ഈ ഹോട്ടലിലെ മെയിൻ സംഭവമാണ് 24 കാരറ്റ് ക്ലോസറ്റ്
Friday, July 10, 2020 2:45 PM IST
ആഡംബരത്തിന്‍റെ കാര്യത്തിൽ നക്ഷത്രഹോട്ടലുകൾ തമ്മിൽ മത്സരം പതിവാണ്. കടലിന് അഭിമുഖമായ മുറി, സ്വിമ്മിംഗ്പൂൾ, ഇഷ്ടഭക്ഷണം ഇഷ്ട സമയത്ത് തുടങ്ങിയ പരസ്യവാചകങ്ങളുടെ കാലംകഴിഞ്ഞു. ഇന്ന് കഥമാറി. സ്വർണത്തിൽ പണികഴിപ്പിച്ച ഹോട്ടലാണ് ഇപ്പോൾ നക്ഷത്രഹോട്ടലുകളിലെ താരം.

വിയറ്റ്നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂർവ ആഡംബരഹോട്ടൽ. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻട്രിഗേറ്റ്, നടപ്പാത, വാതിലുകൾ, മുറിയിലെ ഉപകരണങ്ങൾ, ചായക്കപ്പ്, ശുചിമുറി, ബാത്ത് ടബ്ബ് , എന്തിനേറെ ക്ലോസറ്റ് വരെ സ്വർണത്തിൽ ഒരുക്കിയാണ് ഈ ഹോട്ടൽ അതിഥിയെ സ്വീകരിക്കുന്നത്. റൂഫ്‌ടോപ്പിലുള്ള 24കാരറ്റ് സ്വര്‍ണം ടൈല്‍ ചെയ്ത ഇന്‍ഫിനിറ്റി പൂൾ ആരുടെയും കണ്ണഞ്ചിപ്പിക്കും.



11 വർഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലിൽ 24 നിലകളിലായി 400 മുറികളാണുള്ളത്. കൊറോണ കാരണം മൂന്നു മാസമായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടൽ ഇന്‍റീരിയറിൽ മാറ്റം വരുത്തി പ്രവർത്തനം ആരംഭിച്ചത്.

ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകദേശം 19,000 രൂപ) ചെലവ് വരുന്നത്. ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.



നിലവില്‍ ലോകത്ത് ഒരു ഹോട്ടലില്‍ പോലും ഈ സൗകര്യങ്ങളില്ലെന്നും ഹോട്ടലിന്‍റെ ചെയര്‍മാനായ നുയെന്‍ ഹു ഡുവോങ് പറയുന്നു. ഹോട്ടലിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ടണ്‍ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് ഡുവോങ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.