കൊറോണ- കിരീടം ചൂടിയ ബാൻഡ്!
ഇറ്റലിയെ അക്ഷരാർഥത്തിൽ നടുക്കിയിരിക്കുന്നു കൊറോണ വൈറസ്. മരണങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് രാജ്യം. എന്നാൽ ഇതിനു മുന്പ് കൊറോണ എന്നു കേൾക്കുന്പോൾ ഇറ്റലിക്കാരുടെ മനസുകളിൽ തെളിഞ്ഞിരുന്നത് സംഗീതമായിരുന്നു.

ഇറ്റാലിയൻ ഭാഷയിൽ കൊറോണയെന്നാൽ കിരീടം എന്നാണ് അർഥം. സ്ഥാനചിഹ്നമായ കിരീടം ഒരു ബഹുമതിയാണ്. എന്നാൽ ഇറ്റലിക്കു മുകളിൽ ഇപ്പോഴുള്ളത് ഒരു മരണകിരീടമാണ്. കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയേക്കാൾ മരണസംഖ്യ ഇറ്റലിയിൽ കൂടിയിരിക്കുന്നു. മൃതദേഹങ്ങൾ നീക്കംചെയ്യാൻ സൈന്യം കഷ്ടപ്പെടുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ അവിടെനിന്നു വന്നത്. ആശങ്കകൾക്കിടയിൽ എവിടെയാണ് ഒരാശ്വാസം? ഏതുവിധേനയും ആത്മവിശ്വാസമുണ്ടാക്കുക എന്നതുമാത്രമാണ് ചെയ്യാനുള്ളത്. ഒപ്പം, പാട്ടുകേൾക്കുകയുമാവാം...

കൊറോണഡാൻസ്

ഇറ്റലിയിലേക്കും കൊറോണയിലേക്കുംതന്നെ വരാം. കൊറോണയെന്ന കോവിഡ് വൈറസിലേക്കല്ല. അവിടത്തെ പ്രശസ്തമായ യൂറോഡാൻസ് ബാൻഡ് കൊറോണയിലേക്ക്. ബ്രസീലിൽ ജനിച്ച് ഇറ്റലിയിൽ വളർന്ന ഗായികയും മോഡലുമായ ഓൾഗ മരിയ ഡി സൂസയും പ്രൊഡ്യൂസർ ഫ്രാൻസെസ്കോ ബോണ്‍ടെംപിയും ചേർന്നു സ്ഥാപിച്ചതാണ് കൊറോണ ബാൻഡ്. ഇറ്റലിയിൽനിന്നു വളർന്ന് ലോകംമുഴുവൻ ആരാധകരെയുണ്ടാക്കി അവർ- ദ റിഥം ഓഫ് ദ നൈറ്റ്, ബേബി ബേബി എന്നീ പാട്ടുകൾകൊണ്ട്!

1993-ലാണ് ദ റിഥം ഓഫ് ദ നൈറ്റ് എന്ന ആദ്യ സിംഗിൾ കൊറോണ പുറത്തിറക്കിയത്. ഇറ്റലിയിൽ അത് ഇൻസ്റ്റന്‍റ് ഹിറ്റായി. ജെന്നി ബി എന്നറയിപ്പെട്ട ഗായിക ജിയോവന്ന ബെർസോലയുടെ ശബ്ദത്തിലായിരുന്നു ആ പാട്ട്. തുടർച്ചയായി രണ്ടു മാസമാണ് ഇറ്റാലിയൻ മ്യൂസിക് ചാർട്ടിൽ അത് ഒന്നാം സ്ഥാനത്തു തുടർന്നത്. എന്നാൽ മറ്റെവിടെയും ആ പാട്ട് റിലീസ് ചെയ്തിരുന്നില്ല. തൊട്ടടുത്ത വർഷം അതിന്‍റെ ഒരു റീമിക്സ് പതിപ്പ് യു.കെയിൽ അവതരിപ്പിച്ചു.

ഹിറ്റ് ചാർട്ടിൽ അവിടെ രണ്ടാംസ്ഥാനത്തേക്ക് എത്തുകയും ചെയ്തു. പിറ്റേക്കൊല്ലം അമേരിക്കയിലും സൂപ്പർഹിറ്റായി. റേഡിയോ സ്റ്റേഷനുകളിലും ക്ലബ്ബുകളിലും നിരന്തരം ഈ പാട്ടു കേട്ടുതുടങ്ങി. ബിൽബോർഡിന്‍റെ ഹോട്ട് 100 ലിസ്റ്റിൽ പതിനൊന്നാമതായിരുന്നു സ്ഥാനം. പിന്നീട് കൊറോണയുടെ പ്രഥമ ആൽബത്തിലും ഈ ട്രാക്ക് ഇടംപിടിച്ചു. വെൽഷ് ഗായിക സാൻഡി ചേംബേഴ്സിന്‍റേതായിരുന്നു ശബ്ദം. പാട്ടിന് ഇന്നും ആരാധകരുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം.

1995ൽ കൊറോണ പുറത്തിറക്കിയ ബേബി ബേബി, ട്രൈ മി ഒൗട്ട് എന്നീ സിംഗിളുകളും സമാനമായ വിജയം നേടി.

ഓൾഗ ഡി സൂസ

ബ്രസീലിലെ റിയോ ഡി ഷാനിറോയിൽ 1968-ലാണ് ഓൾഗ മരിയ ഡി സൂസ ജനിച്ചത്. പിതാവ് സംഗീതജ്ഞനായിരുന്നു. മാതാവ് പാചക വിദഗ്ധയും. ബാങ്ക് ക്ലർക്കായി ഒൗദ്യോഗിക ജീവിതമാരംഭിച്ച ഓൾഗ ഏതാനും വർഷങ്ങൾക്കുശേഷം ലോകം ചുറ്റാൻ തീരുമാനിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇറ്റലിയിലെത്തി. 93ൽ കൊറോണ ബാൻഡിനു തുടക്കമിടുകയും ചെയ്തു. 2006ൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു സമർപ്പിച്ചു നടത്തിയ ഏയ്ഞ്ചൽ ലൈവ് കണ്‍സെർട്ടിൽ കൊറോണ പങ്കെടുത്തു. ബാൻഡിനൊപ്പം ഒട്ടേറെയിടങ്ങളിൽ ഓൾഗ സഞ്ചരിച്ചു.

ഇറ്റലിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് കൊറോണ രോഗബാധ. രാജ്യം നിസഹായമായിപ്പോയ സന്ദർഭം. മുന്പു കൊറോണ എന്നു കേൾക്കുന്പോൾ പാട്ടുകളും ഈണങ്ങളും ഓർമയിൽ തെളിഞ്ഞിരുന്ന ജനത എന്നു തിരിച്ചുവരുമെന്ന് കണ്ടറിയണം.

ഹിന്ദിയിലെ ഒരു പാട്ട്

പാസ് നഹി ആയിയേ, ഹാഥ് നാ ലഗായിയേ എന്ന പഴയ പാട്ട് കൊറോണ മുദ്രാഗാനമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു. അടുത്തു വരല്ലേ, തൊടല്ലേ എന്നാണ് വരികളുടെ അർഥം. കൊറോണക്കാലത്തെ ബോധവത്കരണത്തിനു പറ്റിയ വരികൾ. സോഷ്യൽ ഡിസ്റ്റൻസിംഗിന്‍റെ സുന്ദരരൂപം.

1952ൽ പുറത്തിറങ്ങിയ സാഖി എന്ന ചിത്രത്തിനു വേണ്ടി സി. രാമചന്ദ്ര ഈണമിട്ടതാണ് ഈ ഗാനം. ലതാ മങ്കേഷ്കർ പാടിയ പാട്ട് കൊറോണയുടെ പേരിൽ വീണ്ടും കൂടുതൽപേർ കേൾക്കുന്നു.

പാട്ടുപകരുന്ന അറിവും വിശ്വാസവും അനന്യമത്രേ!

ഹരിപ്രസാദ്‌