100 വർഷമായി ഒരു വീടും അവിടൊരു മുത്തശ്ശിയും
Friday, October 2, 2020 3:43 PM IST
നൂറുവർഷമായി ഒരു വീട്ടിൽ താമസിക്കുന്ന യുകെ സ്വദേശിനിയായ വെറ ബണ്ടിംഗിനെ പരിചയപ്പെട്ടാലോ? 1921 മുതൽ വെറ ഇപ്പോൾ താമസിക്കുന്ന വീട്ടിലാണുള്ളത്.

വെറയ്ക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കളായ ബോബും റോസ്മേരിയും ലേക് ഡിസ്ട്രിക്റ്റ് ഈ വാടക വീട്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ 100 വർഷമായി വെറ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. സെപ്റ്റംബർ 22നായിരുന്നു വെറയുടെ നൂറാം ജന്മദിനം. നാല് വിവാഹാലോചനകൾ വന്നെങ്കിലും വെറ അതിനൊന്നും തയാറായില്ല.



സഹോദരി മേരിയും സഹോദരൻ റിച്ചാർഡും പുറത്തുപോകുമ്പോൾ അമ്മയെയും അച്ഛനെയും പരിപാലിക്കാമുള്ള ചുമതല തനിക്കായിരുന്നുവെന്ന് വെറ പറയുന്നു. വെറയുടെ കിടപ്പുമുറി ഒന്നാം നിലയിലും ബാത്ത്റൂം രണ്ടാം നിലയിലുമാണ്. പക്ഷേ അതൊന്നും അവർക്ക് പ്രശ്നമല്ല.

ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്ന് വെറ വെളിപ്പെടുത്തുന്നു. എനിക്ക് മറ്റൊരിടത്തും ജീവിക്കാൻ ആഗ്രഹമില്ല. 100 വർഷമായി ഇവിടെ താമസിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്ന് വെറ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.