അജയ് വാസുദേവിന്‍റെ ഹാട്രിക് വിജയം
ഇരട്ടി സന്തോഷത്തിലാണ് സംവിധായകൻ അജയ് വാസുദേവ്. രാജാധിരാജ, മാസ്റ്റർപീസ് എന്നി ഹിറ്റുകൾക്കു ശേഷം ഇപ്പോൾ ഷൈലോക്കിലൂടെ ഹാട്രിക് വിജയമാണ് ഈ സംവിധായകൻ നേടിയിരിക്കുന്നത്. ഒപ്പം 2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്ററും. മമ്മൂട്ടിയാണ് ഈ മൂന്നു ചിത്രങ്ങളിലും നായകൻ എന്നതാണ് ഏറെ ശ്രദ്ധേയം. ഈ കോന്പോ മലയാളത്തിൽ ഇനിയുമേറെ വലിയ വിജയങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരും പങ്കുവയ്ക്കുന്നുണ്ട്. ഷൈലോക്ക് വലിയ വിജയമായി മാറിയപ്പോൾ അമരക്കാരൻ അജയ് വാസുദേവിനു പറയാനുള്ളത്...

ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ‍?

മമ്മൂക്കയും നിർമാതാവും തിരക്കഥാകൃത്തുക്കളും തുടങ്ങി ഷൈലോക്കിന്‍റെ എല്ലാ മേഖലയിലും ഉണ്ടായിരുന്നവരുടെ വലിയൊരു അധ്വാനം ചിത്രത്തിനു പിന്നിലുണ്ട്. അതുകൊണ്ടു തന്നെ വലിയ വിജയം ഞങ്ങൾക്ക് ആവശ്യമായിരുന്നു. ഈ സിനിമയ്ക്ക് ആദ്യ ഘട്ടം മുതൽ എല്ലായിടത്തു നിന്നും പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായി. ഇപ്പോൾ വലിയ വിജയം നേടുന്പോൾ വളരെ സന്തോഷമാണുള്ളത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണം കിട്ടുന്നുണ്ട്.

മമ്മൂട്ടിയുടെ വലിയൊരു ആരാധകനാണല്ലേ?

തീർച്ചയായും. മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്യാൻ എനിക്ക് അവസരം നൽകിയ മമ്മൂക്കയോടാണ് നന്ദി പറയാനുള്ളത്. സ്കൂൾ പഠനകാലം മുതൽ മമ്മൂക്കയുടെ വലിയൊരു ഫാനായിരുന്നു ഞാൻ. മമ്മൂക്കസിനിമകൾ തിയറ്ററിൽ എത്തുന്പോൾ ആദ്യംതന്നെ പോയി കാണും. ഏറ്റവും കൂടുതൽ പുതിയ സംവിധായകർക്ക് അവസരം നൽകിയിട്ടുള്ളതു മമ്മൂക്കയാണ്. അങ്ങനെയാണ് സംവിധായകനായി മാറുന്നത്. അസോസിയേറ്റ് ഡയറക്ടറായ കാലംമുതൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തതു മമ്മൂക്കയ്ക്കൊപ്പമാണ്. തൊമ്മനും മക്കളും, മായാവി, തുറുപ്പുഗുലാൻ, വന്ദേമാതരം, പോക്കിരിരാജ, വെനീസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്ര സംവിധായകനായപ്പോൾ മൂന്നു ചിത്രങ്ങൾ അദ്ദേഹത്തെ നായകനാക്കി ഒരുക്കാനും സാധിച്ചു.

സംവിധായകനിൽ നിന്നും അഭിനേതാവായി മാറുന്നത്?

പിക്കാസോ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീടാണ് മാർഗംകളിയിൽ. ഷൈലോക്കിൽ അഭിനയിക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. ഷൂട്ടിംഗിന് ഇടയിലല്ലാതെതന്നെ നൂറു ടെൻഷനുണ്ട്. ഷൈലോക്കിൽ ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ഒരു സുഹൃത്തിനെ കാസ്റ്റ് ചെയ്തതാണ്. പക്ഷേ, ഷൂട്ടിംഗ് സമയമായപ്പോൾ അയാൾക്ക് ചില അസൗകര്യങ്ങൾ വന്നു. അപ്പോൾ പ്രൊഡക‌്ഷൻ കണ്‍ട്രോളറാണ് ശിവയായി എന്നോട് അഭിനയിക്കാൻ പറയുന്നത്. തിരക്കഥാകൃത്തുക്കളും പിന്തുണച്ചു. അങ്ങനെയാണ് ഞാനും കാമറയ്ക്കു മുന്നിലെത്തിയത്.

അഭിനയിക്കുന്ന സമയത്തു വളരെ ടെൻഷനായിരുന്നു. സെറ്റിലുള്ളത് നമ്മുടെ സുഹൃത്തുക്കളാണ്. ഞാൻ കാമറയ്ക്കു മുന്നിൽ നിൽക്കുന്പോൾ അവന്മാർ കളിയാക്കാനും ചിരിക്കാനും തുടങ്ങും. അതോടെ നമ്മുടെ ധൈര്യം പോകും. എങ്കിലും മമ്മൂക്കയോടൊപ്പമുള്ള കോന്പിനേഷനടക്കം എല്ലാം നന്നായി ചെയ്യാൻ സാധിച്ചു. പിന്നീട് ഫൈനൽ എഡിറ്റിംഗിലിരുന്നപ്പോൾ വീണ്ടും ടെൻഷനായി. ഇനി ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ സീനുകളായിരിക്കും ട്രോളുകളിൽ നിറയാൻ പോകുന്നത്. എങ്കിലും ഞങ്ങളുടെ സിനിമയിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു.

സ്റ്റൈലിഷ് മേക്കിംഗും ആക‌്ഷനും വിജയഘടകമായത്?

ഷൈലോക്കിലെ കഥാപാത്രത്തിലും ഡ്രസിംഗിലും സ്റ്റൈലിലുമെല്ലാം മമ്മൂക്ക കൊണ്ടുവന്ന പുതുമയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റായത്. പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. ഒരു സിനിമ നമ്മൾ ഷൂട്ട് ചെയ്തെടുക്കുന്ന ഇംപാക്ടിനെ നാലിരട്ടിയാക്കി മാറ്റാൻ കഴിയുന്ന ആളാണ് ഗോപി സുന്ദർ. ചിത്രത്തിലെ ഓരോ സീനിലും അദ്ദേഹത്തിന്‍റെ സംഗീതസ്പർശംകൂടി വന്നപ്പോൾ അത്രത്തോളം റിച്ച് ആയി മാറി. ഈ സിനിമയിൽ ഹെവി ആക‌്ഷൻ വേണമെന്നു നിർബന്ധം ഉണ്ടായിരുന്നു. ഫൈറ്റ് എന്നതു ലോജിക്കില്ലാത്ത കാര്യമാണ്. ഓരോ സീനും പ്രേക്ഷകർക്കു കൈയടിക്കാനുള്ള വകയായിരിക്കണം എന്നാണ് ചിന്തിച്ചത്. ഫൈറ്റിൽ ലോജിക്ക് വേണം എന്നു ചിലർ പറയുന്നതിൽ എന്തു ലോജിക്കാണെന്ന് എനിക്കറിയില്ല.

മല‍യാളത്തിലേക്കു വീണ്ടും ഒരു തിരക്കഥാകൃത്ത് കൂട്ടുകെട്ട് എത്തുകയാണല്ലോ?

വളരെ യാഥൃച്ഛികമായി ഈ സിനിമ എന്നിലേക്കെത്തുകയായിരുന്നു. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് രചന ഒരുക്കിയിരിക്കുന്നത്. ചങ്ക്സിൽ എഴുതുന്ന സമയത്തുതന്നെ അനീഷ് ഹമീദിനെ പരിചയമുണ്ട്. ഇരുവരും ആദ്യം ഈ ചിത്രത്തിന്‍റെ കഥ പറയുന്നത് മമ്മൂക്കയുടെ മാനേജർ ജോർജേട്ടനോടാണ്. അദ്ദേഹമാണ് ഇവരുടെ കഥ എന്നോടു കേൾക്കാൻ പറയുന്നത്. ത്രെഡ് പറഞ്ഞപ്പോൾതന്നെ അതെനിക്കു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്‍റെ ഡീറ്റെയിലിലേക്കു കടന്ന് മികച്ചതാക്കാനും ഇരുവർക്കും സാധിച്ചു. ഷൈലോക്കിന്‍റെ തിരക്കഥതന്നെയാണ് അതിന്‍റെ നട്ടെല്ല്. മാസ് സിനിമകൾ എഴുതി ഹിറ്റാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ മാസ് സിനിമകൾ ഒരുക്കാൻ ശക്തരായ രണ്ടു തിരക്കഥാകൃത്തുക്കളായിരിക്കും ഇരുവരും. മാസിനൊപ്പം ഹ്യൂമറിനേയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്കറിയാം.

തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ നടനായി അവതരിപ്പിച്ചത്?

2002-ൽ കല്യണരാമനിൽ ഷാഫി സാറിന്‍റെ അസിസ്റ്റന്‍റായിട്ടാണ് ഞാൻ സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വർക്ക് ചെയ്യാൻ സാധിച്ചു.സിഐഡി മൂസ മുതൽ ഉദയകൃഷ്ണ-സിബി കെ. തോമസ് ടീമിനൊപ്പം ഭാഗമായി. എന്‍റെ ആദ്യ സിനിമ രാജാധിരാജയും അവരാണ് എഴുതിയത്. രണ്ടാം ചിത്രം മാസ്റ്റർപീസ് ഉദയകൃഷ്ണയാണ് എഴുതിയത്. ഈ സിനിമയിലും ഭാഗമാകാൻ വേണ്ടിയാണ് ഒരു സീനിൽ നടനായി ഉദയേട്ടനെ അവതരിപ്പിച്ചത്.

ലിജിൻ കെ. ഈപ്പൻ