കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ
Saturday, October 23, 2021 10:55 AM IST
കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ്ധതിയുടെ ആദ്യ കാരവാൻ പാർക്ക് മറയൂരിനു സമീപം വയൽക്കടവിൽ.

പരിസ്ഥിതിലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കാരവാൻ ടൂറിസത്തിനു സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് കേരളത്തിലും കാരവാൻ ടൂറിസം നടപ്പിലാക്കാൻ ടുറിസം വകുപ്പ് സന്നദ്ധമായിരിക്കുന്നത്.

ഏറ്റവും ആസ്വാദ്യകരമായ യാത്രാ അനുഭവങ്ങൾ നൽക്കുന്നതിനായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസണ്‍ മലയാളം, ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി, സിജിഎച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലായി അഞ്ച് കാരവാൻ പാർക്കുകൾ സ്ഥാപിക്കുന്നതിനായാണ് അനുമതി ആയിരിക്കുന്നത്.

ഇടുക്കി ജില്ലയിൽ മറയൂരിനു സമീപം വയൽക്കടവ് എസ്റ്റേറ്റിലാണ് അഞ്ചേക്കറിൽ ആദ്യ കാരവാൻ പാർക്ക് സജ്ജീകരിക്കുന്നത്.

സിജിഎച്ച് ഗ്രൂപ്പാണ് മറയൂരിനു സമീപം പാർക്ക് സജ്ജമാക്കുന്നത്. കാരാവാൻ ടൂറിസം നടപ്പിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങൾ മാറ്റം വരുത്തേണ്ടതും സജ്ജീകരണങ്ങളും തയാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചുവരികയാണ്.

സ്വകാര്യ നിക്ഷേപകരും പ്രാദേശിക ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹത്തെയും ഉൾകൊള്ളിച്ചാണ് കേരളാ ടൂറിസം വകുപ്പ് കാരാവാൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആഡംബര ഹോട്ടൽ മാതൃകയിലാണ് ബസിനെ സജ്ജീകരിക്കുന്നത്.

ആഡംബര വാഹനത്തിനുള്ളിൽതന്നെ എല്ലാവിധ സംവിധാനങ്ങളോടെയും താമസിക്കുന്നതിനുള്ള സംവിധാനമാണ് കാരാവാൻ. ഇപ്പോൾ ചലചിത്ര മേഖലയിൽ ഷൂട്ടിംഗ് സെറ്റുകളിൽ വിശ്രമിക്കുന്നതിനായാണ് കാരവാൻ ഉപയോഗിച്ചുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.