District News
തൊടുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനോടനുബന്ധിച്ചു നിര്‍മിച്ച ആധുനിക ശൗചാലയ സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ അടഞ്ഞുകിടക്കുന്നു. നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടം പുറത്തുനിന്നു കണ്ടാല്‍ അത്യാധുനിക സൗകര്യങ്ങളുള്ളതാണെന്നു തോന്നുമെങ്കിലും ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്കോ യാത്രക്കാര്‍ക്കോ നാളിതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ നവംബര്‍ മൂന്നിന് അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ദീപക്കാണ് ശൗചാലയം ഉദ്ഘാടനം ചെയ്തത്. 2019ല്‍ നിര്‍മാണം ആരംഭിച്ച ഈ സമുച്ചയം 55.75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിനു ശേഷം അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ശൗചാലയത്തിന്റെ കരാര്‍ കാലാവധി മാര്ച്ചുവരെയാണെന്നും അത് പൂര്‍ത്തിയാകാത്തതിനാലാണ് പുതിയ ശൗചാലയം തുറക്കാത്തതെന്നുമാണ് ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മേയ് മാസമായിട്ടും ശൗചാലയത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നിലവില്‍ കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. വരാന്തയിലാകെ പക്ഷികളുടെ കാഷ്ഠം നിറഞ്ഞിരിക്കുന്നു. മുകളിലേക്കുള്ള ഇരുമ്പുപടികള്‍ കയറിയാല്‍ കാണുന്നത് പൊട്ടിയ ചില്ലുകളും വൃത്തിഹീനമായ തറയുമാണ്. കെട്ടിടത്തിന്റെ ഭിത്തികളില്‍ ചെളി പിടിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഒരു മൂലയില്‍ കുമിഞ്ഞുകൂടി കിടക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന തിരക്കേറിയ സ്ഥലമാണ് തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്. പരിമിതമായ സൗകര്യങ്ങളുള്ള പഴയ പൊതുശൗചാലയം മാത്രമാണ് ഇവിടെയുള്ളത്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന് യാത്രക്കാര്‍ കരുതിയെങ്കിലും പ്രയോജനപ്പെടാത്ത സാഹചര്യമാണ്.
District News
അമ്പലപ്പുഴ: തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം. പിന്നീട് നിർമാണം നിലച്ചു. നാട്ടുകാർ യാത്രാദുരിതത്തിൽ.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിന്റെ നിർമാണോദ്ഘാടനം 2025 നവംമ്പർ 4ന് എച്ച്. സലാം എംഎൽഎ നിർവഹിച്ചിരുന്നു. റോഡിലെ മെറ്റൽ ഇളക്കി ഇട്ടശേഷം കുറച്ചു സ്ഥലങ്ങളിൽ തോടിന്റെ അരികിൽ പിച്ചിംഗും കെട്ടി പണി നിർത്തിവച്ചു. വർഷങ്ങളായി വാഹന ഗതാഗതമോ കാൽനട യാത്രയോ പോലും ദുഷ്കരമായ ഇവിടെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായ ആവശ്യമായിരുന്നു ഉടൻ നിർമാണം പൂർത്തിയാക്കുമെന്നാണ് ഉദ്ഘാടന വേളയിൽ എംഎൽഎ പറഞ്ഞത്.
1.38 കോടി രൂപ ചെലവിൽ 700 മീറ്റർ നീളത്തിലും, 4.5 മീറ്റർ വീതിയിലുമാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. 80 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗികളും പ്രദേശത്ത് താമസക്കാരായുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്. ആംബുലൻസോ, ഓട്ടോറിക്ഷയോ വരാത്തതിനാൽ കസേരയിൽ ഇരുത്തി ഒരു കി. മീറ്റർ കല്ലിനു മുകളിലൂടെ നടന്നാണ് പഴയ നടക്കാവിലെത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
തക്ക സമയത്ത് ചികിത്സ നൽകാൻ പോലും ആകാതെ രോഗികളുടെ നില വഷളായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാരെ കബളിപ്പിക്കാനായാണ് ഉദ്ഘാടന മാമാങ്കം നടത്തിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.
പഴയ നടക്കാവ് റോഡിൽനിന്നു കൃഷി സാധനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തിക്കുന്നതും നെല്ല് സംഭരിച്ച് ദേശീയപാതയിലേക്ക് എത്തിക്കുന്നതും ഈ റോഡിലൂടെയാണ്.
റോഡ് തകർന്ന് നടക്കാനാവാത്ത സ്ഥിതിയിലായതിനാൽ ഇടവഴികളിൽക്കൂടി നടന്നാണ് നാട്ടുകാർ ദേശീയപാതയിലെത്തുന്നത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
District News
കൊല്ലം : സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാലാ വിമൻസ് പവറിന്റെ ‘ജ്വാലാമുഖി 2026’ ഉദ്ഘാടനം കൊല്ലം കോർപറേഷൻ ഡപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ നിർവഹിച്ചു.
ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് അഡ്വൈസർ ജോർജ് എഫ്. സേവ്യർ വലിയവീട്, അഡ്വൈസർ ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ശാന്തിനി പ്രകാശ്, ജോയിന്റ് സെക്രട്ടറി ഉഷാകുമാരി, വൈസ് പ്രസിഡന്റ് സോജാ നടരാജൻ, ജ്വാലാമുഖി അവാർഡ് ജേതാക്കളായ പ്രഫ. ഡോ. സിന്ത്യ കാതറിൻ മൈക്കിൾ, കെ.എസ്. പ്രിയ, ജ്വാലാമുഖി പ്രത്യേക ജൂറി പുരസ്കാരം നേടിയ എസ് .എം. ഉഷ ,ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി നേതാജി ബി.രാജേന്ദ്രൻ,സാമൂഹ്യപ്രവർത്തകൻ ഷാനവാസ്, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു.
അവാർഡുകൾ ഡപ്യൂട്ടി മേയർ സമ്മാനിച്ചു. കാരുണ്യ മേഖലയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബെനഡിക്റ്റ സഫർനോസ്, സാഹിത്യ മേഖലയിൽ ഡോ. പട്രിഷ്യ ജോൺ, കുട്ടികളുടെ മാനസികാരോഗ്യ പ്രവർത്തന മേഖലയിൽ ഡോ. ഷാർലറ്റ് ഡിക്സൻ, ബാലസാഹിത്യ മേഖലയിൽ ഫില്ലിസ് ജോസഫ്, കായിക മേഖലയിൽ ഷീബ, ചിത്രകലയിൽ ഗോപിക കണ്ണൻ സംരംഭകരായ ഫില്ലി സേവ്യർ, ആശ അലക്സ്, റീജാ റിബേയ്റോ, സിബിൾ സക്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രയോസ് ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. ജോൺ കെ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ബിനു ബി തോമസ്, റവ. ഫാ. മാത്യു അലക്സ് എന്നിവർ പങ്കെടുത്തു.
ഡോ. റവ. ഫാ. റിനീഷ് എബ്രഹാം ആത്മീയ ധ്യാനയോഗം നയിച്ചു. പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
രാമപുരം: ഡിസിഎംഎസ് പാലാ രൂപതാസമിതിയുടെ നേതൃത്വത്തില്‍ സമുദായ ശക്തീകരണ സംഗമവും 2026-29 പ്രവര്‍ത്തന വര്‍ഷോദ്ഘാടനവും ഇന്ന് രാമപുരം പള്ളിയില്‍ നടത്തും.
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് ദളിതരുടെയിടയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിസിഎംഎസ് സമുദായ ശക്തീകരണത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതികളുടെ ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇന്ന് ഉച്ചകഴിഞ്ഞു നിര്‍വഹിക്കും. 2026-29 ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തും. ഉച്ചകഴിഞ്ഞ് 1.30ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിട ദേവാലയത്തില്‍ ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
രൂപത പ്രസിഡന്റ് ബിനോയ് ജോണ്‍ അമ്പലംകട്ടയില്‍ അധ്യക്ഷത വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രാമപുരം ഫൊറോന വികാരി ഫാ. ബെർക്കുമാന്‍സ് കുന്നുംപുറം, ഫൊറോന ഡയറക്ടര്‍ ഫാ. ഏബ്രഹാം കുഴിമുള്ളില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. രൂപത ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും ഫൊറോന, യൂണിറ്റ് ഭാരവാഹികളും പ്രധിനിധികളും അംഗങ്ങളും പങ്കെടുക്കും.
NRI
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് ജനാധിപത്യ മുന്നണിയുടെ ഭരണതുടർച്ച ഉറപ്പാക്കുന്നതിനായി പ്രവാസലോകത്തുനിന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കും.
മന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിൻ, മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി.എം. തോമസ് ഐസക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും എൽഡിഎഫ് യുകെ - അയർലൻഡ് കമ്മിറ്റി അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു.
ഭാരവാഹികൾ - കൺവീനർ: രാജേഷ് കൃഷ്ണ, ജോയിന്റ് കൺവീനർമാർ: ജിജോ അരയത്ത്, എ.കെ. ഷിനിത്ത്, ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, നവീൻ ഹരി തുടങ്ങിയ നേതാക്കൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ബിജു ഗോപിനാഥ്, ടോമിച്ചൻ കൊഴുവനാൽ എന്നിവർ വിവിധ സബ് കമ്മിറ്റികളെയും ഏകോപിപ്പിക്കും.
സിപിഎം സാർവദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്, പ്രവാസി കേരള കോൺഗ്രസ്, കൈരളി യുകെ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, സംസ്കാര ജർമനി, യുവധാര മാൾട്ട, കെപിഎഫ്എസ് സ്വിസർലൻഡ്, രക്തപുഷ്പങ്ങൾ ഇറ്റലി തുടങ്ങിയ സംഘടനകൾ ഒത്തുചേർന്നാണ് എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് രൂപീകരിച്ചത്.
ഇടതുസർക്കാരിന്റെ നേട്ടങ്ങൾ പ്രവാസികൾക്കിടയിലും നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കാൻ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ കലാ-സാംസ്കാരിക പരിപാടികളിലൂടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ നീക്കം.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്ന മുഴുവൻ പ്രവാസികളും ഈ പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു
സൂം മീറ്റിംഗ് - Date: 14 March 2026. Time: UK&Ireland - 15:00, Europe - 16:00, Dubai - 19:00, India - 20:30.
Zoom Meeting ID: 810 0469 8031. Passcode: 239307.
Kerala
തൃശൂർ: ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ആരെയൊക്കെ ക്ഷണിക്കണമെന്ന കാര്യം സർക്കാർ മുൻകൂട്ടി കേന്ദ്രത്തെ അറിയിക്കണമായിരുന്നുവെന്നും സുരേഷ് ഗോപി.
“കേന്ദ്രമന്ത്രിയായ എന്നോടും സുരക്ഷാപരിശോധനയുടെ ഭാഗമായി ആധാർ കാർഡ് ചോദിച്ചിട്ടുണ്ട്. ദേഹപരിശോധനയും നടത്തിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം എന്നെപ്പോലും അറിയിക്കാറില്ല.
നിലവിലെ വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണംമാത്രമാണ് സിപിഎം നടത്തുന്നത്- മന്ത്രി പ്രതികരിച്ചു.
District News
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഐസിഎല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ഐസിഎല്‍ ഗ്രൂപ് ഹോള്‍ ടൈം ഡയറക്ടര്‍ ഉമ അനില്‍കുമാര്‍, കോളജ് കെമിസ്ട്രി വിഭാഗം അധ്യാപകന് ഡോ. മനോജ് ലാസര്‍ എന്നിവര്‍ സംസാരിച്ചു.
Kerala
കൊച്ചി: ദേശീയപാത തലപ്പാടി - ചെങ്കള ആറുവരിപ്പാത, വെങ്ങളം - രാമനാട്ടുകര ബൈപാസ് നവീകരണം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോൾ വേദിയിൽ പ്രദർശിപ്പിച്ച ശിലാഫലകത്തിന്റെ ചിത്രത്തിലെ പേരുകളിൽ മന്ത്രി മുഹമ്മദ് റിയാസും.
ചടങ്ങിലേക്ക് മന്ത്രിയെ ക്ഷണിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പരിപാടി ബഹിഷ്കരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരുടെയും പേരുകൾ ശിലാഫലകചിത്രത്തിൽ ഉണ്ടായിരുന്നു.
Kerala
ചങ്ങനാശേരി: നവീകരിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ സമര്‍പ്പണം ശനിയാഴ്ച രാവിലെ 10ന് മങ്കൊമ്പ് ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്‍, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വീയപുരം-എടത്വ- മാമ്പുഴക്കരി-മുളയ്ക്കാംതുരുത്തി-തുരുത്തി റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസി റോഡ് ആധുനികമായി നവീകരിക്കാന്‍ പദ്ധതിയിട്ടത്.
24.164 കിലോമീറ്റര്‍ ദൂരം വരുന്ന എസി റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2021ലാണ് നിര്‍മാണത്തിനു തുടക്കംകുറിച്ചത്.
നാല് വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളില്‍ അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈഓവറുകളും മൂന്ന് കോസ്വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളില് നടപ്പാതകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 400 സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്.
District News
എരുമേലി: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ എരുമേലി കൊരട്ടി പാലത്തിനു സമീപം സ്ഥിതിചെയ്യുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററിൽ തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
യോഗത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പി.ജി. സുര്യകല, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എച്ച്. നാസറുദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്ണ് ഷെമീന ലത്തീഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ടൂറിസം വകുപ്പിന്റെ അംഗീകാരം നേടിയെടുത്ത പദ്ധതിയിലൂടെ 1.65 കോടി രൂപയുടെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് പില്‍ഗ്രിം അമിനിറ്റി സെന്ററില്‍ നടപ്പിലാക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന സെന്ററിലെ കെട്ടിടങ്ങളുടെയും റോഡിന്റെയും പുനര്‍നിര്‍മാണമടക്കം 99,95,000 രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2022ല്‍ പൂര്‍ത്തിയാക്കിയിരുന്നെന്ന് എംഎല്‍എ പറഞ്ഞു.
ടോയ്ലറ്റുകളുടെയും ഡോര്‍മിറ്ററികളുടെയും നവീകരണമാണ് രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നത്. അമിനിറ്റി സെന്ററില്‍ എട്ടു മുറികളുള്ള മെയിന്‍ ബ്ലോക്ക്, ഡോര്‍മിറ്ററികള്‍, കാന്റീന് ബ്ലോക്ക്, മിനി ഹാള്‍, ഓപ്പണ്‍ ബാത്ത് തുടങ്ങിയ സൗകര്യങ്ങളാണ് ശബരിമല തീര്‍ഥാടകര്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഒരുക്കിയിട്ടുള്ളത്.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം ഉദ്ഘാടനത്തിന്റെ ഒരുക്കം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇന്നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് ചുരങ്ങളിലൂടെ ഭാരവാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും.
ചുരം സംരക്ഷണ സമിതി, സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് എന്നിവർ ഗതാഗതം ക്രമീകരിക്കും. രാവിലെ എട്ട് മുതൽ കൽപ്പറ്റ ടൗണിലും ബൈപാസിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് എസ്കെഎംജെ സ്കൂൾ ഗ്രൗണ്ട്, ബൈപാസ്, എംസിഎഫ് സ്കൂൾ ഗ്രൗണ്ട്, കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടാകും. ആളുകൾ പാർക്കിംഗ് പോയിന്റിൽ വാഹനം നിർത്തി ടൗണ്‍ഷിപ്പിൽ എത്തണം.
ടൗണ്‍ഷിപ്പിൽ 17,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച പന്തലിൽ 1200 ഓളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ആളുകൾക്ക് പരിപാടികൾ സുഗമമായി കാണുന്നതിന് വേദിക്ക് അടുത്ത് എൽഇഡി വാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് ടൗണ്‍ഷിപ്പിൽ എത്താൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി, മേപ്പാടി, മുള്ളൻകൊല്ലി, ബത്തേരി, അന്പലവയൽ, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് ഓരോ ബസ് രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്കും ഉദ്ഘാടനത്തിനുശേഷം തിരിച്ചും സർവീസ് നടത്തും. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ ടൗണ്‍ഷിപ്പിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 5,000 പേർക്ക് ലഘുഭക്ഷണ വിതരണത്തിന് ടൗണ്‍ഷിപ്പിൽ അഞ്ച് കൗണ്ടർ പ്രവർത്തിക്കും. കട്ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് കൗണ്ടറുകളിൽ വിതരണം ചെയ്യും. മിൽമയുടെ കൗണ്ടറുകളും ഉണ്ടാകും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ, എഡിഎം കെ.എസ്. അനിൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പട്ടയവും വീടുകളുടെ ഉടമാവകാശവും കൈമാറും
കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും കൈമാറുന്നത് 178 കുടുംബങ്ങൾക്ക്. ഭവനങ്ങളുടെ താക്കോൽദാനം, പട്ടയം-ഉടമാവകാശ രേഖ വിതരണം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുണഭോക്താക്കൾക്ക് പട്ടയവും ഉടമാവകാശരേഖയും കൈമാറാൻ 20 കൗണ്ടർ പ്രവർത്തിക്കും. ഗുണഭോക്താക്കൾ അസൽ ആധാർ കാർഡും കളക്ടറേറ്റിൽനിന്നു നൽകിയ ടോക്കണ്‍ നന്പറും കരുതണം. വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷൻ തത്കാലം ജില്ലാ കളക്ടറുടെ പേരിലായിരിക്കും.
ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ പേരിലേക്ക് കണക്ഷനുകൾ മാറ്റുന്നതിന് സാക്ഷ്യപത്രം കൈമാറും. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ വരെയുള്ള തുക സർക്കാർ അടയ്ക്കും.
NRI
റോം: യൂറോപ്പില്‍ പഠിക്കുന്ന ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പഠന കോഴ്സിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കും.
ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ (ഐടിഎംഎ) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലില്‍(ജര്‍മനി) നിര്‍വഹിക്കും.
ചടങ്ങില്‍ ഇറ്റാലിയന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് അഡ്വ. തോമസ് കുര്യന് അധ്യക്ഷത വഹിക്കും. എഡ്യൂക്കേഷണല്‍ സൊസൈറ്റി കണ്‍വീനര്‍ ആന്റണി ജോണി സ്വാഗതം ആശംസിക്കും.
ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
District News
കാഞ്ഞിരപ്പള്ളി: കരിമ്പുകയം ടൂറിസം പദ്ധതിയുടെയും പാര്‍ക്കിംഗിന്റെയും ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, വാര്‍ഡംഗം റിജോ വാളാന്തറ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജലസേചനവകുപ്പ് മൂന്ന് ഭാഗങ്ങളായി 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മണിമലയാറിന്റെ തീരം വേലി സ്ഥാപിച്ച് കെട്ടിയെടുത്ത് സായാഹ്ന വിശ്രമത്തിനും നടക്കാനും വ്യായാമം ചെയ്യുന്നതിനുമായി സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിക്കാനുള്ള ഇരിപ്പിടങ്ങളും നടപ്പാതകളില്‍ ടൈല്‍ പാകിയും മനോഹരമാക്കിയിട്ടുണ്ട്. കുളിക്കടവുകളും ഇതിനൊപ്പം നവീകരിച്ച് നിര്‍മിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും 300 മീറ്റര്‍ വീതമാണ് വിശ്രമ കേന്ദ്രങ്ങളൊരുക്കിയിരിക്കുന്നത്.
നേരത്തേ പ്രളയത്തില്‍ തകര്‍ന്ന കരിമ്പുകയം പാലത്തിന്റെ കൈവരികളും സംരക്ഷണഭിത്തിയും നവീകരിച്ചിരുന്നു. ചെടികൾ ഉള്‍പ്പെടെ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തും.
Kerala
തിരുവനന്തപുരം: കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും നാളെ വൈകുന്നേരം നാലിനു തൈക്കാട് ഹോട്ടൽ ലെമണ്‍ ട്രീ പ്രീമിയറിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അധ്യക്ഷത വഹിക്കും.
രൂപീകൃതമായി 33 വർഷത്തിനുശേഷം ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ 1,77,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്ലഗ് ആൻഡ് പ്ലേ കാന്പസ് മാതൃകയിൽ നിർമിച്ചിട്ടുള്ള ഐടി കെട്ടിം ടാറ്റ എൽക്സിക്കു കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ ഒപ്പുവയ്ക്കും.
ഫെബ്രുവരിയിൽ കൊച്ചിയിൽനടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ടാറ്റ എൽക്സി ഇവിടെ തങ്ങളുടെ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ചത്. നിലവിൽ രണ്ടു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ടാറ്റ എൽക്സിയുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതിനു പുറമേയാണു സമീപത്തുതന്നെ ഒന്‍പതു നിലകളിലായി നിർമിച്ച പുതിയ മന്ദിരംകൂടി ടാറ്റ എൽക്സി ഏറ്റെടുക്കുന്നത്.
Kerala
കോട്ടയം: ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന് ട്രസ്റ്റിന്റെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജില്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷതവഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണപ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഡോ. ജാന്‍സി ജെയിംസ്, ടി. മുരളി വല്ലഭന്, ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. സിറിയക് തോമസ്, സെക്രട്ടറി ഡോ. പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഒരു പബ്ലിക് ട്രസ്റ്റ് രൂപീകരിച്ചത്.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയും ബിഷപ് മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് വൈസ് ചെയര്‍മാനും, ഡോ. പി.ജെ. തോമസ് സെക്രട്ടറിയും, ഫാ. ജെയിംസ് കുന്നത്ത് ജോയിന്റ് സെക്രട്ടറിയും, എബ്രാഹം ജോര്‍ജ് പറമ്പില്‍ ട്രഷററു മായുള്ള ട്രസ്റ്റിന്റെ ആസ്ഥാനം ചങ്ങനാശേരിയാണ്.
മാര്‍ ജോസഫ് പവ്വത്തിലിന്റെ ദര്‍ശനങ്ങളും പ്രബോധനങ്ങളും പുസ്തകങ്ങളും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നതിനൊപ്പം അദ്ദേഹം ആധികാരികമായി ഇടപെട്ട വൈജ്ഞാനിക മേഖലകളായ ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും, പൊതുവിദ്യാഭ്യാസം, മാധ്യമ ഇടപെടലുകള്‍, സഭൈക്യ സംരംഭങ്ങള്‍, മതാന്തരസംവാദം, സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ദൈവശാസ്ത്രവും പരിവര്‍ത്തിത ക്രൈസ്തവരുടെ നിഷേധിക്കപ്പെടുന്ന നീതി എന്നി തലങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് വികാരി ജനറാള്‍ ഫാ. ആന്റണി എത്തക്കാട്ട്, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പ റന്പിൽ, ഡോ. സിറിയക് തോമസ്, ഡോ. പി.ജെ. തോമസ് എന്നിവര്‍ പറഞ്ഞു.
Business
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് എക്സ്പോയ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇന്ത്യ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
നയങ്ങൾ പ്രായോഗികമാകുകയും നൂതനാശയങ്ങൾ വിപുലമായ തലത്തിലേക്ക് ഉയരുകയും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ആർട്ടഫിഷൽ ഇന്റലിജൻസിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ തെളിയിക്കുന്ന ഒരു ദേശീയ വേദിയായി വർത്തിക്കും.
നാല്പതിലധികം വൻകിട കന്പനികളുടെ സിഇഒമാർ, 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ പ്രദർശനം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക സംഗമങ്ങളിൽ ഒന്നായി മാറുന്നു.
പ്രധാനമന്ത്രി മോദി ചടങ്ങിനോടനുബന്ധിച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 19ന് നടക്കുന്ന പ്രധാന പ്ലീനറി സെഷനെ അദ്ദേഹം അഭിസംബോധന ചെയ്യും.
70000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനത്തിൽ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒന്നിച്ചുകൂട്ടും.
എഐ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വിളിച്ചോതുന്ന 13 രാജ്യങ്ങളിലെ പവലിയനുകളും എക്സ്പോയിൽ ഉണ്ടാകും. ഇതിൽ ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്റ്റോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പവലിയനുകളും ഉൾപ്പെടുന്നു.
ജനങ്ങൾ, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ച് തയാറാക്കിയ 300ലധികം ക്യൂറേറ്റഡ് എക്സിബിഷൻ പവലിയനുകളും തത്സമയ പ്രദർശനങ്ങളും എക്പോയിൽ ഉണ്ടാകും. കൂടാതെ 600ലധികം മികച്ച സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കും. ഇവയിൽ പലതും ആഗോളതലത്തിൽ പ്രസക്തമായതും വൻതോതിൽ ജനകീയവുമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നവയാണ്. ഇതിനോടകംതന്നെ നടപ്പിലാക്കിയിട്ടുള്ള നൂതന സാങ്കേതിക പരിഹാരങ്ങൾ ഈ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം രണ്ടര ലക്ഷത്തിലധികം സന്ദർശകർ എഐ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എഐ ആവാസവ്യവസ്ഥയ്ക്കുള്ളിൽ പുതിയ പങ്കാളിത്തങ്ങൾ വളർത്തുന്നതിനും ബിനിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.
District News
മണ്ണയ്ക്കനാട്: ഹോളിക്രോസ് സ്പെഷൽ സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി 25 ബലൂൺ ആകാശത്തേക്ക് പറത്തി നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
25 വർഷക്കാലം സ്തുത്യർഹ സേവനം നടത്തിയ മുൻ പ്രിൻസിപ്പൽ സിസ്റ്റർ റാണി ജോ, സ്പെഷൽ എഡ്യൂക്കേറ്റർ പി.സി. മിനി, സ്റ്റാഫ് അംഗങ്ങളായ മോളി ജോസഫ്, റോസമ്മ ദേവസ്യ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ആദരിച്ചു.
പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ, വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മിനി മത്തായി, പഞ്ചായത്ത് മെംബർ സാം പൈനാപ്പിള്ളി, മാനേജർ സിസ്റ്റർ ഫബി ജോസഫ്, പിടിഎ പ്രസിഡന്റ് പ്രഫ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ ബോബി പോൾ, സിസ്റ്റർ മേരി ഫ്രാൻസിസ്, സിസ്റ്റർ സൗമ്യ ജോസഫ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Kerala
കോട്ടയം: നിഷ്പക്ഷമായി തങ്ങളുടെ പത്രധർമം നിർവഹിക്കുന്ന ദീപികയുടെ പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്.
എന്താണു സത്യമെന്ന് അറിയാൻ വയ്യാത്ത ഇക്കാലത്ത് നമുക്ക് വിശ്വസിക്കാവുന്ന ദീപസ്തംഭങ്ങൾ കുറവാണ്. അവിടെയാണ് ദീപികയുടെ പ്രസക്തിയേറുന്നതെന്നും കർദിനാൾ പറഞ്ഞു. ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ പുതുതായി നിർമിച്ച സ്റ്റുഡിയോയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് കൂവക്കാട്.
കേരള സഭയിലെ നമ്മുടെ പൂർവികന്മാരുടെ ദീർഘവീക്ഷണവും സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയുമാണ് ദീപികയുടെ സ്ഥാപനം. ലാഭേച്ഛ കൂടാതെ നന്മചെയ്തുകൊണ്ടും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുമുള്ള പത്രധർമമാണ് ദീപികയുടേത്. ഇത് അങ്ങേയറ്റം ആദരവോടെയാണു താൻ കാണുന്നത്. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറയാറുണ്ടായിരുന്നു, മാധ്യമങ്ങൾക്കുവേണ്ടത് ഇടർച്ചയുള്ള വാർത്തകളാണെന്ന്.
അതേ ആൾക്കാർ വായിക്കാറുള്ളു. അത്തരമൊരു കാലഘട്ടത്തിൽ സത്യം അറിയിക്കാനുള്ള ദൗത്യമാണ് ദീപിക നിറവേറ്റുന്നത്. ലാഭം നോക്കുകയായിരുന്നെങ്കിൽ ഇതൊക്കെ വിറ്റൊഴിഞ്ഞ് എന്നേ സുരക്ഷിതമാകാമായിരുന്നു. ചില മൂല്യങ്ങൾക്കുവേണ്ടിയാണ് പ്രതിസന്ധികളിലും പിടിച്ചുനിന്നത്. സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും അവരെ ഉണർത്താനുമാണ് ദീപിക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപക പിതാക്കന്മാർ മുതലുള്ളവരുടെ സാമൂഹിക പ്രതിബദ്ധതയാണതെന്നും കർദിനാൾ പറഞ്ഞു.
ദീപികയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോട്ടയത്തു പുതിയ സ്റ്റുഡിയോ തുറന്നത്. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചിത്രകാരൻ കൂടിയായ ഫാ. ജേക്കബ് കൂരോത്ത് തുടങ്ങിയവർ പങ്കെടുത്തു.
District News
ചക്കാമ്പുഴ: എസ്എംവൈഎം ചക്കാമ്പുഴ യൂണിറ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി ഗോൾഡൻ ജൂബിലി ഹാളിൽ നടന്നു. എസ്എംവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം സെഞ്ചു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. ജോസഫ് കുറുമുട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജിബിൻ തോമസ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടർ സി. അനറ്റ് എസ്എച്ച്, രാമപുരം ഫൊറോന പ്രസിഡന്റ് ജെഫിൻ റോയ് ഭാരവാഹികളായ റോണി അഗസ്റ്റിൻ, ടോം ജോസ്, ക്രിസ്റ്റി മുഞ്ഞനാട്ട്, ജസ്വിൻ റോയ്, ആഷ്ലിൻ മെറിൻ ടോം, അലൻസ ബെന്നി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കർമരേഖയുടെ പ്രകാശന കർമവും നടന്നു.
Kerala
കൊച്ചി: മധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് ആശ്വാസമായി കൊച്ചിൻ കാൻസർ ആൻഡ് റിസർച്ച് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് കളമശേരി മെഡിക്കൽ കോളജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ നാടിനു സമർപ്പിക്കും.
കിഫ്ബി വഴി 449 കോടി രൂപ ചെലവഴിച്ചാണ് ഈ കാൻസർ സെന്റർ നിർമിച്ചിരിക്കുന്നത്. 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒൻപതു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 451 കിടക്കകളുണ്ട്. ആദ്യഘട്ടത്തിൽ 100 കിടക്കകൾ പ്രവർത്തനസജ്ജമാകും.
അത്യാധുനിക സംവിധാനങ്ങളുള്ള 12 ഓപ്പറേഷൻ തിയറ്ററുകൾ. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക് സർജറിക്കായി മാറ്റിവച്ചിരിക്കുന്നു.
ചികിത്സയ്ക്കൊപ്പം കാൻസർ ഗവേഷണത്തിനും സെന്റർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
District News
അഞ്ചല്‍ : അഞ്ചല്‍ വൈദിക ജില്ലയില്‍ ആനക്കുളത്ത് സ്ഥാപിതമായിരിക്കുന്ന സെന്റ് ഇഗ്നാത്തിയോസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ സപ്തതി ആഘോഷങ്ങള്‍ ആരംഭിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആഘോഷങ്ങള്‍ക്ക് തിരിതെളിയിേssച്ചു.
ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കുവാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.ഇടവകയില്‍ കബറടങ്ങിയിരിക്കുന്ന ഫാ. ഡേവിഡ് ഇല്ലിരിക്കലിന്റെ കല്ലറയില്‍ കാതോലിക്കാ ബാവ പ്രത്യേക പ്രാര്‍ഥന നടത്തി.
ചടങ്ങില്‍ വികാരി ഫാ. ബോവാസ് മാത്യു, സഹവികാരി ഫാ. ജോസഫ് വടക്കേടത്ത്, ബിനു സി. ചാക്കോ, സിനി ജോസഫ്, സിസ്റ്റര്‍ കീര്‍ത്തന എസ്ഐസി, സിസ്റ്റര്‍ ഷെറിന് തെരേസ് ഡിഎം എന്നിവര്‍ പ്രസംഗിച്ചു
District News
കാഞ്ഞിരപ്പള്ളി: പൂമരത്തണൽ പ്രകൃതികുടുംബം നടത്തിവരുന്ന സൗജന്യ വൃക്ഷ വ്യാപന പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ ക്രിസ്തു വൃക്ഷം എന്ന പേരിൽ സൗജന്യമായി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ നടത്തി.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രനിൽനിന്നു ക്രിസ്മസ് മരം ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായി നിസ്വാർഥമായി സേവനം ചെയ്യുന്നവർക്ക് സഭയുടെ പൂർണ പിന്തുണയും സഹകരണവും ഉറപ്പുവരുത്തുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ റവ.ഡോ. മാത്യു ശൗര്യാംകുഴി, എംഎംടി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. സിറിൽ മുതുകുന്നേൽ, ജോയൽ ജോബി, സുഷിത സി. അഭിമന്യു എന്നിവർ പങ്കെടുത്തു.
ഇതിനോടകം ഗുരുവൃക്ഷം, അക്ഷരവൃക്ഷം, ആതുരവൃക്ഷം, മംഗല്യവൃക്ഷം, നവഗൃഹ വൃക്ഷം, വിരുന്നു വൃക്ഷം, അമൃതവൃക്ഷം, കാവൽ മരം, കാവൊരുക്കൽ, സുഗതസൂക്ഷ്മ വനം, നക്ഷത്രവനം അടക്കം വൈവിധ്യമാർന്ന രീതിയിൽ 85,000ത്തിലധികം വൃക്ഷത്തൈകൾ സൗജന്യമായി കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി നടുകയും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞു. ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനമിത്ര പുരസ്കാരമടക്കം സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും പൂമരത്തണലിനെ തേടിയെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി. നാടിന്റെ സ്വപ്നമാണ് യഥാര്‍ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണിത്.
വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല.
യുഡിഎഫിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടി രൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിക്കും.
2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്, കെ. എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും.
രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. ഈ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും. രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും.
യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ഒരേസമയം നാല് മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറാമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ eemploy ment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാം. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ചുലക്ഷം രൂപയായി ഉയർത്തി.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വിഎച്ച്എസ്ഇ/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, UPSC, PSC, SSB, RRB തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ളവർക്ക് https://www.eem ployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
Business
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കമ്യൂണ്‍ കേന്ദ്രം കൊട്ടാരക്കരയിൽ. നാളെ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കൊട്ടാരക്കര ബിഎസ്എൻഎൽ മെയിൻ ബിൽഡിംഗിലാണു കേന്ദ്രം പ്രവർത്തിക്കുന്നത്. 141 പ്രഫഷണൽ വർക്ക് സ്പേസ് ഇതിലുണ്ട്. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ പോകുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ അവസരം നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.
Business
കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ക്നായി തോമ ടവര്‍ ഉദ്ഘാടനവും ഹെഡ് ഓഫീസ് ആന്‍ഡ് ബ്രാഞ്ച് ഉദ്ഘാടനവും നാളെ നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു തെള്ളകം കാരിത്താസ് ജംഗ്ഷനിലുള്ള ക്നായി തോമ ടവറിന്റെ വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് മന്ദിരം ഉദ്ഘാടനം ചെയ്യും. കെഎംസിസിഎസ് ലിമിറ്റഡ് പ്രഫ. കെ.ജെ. ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും.
ഹെഡ് ഓഫീസ് ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. ബ്രാഞ്ച് ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ലോക്കർ ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സമ്മേളനത്തിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും നിര്‍വഹിക്കും. കേരള മൈനോരിറ്റി ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണവും ഓഹരി പത്രവിതരണം തോമസ് ചാഴികാടനും നിക്ഷേപസ്വീകരണം ജോയി ജോസഫ് കൊടിയന്തറയും നിര്‍വഹിക്കും.
കെഎംസിസിഎസ് ലിമിറ്റഡ് സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ക്നാനായ ഹാപ്പി ഹോം ഡയറക്ടര്‍ ബിനോയി മാത്യു ഇടയാടിയില്‍, കെഎംസിസിഎസ് ലിമിറ്റഡ് ഡയറക്ടര്‍മാരായ തോമസ് ഫിലിപ്പ് പീടികയില്‍, ജയിംസ് തോമസ് മലേപ്പറമ്പില്‍, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, മിസ് സൗത്ത് ഇന്ത്യ 2025 ലിസ് ജെയ്മോന് ജേക്കബ്, കെഎംസിസിഎസ് ലിമിറ്റഡ് ഡയറക്ടര്‍ പി.കെ. മാത്യു എന്നിവര്‍ പ്രസംഗിക്കും.
District News
പാലക്കാട്: രൂപത മാതൃവേദി 2026 പ്രവർത്തന വർഷത്തിന് കൊടിയേറി. ‘കരുതൽ ഉള്ള മാതൃത്വം സമുദായത്തിന്റെ കരുത്ത്' എന്ന ആപ്ത വാക്യവുമായി സമുദായ ശക്തീകരണ വർഷ കർമപരിപാടികൾ ഹോളി ഫാമിലി മേരിയൻ പ്രൊവിൻഷ്യൽ സിസ്റ്റർ വത്സ തെരേസ് ഉദ്ഘാടനം ചെയ്തു. 2026 ലെ കർമപദ്ധതി പ്രകാശനം ചെയ്തു.
രൂപത പ്രസിഡന്റ് സോളി തോമസ് കാടങ്കാവിൽ ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും വിജയം കൈവരിച്ച മാതൃവേദി അംഗങ്ങളായ വനിതകളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചു.
ചടങ്ങിൽ രൂപത പ്രസിഡന്റ് സോളി തോമസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, ആനിമേറ്റർ സിസ്റ്റർ ലിയാ റോസ് ഭാരവാഹികളായ ബീന വർഗീസ്, ഷിജി മാഞ്ഞൂരാൻ, മെർലി ബേബി, ഡിൽജി ജോൺസൻ, റൂബി സെബി, സ്വപ്ന ജെയിംസ് എന്നിവർ പ്രസംഗിച്ചു. മേഴ്സി കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫ. സിസ്റ്റർ പ്രഭാമരിയ വിഷയാവതരണം നടത്തി.
District News
ചൂണ്ടൽ: ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം സിഎംസി നിർമല പ്രൊവിൻസ് മദർ സുപ്പീരിയർ സിസ്റ്റർ സാലി പോൾ നിർവഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ചൂണ്ടൽ സാന്തോം പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ വെഞ്ചരിപ്പു നിർവഹിച്ചു.
കേരള സ്റ്റേറ്റ് ഫോർവേഡ് ഇബിസി കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ ചൂണ്ടലിനെയും ഡോക്ടറേറ്റ് കരസ്ഥമാക്കിയ പൂർവവിദ്യാർഥി സിസ്റ്റർ ആൻവിയയേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷൈലജ പുഷ്പാകാരൻ, അനീഷ് ആന്റണി, സിസ്റ്റർ ശുഭ ചാക്കോ, എ.കെ. ഷക്കീർ, സിമി ബിജു എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സ്വാഗതവും അധ്യാപകപ്രതിനിധി ജിജി ടീച്ചർ നന്ദിയും പറഞ്ഞു.
District News
കോതമംഗലം: ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് കാമ്പയിൻ പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് കോതമംഗലം എംബിറ്റ്സ് കോളജിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ തുടക്കം കുറിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിൽനിന്നും ആരംഭിച്ച സൈക്കിൾ റാലി മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഫ്ളാഗ് ഓഫ് ചെയ്തു.
ബ്രാൻഡ് ചെയ്ത കെഎസ്ആർടിസി ബസും ഉണ്ടായിരുന്നു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ്, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ആരതി കൃഷ്ണൻ, ഡോ. എസ്. സുരേഷ് വർഗീസ്, ആർസിഎച്ച് ഓഫിസർ ഡോ. എം.എസ്. രശ്മി, എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസിലിൻ ജോർജ്, ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ്, ആർദ്രം നോഡൽ ഓഫീസർ ഡോ. സജിത് ജോൺ, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ജില്ലാ മാനസികരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. ദയ പാസ്കൽ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.ആർ. ബാബു, കെ.ടി. സന്തോഷ് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, ഒപ്പന, ഫ്യൂഷൻ ഡാൻസ്, യോഗ, കിറ്റി ഷോ, ആരോഗ്യത്തിലേക്ക് ഒരു കിക്കോഫ്, ഡാൻസ് തുടങ്ങിയവ സംഘടിപ്പിച്ചു.
District News
വടക്കഞ്ചേരി: മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സ്വതന്ത്രനെ പ്രസിഡന്റാക്കി കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പുതുക്കോടും പഞ്ചായത്ത് ഭരണം സ്വന്തമാക്കി.
ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മേഖലയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായത് വടക്കഞ്ചേരി, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പായിരുന്നു.
ഇടതു- വലതു മുന്നണികൾ തുല്യ അംഗങ്ങളുള്ള വടക്കഞ്ചേരി പഞ്ചായത്തിൽ വാർഡ് 18 പ്രധാനിയിൽ നിന്നുള്ള സ്വതന്ത്ര മെംബർ സി. പ്രസാദിനെ പ്രസിഡന്റാക്കിയാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്.
പ്രസാദിന് പത്തു വോട്ടും എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സി. കണ്ണന് ഒമ്പതുവോട്ടും ലഭിച്ചു. ബിജെപി അംഗങ്ങളായ മൂന്നുപേരും വിട്ടുനിന്നു.
വാർഡ് ഇരുപത്തിയൊന്ന് പന്നിയങ്കരയിൽനിന്നുള്ള കോൺഗ്രസ് മെംബർ സുനിൽ ചുവട്ടുപ്പാടം സത്യപ്രതിജ്ഞയെടുക്കുമ്പോൾ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തെന്നും ഇത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം മെംബർ സി. കണ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പിൽ സുനിലിന് വോട്ടു ചെയ്യാമെന്നും മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോൾ കോടതി വിധി തെരഞ്ഞെടുപ്പിനു ബാധകമാകുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇത് കോൺഗ്രസിന് ആശ്വാസമായി.
സുനിൽ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നും മറ്റു അയോഗ്യത പ്രശ്നം ഉദിക്കില്ലെന്നുമാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. വാർഡ് 14 ഗ്രാമത്തിൽ നിന്നുള്ള മെംബർ കോൺഗ്രസിലെ ശശികല ടീച്ചറാണ് വൈസ് പ്രസിഡന്റ്.
പുതുക്കോട് പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ തലപൊക്കാതെ തെരഞ്ഞെടുപ്പുകൾ സുഗമമായി നടന്നു. വാർഡ് 12 വളാങ്കോട് മെംബർ കെ. ഉദയനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി വാർഡ് എട്ട് അഞ്ചുമുറിയിൽ നിന്നുള്ള ഐ. ഷാഹിദയേയും തെരഞ്ഞെടുത്തു.
വണ്ടാഴിയിൽ വാർഡ് 16 കണിയമംഗലത്തു നിന്നുള്ള സിപിഎമ്മിലെ ശാരദ ഗോപിനാഥാണ് പുതിയ പ്രസിഡന്റ്. വാർഡ് ഒമ്പത് തെക്കേകാട്ടിൽനിന്നുള്ള എസ്. സന്തോഷ് വൈസ് പ്രസിഡന്റുമായി.
കിഴക്കഞ്ചേരിയിൽ വാർഡ് മൂന്ന് കൊഴുക്കുള്ളിയിൽ നിന്നുള്ള മെംബർ പി.എം. കലാധരനാണ് പ്രസിഡന്റ്.പുതിയ വാർഡായ അങ്ങൂട് വാർഡിൽ നിന്നുള്ള സിപിഎമ്മിലെ തന്നെ ലളിത ചന്ദ്രനാണ് വൈസ് പ്രസിഡന്റ്.
കണ്ണമ്പ്രയിൽ വാർഡ് പന്ത്രണ്ട് ചല്ലിപറമ്പിൽ നിന്നുള്ള പി. വിജയകുമാരിയാണ് പ്രസിഡന്റ്. വാർഡ് ഒമ്പത് കൊന്നഞ്ചേരിയിൽ നിന്നുള്ള മെംബർ വടക്കഞ്ചേരിയിലെ പത്രപ്രവർത്തകൻ കൂടിയായ കെ.അബ്ദുൾ ഷുക്കൂറാണ് വൈസ് പ്രസിഡന്റ
പ്രധാനിക്കാരുടെ "കുട്ടൻ' ഇനിവടക്കഞ്ചേരി പഞ്ചായത്തധ്യക്ഷൻ
വടക്കഞ്ചേരി: പ്രധാനി എന്ന ഗ്രാമക്കാർ സ്നേഹത്തോടെ കുട്ടൻ എന്നുവിളിക്കുന്ന പ്രസാദ് ഇനി വടക്കഞ്ചേരി പഞ്ചായത്തിന്റെ അധ്യക്ഷൻ. സ്വതന്ത്രനായി വിജയിച്ച പ്രസാദ് കോൺഗ്രസിനൊപ്പംനിന്നാണ് പ്രസിഡന്റായത്.
അപ്രതീക്ഷിതമായ സ്ഥാനലബ്ദിയാണെങ്കിലും പ്രധാനികാർ പറയുന്നു പുതിയ പദവി ഭാഗ്യമൊന്നുമല്ല. തങ്ങളുടെ കുട്ടന് അത് അർഹതപ്പെട്ടതാണ് എന്നാണ് നാട്ടിലെ സ്ത്രീകൾ ഒന്നടങ്കം പറയുന്നത്. പ്രസാദ് ഇതിനുമുമ്പ് പഞ്ചായത്ത് മെംബറായിട്ടുണ്ട്. മെംബറായാലും ഇല്ലെങ്കിലും തന്റെ കൃഷിപ്പണികളുടെ തിരക്കുകൾക്കിടയിലും ഈ ചെറുപ്പക്കാരൻ നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലുണ്ടാകും. അതിന് രാഷ്ട്രീയമോ മറ്റോ തടസമാകാറുമില്ല.
പ്രധാനിയിലെ ഓരോ വീട്ടംഗങ്ങൾക്കും പ്രസാദ് കുട്ടനെ അറിയാം. കുട്ടേട്ടാ എന്നു വിളിച്ചാണ് നാട്ടിലെ കുട്ടികളും ചുറ്റും കൂടുക. പഴയ ചെറിയ വീടും ലളിതമായ ജീവിതവും സൗമ്യമായ സംസാരവും പെരുമാറ്റവും അതാണ് കുട്ടൻശൈലി. പശു വളർത്തലിലൂടെ വരുമാനം കണ്ടെത്തിയാണ് പ്രസാദിന്റെ കുടുംബം കഴിയുന്നത്.
സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യും. സിപിഎം പ്രവർത്തകനായിരുന്ന പ്രസാദ് പാർട്ടിയുമായി സ്വരചേർച്ച ഇല്ലാതായപ്പോൾ ഒച്ചപ്പാടിനൊന്നും പോകാതെ മാറിനിന്നു. മൂന്നു മുന്നണി സ്ഥാനാർഥികളും മറ്റു രണ്ടു സ്വതന്ത്രന്മാരും മത്സരത്തിനുണ്ടായിരുന്ന പ്രധാനിയിൽ 179 വോട്ടുകൾക്കാണ് പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരേയും ചേർത്തുനിർത്തി പോകണം. വടക്കഞ്ചേരിക്ക് നല്ലതെന്ന് തോന്നുന്ന ഏത് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
എല്ലാ വിഭാഗം ആളുകളെയും വിവിധ വകുപ്പു മേധാവികളുടെയും യോഗം വിളിച്ചു കൂട്ടി വികസന വഴികൾ ആരായുമെന്നും സ്ഥാനമേറ്റശേഷം പ്രസാദ് പറഞ്ഞു. അച്ഛൻ: ചന്ദ്രൻ , അമ്മ: ശാന്ത, ഭാര്യ: ശ്രീജ. മക്കൾ: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്മി, വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനിത്യ.
അകത്തേത്തറ, പുതൂർ പഞ്ചായത്തുകളിൽ ബിജെപി
പാലക്കാട്: ജില്ലയിലാദ്യമായി ഇനി രണ്ടുപഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. വര്‍ഷങ്ങളായി ഇടതു മുന്നണികള്‍ ഭരിച്ചിരുന്ന അകത്തേത്തറ, പുതൂര്‍ പഞ്ചായത്തുകളിലാണ് ബിജെപി ഭരിക്കുക. 19 വാര്‍ഡുകളുള്ള അകത്തേത്തറയില്‍ 10 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം പിടിച്ചത്.
പട്ടികജാതി വനിതാസംവരണമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാംവാര്‍ഡ് തെക്കേത്തറയില്നിന്ന് വിജയിച്ച പി.എ. ബിന്ദു ബിജെപിയുടെ മുഴുവന്‍ വോട്ടുംനേടി വിജയിച്ചു. മലമ്പുഴ ബിജെപി മണ്ഡലം പ്രസിഡന്റായ ജി. സുജിത്താണ് വൈസ് പ്രസിഡന്റ്.
അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. സി. തങ്കവേല്‍ പ്രസിഡന്റായും എം. പുഷ്പ വൈസ്പ്രസിഡന്റായും ചുമതലയേറ്റു.
അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി: എൽഡിഎഫ് പ്രസിഡന്റാക്കി
അഗളി: പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. അഗളി പഞ്ചായത്ത് വാർഡ് 20 ചിന്നപ്പറമ്പിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മഞ്ജുവാണ് കൂറുമാറിയത്. എൽഡിഎഫിന് 10, യുഡിഎഫിന് ഒൻപതും വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്കുമാത്രമേ വോട്ടുചെയ്യാവൂ എന്ന നിർദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് കൂറുമാറിയതിനെക്കുറിച്ചു മഞ്ജുവിന്റെ പ്രതികരണം. പാർട്ടി വിപ്പ് നൽകിയിരുന്നുവെന്നും മഞ്ജുവിനെതിരേ നടപടിക്കായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
District News
ചേര്‍ത്തല: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ഹോളിഫാമിലി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി എച്ചഎസ്എസ് പ്രിൻസിപ്പൽ ലിസ് കുര്യൻ സ്വാഗതം പറഞ്ഞു.
മുഹമ്മ പോലീസ് സബ് ഇൻസ്പെക്ടർ റിയാസ്, യുവസംരംഭക അഞ്ജന ഷാജി, മദർ തെരേസ ഹൈസ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, എൻഎസ്എസ് ജില്ലാ പ്രോഗ്രാം കൺവീനർ ജി. അശോക് കുമാർ, ആലപ്പുഴ ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഹാഫിസ്, മദർ തെരേസ ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് മെയ്മോൾ ജോസഫ്, ഹോളിഫാമിലി സ്കൂൾ പിടിഎ പ്രസിഡന്റ് ജാക്സൺ മാത്യു, മെംബർമാരായ സി.ജെ. നീതു, സുനി ഷാജി എന്നിവർ പ്രസംഗിച്ചു.
District News
മങ്കൊമ്പ്: നീലംപേരൂർ കൃഷിഭവനിൽ ഉൾപ്പെട്ട കോഴിച്ചാൽ തെക്ക് പാടശേഖര സമിതിയുടെ നവീകരിച്ച ഗോഡൗണിന്റെയും പുതിയതായി നിർമിച്ച ഓഫീസിന്റെയും ഉദ്ഘാടനം സമിതി പ്രസിഡന്റ് പി.ബി. രമേശൻ പാണ്ടിശേരി നിർവഹിച്ചു. നീലംപേരൂർ കൃഷി ഓഫീസർ മനോജ് അഗസ്റ്റ്യൻ, ഡോ. നിമ്മി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നു വിത്തുകളുടെ പരിചരണത്തെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും നിമ്മി ജോസ് ബോധവത്കരണ ക്ലാസ് നയിച്ചു. സമിതി കൺവീനർ ടി.കെ. ബിജു യോഗത്തിനു സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വി.എം. അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ഇതേ പാടശേഖരത്തിൽ കുട്ടനാട് പാക്കേജിൽപ്പെടുത്തി നാലരക്കോടിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. പൊതുമടകൾ, കലിംഗുകൾ, മോട്ടോർ തറ, ബണ്ട്, കല്ലുകെട്ട് തുടങ്ങിയവയുടെ ജോലികൾ 80 ശതമാനംവരെ പൂർത്തീകരിച്ചതായി പാടശേഖരസമിതി പ്രതിനിധികൾ അറിയിച്ചു.
അടുത്തിടെ ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 50 എച്ച്പിയുടെ സബ്മെഴ്സിബിൾ പമ്പ് ഈ പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത പെട്ടിയും പറയ്ക്കും പകരമായുള്ള പുതിയ ജെറ്റ് പമ്പ് വെള്ളപ്പൊക്ക നാളുകളിലെ പമ്പിംഗിനു കൂടുതൽ അനുയോജ്യമാണ്. അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നെൽകൃഷിക്കൊപ്പം നാടിനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
NRI
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയർലൻഡിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്റ്റ് പ്രൊവിന്‍സിന്റെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബെല്‍ഫാസ്റ്റ് സെന്റ് കോൾമിസെൽസ് ഹാളിൽ നടക്കും.
ചെയർമാൻ അനിൽ കൊടോപ്പറമ്പിൽ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാറ്റിൽ മുഖ്യ പ്രഭാഷണം നടത്തും.
സെക്രട്ടറി ബാബു തോമസ്, ട്രഷറർ ഷൈബു ജോസഫ്, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ജിമ്മി മൊയ്ലൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലൻഡ് പ്രൊവിൻസ് സെക്രട്ടറി റോയ് പേരയിൽ, ട്രഷറർ മാത്യൂസ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ ആശംസകൾ അർപ്പിക്കും.
District News
ആലപ്പുഴ: സാമുദായിക ശക്തീകരണം ലക്ഷ്യം വച്ച് ദീപിക തീവ്രപ്രചാരണ പരിപാടിയുടെ ഫൊറോനതല ഉദ്ഘാടനം ആലപ്പുഴ പഴവങ്ങാടി പള്ളിയിൽ നടന്നു.
ആലപ്പുഴ ഫോറോനാ വികാരി ഫാ. മാത്യു നടമുഖത്ത് അധ്യക്ഷത വഹിച്ചു. ഡിഎഫ്സി അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി ൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഫൊറോന ഡയറക്ടർ ഫാ. ലിബിൻ ജേക്കബ് മാർഗനിർദേശ പ്രസംഗം നടത്തി. ഡിഎഫ്സി സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് വേലിക്കെട്ടിൽ, ബേബി പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.
District News
കൂട്ടിക്കൽ: പഞ്ചായത്ത് നാലാം വാർഡിലെ നവീകരിച്ച ചാത്തൻ പ്ലാപ്പള്ളി-കൂന്തൻപാറ-കളത്വ റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രജനി സലീലൻ, കെ.എസ്. മോഹനൻ, പി.എസ്. സജിമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സണ്ണി, ബാലകൃഷ്ണൻ നായർ, എ.ജെ. ജോസഫ് അറക്കപ്പറമ്പിൽ, സന്തോഷ് ടി. നായർ, പയസ് വാലുമ്മേൽ, മുരളി കൊച്ചുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ പഞ്ചായത്തിന്റെ ദുർഘട പ്രദേശമായ ചാത്തൻ പ്ലാപ്പള്ളിയിൽനിന്നു കൂട്ടിക്കൽ-പ്ലാപ്പള്ളി റോഡിനെയും ഏന്തയാർ-കൈപ്പള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രദേശവാസികളുടെ ഏക ഗതാഗത മാർഗവും ഈ റോഡ് മാത്രമാണ്. ഈ റോഡ് കളത്വ ഭാഗത്ത് കൈപ്പള്ളി-ഏന്തയാർ റോഡുമായി ചേരുന്ന ഭാഗം ഗതാഗതയോഗ്യമായ നിലയിൽ പൂർത്തീകരിച്ചിരുന്നില്ല.
തന്മൂലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു രണ്ടു റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കൂന്തൻപാറ റോഡ് യാഥാർഥ്യമാക്കണമെന്നത്. ഈ ആവശ്യം മുൻനിർത്തിയാണ് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത്.
District News
പാരിപ്പള്ളി : കലാ- സാംസ്കാരിക പ്രവർത്തകർക്കു വ്യത്യസ്ത മേഖലകളിൽ അവസരങ്ങൾ ഒരുക്കാൻ കെപിസിസി സംസ്കാര സാഹിതി നടത്തുന്ന പരിശ്രമങ്ങൾ തുടരുമെന്നു സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ അറിയിച്ച,ു.
കെപിസിസി സംസ്കാര സഹിതി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരിപ്പള്ളി ടൗൺ എസ്എൻഡിപി ശാഖ ഹാളിൽ നടന്ന സമ്മേളനത്തിൽ സാംസ്കാര സാഹിതി നിയോജക മണ്ഡലം പ്രസിഡന്റ് ഉല്ലാസ് മാധവൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബിജുവിശ്വരാജൻ, അഡ്വ.ലത മോഹൻദാസ്, പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ,സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി കരിമ്പാലൂർ മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. തിരക്കഥകൃത്ത് സലിം ഷാ നെട്ടയത്തിനു സി.ആർ. മഹേഷ് എംഎൽഎ അംഗത്വം നൽക
District News
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍ 1.59 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
തുടര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എ നാടമുറിച്ചു. ഇതോടുനുബന്ധിച്ചു നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, നളിനി രാധാകൃഷ്ണന്, ബീന ഷിബു, രാഹുല്‍ പി. രാജ് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് ഫണ്ട് 88 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ട് 44 ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ട് 46.5 ലക്ഷവുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചിരുന്നതെന്നും ഇതില്‍ ജില്ലാ പഞ്ചായത്തിന്റെ 44 ലക്ഷം രൂപയില്‍ 24 ലക്ഷം കിട്ടിയെന്നും എന്‍എച്ച്എം ഫണ്ടിന്റെ 46.5 ലക്ഷം രൂപയില്‍ ഒരു രൂപ പോലും ഇതിനായി ലഭിച്ചില്ലെന്നും പഞ്ചായത്തധികൃതര്‍ പറഞ്
Kerala
തിരുവനന്തപുരം: 2025-ലെ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്ക് നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് കെ. കെ. സരസമ്മ , ഡോ. എം. എം. ബഷീർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.
NRI
ചാത്തംകെന്റ്: ഈ മാസം 20ന് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട സികെ തറവാട് ക്ലബ് ചാത്തംകെന്റ് മേയർ ഡാരിൻ കാനിഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വർണശബളമായ ചടങ്ങ് മലയാളി സമൂഹത്തിന് ഒരേ സമയം അഭിമാനകരവും ഉത്സാഹജനകവുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി വ്യക്തികൾ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് ജയ്മോൻ ജോർജ് സ്വാഗതം അർപ്പിച്ച സമ്മേളനത്തിൽ സെന്റർ ഫോർ കനേഡിയൻ മലയാളി അഫേഴ്സ് പ്രസിഡന്റ് പ്രവീൺ വർക്കി മുഖ്യപ്രഭാഷണവും ക്ലബിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
സികെ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് റാഫി വീട്ടിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി മജീഷ് മാത്യു നന്ദി അറിയിച്ചു.
ക്ലബ് അംഗങ്ങൾ അണിയിച്ചൊരുക്കിയ കലാപരിപാടികൾ കാഴ്ചക്കാർക്ക് ഇന്ദ്രിയാനുഭവം നൽകി. പ്രശസ്ത മെന്റലിസ്റ്റ് ഫെബിൻ ഹരിപ്പാടിന്റെ മാജിക് ഷോ ചടങ്ങിന്റെ മാറ്റുകൂട്ടി. ലണ്ടൻ ശിവാസ് ഓർക്കസ്ട്രയുടെ ഗാനമേള സംഗീതാസ്വാദകർക്ക് മഹത്തായ അനുഭവമായി.
200ലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന്റെ വിജയത്തിനായി ക്ലബ് വൈസ് പ്രസിഡന്റ് അജി ഫ്രാൻസിസ്, സെക്രട്ടറി ലിജിൻ ജോയ്, ട്രഷറർ മജു പീറ്റർ, പ്രോഗ്രാം കോഓർഡിനേർമാർ ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്ലി അഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.
അംഗങ്ങളുടെ സജീവ പങ്കാളിത്തം മലയാളി സമൂഹത്തിന്റെ സംസ്കാരത്തിനും ഐക്യത്തിനും പ്രതീകമായി മാറിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ ഖുറൈൻ ബ്ലോക്ക് ഒന്നിലെ പത്താം നമ്പർ സ്ട്രീറ്റിലെ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
പ്രൗഡ ഗംഭീരമായ ചടങ്ങിൽ നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടന കർമം നിർവഹിച്ചു.
ജാസിം മുഹമ്മദ് ഖമീസ് അൽ ശർറഹ്ക്ക് നൽകി ആദ്യ വില്പന ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് നിർവഹിച്ചു.
റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹാമദ, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ), മാനേജ്മെന്റ് ടീം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശ്രേണി സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്തിട്ടുണ്ട്.