ഏഴുപത്തിനാലിന്‍റെ യൗവ്വനം; മംഗ‍യ്യമ്മ ഇരട്ടകളുടെ അമ്മയായി
Friday, September 6, 2019 10:16 AM IST
എഴുപത്തിനാലാം വയസിൽ അമ്മയാകുക, അതും ഇരട്ടകുട്ടികളുടെ. വൈദ്യശാത്രത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ഗോധാവരി സ്വദേശിനിയായ മംഗ‍യ്യമ്മയാണ്. ഇതോടെ അമ്മയാകുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മംഗയ്യമ്മ മാറി. ഈസ്റ്റ് ഗോധാവരി‌ ജില്ലയിലെ നെലപരിപാഡാണ് മംഗയ്യമ്മയുടെ സ്വദേശം. ഒരു കുഞ്ഞിക്കാല് കാണാനുള്ള മംഗയ്യമ്മയുടെ 54 വർഷത്തെ മോഹമാണ് ഗുണ്ടൂറിലെ അഹല്യ നേഴ്സിംഗ് ഹോമിൽ പൂവണിഞ്ഞത്.

കൃത്രിമബീജസങ്കലനത്തിലൂടെയാണ് (ഐവി) മംഗയ്യമ്മയ്ക്കു കുട്ടികളുണ്ടായത്. അഹല്യ നേഴ്സിംഗ് ഹോമിലെ ഡോക്ടർ എസ്. ഉമാശങ്കറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുട്ടികളും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

താൻ വലിയ സന്തോഷത്തിലാണെന്നും ദൈവം ഒടുവിൽ തങ്ങളുടെ പ്രാർഥ കേട്ടതായും മംഗയ്യമ്മ പറഞ്ഞു. വൈ. രാജാ റുവാണ് മംഗയ്യമ്മയുടെ ഭർത്താവ്. ഒരു വർ‌ഷം മുമ്പാണ് ദമ്പതികൾ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഐവി ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ മംഗയ്യമ്മ ഗർഭം ധരിച്ചു. മംഗയ്യമ്മയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡോക്ടർമാരുടെ മൂന്ന് ടീമാണ് ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.