x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീൻപിടിത്തക്കാരന്‍റെ മുഖത്ത് വരിഞ്ഞുമുറുക്കി നീരാളി


Published: August 14, 2026 08:51 PM IST | Updated: August 14, 2026 08:51 PM IST

കടലിലെ പതിവുദിവസങ്ങൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ടതിന്‍റെ നടുക്കത്തിലാണ് ഫിലിപ്പീൻസുകാരനായ ജെസർ സെർവാന്‍റ്സ് എന്ന മീൻപിടുത്തക്കാരൻ.

പാലവാനിലെ പുവെർട്ടോ പ്രിൻസെസ ദ്വീപിന് സമീപം ചെറിയ തടിത്തോണിയിൽ മീൻപിടിക്കുകയായിരുന്ന ഇദ്ദേഹത്തിന്‍റെ വലയിൽ ഒരു നീരാളി കുടുങ്ങുകയായിരുന്നു.

എന്നാൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത നിമിഷം, ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ ആ ജീവി ജെസറിന് നേരെ ആഞ്ഞടിക്കുകയാണുണ്ടായത്.

കൈപ്പിടിയിലൊതുങ്ങുന്നതിന് പകരം, നീരാളി നിമിഷനേരം കൊണ്ട് ജെസറിന്‍റെ തലയിലേക്കും മുഖത്തേക്കും പടർന്നുകയറുകയും മുഖം പൂട്ടി വരിഞ്ഞുമുറുക്കുകയും ചെയ്തു.

അതിന്‍റെ ശരീരത്തിലെ നൂറുകണക്കിന് വലിപ്പമേറിയ സക്കറുകൾ ജെസറിന്‍റെ ചർമ്മത്തിൽ ശക്തമായി അമർന്നുപിടിച്ചതോടെ ശ്വാസമെടുക്കാൻ പോലും സാധിക്കാത്ത വിധം അദ്ദേഹം ഭീതിയിലായി. എത്ര ശ്രമിച്ചിട്ടും മുഖത്തുനിന്ന് ഇതിന്‍റെ ശക്തമായ പിടി വിടുവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

സ്വന്തം മുഖം പിളർന്നുപോകുന്നത്ര തീവ്രമായ അനുഭവമായിരുന്നു അതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. ഒടുവിൽ തോണിയിലുണ്ടായിരുന്ന മുളങ്കഷ്ണം ഉപയോഗിച്ച് നീരാളിയുടെ ശരീരത്തിൽ തുടർച്ചയായി അടിച്ചാണ് അദ്ദേഹം അതിനെ മുഖത്തുനിന്ന് വേർപെടുത്തിയത്.

പിടി അയഞ്ഞ ഉടൻ തന്നെ അതിനെ വീണ്ടും കടലിലേക്ക് തിരിച്ചെറിഞ്ഞ് അദ്ദേഹം ജീവൻ രക്ഷിക്കുകയായിരുന്നു. വലുപ്പത്തിൽ ചെറുതാണെങ്കിൽ പോലും എല്ലുകളില്ലാത്ത വഴക്കമുള്ള ശരീരവും, സക്ഷൻ പ്രഷർ ഉപയോഗിച്ച് ഏത് പ്രതലത്തിലും ഒട്ടിപ്പിടിക്കാനുള്ള കഴിവുമുള്ളതിനാൽ നീരാളികളെ കൈകാര്യം ചെയ്യുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

സമുദ്രജീവികളിൽ ഏറെ ബുദ്ധിശക്തിയുള്ള നീരാളികളിൽ നിന്നുള്ള ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, പരിചയസമ്പന്നരായ മീൻപിടുത്തക്കാർ പോലും കടലിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Tags : BreakingNews TrendingNews ViralNews WorldNews PhilippinesNews

Recent News

Corehub Up