Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ഫാസ്റ്റ് ഫുഡില്‍ ലോക്കായി! വീടിനു പുറത്തിറങ്ങാൻ ഒടുവിൽ ക്രെയിൻ
Friday, October 30, 2020 5:37 PM IST
അമിതമായാല്‍ അമൃതും വിഷം. ബ്രിട്ടനിലെ കേംബര്‍ലി പട്ടണത്തില്‍ താമസിക്കുന്ന മുപ്പതുകാരനായ ജേസണ്‍ ഹോള്‍ട്ടന്റെ അനുഭവം അറിഞ്ഞാല്‍ ഫാസ്റ്റ്ഫുഡിനോടു പലരും ഇന്നുതന്നെ മുഖം തിരിക്കും.
ഫാസ്റ്റ് ഫുഡ് കഴിച്ചുകഴിച്ച് ഒടുവില്‍ ഫ്ളാറ്റിനുള്ളില്നിന്നു പുറത്തിറങ്ങാന്‍ പോലും ആകാതെ അഞ്ചു വര്‍ഷമാണ് ജേസണ്‍ കുടുങ്ങിയത്. ക്രെയിന്‍ അടക്കമുള്ള വന്‍ സന്നാഹത്തിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജേസണ്‍ ഹോള്‍ട്ടണ്‍ ഒടുവിൽ തന്റെ മുറിക്കു പുറത്തെത്തിയത്. ജേസണിന്റെ തീറ്റക്കഥ ഇങ്ങനെ:
ബാല്യകാല"പ്രണയം'
ബാല്യം മുതല്‍ ബ്രിട്ടീഷുകാരനായ ജേസണിനു ഭക്ഷണത്തോടായിരുന്നു പ്രണയം. അമ്മയുണ്ടാക്കി തരാറുള്ള ഭക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഇഷ്ടം. പതുക്കെ അവന് തടിയനായി മാറി. എന്നാൽ, ശരീരം തടിവയ്ക്കുന്പോഴും അവനു കൂസലൊന്നുെം ഇല്ലായിരുന്നു. ഏതു കാര്യത്തിനും മുന്നിൽ കാണും.
എന്നാൽ, വളരുന്തോറും ജേസണിന്റെ രുചികള്‍ക്കും മാറ്റം സംഭവിച്ചു. അമ്മയുണ്ടാക്കി നല്‍കാറുള്ള ഭക്ഷണത്തില്‍നിന്ന് അവന് പതിയെ ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്കു കടന്നു. കൃത്രിമരുചികളോടു തോന്നിയ പ്രണയം വൈകാതെ ജേസണെ ഫാസ്റ്റ് ഫുഡിന് അടിമയാക്കി മാറ്റി.
ലൈഫ് മാറ്റിയ ഹോം ഡെലിവറി
ഫാസ്റ്റ് ഫുഡിന്റെ പ്രശ്നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. പക്ഷേ, ഇത്ര ഭീകരമായ ഒരവസ്ഥ കേട്ടുകാണില്ല. 2014ല്‍ ഹോം ഡെലിവറി ആപ്പില്‍ അംഗമായതോടെയാണ് ജേസണിന്റെ ജീവിതം മാറിമറിയുന്നത്. അങ്ങനെ വീട്ടിൽ വരുത്തി തീറ്റ തുടങ്ങിയതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും മടിയായി. കഴിക്കുന്നതു ഒരു ലഹരിയായി മാറി. വര്‍ഷങ്ങളോളം അവന് വീടിനുള്ളിൽ തന്നെ ചെലവഴിച്ചു. ഓണ്‍ലൈനായി ഭക്ഷണം ഓർഡര്‍ ചെയ്തു കഴിക്കുകയാണു പ്രധാന വിനോദം.
ചോക്ലേറ്റ്, ചിപ്സ്, ഇറച്ചി, സാന്‍വിച്ച്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയാണ് ജേസണിന്റെ ഇഷ്ട വിഭവങ്ങൾ. കബാബ് മാംസവും ചിപ്പുകളും, ചിലപ്പോള്‍ ചൈനീസ് ഭക്ഷണം. ശേഷം ഒരു ലിറ്റര്‍ ഓറഞ്ച് ജ്യൂസ്, ഡയറ്റ് കോക്ക്... കൂടാതെ അതിരാവിലെ വരെ സാന്‍ഡ്വിച്ചുകളും ലഘുഭക്ഷണങ്ങളും. ഇതൊക്കെയാണ് പ്രധാനമായും ജേസണിന്റെ മെനു.
ഭക്ഷണപ്രിയം അതിരുകടന്നതോടെ രാജ്യത്തെ ഏറ്റുവും വലിയ തടിയന്മാരുടെ ലിസ്റ്റില്‍ ജേസണ്‍ കയറിപ്പറ്റി. ബ്രിട്ടണിലെ ഏറ്റവും തടിച്ച ആളുകളുടെ പട്ടികയില്‍ അമ്പതാം സ്ഥാനത്താണ് ഈ മുപ്പതുകാരൻ.
ഇടിച്ചുനിന്ന ജീവിതം
"അനങ്ങാന്‍ പോലും സാധിക്കാത്ത ഒരു ഘട്ടത്തിലെത്തുന്നതു വരെ ഭക്ഷണം കഴിച്ചു. സഹായത്തിന് ആരെയും വിളിക്കാതെ താമസിക്കുന്നിടത്തു തന്നെ കിടന്നുറങ്ങുന്നതില്‍ സന്തുഷ്ടനായിരുന്നു. കിടക്കുന്നിടത്തുനിന്ന് അനങ്ങാനാവാതെ വന്നതോടെ ജീവിതം മരണത്തിനു വേണ്ടി വിട്ടുകൊടുക്കാന്‍ വരെ തീരുമാനിച്ചു.
ഹൃദയം നിലയ്ക്കാനായി കാത്തുനിന്നു. ജീവിതത്തില്‍ ഇനി ബാക്കിയില്ലെന്നു തോന്നിപ്പോയി.' ആശുപത്രി കിടക്കയില്‍നിന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജേസണ്‍ പറഞ്ഞു.
ജീവിതത്തിലേക്ക്
മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങള്‍ക്കൊടുവില്‍ ഇനിയും ജീവിക്കാന്‍ ജേസണിന് ആഗ്രഹം തോന്നി. ഇതോടെ ചികിത്സയ്ക്കു പോവാന്‍ ജേസണ്‍ തീരുമാനിച്ചു. എന്നാല്‍, പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ശരീരം. ഒടുവില്‍ സഹായത്തിനായി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. അവർ എത്തി ആളെ കണ്ടപ്പോൾ ഞെട്ടി. ഒരു വാതിലിൽകൂടിയും പുറത്തേക്ക് ഇറക്കാനാവില്ല.
ഏഴു മണിക്കൂര്‍
ഒരു പ്രദേശം മുഴുവന്‍ നെഞ്ചിടിപ്പോടെയായിരുന്നു അവനെ വീടിനു പുറത്തിറക്കാനുള്ള 'ഓപ്പറേഷൻ ജേസൺ' കണ്ടത്. 30 രക്ഷാപ്രവര്‍ത്തകർ ഏഴു മണിക്കൂറോളമാണ് അധ്വാനിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. അവനെ പുറത്തിറക്കാൻ കൂറ്റൻ ക്രെയിൻ കൊണ്ടുവരാൻ തീരുമാനിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ അബദ്ധത്തില്‍ ജേസണ്‍ താഴെ വീണാല്‍ സീലിംഗ് തകരുമോ എന്ന് ഭയന്നു സ്ട്രക്ചറര്‍ എന്‍ജിനിയര്‍മാര്‍ താഴത്തെ നിലയ്ക്കു താങ്ങ് നല്കി. ജേസൺ കിടന്നിരുന്ന മുറിയുടെ ജനാല മുറിച്ചുമാറ്റി. ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ജേസണിനെ മുറിയില്‍നിന്നു പുറത്തെത്തിച്ചു.
നീണ്ട ആറു വർഷം!
"അതിശയകരമായിരുന്നു അത്, കാരണം ആറു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഞാന്‍ ശുദ്ധ വായു ശ്വസിച്ചത്' - ജേസണ്‍ പറഞ്ഞു. ക്രെയിന്‍ സ്ട്രാപ്പുകൾ ചുറ്റിയതിന്റെ വേദന കുറയ്ക്കാൻ അവര്‍ എനിക്കു കോഡീന്‍ (മയങ്ങാനുള്ള മരുന്ന്) നല്‍കിയിരുന്നു. എങ്കിലും ആ ശുദ്ധവായുവും കുളിര്‍ക്കാറ്റും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു'.
ക്രെയില്‍ ഉപയോഗിച്ചുള്ള ആ ഉയര്‍ത്തിയെടുക്കല്‍ ജേസണിന്റെ ജീവനു പോലും ഭീഷണി ഉണ്ടാക്കിയിരുന്നു. സ്ട്രാപ്പ് ശരീരത്തിൽ മുറുകി ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍, അതു കാര്യമാക്കേണ്ടന്നും രക്ഷാപ്രവര്‍ത്തനം തുടരാനും ജേസണ്തന്നെ രക്ഷാപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഇതു നടന്നില്ലെങ്കില്‍ മുറിയില്‍ കിടന്നായിരിക്കും തന്റെ അന്ത്യമെന്നു പറഞ്ഞാണ് അവൻ അവരെ നിർബന്ധിച്ചത്.
മരണം അകലെയല്ല...
സൂപ്പര്‍ ഒബീസ് (പൊണ്ണത്തടിയുള്ളവര്‍) എന്നു വിശേഷിപ്പിക്കപ്പെടുന്ന ജേസണിനെ ഒരു സ്പെഷൽ ആംബുലന്‍സിലാണ് ആശുപത്രിലേക്കു മാറ്റിയത്. അരക്കെട്ടിലും കാലുകളിലും വിട്ടുമാറാത്ത വീക്കവും നീര്‍ക്കെട്ടും ഉണ്ടാകുന്ന ലിംഫോഡെമ എന്ന രോഗത്തിനുള്ള ചികിത്സയ്ക്കാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജേസണിന്റെ ജീവിതം അഞ്ചു വര്‍ഷത്തിലേറെ നീളില്ലെന്നാണ് ആദ്യ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഹൃദയാഘാതം സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഏക മകനെ നഷ്ടമാകുമോ എന്ന ഭീതിയിലായിരുന്നു ജേസന്റെ അമ്പത്തിരണ്ടുകാരി അമ്മ ലീസ.
ഡെബിറ്റ് കാര്‍ഡ് കീറിക്കളയണം
ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ജേസണ്‍ ഭക്ഷണത്തിന് ഓർഡര്‍ നല്‍കിയിരുന്നത്. ഭക്ഷണം ഓർഡര്‍ ചെയ്യാനായി മാത്രമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ ഗ്യാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയയ്ക്കായി ജേസണിനെ പരിഗണിച്ചിരുന്നു. എന്നാല്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച് എസ്) അതിനു വിസമ്മതിച്ചു. ശസ്ത്രക്രിയയ്ക്കു പകരം ജേസണിന്റെ ഡെബിറ്റ് കാര്‍ഡ് കീറിക്കളയാനായിരുന്നു അവരുടെ നിർദേശം
ഒരു ദിവസം 2,900 രൂപ!
മുപ്പത് പൗണ്ട് അതായത് ഏകദേശം 2,900 രൂപയാണ് ജേസണിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ചെലവ്. വര്‍ഷം പതിനായിരം പൗണ്ടാണ് ജേസണ്‍ ഓണ്‍ലൈന്‍ ഭക്ഷണത്തിനായി ചെലവാക്കുന്നത്. ഈ കഴിപ്പിനിടയില്‍ എപ്പോഴായിരിക്കും ഇയാള്‍ ജോലിക്കു പോകുക എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍, കേട്ടോളൂ... ജേസണ്‍ ഹോള്‍ട്ടണ്‍ ജോലിക്കു പോകാറില്ല.
197.6 പൗണ്ടാണ് ഓരോ ആഴ്ചയും ജേസണിന് എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അലവന്‍സായി ലഭിച്ചിരുന്നത്. ഒപ്പം 112.8 പൗണ്ട് പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് എന്ന നിലയിലും ലഭിക്കും. ഇതിനു പുറമെ അമ്മയ്ക്ക് മാസം 200 പൗണ്ട് കൗണ്‍സില്‍ ടാക്സ് റിഡക്ഷന്‍ സപ്പോര്‍ട്ട് എന്ന നിലയ്ക്കും ലഭിക്കുന്നു. ചുമ്മാ ഇരുന്ന് ഇത്രയും പണം ലഭിച്ചാല്‍ പിന്നെ ആരെങ്കിലും പണിക്കുപോകുമോ എന്നു പറയാന്‍ വരട്ടെ . കൈയിൽ പണം ഉള്ളതുകൊണ്ടല്ല ജേസൺ ജോലിക്കു പോകാതിരുന്നത്.
ശരീരം മാത്രമല്ല
തന്റെ ശരീര ഭാരത്തോടും ഉത്ണ്ഠയോടുമുള്ള പോരാട്ടം ജേസണിന് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാകാം ഒരു ജോലി നേടുക എന്നത് അയാള്‍ക്ക് അസാധ്യമായി തോന്നിയത്. പലപ്പോഴും ജോലിക്ക് അപേക്ഷിക്കാന്‍ മുതിര്‍ന്നിരുന്നു. എന്നാല്‍, തന്റെ ശരീരികവും മാനസികവുമായി ആരോഗ്യത്തിന് അതുമായി ഒത്തുപോകാന്‍ സാധിക്കില്ല എന്ന ഭയമാണ് അയാളെ എല്ലാ കാര്യങ്ങളില്‍നിന്നും പിന്തിരിപ്പിച്ചത്.
കണ്ണീരുമായി അമ്മ
ജേസണിന്റെ സ്ഥിതി ഇപ്പോള്‍ വളരെ മോശമാണ്. നീര്‍ക്കെട്ടും രക്തസമ്മര്‍ദം മൂലമുള്ള പ്രശ്നങ്ങളും അയാളുടെ അമിതവണ്ണത്താല്‍ ഉണ്ടായതല്ലെന്നാണ് അമ്മ ലിസ പറയുന്നത്. മകന്റെ ഈ അവസ്ഥ അമ്മയെയും വല്ലാതെ ബാധിച്ചു. മകന്റെ ജീവന് ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് അവർ. കോവിഡ് മഹാമാരി കാരണം ഇപ്പോള്‍ മുമ്പ് സഹായിച്ചിരുന്നവർക്ക് ഇപ്പോൾ കഴിയുന്നില്ല എന്നതും ഇവരെ വലിയ പ്രതിസന്ധിയിലേക്കു തള്ളിയിരിക്കുന്നു.
തിരിച്ചറിവ്
രാജ്യത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നു ജേസണ്‍ ഇപ്പോള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഒരാളുടെ വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ഫുഡ് സര്‍വീസുകളുടെ എണ്ണം പരിമിതപ്പെടുത്തണം. തന്റെ അവസ്ഥയുടെ ഉത്തരവാദിത്തം തനിക്കു മാത്രമാണ്. ഭക്ഷണ വിതരണക്കാര്ക്കുകൂടി ചെറിയൊരുത്തരവാദിത്തമുണ്ടായിരുന്നെങ്കില് എനിക്കീ ഗതി വരില്ലായിരുന്നു.- ജേസണ്‍ കുറ്റബോധത്തോടെ പറയുന്നു.
തയാറാക്കിയത്: വൈ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top