Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
മനസ് നിറഞ്ഞ് അച്ഛന്റെ കുറിപ്പ്: മകന്റെ വിജയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന് ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടിയാണ് മകന് സിദ്ധാർഥിന്റെ വിജയത്തെക്കുറിച്ചും അതിലേക്കുള്ള കഠിനമേറിയ യാത്രയെക്കുറിച്ചുമുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
സിദ്ധാര്‍ത്ഥ് ബിരുദം ധരിക്കുമ്പോള്‍
ഇന്ന് സിദ്ധാര്‍ത്ഥിന്റെ ബി.കോം. അവസാന സെമസ്റ്റര്‍ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്മെന്റ് ഉള്‍പ്പടെ ചില വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ഉണ്ട്. മുന്‍പുള്ള എല്ലാ സെമസ്റ്ററുകളും പാസായതാണ്. സിദ്ധാര്‍ഥ് ബിരുദധാരി ആവുകയാണ്.
ഇരുപത്തൊന്നു വയസ്സാകുന്ന ഒരാള്‍ ബിരുദധാരിയാകുന്നത് സാധാരണ ഗതിയില്‍ ഒരു സംഭവമല്ല. പക്ഷെ സിദ്ധാര്‍ത്ഥ് സാധാരണ ഒരാള്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള സിദ്ധാര്‍ത്ഥിന്റെ വളര്‍ച്ചയുടെ ഓരോ സമയത്തും അത് ഞാന്‍ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.
അതിനോട് നിങ്ങള്‍ കാണിച്ച അനുഭാവപൂര്‍ണമായ സമീപനം ഞങ്ങള്‍ക്ക് സമാധാനവും ആത്മവിശ്വാസവും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് വ്യക്തിപരമായ ഈ സന്തോഷം വായനക്കാരോട് പങ്കുവെക്കുന്നത്.
സിദ്ധാര്‍ത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല. ഓട്ടിസത്തിന്റെ പല ലക്ഷണങ്ങളും തീവ്രമായി പ്രകടിപ്പിക്കുകയും സംസാരം ഒട്ടും തന്നെ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഒന്നാം ക്ലാസ് അഡ്മിഷന് വരുന്നത്.
സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പടെ അനവധി സ്കൂളുകളില്‍ അഡ്മിഷന് ശ്രമിച്ചു, നടന്നില്ല. ഒടുവിലാണ് ചോയ്സ് സ്കൂളില്‍ ഒരു ഡിവിഷനില്‍ ഭിന്നശേഷിയുള്ള ഒരു കുട്ടിയെ അനുവദിക്കാറുണ്ടെന്ന് അറിഞ്ഞത്.
ഭാഗ്യത്തിന് ആ സ്ലോട്ട് സിദ്ധാര്‍ത്ഥിന് കിട്ടി. കൂട്ടത്തില്‍ ഒരു ഇന്‍ ക്ലാസ് അസിസ്റ്റന്റ് കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കുട്ടികള്‍ക്ക് ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റൂ. അപ്പോള്‍ അതിനായി പ്രത്യേകം ഒരാളെ നിയമിച്ചു. അവര്‍ ഇല്ലാത്ത ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥിന്റെ അമ്മയോ മുത്തച്ഛനോ ക്ലാസില്‍ ഇരുന്നു.
ആരോടും സംസാരിക്കാതെ കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ആളുമൊക്കെയായി ക്ലാസില്‍ വരുന്ന കുട്ടിയോട് മറ്റു കുട്ടികള്‍ അധികം കൂട്ട് കൂടിയില്ല. ശ്രീലങ്കയില്‍ നിന്നുണ്ടായിരുന്ന ഒരു കുട്ടിയല്ലാതെ ആരും തന്നെ സിദ്ധാര്‍ത്ഥിനെ ഒരു ബര്‍ത്ത് ഡേ ക്ക് വിളിച്ച ഓര്‍മ്മ തന്നെയില്ല. പക്ഷെ ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പഠിക്കാനും അത് പരീക്ഷക്ക് എഴുതിവെക്കാനും അന്നേ അവന് താല്പര്യമുണ്ടായിരുന്നു.
പതുക്കെപ്പതുക്കെ ഭാഷയുടെയും സംസാരത്തിന്റെയും ബുദ്ധിമുട്ടുകളെ അതിജീവിച്ചു. പത്താം ക്ലാസ് ആയപ്പോള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അധികം സമയം ലഭിക്കുമെന്നും വേണമെങ്കില്‍ സ്ക്രൈബിനെ വെച്ച് എഴുതിക്കാം എന്നുമൊക്കെ അധ്യാപകര്‍ പറഞ്ഞിരുന്നു. പക്ഷെ അത് വേണ്ട, സ്വയം എഴുതി അതനുസരിച്ചു കിട്ടുന്ന മാര്‍ക്ക് മതി എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.
രണ്ടു വയസ്സ് തൊട്ടുതന്നെ സിദ്ധാര്‍ത്ഥിന് വരക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷെ സംസാരം ശരിയാക്കുന്നതിന്റെയും സ്കൂളില്‍ ചേര്‍ത്ത് സാധാരണ സിലബസ് സംവിധാനങ്ങള്‍ക്കുള്ളില്‍ പഠിപ്പിക്കുന്നതിന്റെയും തിരക്കില്‍ ആ വിഷയത്തിന് മനഃപൂര്‍വ്വം പ്രാധാന്യം കൊടുത്തില്ല.
ഒന്‍പതാം ക്ലാസില്‍ എത്തിയതോടെയാണ് ഡ്രോയിങ്ങ് ഒരു വിഷയമായി എടുക്കാമെന്ന സ്ഥിതി വന്നത്. അത് വലിയ ആശ്വാസമായി എന്ന് മാത്രമല്ല താന്‍ വരച്ച ചിത്രങ്ങള്‍ മറ്റുള്ളവര്‍ കണ്ട് അഭിനന്ദിക്കാന്‍ തുടങ്ങിയത് സിദ്ധാര്‍ത്ഥിന് വലിയ ആത്മവിശ്വാസം നല്കി.
സിദ്ധാര്‍ത്ഥ് സ്കൂള്‍ പാസ്സായതോടെ സിദ്ധാര്‍ത്ഥിനെ പറ്റിയുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കാന്‍ തുടങ്ങി.
എറണാകുളത്തും ന്യൂ ഡല്‍ഹിയിലും പെയിന്റിംഗ് എക്സിബിഷന് നടത്തിയതോടെ കൂടുതല്‍ ആളുകള്‍ സിദ്ധാര്‍ത്ഥിനെ പറ്റിയും ആസ്പെര്‍ജേഴ്സിനെ പറ്റിയും അറിഞ്ഞു. കോളേജ് അഡ്മിഷന് സമയം ആയപ്പോള്‍ കേരളത്തിലെ തന്നെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നായ എറണാകുളത്തെ സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ബി. കോമിന് അഡ്മിഷന് നല്കാന് പ്രിന്‍സിപ്പല്‍ ആയ ഫാദര്‍ പ്രശാന്ത് സന്തോഷപൂര്‍വ്വം സമ്മതിച്ചു.
മൂന്നു വര്‍ഷത്തെ ഡിഗ്രിയുടെ ആദ്യവും അവസാനവും മാത്രമേ സിദ്ധാര്‍ത്ഥിന് കോളേജില്‍ പോകാന്‍ സാധിച്ചുള്ളൂ. കോവിഡ് കാരണം രണ്ടു വര്‍ഷം പഠനം ഓണ്‍ലൈന്‍ ആയി. ഇത്തരത്തിലുള്ള മാറിയ സാഹചര്യം എന്തൊക്ക പുതിയ വെല്ലുവിളികള്‍ സിദ്ധാര്‍ത്ഥിന് ഉണ്ടാക്കുമെന്ന് സംശയം ഉണ്ടായിരുന്നു.
പക്ഷെ ഓരോ സെമസ്റ്റര്‍ കഴിയുന്പോഴും പടിപടിയായി പ്രകടനം നന്നായി വരുന്ന രീതിയാണ് ഞങ്ങള്‍ കണ്ടത്. സിദ്ധാര്‍ത്ഥിന്റെ അധ്യാപകരും സഹപാഠികളും നന്നായി സഹായിച്ചു, സഹകരിച്ചു. എന്താവശ്യം വരുന്പോഴും പ്രിന്‍സിപ്പലും അനധ്യാപകരും കൂടെയുണ്ടായിരുന്നു.
സിദ്ധാര്‍ത്ഥിന്റെ വിജയത്തിന്റെ പിന്നില്‍ മറ്റൊരു സംഘം കൂടിയുണ്ട്. മുന്നില്‍ അമ്മ തന്നെ. ഓരോ ദിവസവും പുരോഗതി നിരീക്ഷിക്കുകയും വേണ്ടപ്പോള്‍ അധ്യാപകരുമായി ബന്ധപ്പെടുകയും ചെയ്തുകൊണ്ട് അമ്മ നൂറു ശതമാനം സിദ്ധാര്‍ഥിന് പിന്തുണ നല്കി. ആവശ്യമുള്ള വിഷയങ്ങള്‍ക്കൊക്കെ ഓണ്‍ലൈന്‍ ആയും അല്ലാതെയും ടൂഷന് നല്കിയ സ്മിതേഷ്, സുനില്‍, എന്നീ അധ്യാപകര്‍ വലിയ സഹായമായി.
സിദ്ധാര്‍ത്ഥിന്റെ സാരഥിയായ സിരിഷ്, കുടുംബ സുഹൃത്ത് ബിന്ദുവും കുടുംബവും, എപ്പോഴും കൂടെയുള്ള ഡോക്ടര്‍ മനുവും H4H ഗ്രൂപ്പ്, ഇവരോടൊക്കെയുള്ള കടപ്പാട് വലുതാണ്.
സിദ്ധാര്‍ത്ഥിനെ സി. എ.ക്ക് വിടണമെന്നും അതൊക്കെ അവന് പാസ്സായി എടുത്തോളും എന്നുമാണ് സ്മിതേഷിന്റെ ഉപദേശം.
ഒന്നാം ക്ലാസില്‍ അഡ്മിഷന് കിട്ടാതിരുന്ന കുട്ടിയില്‍ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ്. സിദ്ധാര്‍ത്ഥിന് ഇനിയും പഠിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഞങ്ങളുടെയും വിശ്വാസം, എന്നാലും ആദ്യമായി സിദ്ധാര്‍ത്ഥിന് എന്തെങ്കിലും ജോലി സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം. പഠനത്തിനിടക്ക് ഒരു ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു, നന്നായി ചെയ്തു എന്നാണ് സൂപ്പര്‍വൈസര്‍ പറഞ്ഞത്, പക്ഷെ കൊറോണ കാരണം ഓഫിസില്‍ പോകുന്നത് വെട്ടി ചുരുക്കേണ്ടി വന്നു.
ഇനി ട്രെയിനിയായി എവിടെയെങ്കിലും കയറി തൊഴില്‍ ജീവിത യാത്ര തുടങ്ങണം. മറ്റുള്ള ലൈഫ് സ്കില്ലുകള്‍ ഞങ്ങള്‍ സിദ്ധാര്‍ത്ഥിനെ പഠിപ്പിക്കുന്നുണ്ട്, പാചകം മുതല്‍ പണം കൈകാര്യം ചെയ്യുന്നത് വരെ. പണത്തിനുള്ള അത്യാവശ്യമല്ല, സ്വന്തമായി ജോലി ചെയ്ത് ശന്പളം മേടിച്ചു തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ ഇല്ലാത്ത കാലത്തും സിദ്ധാര്‍ത്ഥിന്റെ കാര്യങ്ങള്‍ നടക്കുമെന്ന വിശ്വാസം ഉണ്ടാകുമല്ലോ.
പുതിയ ജനറേഷന് കന്പനികളില്‍ ഓട്ടിസ്റ്റിക് ആയവര്‍ക്ക് വേണ്ടി തൊഴിലുകള്‍ ഉണ്ടെന്ന് വായിക്കുന്നുണ്ട്. നിങ്ങളുടെ നേരിട്ടുള്ള അറിവില്‍ ഉണ്ടെങ്കില്‍ പറയുമല്ലോ.
സിദ്ധാര്‍ത്ഥിന്റെ യാത്രയും വിജയങ്ങളും ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനവും ആത്മവിശ്വാസവും നല്കുന്ന ഒന്നാണ്.
പക്ഷെ ശരിയായ പിന്തുണ നല്കിയാല് നമ്മുടെ ചുറ്റുമുള്ള അനവധി കുഞ്ഞുങ്ങള്‍ക്ക് നമ്മള് ചിന്തിക്കുന്നതിലപ്പുറം വളരാന്‍ പറ്റും എന്നുള്ളതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് സിദ്ധാര്‍ത്ഥിന്റെ യാത്ര.
ഓട്ടിസ്റ്റിക് ആയ കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ക്ലാസ് റൂമില്‍ ഇരുത്തി പഠിപ്പിക്കുന്ന സ്കൂളുകള്‍ ഇന്നും കേരളത്തില്‍ അധികമില്ല, ഇത്തരം കുട്ടികളെ പറ്റി സമൂഹത്തിന് ആരും ബോധവല്‍ക്കരണം നല്‍കുന്നില്ല.
ഓട്ടിസ്റ്റിക് ആയ കുട്ടികളെ പറ്റി ചിലപ്പോഴെങ്കിലും ശുദ്ധ മണ്ടത്തരം പറയുന്നവരെ നമ്മള് കാണുന്നു. ഓട്ടിസ്റ്റിക് ആയ കുട്ടികളെ 'തല്ലി ശരിയാക്കാന്‍' പാഠങ്ങള്‍ നല്‍കുന്നതിനെ പറ്റി ഞങ്ങള്‍ വായിക്കുന്നു. ഇതൊക്കെ തെറ്റാണെന്നും ഓട്ടിസം ഒരു രോഗമല്ല എന്നും, അവരല്ല സമൂഹത്തിന്റെ അവരോടുള്ള സമീപനമാണ് മാറേണ്ടതെന്നും ഉള്ള സന്ദേശം കൂടിയാണ് സിദ്ധാര്‍ത്ഥിന്റെ വിജയം നമുക്ക് നല്‍കുന്നത്.
സിദ്ധാര്‍ത്ഥിന്റെ അവസരങ്ങള്‍ ഭിന്നശേഷിയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അവസരം കിട്ടിയാല്‍ അവര്‍ ഓരോരുത്തരും സമൂഹത്തിന് അവരുടെ കഴിവുകള്‍ സംഭാവന ചെയ്യുന്ന പൗരന്മാരായി വളരും. അതവരുടെ അവകാശമാണ്.
സിദ്ധാര്‍ത്ഥിനെ എല്ലാ കാലവും പിന്തുണച്ച എന്റെ വായനക്കാര്‍ക്ക് എന്റെ അകമഴിഞ്ഞ നന്ദി!
മുരളി തുമ്മാരുകുടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടാ സംഘത്തിലെ കുരങ്ങിന് ദാരുണാന്ത്യം; ദുഃഖം പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍
മെക്സിക്കയില്‍ ഗുണ്ടാ സംഘാംഗങ്ങളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കുരങ്ങന്റെ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി
വിമാനത്തില്‍ ചോര്‍ച്ച; വട്ടം കറങ്ങി യാത്രക്കാരും ജീവനക്കാരും
വീടിന് എന്തിനേറെ ബസിന് വരെ ചോര്‍ച്ച ഉണ്ടായ സംഭവങ്ങള്‍ നമ്മള് കാണാറുണ്ടല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലുണ്ടായ ഒരു സംഭവം ഇതിനെയൊക്കെ കടത്തിവെട്ടി
വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം; പക്ഷെ ഏറെ നോവിക്കുന്നതും
ജന്മദിനത്തിന് പ്രിയപ്പെട്ടവര്‍ സമ്മാനം തരുന്നത് പുതിയ കാര്യമല്ലല്ലൊ. എന്നാല്‍ ചില സമ്മാനങ്ങളുടെ മൂല്യം അളക്കാന്‍ കഴിയാത്തതായിരിക്കും. അത്തരമൊന്നാണ് ബ്
340 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്ന് കണ്ടെത്തി; 250 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട അപകടം
340 വര്‍ഷം മുമ്പ് തകര്‍ന്നുപോയ എച്ച്എംഎസ് ഗ്ലൗസെസ്റ്റര്‍ എന്ന യുദ്ധകപ്പല്‍ സമുദ്ര ഗവേഷകര്‍ കണ്ടെത്തി. സഹോദരങ്ങളായ ജൂലിയനും ലിങ്കണ് ബാണ്‍വെല്ലും നേതൃത
ബീച്ചില്‍ പാതി മുറിഞ്ഞ നിലയില്‍ സ്രാവ്; കാരണം അജ്ഞാതം
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കടല്‍ ജീവിയാണല്ലൊ സ്രാവ്. അവയുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദശലക്ഷകണക്കിനാളുകള്‍ ദിവസേന കാണാറുള്ളത്.
മൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകളാണ്; ഇപ്പോള്‍ പുരസ്കാരവും
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലു
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് മില്ല്യണ്‍ ഡോളര്‍ വിലയുള്ള പുരാതന വസ്തുക്കള്‍
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുരാതന വസ്തുക്കള്‍. ബ്രയാന്‍ ഹെര്‍നാണ്ടസ് എന്ന 21 കാരനാണ് ഇത്തരമൊരു കടുംകൈ ചെ
"ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്'
ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. നിരവധി പേര്‍ക്ക് അക്ഷര വ
ഡ്യൂട്ടിക്കിടെ പൈലറ്റുമാർ ഉറങ്ങി; വിമാനം ഭീകരർ റാഞ്ചിയെന്ന് കരുതി പരിഭ്രാന്തരായി അധികൃതര്‍
ന്യൂയോര്‍ക്കില്‍ നിന്നും റോമിലേക്ക് യാത്രക്കാരുമായി പോയ വിമാനം തീവ്രാദികള്‍ തട്ടിയെടുത്തതായ വാര്‍ത്ത അധികൃതരില്‍ ആശങ്ക പരത്തി. ഇറ്റലിയുടെ പ്രധാന വിമാന
ഇതാണ് മാറ്റം! ഹന്ന ഗെയ്ന്‍ ഒരുദാഹരണമാണ്
സമൂഹ മാധ്യമങ്ങളിലൂടെ പലതരം ആളുകളെ നാം ദിവസേന കാണുമെങ്കിലും അവരില്‍ ചിലര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറാന്‍ കഴിയാറുള്ളു.
അത്ത
"ലാഫിംഗ് ബേബി'; അപൂര്‍വ രോഗവുമായി ജനിച്ച കുഞ്ഞ്
കുഞ്ഞുങ്ങളുടെ ചിരി മായാതിരിക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. എന്നാല്‍ തന്റെ കുഞ്ഞിന്റെ മുഖത്തെ ചിരി മാറി കാണാനാണ് ക്രിസ്റ്റീന വെര്‍ച്ചര്‍ എ
കഴുത്തില്‍ അമ്പ് തുളച്ചുകയറിയ നിലയില്‍ നായ്ക്കുട്ടി; ജീവന് രക്ഷിച്ച് മെഡിക്കല്‍ സംഘം
മിണ്ടാപ്രാണികളോടുള്ള മനുഷ്യരുടെ ക്രൂരത കൂടി വരുന്നൊരു കാലമാണിത്. ഗര്‍ഭിണി പൂച്ചയെ തൂക്കി കൊല്ലുക, നായകളുടെ കാലിലൂടെ വാഹനം കയറ്റിയിറക്കുക, കോഴിയെ ജീവനോ
മദ്യസല്‍കാരത്തില്‍ വിവേചനം നേരിട്ടതിന് 52കാരിക്ക് നഷ്ടപരിഹാരമായി 72ലക്ഷം രൂപ
മദ്യസല്‍ക്കാരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് കാണിച്ച് യു.കെ. ആഫ്രിക്കന്‍ വംശജയായ സ്ത്രീ നല്കിയ പരാതിയില്‍ 72 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത
ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്
സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ
അന്ന് മന്ത്രി; ഇന്ന് കാര്‍ ഡ്രൈവര്‍!
"മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്' എന്ന പൂന്താനം കവിത എത്ര അര്‍ഥവത്താണെന്ന് ഓര്‍ത്തുപോകും ഖാലീദ് പയേണ്ടയുടെ ജീവിതം കാണുമ്
വില്യം രാജകുമാരന് പിറന്നാള്‍ സമ്മാനം; വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്
രാജ കുടുംബാംഗമായ വില്യം രാജകുമാരന് 40-ാം പിറന്നാളില്‍ വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്. ബ്രിട്ടനിലെ സര്‍ക്കാര്‍ ഔദ്യോഗിക നാണയ നിര്‍മ്മാതാക്കളായ റോയല്‍
വഴി മുറിച്ചുകടന്ന താറാവ് കുഞ്ഞുങ്ങളെ കൊന്ന ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധം
വഴി മുറിച്ചു കടന്നുകൊണ്ടിരുന്ന താറാവുകളെ മനഃപൂര്‍വം ഇടിച്ചു കൊന്ന വാന്‍ ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. ഇംഗ്ലണ്ടിലെ സ്റ്റോക
എന്നെ രക്ഷിക്കണം..! കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്; പിന്നീട് സംഭവിച്ചത്...
കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു. കഴിഞ്ഞ ത
ഡോക്ടര്‍ക്ക് മുന്നില്‍ കരഞ്ഞ രോഗിക്ക് 40 ഡോളര്‍ ബില്ലിട്ട് ആശുപത്രി; കരച്ചില് ബില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
മനോവിഷമമുള്ള ഒരാള്‍ കരയുക എന്നത് സര്‍വ സാധാരണമായൊരു കാര്യമാണല്ലൊ. പ്രത്യേകിച്ച് രോഗാവസ്ഥയിലുള്ള ഒരാള്‍. എന്നാല്‍ അമേരിക്കയില്‍ ഡോക്ടര്‍ക്ക് മുന്നില്‍
സ്വന്തം വളര്‍ത്തുനായകളെ 170 തവണ വെടിവച്ച യുവതി അറസ്റ്റില്‍
അമേരിക്കയില്‍ സ്വന്തം വളര്‍ത്തുനായകള്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് 170 തവണ വെടിയുതിര്‍ത്ത യുവതി അറസ്റ്റിലായി.
ഫ്ളോറിഡയിലുള്ള ജാമി ലിന് കുജാ
ഗുണ്ടാ സംഘത്തിലെ കുരങ്ങിന് ദാരുണാന്ത്യം; ദുഃഖം പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍
മെക്സിക്കയില്‍ ഗുണ്ടാ സംഘാംഗങ്ങളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കുരങ്ങന്റെ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി
വിമാനത്തില്‍ ചോര്‍ച്ച; വട്ടം കറങ്ങി യാത്രക്കാരും ജീവനക്കാരും
വീടിന് എന്തിനേറെ ബസിന് വരെ ചോര്‍ച്ച ഉണ്ടായ സംഭവങ്ങള്‍ നമ്മള് കാണാറുണ്ടല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലുണ്ടായ ഒരു സംഭവം ഇതിനെയൊക്കെ കടത്തിവെട്ടി
വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം; പക്ഷെ ഏറെ നോവിക്കുന്നതും
ജന്മദിനത്തിന് പ്രിയപ്പെട്ടവര്‍ സമ്മാനം തരുന്നത് പുതിയ കാര്യമല്ലല്ലൊ. എന്നാല്‍ ചില സമ്മാനങ്ങളുടെ മൂല്യം അളക്കാന്‍ കഴിയാത്തതായിരിക്കും. അത്തരമൊന്നാണ് ബ്
340 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്ന് കണ്ടെത്തി; 250 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട അപകടം
340 വര്‍ഷം മുമ്പ് തകര്‍ന്നുപോയ എച്ച്എംഎസ് ഗ്ലൗസെസ്റ്റര്‍ എന്ന യുദ്ധകപ്പല്‍ സമുദ്ര ഗവേഷകര്‍ കണ്ടെത്തി. സഹോദരങ്ങളായ ജൂലിയനും ലിങ്കണ് ബാണ്‍വെല്ലും നേതൃത
ബീച്ചില്‍ പാതി മുറിഞ്ഞ നിലയില്‍ സ്രാവ്; കാരണം അജ്ഞാതം
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കടല്‍ ജീവിയാണല്ലൊ സ്രാവ്. അവയുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദശലക്ഷകണക്കിനാളുകള്‍ ദിവസേന കാണാറുള്ളത്.
മൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകളാണ്; ഇപ്പോള്‍ പുരസ്കാരവും
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലു
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് മില്ല്യണ്‍ ഡോളര്‍ വിലയുള്ള പുരാതന വസ്തുക്കള്‍
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുരാതന വസ്തുക്കള്‍. ബ്രയാന്‍ ഹെര്‍നാണ്ടസ് എന്ന 21 കാരനാണ് ഇത്തരമൊരു കടുംകൈ ചെ
"ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്'
ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. നിരവധി പേര്‍ക്ക് അക്ഷര വ
ഡ്യൂട്ടിക്കിടെ പൈലറ്റുമാർ ഉറങ്ങി; വിമാനം ഭീകരർ റാഞ്ചിയെന്ന് കരുതി പരിഭ്രാന്തരായി അധികൃതര്‍
ന്യൂയോര്‍ക്കില്‍ നിന്നും റോമിലേക്ക് യാത്രക്കാരുമായി പോയ വിമാനം തീവ്രാദികള്‍ തട്ടിയെടുത്തതായ വാര്‍ത്ത അധികൃതരില്‍ ആശങ്ക പരത്തി. ഇറ്റലിയുടെ പ്രധാന വിമാന
ഇതാണ് മാറ്റം! ഹന്ന ഗെയ്ന്‍ ഒരുദാഹരണമാണ്
സമൂഹ മാധ്യമങ്ങളിലൂടെ പലതരം ആളുകളെ നാം ദിവസേന കാണുമെങ്കിലും അവരില്‍ ചിലര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറാന്‍ കഴിയാറുള്ളു.
അത്ത
"ലാഫിംഗ് ബേബി'; അപൂര്‍വ രോഗവുമായി ജനിച്ച കുഞ്ഞ്
കുഞ്ഞുങ്ങളുടെ ചിരി മായാതിരിക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. എന്നാല്‍ തന്റെ കുഞ്ഞിന്റെ മുഖത്തെ ചിരി മാറി കാണാനാണ് ക്രിസ്റ്റീന വെര്‍ച്ചര്‍ എ
കഴുത്തില്‍ അമ്പ് തുളച്ചുകയറിയ നിലയില്‍ നായ്ക്കുട്ടി; ജീവന് രക്ഷിച്ച് മെഡിക്കല്‍ സംഘം
മിണ്ടാപ്രാണികളോടുള്ള മനുഷ്യരുടെ ക്രൂരത കൂടി വരുന്നൊരു കാലമാണിത്. ഗര്‍ഭിണി പൂച്ചയെ തൂക്കി കൊല്ലുക, നായകളുടെ കാലിലൂടെ വാഹനം കയറ്റിയിറക്കുക, കോഴിയെ ജീവനോ
മദ്യസല്‍കാരത്തില്‍ വിവേചനം നേരിട്ടതിന് 52കാരിക്ക് നഷ്ടപരിഹാരമായി 72ലക്ഷം രൂപ
മദ്യസല്‍ക്കാരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് കാണിച്ച് യു.കെ. ആഫ്രിക്കന്‍ വംശജയായ സ്ത്രീ നല്കിയ പരാതിയില്‍ 72 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത
ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്
സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ
അന്ന് മന്ത്രി; ഇന്ന് കാര്‍ ഡ്രൈവര്‍!
"മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്' എന്ന പൂന്താനം കവിത എത്ര അര്‍ഥവത്താണെന്ന് ഓര്‍ത്തുപോകും ഖാലീദ് പയേണ്ടയുടെ ജീവിതം കാണുമ്
വില്യം രാജകുമാരന് പിറന്നാള്‍ സമ്മാനം; വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്
രാജ കുടുംബാംഗമായ വില്യം രാജകുമാരന് 40-ാം പിറന്നാളില്‍ വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്. ബ്രിട്ടനിലെ സര്‍ക്കാര്‍ ഔദ്യോഗിക നാണയ നിര്‍മ്മാതാക്കളായ റോയല്‍
വഴി മുറിച്ചുകടന്ന താറാവ് കുഞ്ഞുങ്ങളെ കൊന്ന ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധം
വഴി മുറിച്ചു കടന്നുകൊണ്ടിരുന്ന താറാവുകളെ മനഃപൂര്‍വം ഇടിച്ചു കൊന്ന വാന്‍ ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. ഇംഗ്ലണ്ടിലെ സ്റ്റോക
എന്നെ രക്ഷിക്കണം..! കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്; പിന്നീട് സംഭവിച്ചത്...
കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു. കഴിഞ്ഞ ത
ഡോക്ടര്‍ക്ക് മുന്നില്‍ കരഞ്ഞ രോഗിക്ക് 40 ഡോളര്‍ ബില്ലിട്ട് ആശുപത്രി; കരച്ചില് ബില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
മനോവിഷമമുള്ള ഒരാള്‍ കരയുക എന്നത് സര്‍വ സാധാരണമായൊരു കാര്യമാണല്ലൊ. പ്രത്യേകിച്ച് രോഗാവസ്ഥയിലുള്ള ഒരാള്‍. എന്നാല്‍ അമേരിക്കയില്‍ ഡോക്ടര്‍ക്ക് മുന്നില്‍
സ്വന്തം വളര്‍ത്തുനായകളെ 170 തവണ വെടിവച്ച യുവതി അറസ്റ്റില്‍
അമേരിക്കയില്‍ സ്വന്തം വളര്‍ത്തുനായകള്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് 170 തവണ വെടിയുതിര്‍ത്ത യുവതി അറസ്റ്റിലായി.
ഫ്ളോറിഡയിലുള്ള ജാമി ലിന് കുജാ
ഇടിക്കുട്ടില്‍ തിരിച്ചെത്താന്‍ ഒരുങ്ങി "നേച്ചര്‍ ബോയ്'
ഒരിക്കല്‍കൂടി ഇടിക്കൂട്ടിലേക്കെത്താന് ഒരുങ്ങുകയാണ് വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് മുന്‍താരം റിക് ഫ്ളയര്‍. 73 -ാം വയസിലാണ് ആരാധകര്‍ "നേച്ചര
ടൈറ്റാനിക് രംഗം അനുകരിച്ച കമിതാക്കള്‍ കടലില്‍വീണു; യുവാവ് മുങ്ങിമരിച്ചു
ജയിംസ് കാമറൂണിന്റെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ കപ്പലിന് മുകളില്‍ നില്ക്കുന്ന പ്രണയരംഗം അനുകരിക്കാന്‍ ശ്രമിച്ച കമിതാക്കള്‍ കടലിലേക്ക് വഴുതിവീണു
ആദിമ മനുഷ്യരായ ഹോബിത് ഇപ്പോഴും ഉണ്ടെന്ന വാദവുമായി നരവംശ ശാസ്ത്രജ്ഞന്
മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന വാദവുമായി ഗ്രിഗറി ഫോര്‍ത്ത് എന്ന നരവംശ ശാസ്ത്രജ്ഞന്.
ഇറ്റലിയില്‍ 3000 വര്‍ഷം പഴക്കമുള്ള വെങ്കല കാലത്തെ പ്രതിമകള്‍ കണ്ടെത്തി
ഇറ്റലിയില്‍ 3000 വര്‍ഷം പഴക്കമുള്ള വെങ്കല കാലത്തെ പ്രതിമകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രതിമകള്‍ ബിസി 850 750 കാലഘട്ടത്തിലുള്ളതെന്നാണ് വിദഗ്
കാണാതായ പിക്കാസൊ ചിത്രം ടിവി അഭിമുഖത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടെത്തി
കാണാതായ 125 മില്ല്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പാബ്ലോ പിക്കാസൊ ചിത്രം ഫെമ്മി കൗച്ച് ("Reclining Woman VI’) അപ്രതീക്ഷിതമായി കണ്ടെത്തി.
ഫിലിപ
ഡ്രൈവര്‍ എളുപ്പവഴി നോക്കി; റോഡ് ബ്ലോക്കായത് 12 മണിക്കൂര്‍
പലചരക്കുമായി വന്ന ലോറി തിരിക്കുവാന്‍ കഴിയാതെ മാര്‍ഗതടസം സൃഷ്ടിച്ചത് 12 മണിക്കൂര്‍. ലണ്ടനിലെ ബ്രിസ്റ്റോള്‍ നഗരത്തിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച
വേട്ടക്കാരുടെ ക്രൂരത; ചോരയൊലിക്കുന്ന മുഖവുമായി മൃഗശാലയിലെ കാണ്ടാമൃഗം
ആസാമിലെ ഒറാങ് ദേശീയോദ്യാനത്തില്‍ എത്തുന്നവരുടെ കരളലിയിക്കുകയാണ് കൊമ്പ് നഷ്ടപ്പെട്ട് ചോരയൊലിപ്പിക്കുന്ന കാണ്ടാമൃഗം. മൃഗശാലയില്‍ അതിക്രമിച്ചു കയറിയ വേട്
മൈക്കലാഞ്ചലോയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗ് കണ്ടെത്തി; വരച്ചത് 21-ാം വയസിൽ
വിഖ്യാത ചിത്രകാരന് മൈക്കലാഞ്ചലോ 500 വര്‍ഷം മുന്‍പ് വരച്ച ചിത്രം കണ്ടെത്തി. തവിട്ടു നിറത്തിലുള്ള ചിത്രത്തില്‍ നഗ്നനായ ഒരു മനുഷ്യനെ വേറെ രണ്ടുപേര്‍ വളഞ
"കെ-റെയിൽ പിന്നെ ഇടാം, ഒരു കമ്പ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണം,
കോട്ടയം മെഡിക്കൽ കോളജിൽ നേരിട്ട ദുരനുഭവം വിവരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. അപകടത്തിൽപ്പെട്ട് ആശുപത
ദയാവധത്തിനു മുൻപൊരു ആലിംഗനം; ഹൃദയഭേദകമായ ചിത്രം നൽകിയത് പുതുജീവൻ
ഒരൊറ്റ ചിത്രം, അത് മാറ്റി മറിച്ചതൊ മരണമെന്ന വിധിയേയും! അമേരിക്കയിലുള്ള കാലാ, കെയ്റോ എന്നീ നായകളുടെ ജീവിതമാണ് ഒരൊറ്റ ഫോട്ടോ നിമിത്തം മാറിമറിഞ്ഞത്.
Latest News
വാൽപ്പാറയിൽ രാത്രി വനത്തിലൂടെ സഞ്ചരിച്ചവരെ കസ്റ്റഡിയിലെടുത്തു
ഒരുകോടിയുടെ സ്വർണം പിടികൂടി
മനുഷ്യക്കടത്ത്: മജീദ് എംബസിയില്‍ ഹാജരായതായി സൂചന
രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു
അംബാനിയുടെ സുരക്ഷ: ത്രിപുര ഹൈക്കോടതി നടപടിക്കെതിരേ കേന്ദ്രം സുപ്രീംകോടതിയിൽ
Latest News
വാൽപ്പാറയിൽ രാത്രി വനത്തിലൂടെ സഞ്ചരിച്ചവരെ കസ്റ്റഡിയിലെടുത്തു
ഒരുകോടിയുടെ സ്വർണം പിടികൂടി
മനുഷ്യക്കടത്ത്: മജീദ് എംബസിയില്‍ ഹാജരായതായി സൂചന
രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു
അംബാനിയുടെ സുരക്ഷ: ത്രിപുര ഹൈക്കോടതി നടപടിക്കെതിരേ കേന്ദ്രം സുപ്രീംകോടതിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top