Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നന്ദിയുടെ കൂടെയുണ്ട് സന്തോഷം
പ്രജാവത്സലനായിരുന്ന ഒരു രാജാവ്. അദ്ദേഹം ഇടയ്ക്കിടെ പ്രജകളെ സന്ദർശിക്കുവാനിറങ്ങും. അതിനിടയിലാണു വഴിവക്കിലൊരു യാചകനെ കണ്ടത്. കീറിപ്പറിഞ്ഞ വസ്ത്രമാണ് അയാൾ ധരിച്ചിരുന്നതെങ്കിലും അയാളുടെ മുഖം പ്രസന്നമായിരുന്നു. രാജാവ് അയാൾക്കു കുറെ ചെറിയ നാണയത്തുട്ടുകൾ ഇട്ടുകൊടുത്തു. അയാൾ പുഞ്ചിരിയോടെ കൈകൾ കൂപ്പി രാജാവിനു നന്ദിപറഞ്ഞു. രാജാവ് അതു ശ്രദ്ധിച്ചു തലകുലുക്കി തന്റെ കുതിരപ്പുറത്തു മുന്നോട്ടുപോയി.
കുറെ നാൾ കഴിഞ്ഞു രാജാവ് വീണ്ടും ആ വഴിയെ പോകുവാനിടയായി. അപ്പോഴും ആ യാചകൻ വഴിവക്കിലുണ്ടായിരുന്നു. രാജാവിനെ കണ്ട ഉടനെ അയാൾ കൈകൾ കൂപ്പി പുഞ്ചിരിയോടെ രാജാവിനെ വന്ദിച്ചു. രാജാവ് അപ്പോഴും അയാൾക്കു കുറെ നാണയത്തുട്ടുകൾ ഇട്ടുകൊടുത്തു. അയാൾ ഇരുകൈകളും കൂപ്പി രാജാവിനു നന്ദിപറഞ്ഞു. അപ്പോൾ രാജാവ് അതു ശ്രദ്ധിച്ചു തലകുലുക്കി മുന്നോട്ടുപോയി.
താൻ ആ യാചകനെ കാണുന്പോഴൊക്കെ അയാൾ ഏറെ സന്തോഷവാനാണല്ലോ എന്നു രാജാവ് ഓർമിച്ചു. ജീവിക്കുവാൻ വകയില്ലാത്തവനായ അയാൾക്ക് എങ്ങനെ സന്തോഷിക്കാനാവും? രാജാവ് സ്വയം ചോദിച്ചു. എനിക്കു രാജ്യവും അധികാരവും സന്പത്തുമൊക്കെയുണ്ടെങ്കിലും തന്റെ ഉള്ളിൽ സന്തോഷമില്ലല്ലോ എന്നു രാജാവ് അനുസ്മരിച്ചു.
അടുത്ത കുറെ ദിവസങ്ങളിൽ രാജാവ് വീണ്ടും ആ വഴിയെ പോയി. അപ്പോഴൊക്കെ എപ്പോഴും പ്രസന്നവദനനായ യാചകനെയാണു രാജാവ് കണ്ടത്. ഒരു ദിവസം യാചകനെ കണ്ടപ്പോൾ രാജാവ് കുതിരപ്പുറത്തുനിന്നിറങ്ങി യാചകനെ സമീപിച്ചു ചോദിച്ചു: ""എന്തുകൊണ്ടാണു നീ എപ്പോഴും പുഞ്ചിരിക്കുന്നത്? ഞാൻ കാണുന്പോഴൊക്കെ നീ വലിയ സന്തോഷവാനാണല്ലോ.''
""അതെ, ഞാൻ എപ്പോഴും സന്തോഷവാനാണ്,'' യാചകൻ മറുപടി പറഞ്ഞു. ""എന്താണ് നിന്റെ സന്തോഷത്തിന്റെ കാരണം? നിനക്കു പണമുണ്ടോ?'' രാജാവ് ചോദിച്ചു. ""ഇല്ല, എനിക്കു പണമില്ല,'' അയാൾ പറഞ്ഞു. ""എന്നാൽ, ഓരോ ദിവസം കഴിഞ്ഞു പോകുവാനുള്ള വക എനിക്കു കിട്ടുന്നുണ്ട്.''
""നിനക്കു വീടുണ്ടോ? കുടുംബമുണ്ടോ?'' രാജാവ് ചോദിച്ചു. ""ഇല്ല, എനിക്കു വീടും കുടുംബവുമില്ല,'' അയാൾ പറഞ്ഞു. ""കാറ്റുപോലെ ഈ ലോകത്തിൽ ഞാൻ അലഞ്ഞു നടക്കുന്നു.''
""ഒരുപക്ഷേ നിനക്കു നല്ല ആരോഗ്യമുണ്ടായിരിക്കും,'' രാജാവ് പറഞ്ഞു. ""ഇല്ല തിരുമേനി ഇല്ല,'' അയാൾ പറഞ്ഞു. ""എന്റെ ദേഹം മുഴുവൻ എപ്പോഴും വേദനയാണ്. എന്റെ പല്ലുകളെല്ലാം തന്നെ കൊഴിഞ്ഞുപോയി.''
""അങ്ങനെയെങ്കിൽ നിന്റെ സന്തോഷത്തിന്റെ രഹസ്യം എന്താണ്?'' രാജാവ് ചോദിച്ചു. ""എനിക്ക് എല്ലാം ഉണ്ടെങ്കിലും ഞാൻ സന്തോഷവാനല്ലല്ലോ.''
അപ്പോൾ അയാൾ പറഞ്ഞു: ""ഞാൻ തെരഞ്ഞെടുത്ത ജീവിതരീതിയല്ലിത്. എന്റെ ജീവിതസാഹചര്യത്തിൽ അങ്ങനെയായിപ്പോയി എന്നുമാത്രം. ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ ഞാൻ എന്തെങ്കിലും ജോലി കണ്ടെത്തുമായിരുന്നു. നിർബന്ധിക്കപ്പെടുന്നതുകൊണ്ടാണ് ഞാൻ ഭിക്ഷയാചിക്കുന്നത്.''
രാജാവ് അയാളെ ശ്രദ്ധിച്ചു കേട്ടുനിൽക്കുന്പോൾ അയാൾ തുടർന്നു: ""എല്ലാ ദിവസവും ഭിക്ഷയെടുത്തു ജീവിക്കുവാനെങ്കിലും സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അതുപോലും സാധിക്കാത്തവർ എത്രയോ പേരുണ്ട് ഈ ലോകത്തിൽ! ഒന്നുമല്ലെങ്കിലും ശുദ്ധവായു ശ്വസിക്കാനും കണ്ണുതുറന്നു വിശാലമായ ലോകം കാണാനും അലഞ്ഞുതിരിഞ്ഞാണെങ്കിലും നടക്കുവാനും എനിക്കു സാധിക്കുന്നുണ്ടല്ലോ. ദൈവം നല്കുന്ന ഓരോ ദിവസത്തിനും നന്ദിപറഞ്ഞു സന്തോഷമായി ജീവിക്കുവാൻ ഞാൻ ശ്രമിക്കുന്നു. അതുതന്നെ എന്റെ സന്തോഷത്തിനു കാരണം.''
""നിനക്കു പരാതികൾ ഇല്ലെന്നാണോ നീ പറയുന്നത്?'' രാജാവ് ആശ്ചര്യപൂർവം ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: ""പരാതിപ്പെടുന്നതിനു പകരം ജീവിതത്തിലെ വെല്ലുവിളികളെ എനിക്കു സാധിക്കുന്നതുപോലെ നേരിടുവാനാണു ഞാൻ ശ്രമിക്കുന്നത്. ദൈവം എനിക്കതിനു കൃപ തരുന്നുമുണ്ട്.''
യാചകന്റെ വാക്കുകൾ കേട്ടപ്പോൾ രാജാവിന്റെ ചിന്ത പോയതു തനിക്കെന്തു പിണഞ്ഞു എന്നായിരുന്നു. എല്ലാം ഉണ്ടായിട്ടും ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുവാൻ സാധിക്കാതെ പോയതാണു തന്റെ സന്തോഷക്കുറവിന്റെ കാരണം എന്ന് അദ്ദേഹം കണ്ടു. യാചകനു നല്ലൊരു തുക അന്നു സംഭാവന നല്കിക്കൊണ്ടായിരുന്നു രാജാവ് കൊട്ടാരത്തിലേക്കു മടങ്ങിയത്.
നമ്മുടെ ജീവിതത്തിൽ സന്തോഷക്കുറവുണ്ടെങ്കിൽ അതിന്റെ കാരണം പണത്തിന്റെ അഭാവമാണെന്നു നമുക്കു തോന്നാം. അല്ലെങ്കിൽ ആരോഗ്യത്തിന്റെ കുറവാണെന്നു നാം അനുമാനിച്ചേക്കാം. അതുമല്ലെങ്കിൽ മറ്റു ജീവിതസുഖങ്ങളുടെ പോരായ്മയാണെന്നു നാം വിശ്വസിച്ചേക്കാം. എന്നാൽ ഈ പറഞ്ഞ കുറവുകൾ ഒന്നുമില്ലെങ്കിലും നമുക്കു യഥാർഥ സന്തോഷമുണ്ടാകുമോ? ഒരിക്കലുമില്ല. അപ്പോൾപിന്നെ നമ്മുടെ സന്തോഷക്കുറവിന്റെ മൂലകാരണം എന്താണ്?
നമുക്ക് എന്തൊക്കെയുണ്ടോ അവയ്ക്കും നമുക്ക് ഇല്ലാത്തവയായി എന്തൊക്കെ ഉണ്ടോ അവയ്ക്കും ദൈവത്തിനു നന്ദിപറഞ്ഞ് അനുദിനം ജീവിക്കുവാൻ നമുക്കു സാധിച്ചാൽ തീർച്ചയായും ജീവിതത്തിലെ വിവിധ ദുഃഖങ്ങൾക്കിടയിലും നമുക്കു ഹൃദയസന്തോഷവും സമാധാനവും ഉണ്ടാകും എന്നതാണു വാസ്തവം. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ യാചകനും അതാണു നമ്മെ അനുസ്മരിപ്പിക്കുന്നത്.
രാജാവിന് ഒന്നിന്റെയും കുറവില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിനു ഹൃദയസന്തോഷം ഉണ്ടായിരുന്നില്ല. എന്നാൽ യാചകന് ഒന്നുമില്ലായിരുന്നു. എങ്കിലും ഹൃദയസന്തോഷമുണ്ടായിരുന്നു. അതിനു കാരണം ദൈവത്തോടു നന്ദിയുള്ള ഒരു ഹൃദയം ആ യാചകനുണ്ടായിരുന്നു എന്നതാണ്.
നമ്മുടെ ഹൃദയത്തിൽ നന്ദിയുണ്ടോ? പ്രത്യേകിച്ചും ദൈവത്തോടു നന്ദിയുണ്ടോ? അതിൽ പ്രത്യേകിച്ചും നമ്മുടെ കുറവുകൾക്കും ജീവിതത്തിലെ നിരവധിയായ വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും? എങ്കിൽ നമ്മുടെ ഉള്ളിൽ എപ്പോഴും സന്തോഷമുണ്ടാകും എന്നതിൽ സംശയം വേണ്ട.
നമുക്കു സന്തോഷക്കുറവുണ്ടെങ്കിൽ അത് ദൈവത്തിനും അവിടുത്തോടു നമുക്കുണ്ടായിരിക്കേണ്ട നന്ദിക്കും നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ലാതെ പോകുന്നതുകൊണ്ടാണ്. ഇത് ഒരിക്കലും നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പാനൂര് ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്ദേശവുമായി ഐഎംഎ
Latest News
പാനൂര് ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്ദേശവുമായി ഐഎംഎ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top