Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ "കേരള റഫി'!
ഓ ദുനിയാ കേ രഖ്വാലേ എന്നു പാടിനിർത്തി, ആ ഗായകൻ തലകുനിച്ച് നെഞ്ചിൽ കൈചേർത്തുവച്ച് കേൾവിക്കാരെ വണങ്ങി. പതിയെ ഒരുവശത്തേക്ക് ഒതുങ്ങിനിന്നു. കൈയടികൾ മുഴങ്ങി. സ്റ്റേജിനു പിന്നിൽ സാക്ഷാൽ എസ്.പി. ബാലസുബ്രഹ്മണ്യവുമുണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടുവന്ന് പറഞ്ഞു: നിങ്ങളെല്ലാവരും ഒന്നെഴുനേറ്റുനിന്ന് കൈയടിക്കൂ.
ഇന്നത്തെ ഈ സംഗീത പരിപാടിയിലെ ഏറ്റവും നല്ല പാട്ട് ഇതായിരുന്നെന്ന് എനിക്കു തോന്നുന്നു. ദൈവാനുഗ്രഹം തീർച്ചയായും ഇദ്ദേഹത്തിന്റെ കൂടെയുണ്ടാവും. എനിക്കും ഇദ്ദേഹത്തിനുമെല്ലാം ഭഗ്വാൻ എന്നാൽ മുഹമ്മദ് റഫി സാബ് ആണ്. ഇദ്ദേഹം ഭഗ്വാൻ എന്നു പാടിയപ്പോഴെല്ലാം ഞാനിവിടെയിരുന്ന് ഓർത്തത് റഫി സാബിനെയാണ്.
എസ്.പി.ബി ഇത്രകൂടി പറഞ്ഞു: എനിക്കൊരാലിംഗനം തരൂ.
ആ ഗായകനാകട്ടെ സർ എന്ന് അന്പരപ്പോടെ വിളിച്ച് മടിച്ചുനിൽക്കുകയായിരുന്നു. സംസാരം വേണ്ട, എന്നെയൊന്നാലിംഗനം ചെയ്യൂ.. ഇവിടെ വരൂ.. എസ്.പി.ബി വിട്ടില്ല. അയാൾ സങ്കോചത്തോടെ നടന്നുചെന്ന് എസ്പിബിയെ കെട്ടിപ്പിടിച്ചു. ചുമലിൽ മുഖം ചേർത്തു. അദ്ദേഹം അയാളുടെ പുറത്തുതട്ടി അഭിനന്ദിക്കുകയായിരുന്നു.
രണ്ടു നിമിഷങ്ങൾ കടന്നുപോയി. അയാൾ വിങ്ങിപ്പൊട്ടി, കണ്ണുകൾ നിറഞ്ഞൊഴുകി. എസ്.പി.ബി. അയാളുടെ മുഖത്തു തലോടി ആശ്വസിപ്പിച്ചശേഷം നിറകണ്‍ചിരിയോടെ പാട്ടുപുസ്തകത്തിന്റെ പേജു മറിച്ചു. കേൾവിക്കാർ അപ്പോഴും ഇരിപ്പിടങ്ങളിലേക്കു മടങ്ങിയിരുന്നില്ല..
ആ ഗായകൻ പക്ഷേ ഇതാ, മടങ്ങിപ്പോയിരിക്കുന്നു. പാട്ടുകൾ പാതിവഴിയിൽ നിർത്തി, അക്ഷമയോടെ നടന്നുപോയി ആ പ്രിയഗായകൻ- കൊച്ചിൻ ആസാദ്...
മനസിലും സ്വരത്തിലും റഫി
രണ്ടുവർഷം മുന്‍പ് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പരിപാടിയിലാണ് മുകളിൽ കണ്ട സംഭവമുണ്ടായത്. സിലോണ്‍ റേഡിയോയിൽ പുരാനീ ഗീത് പരിപാടി മുടങ്ങാതെ കേൾക്കുമായിരുന്ന ബാല്യം മുതൽ ആസാദിന്റെ മനസിൽ കുടിയേറിയതാണ് മുഹമ്മദ് റഫിയുടെ പാട്ടുകൾ. പാട്ടു പഠിക്കാനുള്ള അവസരമുണ്ടായില്ലെങ്കിലും ഹിന്ദി ഗാനങ്ങൾ തനിമയോടെ കേട്ടു പഠിച്ചു. റഫിയുടെ പാട്ടുകൾ അതേ തീവ്രതയോടെയും മാധുര്യത്തോടെയും പാടിത്തുടങ്ങി. പതിയെ ഒട്ടേറെ വേദികൾ ആസാദിനെ തേടിയെത്തി.
ബഡീ ദൂർ സേ
ആയേ ഹേ
പ്യാർ കാ തോഹ്ഫാ
ലായേ ഹേ
എന്ന ഉല്ലാസഭരിതമായ വരികൾ പാടി ആസാദ് സ്റ്റേജിലേക്കെത്തുന്പോൾ ദൂരെയെവിടെയോനിന്ന് റഫി സാബ് എന്തോ സമ്മാനവുമായി വരികയാണല്ലോ എന്നു തോന്നിപ്പോകും. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ഓ ദുനിയാ കേ രഖ്വാലേ പല വേദികളിലും ആവർത്തിച്ചു പാടേണ്ടിവന്നിട്ടുണ്ട്. കേട്ടുമതിയാകാതെ പലരുടെയും നിർബന്ധത്താൽ! റഫിയുടെ അഞ്ഞൂറോളം പാട്ടുകൾ ആസാദ് രാജ്യത്തിനകത്തും പുറത്തുമുള്ള വേദികളിൽ പാടാറുണ്ട്.
യുട്യൂബിൽ ആസാദിന്റെ പാട്ടുകൾ കേട്ട് ഉത്തരേന്ത്യക്കാർ പോലും വിസ്മയിക്കുന്നു: സോനുവിനും (സോനു നിഗം) മുഹമ്മദ് അസീസിനുമല്ലാതെ റഫി സാബിന്റെ പാട്ടുകൾ ഇത്ര മനോഹരമായി പാടാൻ കഴിയുമെന്ന് അറിയില്ലായിരുന്നു എന്നു പറയുന്നു മിക്കവാറും പേരും. ആസാദിന്റെ വേർപാടറിയാതെ ചിലർ അദ്ദേഹത്തിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
മട്ടാഞ്ചേരിയിൽനിന്ന് ഗൾഫ് വഴി
മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ ബോംബെ ഹെയർ കട്ടിംഗ് സലൂണ്‍ ഉടമയായിരുന്ന യൂസഫ് മുഹമ്മദിന്റെ മകനായ ആസാദ് ഹാജി ഈസ ഹൈസ്കൂളിലാണ് പഠിച്ചത്. 1969ൽ പഠനം അവസാനിപ്പിച്ചു. ജീവിതമാർഗം തേടി 77ൽ ഗൾഫിലേക്കു ചേക്കേറി. 2003ൽ കൊച്ചിയിൽ തിരിച്ചെത്തി. പിതാവിന്റെ പാത പിന്തുടർന്ന് പാലസ് റോഡിൽ ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. പിതാവും ഹിന്ദി ഗാനങ്ങൾ മനോഹരമായി പാടുമായിരുന്നു.
കത്രികയും സംഗീതവും തന്റെ ജീവനാണെന്നാണ് ആസാദ് പറയാറുള്ളത്. അതുകൊണ്ടുതന്നെ ജോലിക്കിടയിലും അവസരം കിട്ടിയപ്പോഴെല്ലാം പാടി. 2007ൽ എംഎം ഓർക്കസ്ട്ര സംഘടിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് എന്ന പരിപാടിയിൽ പാടിയതോടെ ഏവർക്കും പ്രിയങ്കരനായ പാട്ടുകാരനാവുകയായിരുന്നു കൊച്ചിൻ ആസാദ്.
കണ്ണടച്ചിരുന്ന് ആസാദിനെ കേട്ടാൽ റഫിയെ അനുഭവിക്കാമായിരുന്നു. റഫിയുടെ ചിരിയും സ്നേഹവും ആസാദിലും കാണാമായിരുന്നു. കേരള റഫി എന്ന പേരും അദ്ദേഹത്തിനു ചാർത്തിക്കിട്ടി.
ഒരിക്കൽ റഫി സാബിന്റെ മുംബൈയിലെ വീടു സന്ദർശിക്കാനായത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ആസാദ് പറയാറുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഹാർമോണിയവും സിത്താറും തൊട്ടപ്പോഴുണ്ടായ അനുഭൂതിയെക്കുറിച്ചും ആസാദ് സുഹൃത്തുക്കളോടു പറയുമായിരുന്നു. റഫിയെ നേരിൽക്കാണാൻ ഒരിക്കലും ഭാഗ്യമുണ്ടായില്ലെങ്കിലും അദ്ദേഹം ആസാദിന്റെ മാനസഗുരുവായി. റഫിയുടെ ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലുകളും മലയാളം ഗസലുകളും ആസാദ് പാടുമായിരുന്നു.
സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിൽ പതിവു സാന്നിധ്യമായിരുന്നു ആസാദ്. ജയചന്ദ്രൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:
എന്റെ സ്നേഹഗായകൻ വിടപറഞ്ഞു... ആസാദ്ക്ക ഹൃദയത്തിൽ നന്മ കൊണ്ടുനടന്ന, ആ നന്മ സംഗീതമാക്കിയ സംഗീതകാരൻ ആയിരുന്നു.... ഓ ദുനിയാ കേ രഖ്വാലേ.. ആ ശബ്ദം അലയടിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിൻ ആഴങ്ങളിൽ.. സമാധാനമായി ഉറങ്ങുക, പ്രിയ സഹോദരാ...
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top