കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കോവിഡ് പരിശോധനയുടെ അപാകതകള് പങ്കുവെച്ച് സാമൂഹ്യ പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില് നിന്നുണ്ടായ അനുഭവമാണ് അഷ്റഫ് പങ്കുവച്ചത്. എന്നാൽ കുറിപ്പ് പങ്കുവച്ചതിനു പിന്നാലെ ഭീഷണി സന്ദേശങ്ങളും തന്നെക്കുറിച്ച് വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ നിരന്തരം വരുകയാണെന്ന് അഷ്റഫ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
വളരെ വേദനയോട് കൂടിയാണ് ഞാൻ ഈ കാര്യങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ 29 തീയതി തിരുവനന്തപുരം വിമാനത്താവളത്തിൽ Rapid Test മായി ബന്ധപ്പെട്ട് എനിക്കുണ്ടായ അനുഭവം ഞാൻ നിങ്ങൾക്ക് share ചെയ്തിരുന്നു അതിന് ശേഷം എനിക്ക് വരുന്ന ഭീഷണി സന്ദേശം വളരെ കൂടുതലാണ്.അത് അവിടെ നിൽക്കട്ടെ കഴിഞ്ഞ 29 തീയതി ഉച്ചക്ക് രണ്ട് മണിക്ക് ഷാർജ വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്നും ഞാൻ വന്നു. ഇവിടെ RTPCR ന് ഞാൻ വിധേയമായി.
സാധാരണ ഒരു യാത്രക്കാരൻ ഇവിടെ വന്നിറങ്ങുമ്പോൾ തികച്ചും സൗജന്യമായി RTPCR test ചെയ്യുന്നു. Within 24 hours നുളളിൽ അയാൾ നൽകുന്ന മൊബെലിൽ Test Result ന്റെ സന്ദേശം വരും.അത് തികച്ചും അയാളുടെ സ്വകാരൃതയാണ്.postive ആയാലും Negatlive ആയാലും positive ആണെങ്കിൽ അയാൾക്ക് വേണ്ട നിർദ്ദേശങ്ങൾ Health Athority നൽകാറുണ്ട്.അതും Health Authority രഹസൃമായി സൂക്ഷിക്കാറാണ് പതിവ്.
ഞാൻ ഷാർജ Airport നിന്ന് എടുത്ത RTPCR ന്റെ Result വരുവാൻ 24 hours വരെ കാത്തിരിക്കണം,അതായത് 6 മണിക്കൂർ,മറ്റ് ചിലപ്പോൾ 10 മണിക്കൂർ എന്തായാലും 24 hours കഴിയില്ല Result വരുവാൻ,ഇവിടെ എനിക്ക് Result വരുന്നതിന് മുമ്പ് എന്റെ Result Postive ആണെന്ന് പറഞ്ഞ് കൊണ്ട് ചില online മാധ്യമങ്ങളും,വാട്സപ്പ് സന്ദേശങ്ങളും മുഖപുസ്തങ്ങളിലും എന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുണ്ടായി.
ഒരാൾക്ക് covid postive ആണെന്ന് വെക്കുക. അത് അയാളുടെ സ്വകാര്യതയല്ലേ, അങ്ങനെ പ്രചരിപ്പിക്കുവാൻ പാടുണ്ടോ,ഇതിന്റെ പിന്നിൽ എന്തോ ഹിഡൻ അജണ്ടയുണ്ടെന്ന് മനസ്സിലായി. ഞാൻ ഉടൻ തന്നെ അജ്മാനിലെ GMC യിൽ പോയി RTPCR Test ചെയ്തു.അതിന്റെ Result Negative ആണ്.
ഇനി Private ആശുപത്രിയിൽ test ചെയ്തുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കേണ്ട എന്ന് കരുതി.അജ്മാൻ ഗവൺമെന്റിന്റെ കീഴിലുളള ആശുപത്രിയിലും, അബുദാബിയുടെ നിയന്ത്രണത്തിലുളള Seha യിലും Test ചെയ്തു. അവിടെത്തെയും Result NEGATIVE ആണ്. ഇന്ന് ഷാർജ ഇന്റർനാഷണൽ Airport നകത്തുളള Medical center ലും, പോയി Test ചെയ്തു. അവിടെയും,Negative ആണ് Result.
എന്തിന് വേണ്ടിയാണ് എനിക്കെതിരെ ചില ഓൺലെെൻ മാധ്യമക്കാരെ കൂട്ട് പിടിച്ച് ഇങ്ങനെയൊരു പ്രചരണം നടത്തുന്നത്.എനിക്ക് postive ആയിക്കോട്ടെ അത്,എന്റെ സ്വകാരൃതയല്ലേ,അങ്ങനെയൊരു പ്രചരണം നടത്താൻ ആരാണ് നിങ്ങൾക്ക്,അനുമതി നൽകിയത്. ഞാൻ സംസാരിച്ചത്,ഇൻഡ്യയിലെ Airport കളിലെ അവസ്ഥകളെ കുറിച്ചാണ്,ഞാൻ ശബ്ദിച്ചത് സാധാരണ പ്രവാസികൾക്ക് വേണ്ടിയാണ്.
കുഞ്ഞ് മക്കളുമായി ഗൾഫിലേക്ക് വരുവാൻ Result ന് കാത്ത് നിൽക്കുന്ന പ്രവാസികളിൽ ഒരാൾക്ക് postive ആണെങ്കിൽ പകുതി വെച്ച് യാത്ര മുടക്കേണ്ടവർ, അല്ലെങ്കിൽ മക്കളെ മാത്രം ഗൾഫിലേക്ക് അയക്കുന്നവർ ഒട്ടനവധി പ്രവാസികളായ സുഹൃത്തുക്കൾ നമ്മുക്ക് ചുറ്റുമുണ്ട്. അവർക്കുണ്ടാകുന്ന നഷ്ടത്തെയും മാനസിക ബുദ്ധിമുട്ടുകളെയും കുറിച്ചാണ് ഞാൻ എഴുതിയത്. അതിനെ തെറി വിളിച്ചും,എൻ്റെ സ്വകാര്യതയിലൂടെ കടന്ന് എന്നെ മാനസികമായി പീഡിപ്പിക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റുപറ്റി. എൻ്റെ അവസാന ശ്വാസം വരെയും പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കുക തന്നെ ചെയ്യം.
ഒരു കാരൃം ഇതിനിടക്ക് ഓർമ്മപ്പെടുത്തട്ടെ കോവിഡ് വന്നത് മുതൽ UAE എന്ന മഹാരാജ്യം നമ്മുക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ തന്നു. ഇവിടെ RTPCR test സൗജന്യമാക്കി. വിദേശി, സ്വദേശി വിത്യാസമില്ലാതെ എല്ലാപേർക്കും വാക്സിൻ സൗജന്യമാക്കി.അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് ആനുകൂല്യങ്ങൾ.
അങ്ങനെ ഈ രാജ്യത്തിന്റെ ഭരണാധികാരികളുടെ വിശാല മനസ്സ് കൊണ്ട് നമ്മുക്ക് ലഭിച്ചു. ഞാനും, നിങ്ങളും ഇവിടെ ജീവിക്കുന്നത് ഇവിടെത്തെ ഭരണാധികാരികളുടെയും സ്വദേശികളുടെയും,വിശാലമായ നന്മ എന്നത് കൊണ്ട്,മാത്രമാണ്.
അഷ്റഫ് താമരശ്ശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.