ചിറാപ്പുഞ്ചി വരണ്ട പ്രദേശമായി മാറാൻ സാധ്യത വളരെ കൂടുതലാണ്.

ചിറാപ്പുഞ്ചിയിലെ മൗസ്മേ ഗുഹയിൽ പ്രവേശിച്ചാൽ കോണ്‍ക്രീറ്റിനേക്കാൾ കട്ടിയുള്ള ഉൾവശംകാണാം. ഇതിലെ ചില തൂണുകളും മറ്റും മനുഷ്യനിർമിതമാണോ എന്നു സംശയിച്ചു പോകും. 20 രൂപയാണ് പ്രവേശന ഫീസ്. പ്രദേശത്തെ പാറമടകളിൽ പൊള്ളയായ വലിയ മടകൾപലയിടത്തും കാണാം.

മടക്കയാത്രയിൽ "എലിഫന്‍റ് ഫാൾസ് ’ കാണാം. ഒരു പാറക്കുന്നിലൂടെ ഒഴുകിവരുന്ന അരുവിയിലെ മൂന്നു വെള്ളച്ചാട്ടങ്ങൾ. ആദ്യഭാഗത്തിന് ആനയുടെ ആകൃതി തോന്നുമെന്നതിനാൽ "എലിഫന്‍റ് ഫാൾസ് ’എന്നു പേരായി.

പഴച്ചന്തകൾ

ചിറാപ്പുഞ്ചിയിൽ ശക്തമായ മഴ കാലവർഷക്കാലത്താണെങ്കിലും ഷില്ലോങ്ങിലെ തണുപ്പിൽ വേനൽക്കാലത്തും ചാറ്റൽ മഴ ഉണ്ടാകുന്നു. മഴയായാലും തണുപ്പായാലും പോലീസ് ബസാറിൽ കച്ചവടക്കാരും ആൾക്കൂട്ടവും പ്രഭാതം മുതൽ ഉറങ്ങുംവരെ ഉണ്ടാകും. സ്ട്രോബറിയും, മൾബറിയും, ഓറഞ്ചും, മുന്തിരിയും, മറ്റു പഴവർഗ്ഗങ്ങളും ഇവിടെ ഫ്രെഷ് ആയികിട്ടും.സ്ട്രോബറി പക്ഷേ സർക്കാർ ഫാമിൽ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളു. നടീൽ വസ്തുക്കളും വിവിധ വർണങ്ങളോടുകൂടിയ പൂവുകളുള്ള ചെടികളും പോലീസ് മാർക്കറ്റിലും സമീപമുള്ള അസംബ്ലി മന്ദിരത്തിന്‍റെ മുൻപിലും ലഭ്യമാണ് ’ . "കാമെല്ലിയ’ വൃക്ഷത്തിന്‍റെ പൂവുകൾ ചുവന്ന റോസാപ്പൂക്കളാണെന്നേ തോന്നൂ.

ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഷില്ലോങ്ങ്. അവർ നിർമിച്ച ദേവാലയങ്ങളും നട്ട് പൈൻമരങ്ങളും ഗോൾഫ് ക്ലബ്ബ് ഗ്രൗണ്ടും വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. മുൻപ് തടികൊണ്ടുണ്ടായിരുന്ന ദേവാലയം 1936ൽ കത്തിനശിച്ചപ്പോൾ നിർമിച്ചതാണ് ഇപ്പോഴത്തെ കത്തീഡ്രൽ. ഇതൊരു ദേവാലയ സമുച്ചയമാണ്. ഡോണ്‍ ബോസ്കോ സ്കൂളും മറ്റു പല സ്ഥാപനങ്ങളും പരിസരങ്ങളിൽ പ്രവർത്തിക്കുന്നു.

"മാവ്ലിയിലെ’ ഡോണ്‍ബോസ്കോ മ്യൂസിയം ആറുവശങ്ങളുള്ള ഒരു ഏഴുനിലക്കെട്ടിടമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ കലാമ്യൂസിയമാണിത്. ഏഴാം നിലയുടെ മുകളിലൂടെ സ്കൈ വാക്ക് നടത്തിയാൽ ഷില്ലോങ്ങ് പട്ടണമാകെ കാണാവുന്നതാണ്.

മേഘങ്ങൾ കൂടാരമാക്കിയവരാണ് മേഘാലയക്കാർ. ചുരം പോലും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. വനങ്ങളാണ് അവരുടെ സന്പത്ത് , എന്നാൽ കാലാവസ്ഥാവ്യതിയാനം തങ്ങളേയും ബാധിച്ചുവോ എന്ന സംശയം അവർക്കുമുണ്ട്.

ഫ്രാൻസീസ് പാലാ