ADVERTISEMENT

Close
ad
Mon, 15 December 2025
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

15-12-2025

ജനത്തെ പീഡിപ്പിച്ചാൽ വിധിയിൽ അപ്പീലില്ല

Editorial

13-12-2025

സാമ്പത്തികശക്തിയുടെ ‘വയറ്റിപ്പിഴപ്പുകൾ’

Editorial

12-12-2025

ജർമൻ ശൈത്യകാലമല്ല ഇന്ത്യൻ പാർലമെന്‍റാണ് മുഖ്യം

Editorial

11-12-2025

ഓസ്ട്രേലിയയ്ക്കു കുട്ടികളാണു വലുത്

Editorial

10-12-2025

വന്ദേമാതരത്തിന്‍റെ ശക്തി സ്വാതന്ത്ര്യസമരത്തിലാണ്

Editorial

09-12-2025

അതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം

Popular Sections

ad

ADVERTISEMENT

View All

Local News

Kottayam

മനുഷ്യാവതാര സന്ദേശയാത്ര 27ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് റാലി

ചങ്ങനാശേരി: ഈശോയുടെ മനുഷാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്‍റെയും ക്രിസ്മസിന്‍റെയും ഭാഗമായി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മീഡിയ വില്ലേജിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷ പരിപാടികള്‍ക്കായി ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃസമ്മേളനം വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.

മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ജോണ്‍സണ്‍ മുണ്ടുവേലില്‍, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫിലിപ്പ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബ കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേസ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലാണ് മനുഷാവതാര സന്ദേശയാത്ര നടത്തുന്നത്. 27ന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നും എസ്ബി കോളജിലേക്ക് നടത്തുന്ന ഈ സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിധാനങ്ങളോടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ വോളണ്ടിയേഴ്സ് കമ്മിറ്റിയും രൂപീകരിച്ചു.

Thiruvananthapuram

ശിവഗിരി തീര്‍ഥാടനം കാലഘട്ടത്തിന്‍റെ ആവശ്യമെന്നു മന്ത്രി വി. ശിവന്‍കുട്ടി

പാറശാല: ജാതിക്കും മതത്തിനും അതീതമായി മനുഷ്യർ ഒന്നാണെന്ന മഹാസന്ദേശം ലോകത്തിനു നൽകുന്ന ശിവഗിരി തീര്‍ഥാടനം കാലഘട്ടത്തിന്‍റെ ആവശ്യമാന്നെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ പ്രചാരണ സഭ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 93-ാമത് ശിവഗിരി തീര്‍ഥാടനത്തിന്‍റെ വിളംബര സന്ദേശ പദയാത്ര ചൂഴാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദയാത്ര പാറശാല ചൂഴാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വം ട്രസ്റ്റ് ഗുരുദേവസന്നിധിയില്‍നിന്നും ഗ്രാമപ്രദക്ഷിണം നടത്തി ശിവഗിരി സമാധിയില്‍ എത്തിച്ചേരും. ശിവഗിരിമഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.

ശിവഗിരിമഠം സെക്രട്ടറി സ്വാമി ശുഭാഗാനന്ദ തീർഥാടന സന്ദേശം നല്‍കി. സ്വാമി ശാരദാനന്ദ പദയാത്രാസന്ദേശം നൽകി. സ്വാമി അസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തമിഴ്‌നാട് മില്‍ക്ക് ആന്‍ഡ് ഡയറി വകുപ്പ് മന്ത്രി മനോ തങ്കരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിശിഷ്ടാഥിതിയായിരുന്നു.

കെ. ആന്‍സലന്‍ എംഎല്‍എ, നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ഖാന്‍, തമിഴ്‌നാട് മുന്‍ എംഎല്‍എ ജോണ്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ചൂഴാല്‍ ജി. നിര്‍മലന്‍, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ജി. രഘുവരന്‍, അശോകന്‍ ശാന്തികള്‍, മനോജ് തന്ത്രി, എം.ഡി. സലിം, അരുവിയോ ട് വിശ്വംഭരന്‍, ശുചീന്ദ്ര ബാബു, രഘുവരന്‍, രാജേഷ് സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.‌

Kollam

ജില്ലാ പഞ്ചായത്തിൽ ശക്തി തെളിയിച്ച് യുഡിഎഫ് : ചവറയും തേവലക്കരയും സ്വന്തമാക്കി

ചവറ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ശക്തി തെളിയിച്ചു യുഡിഎഫ്. ജില്ലാ പഞ്ചായത്തി െ ന്‍റ രണ്ട് ഡിവിഷനും യുഡിഎഫിന് സ്വന്തമായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ചവറയും തേവലക്കരയും യുഡിഎഫ് വിജയിച്ചു. ചവറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആർഎസ്പിയിലെ ഐ. ജയലക്ഷ്മിയും തേവലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസിലെ ആർ. അരുൺരാജുമാണ് വിജയിച്ചത്.

കഴിഞ്ഞതവണ ചവറയിൽ യുഡിഎഫും, തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫുമാണ് വിജയിച്ചിരുന്നത്. ചവറ ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പതെണ്ണത്തില്‍ യുഡിഎഫും അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും വിജയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനായിരുന്നു. ഇക്കുറി ഒരു സീറ്റ് കൂടി അധികം യുഡിഎഫ് നേടി. ഗ്രാമപഞ്ചായത്തുകളിൽ പന്മന പഞ്ചായത്തിൽ 24 വാർഡുകളിൽ യുഡിഎഫ് 22 സീറ്റിലും എൽഡിഎഫ് രണ്ടിടത്തും വിജയിച്ചു.
ചവറ പഞ്ചായത്തിൽ 24 വാർഡുകളിൽ യുഡിഎഫ് 12 സീറ്റിലും എൽഡിഎഫ് 9, എൻഡിഎ ഒന്ന് സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു.

തേവലക്കര പഞ്ചായത്തിൽ 24 വാർഡുകളിൽ യുഡിഎഫ് 14, എൽഡിഎഫ് 9 സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു. നീണ്ടകര പഞ്ചായത്തിലെ 14 വാർഡുകളിൽ യുഡിഎഫ് - 7, എൽഡിഎഫ് 5, എൻഡിഎ രണ്ട് സീറ്റിലും വിജയിച്ചു. തെക്കുംഭാഗം പഞ്ചായത്തിലെ 14 വാർഡുകളിൽ എൽഡിഎഫ് 6 , യുഡിഎഫ് 5, എൻഡിഎ 3 സീറ്റിലും വിജയിച്ചു.

Pathanamthitta

ശബരിമലയില്‍ മണ്ഡലകാല ദര്‍ശനത്തിന് 24 ലക്ഷത്തിലധികം പേര്‍ എത്തി

കാനനപാതവഴിയും ഭക്തരുടെ തിരക്ക്

ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ചശേഷം ഇതേവരെ വിവിധ കാനനപാതകളിലൂടെ 1,02,338 പേരാണ്. സത്രം, പുല്ലുമേട് വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതേവരെ എത്തിയത്. 4000 മുതല്‍ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകള്‍ വഴിയുള്ള ഭക്തരുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

സന്നിധാനത്ത് എത്തിയ ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 13 വരെ 23,47,554 ഭക്തരാണ് പമ്പ - ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോള്‍ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. ശരാശരി 80,000 തീര്‍ഥാടകരാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ എട്ടിനാണ് ഏറ്റവും അധികം പേരെത്തിയത്. 1,01,844 പേര്‍. നവംബര്‍ 24നും  ഭക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി

ശബരിമലയിലും പമ്പയിലും പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ്. പമ്പയില്‍ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് ഇതേവരെ നടത്തിയ പരിശോധനകൾ. പമ്പയില്‍ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ആറ് കോമ്പൗണ്ടിംഗ് നോട്ടീസുകളും 21 റെക്റ്റിഫിക്കേഷന്‍ നോട്ടീസുകളും നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് 24 സ്ഥാപനങ്ങള്‍ക്ക് റെക്റ്റിഫിക്കേഷന്‍ നോട്ടീസ് നല്‍കി.

ആറു പരാതികള്‍ പരിഹരിക്കുകയും നാല് സ്ഥാപനങ്ങളില്‍ നിന്നും കോമ്പൗണ്ടിംഗ്് നടപടികള്‍ മുഖേന 30,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തുമുള്ള ഭക്ഷ്യ സംരംഭകര്‍ക്കായി ഫുഡ് ഹാന്‍ഡിലിംഗുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.

പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്കായി പമ്പയില്‍ 69, സന്നിധാനത്ത് 62 എന്നിങ്ങനെ ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോള്‍ഫ്രീ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Idukki

മൂന്നാറിൽ മൂന്നാമതും കോണ്‍ഗ്രസ്

മൂന്നാർ: കഴിഞ്ഞ രണ്ടു തവണയും നേരിയ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ച കോണ്‍ഗ്രസിന് മൂന്നാർ ഗ്രാമപഞ്ചായത്തിൽ വ്യക്തമായ മേധാവിത്വത്തോടെ ഭരണത്തുടർച്ച. 20 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 14 വാർഡുകളിൽ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണത്തിലേറുന്നത്. ഒന്നാം വാർഡ് രാജമല, മൂന്ന് - വാഗുവാര, അഞ്ച് - കന്നിമല, ആറ് - പെരിയവര, എട്ട്-ലക്ഷം നഗർ, പത്ത് - മൂലക്കട, പതിനൊന്ന് - ചൊക്കനാട്, പന്ത്രണ്ട് - പഴയമൂന്നാർ, പതിനാല് - ലക്ഷ്മി, പതിനഞ്ച് - കല്ലാർ, പതിനാറ് - നല്ലതണ്ണി, പതിനേഴ് - നടയാർ, പതിനെട്ട് - മൂന്നാർ ടൗണ്‍, പത്തൊൻപത്് - ചോലമല എന്നിവടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ലക്കം, തലയാർ, മൂന്നാർ മഗർ, ഇക്കാനഗർ, സെവൻമല, കടലാർ എന്നിവടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. മൂന്നു വാർഡുകളിൽ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ മൂന്നിടങ്ങൾ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്.

കഴിഞ്ഞ തവണ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന എം. മണിമൊഴി പതിനൊന്നാം വാർഡിൽനിന്നു എട്ടു വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്. 18, 20 വാർഡുകളിൽ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

19ാം വാർഡിലാണ് ഉയർന്ന ഭൂരിപക്ഷം - 327. കഴിഞ്ഞ തവണ ഒരു അംഗത്തിന്‍റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് ഭരണമുറപ്പിച്ചെങ്കിലും രണ്ട് അംഗങ്ങൾ കൂറുമാറിയതോടെ ഭരണം നഷ്ടപ്പെട്ടിരുന്നു.

വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചതോടെ ആശ്വാസത്തോടെ മൂന്നാർ പഞ്ചായത്തിൽ കോണ്‍ഗ്രസിന് ഭരണസാരഥ്യത്തിലേറാം.

ഏറ്റവും അസ്ഥിരതയുള്ള പഞ്ചായത്തായ മൂന്നാർ പഞ്ചായത്തിൽ കൂറുമാറ്റവും അവിശ്വാസപ്രമേയങ്ങളും തുടർക്കഥയായ കഴിഞ്ഞ തവണ മൂന്നാർ പഞ്ചായത്തിനെ വിവാദങ്ങളിൽ മുക്കി. അഞ്ചു വർഷത്തിനിടയിൽ അഞ്ചു പ്രസിഡന്‍റുമാർ മാറി മാറി വന്ന പഞ്ചായത്തിൽ മേധാവിത്വം ഉറപ്പിക്കാനായത് കോണ്‍ഗ്രസിന് വൻനേട്ടമാണ്.

 

Alappuzha

ചെങ്ങന്നൂർ നഗരസഭ: ടി. കുമാരിക്ക് വൻ ഭൂരിപക്ഷം

ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭയിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി റ്റി. കുമാരി ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ശ്രദ്ധേയ വിജയം കരസ്ഥമാക്കി. ഹാച്ചറി വാർഡിൽനിന്നാണ് മത്സരിച്ചത്. രണ്ടാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. ടി. കുമാരിക്ക് 351 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി വിപിൻ ജോസ് പുതുവനയ്ക്ക് 132 വോട്ടുകളും എൻഡിഎ സ്ഥാനാർഥി രോഹിത് രാജന് 21 വോട്ടുകളുമാണ് ലഭിച്ചത്.

ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം നേടിയത് എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സവിതയാണ്. പാണ്ഡവൻപാറ (22-ാം വാർഡ്) വാർഡിൽനിന്ന് മത്സരിച്ച സവിത 253 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അവർ കൗൺസിലറാകുന്നത്. ഇവിടെ യുഡിഎഫിലെ ഷീജ ഉദയന് 186 വോട്ടുകളും എൻഡിഎ സ്ഥാനാർഥിയായ ചന്ദ്രദാസന് 22 വോട്ടുകളുമാണ് ലഭിച്ചത്.

18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി റിജോ ജോൺ ജോർജിനും എൽഡിഎഫ് സ്ഥാനാർഥി ടി.ജി. തോമസിനും തുല്യ വോട്ടുകൾ (259 വീതം) ലഭിച്ചത് നാടകീയമായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെ റിജോ ജോൺ ജോർജിനെ വിജയിയായി പ്രഖ്യാപിച്ചു.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ (5 വോട്ട്) വിജയിച്ചത് 23-ാം വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റെജി കാഞ്ഞക്കലാണ്. റെജിക്ക് 219 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളിയായിരുന്ന കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്‍റ് പി.വി. ജോണിന് 214 വോട്ടുകൾ നേടിയത്. എൻഡിഎ സ്ഥാനാർഥി ജിബി കീക്കാട്ടലിന് 22 വോട്ടുകൾ ലഭിച്ചു.

Kottayam

മനുഷ്യാവതാര സന്ദേശയാത്ര 27ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് റാലി

ചങ്ങനാശേരി: ഈശോയുടെ മനുഷാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്‍റെയും ക്രിസ്മസിന്‍റെയും ഭാഗമായി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മീഡിയ വില്ലേജിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷ പരിപാടികള്‍ക്കായി ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃസമ്മേളനം വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.

മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ജോണ്‍സണ്‍ മുണ്ടുവേലില്‍, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫിലിപ്പ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബ കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേസ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലാണ് മനുഷാവതാര സന്ദേശയാത്ര നടത്തുന്നത്. 27ന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നും എസ്ബി കോളജിലേക്ക് നടത്തുന്ന ഈ സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിധാനങ്ങളോടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ വോളണ്ടിയേഴ്സ് കമ്മിറ്റിയും രൂപീകരിച്ചു.

Ernakulam

ഉരുക്ക് കോട്ടയില്‍ കരുത്ത്കൂട്ടി യുഡിഎഫ്

കൊച്ചി: തദ്ദേശപ്പോരില്‍ എറണാകുളം വീണ്ടും കൈ പിടിച്ചപ്പോള്‍ കൈക്കരുത്ത് കൂട്ടി യുഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 411ല്‍ അധികം സീറ്റുകളാണ് ഇക്കുറി യുഡിഎഫ് ജില്ലയില്‍ നേടിയത്.

കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചതോടെ യുഡിഎഫിന്‍റെ ഗ്രാഫ് ഉയർന്നു. ഗ്രാമപഞ്ചായത്ത് തലം മുതല്‍ കോര്‍പറേഷനില്‍ വരെ 2020ലേതിനേക്കാള്‍ വോട്ട് വിഹിതം യുഡിഎഫ് വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് വലിയ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി.

എല്‍ഡിഎഫിന് 159ലധികം സീറ്റുകളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. യുഡിഎഫ് കോട്ടയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പല തദ്ദേശ സ്ഥാപനങ്ങളും ഇക്കുറി ഇടതിനെ കൈവിട്ടു. അതേസമയം വലിയ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും ജില്ലയില്‍ എന്‍ഡിഎ സംഖ്യത്തിന് സീറ്റ് വര്‍ധിപ്പിക്കാനായി. വിവിധയിടങ്ങളിലായി 19 സീറ്റുകളാണ് ഇക്കുറി എന്‍ഡിഎ അധികമായി നേടിയത്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനായതും എന്‍ഡിഎയ്ക്ക് നേട്ടമായി.

യുഡിഎഫ് കുതിപ്പ് 1290ലധികം സീറ്റുകളുമായി

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലാകെ 1290ലധികം സീറ്റുകളാണ് യുഡിഎഫ് നേടിയത്. 2020ല്‍ 879 സീറ്റുകളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. ഇത്തവണ അത് വര്‍ധിച്ച് 1290ലേക്ക് എത്തി. യുഡിഎഫ് സ്വതന്ത്രരും കൂടി ചേരുമ്പോള്‍ സീറ്റുകളുടെ എണ്ണം വര്‍ധിക്കും.

82 പഞ്ചായത്തുകളില്‍ നിന്നായി 838 സീറ്റുകളും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നായി 154 സീറ്റുകളും 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് 25 സീറ്റുകളും 14 നഗരസഭകളില്‍ നിന്നായി 227 സീറ്റും കൊച്ചി കോര്‍പറേഷനില്‍ 46 സീറ്റുകളുമാണ് യുഡിഎഫ് നേടിയത്.

കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 568, 89, 16, 176, 30 എന്നിങ്ങനെയായിരുന്നു. വാർഡ് വിഭജനം നടന്ന സ്ഥലങ്ങളിലും യുഡിഎഫ് കരുത്തു കാട്ടി. ഇടതിനൊപ്പം നില കൊണ്ടിരുന്ന വാര്‍ഡുകളിലടക്കം വോട്ട് വര്‍ധിപ്പിക്കാനായത് നേട്ടമായി.

എല്‍ഡിഎഫിന് നഷ്ടം 159ലധികം സീറ്റുകള്‍

ബ്ലോക്ക് പഞ്ചായത്തുകളില്‍ കരുത്തു കാട്ടിയിരുന്ന എല്‍ഡിഎഫിന് ഇക്കുറി സര്‍വ തന്ത്രങ്ങളും പാളി. ആകെ 1171 സീറ്റുകളാണ് ജില്ലയില്‍ നേടാനായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 159 സീറ്റുകളുടെ കുറവാണ് എല്‍ഡിഎഫിന് സംഭവിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിലെ 1467 സീറ്റുകളില്‍ 339 എണ്ണം മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
ബ്ലോക്ക് പഞ്ചായത്തില്‍ 36 സീറ്റും ജില്ലാ പഞ്ചായത്ത് -മൂന്ന്, നഗരസഭ -108, കോര്‍പറേഷന്‍ 20 എന്നിങ്ങനെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നേടിയ സീറ്റുകളുടെ എണ്ണം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കൂടി ചേരുമ്പോള്‍ ഈ കണക്കില്‍ നേരിയ വ്യത്യാസം വരും.

യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിക്കുമ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 430 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 76 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും ഏഴ് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും, 123 നഗരസഭാ സീറ്റുകളിലും, 29 കോര്‍പറേഷന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു കയറിയിരുന്നു.

ഇക്കുറി നഗരസഭകളും 24 പഞ്ചായത്തുകളും, 13 ബ്ലോക്ക് പഞ്ചായത്തുകളും, കോര്‍പറേഷനും എല്‍ഡിഎഫിന് നഷ്ടമായി. ജില്ലയില്‍ എല്‍ഡിഎഫിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടിലും ഇക്കുറി കാര്യമായ കുറവുണ്ടായി.

എന്‍ഡിഎ തളര്‍ന്നില്ല, അധികം വളര്‍ന്നുമില്ല

2020ല്‍ ജില്ലയില്‍ ആകെ 85 സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപി ഇക്കുറി 19 സീറ്റുകള്‍ കൂടി നേടി ആകെ സീറ്റുകളുടെ എണ്ണം 104 ആയി വര്‍ധിപ്പിച്ചു. രണ്ട് പഞ്ചായത്തുകളിലെ മേല്‍ക്കെ നഷ്ടപ്പെട്ടെങ്കിലും തൃപ്പൂണിത്തുറ നഗരസഭയിലെ വമ്പന്‍ വിജയവും കൊച്ചി കോര്‍പറേഷനിലെ പ്രകടന മികവുമാണ് ബിജെപിക്ക് നേരിയ ആശ്വാസമായത്.

നിറം മങ്ങി‌ ട്വന്‍റി 20

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലടക്കം നിര്‍ണായക ശക്തിയാകുമെന്ന മുന്നറിയിപ്പുമായി തദ്ദേശ പോരിനിറങ്ങിയ ട്വന്‍റി 20ക്ക് ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ശക്തി കേന്ദ്രങ്ങള്‍ കൈവിട്ടതും പാര്‍ട്ടി ചെയര്‍മാന്‍റെ പഞ്ചായത്തിലടക്കം വോട്ട് ചോര്‍ന്നതും ട്വന്‍റി 20ക്ക് തിരിച്ചടിയായി.

2020ല്‍ നാലു ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ച് ഇടതു, വലതു മുന്നണികളെ ഞെട്ടിച്ച ട്വന്‍റി 20യ്ക്ക് ഇക്കുറി കൈവശം ഉണ്ടായിരുന്ന രണ്ട് പഞ്ചായത്തും ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. ഐക്കരനാട്, കിഴക്കമ്പലം പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

ഇതിനു പുറമേ പൂത്തൃക്ക പഞ്ചായത്തിലും വടവുകോട് പുത്തന്‍കുരിശ്, വെങ്ങോല പഞ്ചായത്തിലും പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ചു. തൃക്കാക്കര നഗരസഭയില്‍ ഒരു സീറ്റില്‍ വിജയിച്ചു.

Thrissur

കോട്ടപ്പുറത്ത് സ്നേഹക്കൂട് സംഗമം

കോട്ടപ്പുറം: കിഡ്സ്-കോട്ടപ്പുറം ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും സംഗമം "സ്നേഹക്കൂട് -2025" കോട്ടപ്പുറം സെന്‍റ് മൈക്കിള്‍ കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെ യ്തു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത യൂട്യൂബര്‍ നിഖില്‍ രാജ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സര്‍വശിക്ഷാ കേരള (എസ്എസ്കെ) ബ്ലോക്ക് പ്രോജക്റ്റ് കോ-ഓഡിനേറ്റര്‍ കെ.എസ്. പ്രജിത്ത്, ഫാ. പീറ്റര്‍ കണ്ണമ്പുഴ, ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ശ്രണഭരതന്‍, പ്രാര്‍ഥന ഫൗണ്ടേഷന്‍ കോ-ഓഡിനേറ്റർ ജിജ കുര്യന്‍, കൊടുങ്ങല്ലൂര്‍ ഡിജെ അക്കാദമി ഡയറക്ടർ ശ്രീകാന്ത്, വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ താലൂക്ക് പ്രസിഡന്‍റ് പി.എം. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

കിഡ്സ് അസോ. ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍ സ്വാഗതവും കിഡ്സ് അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍ നന്ദിയും പറഞ്ഞു.

Palakkad

ദൈവം നമ്മെ കാണാൻ ഇറങ്ങിവന്നതാണു ക്രിസ്മസ്: ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്

കല്ലടിക്കോട്: ദൈവം നമ്മെ കാണാൻ ഇറങ്ങിവന്നതാണ് ക്രിസ്മസെന്നു മലങ്കര സുറിയാനി കത്തോലിക്കാസഭ മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത.

എനിക്ക് കാണാവുന്ന രീതിയിൽ ഈശോ എന്‍റെ അടുത്തുവന്നു. എല്ലാ സഭാവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമാണ് എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കരിമ്പ എക്യൂമെനിക്കൽ ചർച്ചസിന്‍റെ 22-ാമത് ഐക്യ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു ബിഷപ്. എക്യൂമെനിക്കൽ ചർച്ചസ് ചെയർമാൻ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ഫാ. പൗലോസ് കിഴക്കനേടത്ത്, ഫാ. മാർട്ടിൻ കളമ്പാടൻ, ഫാ. ജോജി വടക്കേക്കര, ഫാ. വർഗീസ് ജോൺ, ഫാ. ആകാശ് കൈലാത്ത്, ഫാ. ബിനു സി. വർഗീസ്, ഫാ. അനീഷ് ചെറുപറമ്പിൽ, ഫാ. നീലേഷ് തുരുത്തുവേലിൽ, ഫാ. സാമുവേൽ വർഗീസ്, ഫാ. ജോർജ് എബ്രഹാം, ഫാ. ലാലു ഓലിക്കൽ, ഫാ. അരുൺ, സെക്രട്ടറി തമ്പി തോമസ്, ട്രഷറർ പി.സി. രാജൻ,സി. അക്ഷയ, ഡോ. മാത്യു കല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു. കോർ എപ്പിസ്ക്കോപ്പ ഫാ.സി.പി. അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗം സുഹദ ഷമീർ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൾ മികവു തെളിയിച്ചവരേയും എസ്എസ്എൽസി, പ്ലസ്ടു ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു. ചികിത്സാ ധനസഹായവും നൽകി. തുടർന്നു കലാപരിപാടികളും അരങ്ങേറി.

Malappuram

തദ്ദേശ തെരഞ്ഞെടുപ്പ് : അൻവറിന്‍റെ മാറ്റം: നിലമ്പൂരിൽ പ്രഹരമേറ്റത് എൽഡിഎഫിന്

നിലമ്പൂർ: നിലമ്പൂർ മേഖലയിൽ പി.വി. അൻവറിന്‍റെ മാറ്റം എൽഡിഎഫിന് കനത്ത പ്രഹരമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലന്പൂർ മേഖലയിൽ കാര്യമായ സ്വാധീനം തൃണമൂൽ കോണ്‍ഗ്രസിന് ഉണ്ടാക്കാനായില്ലെങ്കിലും ഇടത് കോട്ടകൾ തകർന്നടിഞ്ഞതിൽ അൻവർ ഫാക്ടും ദൃശ്യമായി.

നിലമ്പൂർ നഗരസഭയും അമരന്പലം ഗ്രാമപഞ്ചായത്തും പോത്തുകല്ലും പി.വി. അൻവറിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തിരുന്നത്. അൻവർ പോയതോടെ ഇവിടെയെല്ലാം മൂന്നിൽ രണ്ടും നാലിൽ മൂന്നും ഭൂരിപക്ഷത്തിനാണ് ഇക്കുറി യുഡിഎഫ് പിടിച്ചെടുത്തത്. പി.വി. അൻവർ നിരുപാധികം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ വിവിധ പഞ്ചായത്തുകളിൽ ഒറ്റക്കും മുന്നണി സംവിധാനത്തിലും മത്സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയില്ല. കരുളായിയിൽ മുന്നണി സംവിധാനത്തിൽ മത്സരിച്ചിടത്ത് മാത്രമാണ് ഒരു സീറ്റിൽ വിജയിക്കാനായത്.

നിലമ്പൂർ നഗരസഭയിൽ അഞ്ചിടത്താണ് തൃണമൂൽ കോണഗ്രസിന്‍റെ സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. നഗരസഭാ പരിധിയിലെ മുമ്മുള്ളിയിൽ അൻവർ നേരിട്ട് പ്രചാരണത്തിനെത്തിയെങ്കിലും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല. വിജയം ഉറപ്പെന്ന് കണക്കാക്കിയിരുന്ന മുമ്മൂള്ളി വാർഡിലെ ഷാജഹാൻ പാത്തിപ്പാറക്ക് ഫലം വന്നപ്പോൾ ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്.

മറ്റു ഡിവിഷനുകളിൽ നിന്ന് മത്സരിച്ചവർക്കും കാര്യമായ വോട്ട് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നത് അൻവറിന്‍റെ ശക്തി ദുർബലമായെന്ന സൂചനയാണ് നൽകുന്നത്. അൻവറിനൊപ്പം നിന്നിരുന്ന വലിയ വിഭാഗം ഇക്കുറി യുഡിഎഫിനൊപ്പമാണ് നിന്നത്.
കഴിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവേശനം ലഭിക്കാതെ തനിച്ച് മത്സരിച്ച അൻവർ 19,760 വോട്ട് നേടി ഇരുമുന്നണികളെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ അഞ്ചുമാസത്തിനുശേഷം ശേഷി ചോർന്നതായി അൻവറും കൂട്ടാളികളും മനസിലാക്കി.

ഏതാനും ആഴ്ചകൾ മുന്പാണ് ചുങ്കത്തറയിൽ നിന്ന് ഏതാനും തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ തന്നെ പ്രവർത്തിക്കാൻ തീരുമാനിച്ചതായി വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

നിലമ്പൂർ നഗരസഭയും നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് ഉജ്വലമായ തിരിച്ചുവരവ് നടത്തയപ്പോൾ അതിന്‍റെ അവകാശവാദം ഉന്നയിക്കാനാകാത്ത അവസ്ഥയിലാണ് അൻവർ ഇപ്പോഴുള്ളത്.

യുഡിഎഫിൽ പ്രവേശിക്കാമെന്ന ധാരണയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടൻ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അൻവർ ശ്രദ്ധാകേന്ദ്രമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയ അൻവറിനെ കൂടെ നിർത്താമെന്ന ധാരണ യുഡിഎഫ് സംസ്ഥാന നേതാക്കൾക്കുണ്ടായിരുന്നെങ്കിലും തൃണമൂൽ കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതൃത്വങ്ങളുടെ കടുംപിടിത്തത്തിന് മുന്നിൽ യുഡിഎഫ് വലിയ ചർച്ചകൾക്കൊന്നും ഇടംകൊടുത്തില്ല.

ഇതോടെ സ്വന്തം നിലക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അൻവർ വിലപേശലിനുള്ള ശ്രമവും നടത്തി. എന്നാൽ അൻവറിന്‍റെ വിലപേശലിന് യുഡിഎഫ് നേതൃത്വം വിധേയമായില്ല.

 

 

Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചും വിലയിരുത്തിയും മുന്നണികൾ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിധി വന്നതോടെ ആഘോഷത്തിമിർപ്പിലാണ് വിജയികൾ. പാട്ടും ഡാൻസുമായി ജനപ്രതിനിധികൾ വിജയം ആഘോഷിച്ചു. തോറ്റാവർ പരാജയം എങ്ങനെ സംഭവിച്ചു എന്ന ത്വാതിക അവലേകനത്തിലാണ്. പരസ്പരമുള്ള കാലുവാരലുകളും ചളി വാരി എറിയലുകളും കാണാൻ സാധിക്കും. വിമത സ്ഥാർഥികളുടെ സ്വാധീനവും അവർ നേട്ടിയ വോട്ടുകളും മൂന്ന് മൂന്നണികൾക്കും തിരിച്ചടിയായിട്ടുണ്ട്.

കൂടാതെ അപര സ്ഥാർഥികൾ പിടിച്ച വോട്ടുകളാണ് പലരേയും തോൽപ്പിച്ചത്. ഇതിനെ ചൊല്ലി പല്ല അക്രമസംഭവങ്ങളും ജില്ലയിൽ ഉണ്ടായി. വടകരയിൽ കെട്ടിടത്തിന് നേരെ ബോംബേറുണ്ടായി. ജില്ലയിൽ പലയിടങ്ങളിലും പ്രവർത്തകരെയും കുടുംബാംങ്ങളെയും ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.

കോർപറേഷൻ പിടിച്ചതിന്‍റെ ആശ്വാസം എൽഡിഎഫിന് ഉണ്ടെങ്കിലും നിറം മങ്ങിയ വിജയത്തിൽ നേതാക്കൾ സംതൃപ്തരല്ല.നിലവിലെ മേയർ ഡെപ്യൂട്ടി മേയർ മുസഫിർ അഹമ്മദ് ഉൾപ്പെടെ തോറ്റത് പരിശോധിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. അടിസ്ഥാന വോട്ടുകൾ ലഭിച്ചുവെന്ന് പറയുന്നണ്ടെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ചോർന്നുവെന്ന വിലയിരുത്തലിലാണ് നേതൃത്വം. സ്വർണകൊള്ള അടക്കമുള്ള വിവാദങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിന്‍റെ വിശ്വാസ്യത്ക്ക് ഇടിവ് വരുത്തിയെന്നും വിലയിരുത്തലുണ്ട്.

പ്രതീക്ഷയനുസരിച്ച് സീറ്റുകൾ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ന്യൂനപക്ഷ വിഭാഗത്തിന് ഇടയിൽ ജനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങൾ തുറന്ന് കാട്ടാൻ കഴിഞ്ഞുവെന്ന് നേതാക്കൾ വിലയിരുത്തുന്നു. എങ്കിലും കോർപറേഷൻ പിടിക്കാൻ സാധിക്കാത്തത്തിന്‍റ നിരാശയും ജില്ലയിലെ പ്രധാന നേതാക്കൾക്കിടയിലുണ്ട്.
കോർപറേഷനിൽ രണ്ടക്കം തികയാക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. നിലവിലെ മേയർ ബീന ഫിലിപ്പിന്‍റെ വാർഡ് ഉൾപ്പെടെ 13 വാർഡുകളാണ് ബിജെപി നേടിയത്.

ഈ ഒരു വിജയത്തിന്‍റെ ആവേശത്തിലും ആത്മവിശ്വാസത്തിലും നിയമസഭാ തെരഞ്ഞെട‌ുപ്പ് നേരിടാൻ ഒരുങ്ങുകയാണ് ബിജെപി പ്രവർത്തകർ

Wayanad

വയനാട് ജില്ലാ പഞ്ചായത്ത്: ഉയർന്ന ഭൂരിപക്ഷം എം. സുനിൽകുമാറിന്

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് കണിയാന്പറ്റ ഡിവിഷനിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച എം. സുനിൽകുമാർ. 9,378 വോട്ടാണ് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. പോൾ ചെയ്തതിൽ 17,563 വോട്ടാണ് സുനിൽകുമാറിന് ലഭിച്ചത്. തൊട്ടടുത്ത എതിരാളി എൻസിപി-എസിലെ പി.എം. സുകുമാരന് 8,185 വോട്ട് ലഭിച്ചു. ബിജെപിയിലെ ശരത്കുമാർ 5,549 വോട്ട് നേടി.
നൂൽപ്പുഴ ഡിവിഷൻ നേടിയ കോണ്‍ഗ്രസിലെ ഷീജ സതീഷിനാണ് ഏറ്റവും കുറവ് ഭൂരിപക്ഷം-272 വോട്ട്.

ഡിവിഷനിൽ 10,298 വോട്ട് കൈപ്പത്തി അടയാളത്തിൽ പതിഞ്ഞപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഎമ്മിലെ ബിന്ദു മനോജിന് 10,026 വോട്ട് ലഭിച്ചു. ബിജെപിയിലെ സാവിത്രി കൃഷ്ണൻകുട്ടിക്ക് 4,576 വോട്ട് കിട്ടി. അന്പലവയൽ ഡിവിഷനിൽ കോണ്‍ഗ്രസിലെ ജിനി തോമസ് നേരിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. 342 വോട്ടാണ് ഭൂരിപക്ഷം. അവർക്ക് 11,200 ഉം സിപിഎമ്മിലെ എൻ.പി. കുഞ്ഞുമോൾക്ക് 10,858 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ഏലിയാമ്മ വർഗീസ് 342 വോട്ട് നേടി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റാണ് ജിനി തോമസ്. സിപിഎം മീനങ്ങാടി ഏരിയ മുൻ സെക്രട്ടറിയാണ് എൻ.പി. കുഞ്ഞുമോൾ.

തവിഞ്ഞാൽ, കേണിച്ചിറ, മേപ്പാടി ഡിവിഷനുകളിൽ ശക്തമായ മത്സരമാണ് നടന്നത്. തവിഞ്ഞാലിൽ കോണ്‍ഗ്രസിലെ ലിസി ജോസ് 779 വോട്ടിനാണ് വിജയിച്ചത്. 10,204 വോട്ട് അവർ നേടി. സിപിഎമ്മിലെ റഹീമ വാളാട് 9,425 വോട്ട് പിടിച്ചു. ബിജെപിയിലെ ശോഭ ഷാജി 38881 വോട്ട് നേടി.

കേണിച്ചിറയിൽ 861 വോട്ടാണ് കോണ്‍ഗ്രസിലെ അമൽ ജോയിയുടെ ഭൂരിപക്ഷം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ അമലിന് 8,836 വോട്ട് ലഭിച്ചു. സിപിഐയിലെ കെ.എം. ബാബു 7,975 വോട്ട് നേടി. ബിജെപിയിലെ കലേഷ് സത്യാലയം 5,776 വോട്ട് കരസ്ഥമാക്കി. മേപ്പാടിയിൽ മുസ്ലിംലീഗിലെ ടി. ഹംസ 760 വോട്ടിനാണ് സിപിഐയിലെ എ. ബാലചന്ദ്രനെ മറികടന്നത്. ഹംസയ്ക്ക് 10,267 ഉം ബാലചന്ദ്രന് 9507 ഉം വോട്ട് ലഭിച്ചു. ബിജെപിയിലെ ടി.എം. സുബീഷ് 2885 വോട്ട് നേടി. എഎപിയിലെ സദീറിനു 477 വോട്ട് ലഭിച്ചു.

മുള്ളൻകൊല്ലി പട്ടികവർഗ സംവരണ ഡിവിഷനിൽ കോണ്‍ഗ്രസിലെ ഗിരിജ കൃഷ്ണൻ ഉജ്വല വിജയമാണ് നേടിയത്. 6,768 വോട്ടാണ് ഭൂരിപക്ഷം. കാലാവധി കഴിഞ്ഞ പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെ അധ്യക്ഷയാണ് ഗിരിജ. തൊട്ടടുത്ത എതിർ സ്ഥാനാർഥി കേരള കോണ്‍ഗ്രസ്-എമ്മിലെ കെ.പി. സൂര്യമോൾക്ക് 7,407 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ മുകുന്ദൻ പള്ളിയറ 5057 ഉം സ്വതന്ത്രൻ എ. ചന്തുണ്ണി 636 ഉം വോട്ട് നേടി.

തോമാട്ടുചാൽ, പടിഞ്ഞാറത്തറ, തരുവണ ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിന് ഉടമകളായി. തോമാട്ടുചാലിൽ 6,303 വോട്ടാണ് കോണ്‍ഗ്രസിലെ വി.എൻ. ശശീന്ദ്രന്‍റെ ഭൂരിപക്ഷം. അദ്ദേഹത്തന് 14,478 ഉം തൊട്ടടുത്ത എതിർ സ്ഥാനാർഥി ആർജെഡിയിലെ പി.വി. വേണുഗോപാലിന് 8,175 ഉം വോട്ട് കിട്ടി. ബിജെപിയിലെ കെ. സദാനന്ദൻ 4,440 ഉം എസ്ഡിപിഐയിലെ ജാഫർ 1,856 ഉം എഎപിയിലെ എൻ. സൽമാൻ 545 ഉം വോട്ട് കരസ്ഥമാക്കി.

പടിഞ്ഞാറത്തറയിൽ 5,581 വോട്ടാണ് മുസ്ലിം ലീഗിലെ കമല രാമന്‍റെ ഭൂരിപക്ഷം. 13,476 വോട്ട് കോണി അടയാളത്തിൽ പതിഞ്ഞു. ആർജെഡിയിലെ ശാരദ മണിയന് 7,895 വോട്ട് കിട്ടി. ബിജെപിയിലെ ചന്ദ്രിക ചന്ദ്രൻ 3,166 വോട്ട് കരസ്ഥമാക്കി. പട്ടികവർഗ വനിതാ സംവരണ ഡിവിഷനാണ് പടിഞ്ഞാറത്തറ. തരുവണയിൽ മുസ്ലിംലീഗിലെ പി. മുഫീദ തെസ്നി 5,710 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 13,292 വോട്ട് അവർക്ക് ലഭിച്ചു. സിപിഎമ്മിലെ പി.എം. ആസ്യ 7,582 വോട്ട് നേടി. ബിജെബിയിലെ വിജിഷ സജീവനു 2,627 ഉം എസ്ഡിപിഐയിലെ സഫീനയ്ക്ക് 1,339 ഉം വോട്ട് ലഭിച്ചു.

കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് ജോസഫിനും സ്ഥാനാർഥിയുണ്ടായിരുന്ന മീനങ്ങാടി ജനറൽ ഡിവിഷനിലും നല്ല മത്സരമാണ് നടന്നത്. സിപിഎമ്മിലെ ബീന വിജയൻ 1,415 വോട്ട് ഭൂരിപക്ഷത്തിനാണ് ഡിവിഷനിൽ വിജയിച്ചത്. 12,373 വോട്ട് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പതിഞ്ഞു. യുഡിഎഫിലെ ഗൗതം ഗോകുൽദാസിന് 10,958 വോട്ട് ലഭിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റാണ് ഗൗതം. ബിജെപിയിലെ കെ. ശ്രീനിവാസൻ 2,835 വോട്ട് നേടി. കേരള കോണ്‍ഗ്രസ് ജോസഫിലെ ലിന്േ‍റാ കെ. കുര്യാക്കോസിന് 707 വോട്ട് മാത്രമാണ് ലഭിച്ചത്. പാർട്ടി ജില്ലാ നേതാക്കൾ ഡിവിഷനിൽ പലവട്ടം പ്രചാരണത്തിന് ഇറങ്ങിയെങ്കിലും വോട്ടർമാരിൽ ചലനം ഉണ്ടാക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം ഇലക്റ്റഡ് വൈസ് പ്രസിഡന്‍റും യൂത്ത് കെയർ ജില്ലാ കോ ഓർഡിനേറ്ററുമായിരുന്ന ലിന്‍റോ കോണ്‍ഗ്രസ് വിട്ടാണ് മത്സരത്തിനിറങ്ങിയത്.

2,270 വോട്ടാണ് തിരുനെല്ലിയിൽ സിപിഎമ്മിലെ കെ.ആർ. ജിതിന്‍റെ ഭൂരിപക്ഷം. 12,179 വോട്ട് അദ്ദേഹത്തിനു ലഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റാണ് ജിതിൻ. കോണ്‍ഗ്രസിലെ ഫിലിപ്പ് ജോർജ് 9,909 വോട്ട് നേടി. ബിജെപിയിലെ കെ. മോഹൻദാസിന് 3,189 ഉം ബിഎസ്പിയിലെ ഗോപകുമാറിന് 524 ഉം വോട്ട് കിട്ടി. പനമരം പട്ടികവർഗ വനിതാ സംവരണ ഡിവിഷനിൽ 1,764 വോട്ട് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ ബീന സജി വിജയിച്ചത്. ബീനയ്ക്ക് 9,398 വോട്ട് ലഭിച്ചു. സിപിഎമ്മിലെ അനീറ്റ ഫെലിക്സ് 7,634 വോട്ട് നേടി. ബിജെപിയിലെ രമ വിജയൻ 3,967 വോട്ട് കരസ്ഥമാക്കി. മുട്ടിൽ ഡിവിഷനിൽ മുസ്ലിം ലീഗിലെ ടി.കെ. നസീമയ്ക്ക് 1,838 വോട്ടാണ് ഭൂരിപക്ഷം. 11,899 വോട്ട് കോണി അടയാളത്തിൽ വീണു. സിപിഎമ്മിലെ കെ ഹസീന 10051 വോട്ട് നേടി. ബിജെപിയിലെ ഹേമലത വിശ്വനാഥന് 3365 വോട്ട് ലഭിച്ചു.

വൈത്തിരി ഡിവിഷനിൽ കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണൻ 1,023 വോട്ടിന് വിജയിച്ച് ഇടതുപക്ഷത്തെ ഞെട്ടിച്ചു. എൽഡിഎഫ് വിജയം സുനിശ്ചിതമെന്ന് കരുതിയ ഡിവിഷനാണ് വൈത്തിരി. ചന്ദ്രികയ്ക്ക് 13,994 വോട്ടാണ് ലഭിച്ചത്. സിപിഎമ്മിലെ അനസ് റോസ്ന സ്റ്റെഫി 12,971 വോട്ട് നേടി. ചന്ദ്രിക കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും അനസ് റോസ്ന പൊഴുതന പഞ്ചായത്തിന്‍റെയും പ്രസിഡന്‍റായിരുന്നു. ബിജെപിയിലെ സിന്ധു ആയിരവീട്ടിൽ 3,257 വോട്ട് നേടി.

എടവക ഡിവിഷനിൽ 1,579 വോട്ടിനാണ് കോണ്‍ഗ്രസിലെ ജിത്സൻ തൂപ്പുംകര വിജയിച്ചത്. 10,246 വോട്ട് ജിൽസനു ലഭിച്ചു. സിപിഎമ്മിലെ ജസ്റ്റിൻ ബേബി 8,667 വോട്ട് നേടി. ബിജെപിയിലെ അമൃത്രാജ് ജോർജിന് 2,606 വോട്ട് ലഭിച്ചു. കാലാവധി പൂർത്തിയായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ അധ്യക്ഷനാണ് ജസ്റ്റിൻ ബേബി. വെള്ളമുണ്ടയിൽ മുസ്ലിംലീഗിലെ സൽമ മോയിക്ക് 2,219 വോട്ട് ഭൂരിപക്ഷമാണ് ലഭിച്ചത്. 10,290 വോട്ട് അവർക്ക് കിട്ടി. സിപിഎമ്മിലെ സുധി രാധാകൃഷ്ണൻ 8,071 വോട്ട് പിടിച്ചു. ബിജെപിയിലെ ശ്രീജിത 3,999 വോട്ട് നേടി.

കോണ്‍ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം ചർച്ചയായി

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടകങ്ങളിലെ മോശം പ്രകടനം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ചർച്ചയായി. കൽപ്പറ്റ നഗരസഭയിലെയും പുൽപ്പള്ളി പഞ്ചായത്തിലെയും തോൽവി, പൂതാടി പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന സാഹചര്യം, പൂതാടി ബ്ലോക്ക് ഡിവിഷനിൽ സംഷാദ് മരക്കാറുടെ തോൽവി എന്നിവയാണ് ചർച്ചാവിഷയമായത്.

ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിട്ടും കൽപ്പറ്റ നഗരസഭ യുഡിഎഫിന് നിലനിർത്താനായില്ല. നഗരസഭയിലെ 30 ഡിവിഷനുകളിൽ 11 എണ്ണമാണ് യുഡിഎഫിന് നേടാനായത്.

കോണ്‍ഗ്രസ് കോട്ടയെന്നു ഖ്യാതിയുള്ള പുൽപ്പള്ളി പഞ്ചായത്തിൽ ഭരണം എൽഡിഎഫ് പിടിച്ചു. ദേശവാസികളായ കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ഡി. സജി, എൻ.യു. ഉലഹന്നാൻ തുടങ്ങിയവർ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും ശ്രദ്ധ ചെലുത്തിയിട്ടും യുഡിഎഫിന് ഭരണനഷ്ടം സംഭവിച്ചു. 21 വാർഡുകളിൽ ഒന്പത് എണ്ണത്തിൽ വിജയിച്ച എൽഡിഎഫ് ഭൂരിപക്ഷം നേടി.

പഞ്ചായത്തിൽ കോണ്‍ഗ്രസിനു വലിയ മേൽക്കൈയുള്ളതിൽ കോളറാട്ടുകുന്ന് വാർഡിൽ ബിജെപിയും മൂഴിമലയിൽ സിപിഐയും വിജയിച്ചു. പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ വിവാദത്തെത്തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച കെ.കെ. ഏബ്രഹാമും പുൽപ്പള്ളി സ്വദേശിയാണ്. ഇദ്ദേഹവും ഒപ്പം നിൽക്കുന്നവരും തിരശീലയ്ക്കു പിന്നിൽ നടത്തിയ നീക്കങ്ങൾ പുൽപ്പള്ളിയിൽ ഭരണം കൈവിട്ടുപോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നവർ യുഡിഎഫ് നിരയിലുണ്ട്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പഞ്ചായത്താണ് ഇടതു, വലതു മുന്നണികൾക്ക് ഭൂരിപക്ഷമില്ലാത്ത പൂതാടി. 23 വാർഡുകളുള്ള ഇവിടെ യുഡിഎഫിനു സ്വതന്ത്രർ അടക്കം 10 സ്ഥാനാർഥികളെയാണ് വിജയിപ്പിക്കാനായത്. എൽഡിഎഫ് നിരയിലും സ്വതന്ത്രർ അടക്കം 10 പേർ വിജയിച്ചു. മൂന്നു വാർഡുകളിൽ ബിജെപിയാണ് നേടിയത്.
യുഡിഎഫ് മുൻ ജില്ലാ കണ്‍വീനർ കെ.കെ. വിശ്വനാഥനും പൂതാടി നിവാസിയാണ്.

പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫിലെ സംഷാദ് മരക്കാർ തോറ്റതും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വീഴ്ചയായാണ് പ്രവർത്തകരിൽ ചിലർ കാണുന്നത്. കാലാവധി പൂർത്തിയായ ജില്ലാ പഞ്ചായത്തിന്‍റെ പ്രസിഡന്‍റാണ് സംഷാദ്. പൂതാടി ഡിവിഷനിൽ കോണ്‍ഗ്രസ് വിമതൻ ബിനു ജേക്കബാണ് വിജയിച്ചത്.

ജില്ലാ പഞ്ചായത്ത്: എൻഡിഎ നേടിയത് 65,469 വോട്ട് 

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലുമായി എൻഡിഎ നേടിയത് 65,469 വോട്ട്. കേണിച്ചിറ ഡിവിഷനിലാണ് കൂടുതൽ വോട്ട് താമര അടയാളത്തിൽ പതിഞ്ഞത്-5,776. ഡിവിഷനിൽ യുഡിഎഫിന് 8,836 ഉം എൽഡിഎഫിന് 7,975 ഉം വോട്ട് കിട്ടി. എടവക ഡിവിഷനിലാണ് ബിജെപിക്കും സഖ്യകക്ഷികൾക്കു കുറവ് വോട്ട്. ഇവിടെ 2,606 വോട്ടാണ് നേടാനായത്. എടവകയിൽ യുഡിഎഫിന് 10,246 ഉം എൽഡിഎഫിന് 8,667 ഉം വോട്ടുണ്ട്.

ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളിലുമായി 4,29,470 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ എൽഡിഎഫിന് 1,59,311 ഉം യുഡിഎഫിന് 2,00,483 ഉം വോട്ട് കിട്ടി. എസ്ഡിപിഐ, എഎപി, ബിഎസ്പി, സ്വതന്ത്ര സ്ഥാനാർഥികൾ 4,207 വോട്ട കരസ്ഥമാക്കി. 41,172 ആണ് യുഡിഎഫ്-എൽഡിഎഫ് വോട്ട് അന്തരം.

കേരള കോണ്‍ഗ്രസ്-എമ്മിന് വയനാട്ടിൽ ഒരേ ഒരു സീറ്റ്, ഭൂരിപക്ഷം ഒരു വോട്ട്

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളൻകൊല്ലി പട്ടികവർഗ വനിതാ സംവരണ ഡിവിഷനിലടക്കം ഡസനോളം സീറ്റുകളിൽ മത്സരിച്ച കേരള കോണ്‍ഗ്രസ്-എമ്മിന് ജില്ലയിൽ നേട്ടമുണ്ടാക്കാനായില്ല. ബത്തേരി മുനിസിപ്പാലിറ്റിയിലെ തിരുനെല്ലി ഡിവിഷനിൽ ജനവിധി തേടിയ ടോം ജോസ് മാത്രമാണ് വിജയിയായത്. ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ടോമിന്‍റെ വിജയം. പോൾ ചെയ്തതിൽ 406 വോട്ട് ടോമിനു ലഭിച്ചു. കോണ്‍ഗ്രസിലെ റിനു ജോണ്‍ 405 വോട്ട് നേടി. ബിജെപിയിലെ എൻ.എം. ബാബുരാജിന് 50 വോട്ട് ലഭിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിലെ വിജയികൾ

ഡിവിഷന്‍റെ പേര്, വിജയി, (മുന്നണി) ക്രമത്തിൽ: ആറാംമൈൽ- അഞ്ജലി ടീച്ചർ (എൽഡിഎഫ്), ചെതലയം- ഷെറീന അബ്ദുള്ള (യുഡിഎഫ്), ചേനാട്- സി.കെ. സത്യരാജ് (എൽഡിഎഫ്), വേങ്ങൂർ നോർത്ത്- കെ.കെ. മൊയ്തു (യുഡിഎഫ്), ഓടപ്പള്ളം- പ്രിയ വിനോദ് (എൽഡിഎഫ്), വേങ്ങൂർ സൗത്ത്- പി. സംഷാദ് (യുഡിഎഫ്), പഴേരി- സി. വിനോദ് (യുഡിഎഫ്), കരുവള്ളിക്കുന്ന്- പ്രീത രവി (യുഡിഎഫ്), അർമാട്- വിൻസി ബൈജു (സ്വതന്ത്രൻ), കോട്ടക്കുന്ന്- ലിഷ ടീച്ചർ (എൽഡിഎഫ്),

കിടങ്ങിൽ- സി.എം. അനിൽ (എൽഡിഎഫ്), കുപ്പാടി- സുപ്രിയ അനിൽകുമാർ (എൽഡിഎഫ്), തിരുനെല്ലി- ടോം ജോസ് (എൽഡിഎഫ്), മന്തണ്ടിക്കുന്ന്- രാധ രവീന്ദ്രൻ (യുഡിഎഫ്), സത്രംകുന്ന്- യു.പി. അബ്ദുൾ ഗഫൂർ (എൽഡിഎഫ്), ചേരൂർക്കുന്ന്- എം.ജി. ഇന്ദ്രജിത്ത് (യുഡിഎഫ്), പാളാക്കര- പ്രമോദ് പാളാക്കര (യുഡിഎഫ്), തേലന്പറ്റ- വി.എം. യൂനുസ് അലി (യുഡിഎഫ്),

തൊടുവട്ടി- രാധ മഹാദേവൻ (യുഡിഎഫ്), കൈപ്പഞ്ചേരി- വി.കെ. ഷിഫാനത്ത് (യുഡിഎഫ്), മൈതാനിക്കുന്ന്- ഷബർബാൻ (ബാനു പുളിക്കൽ) (യുഡിഎഫ്), ഫെയർലാന്‍റ്- രാധ ബാബു (യുഡിഎഫ്), സി കുന്ന്- റസീന അബ്ദുൾ ഖാദർ (യുഡിഎഫ്), കട്ടയാട്- നിഷ സാബു (യുഡിഎഫ്), സുൽത്താൻ ബത്തേരി- സുലഭി മോസസ് (യുഡിഎഫ്), പള്ളിക്കണ്ടി- ബൽക്കീസ് ഷൗക്കത്തലി (യുഡിഎഫ്), മണിച്ചിറ- ഫൗസിയ ടീച്ചർ (യുഡിഎഫ്), കല്ലുവയൽ- ലീല പാൽപ്പാത്ത് (യുഡിഎഫ്),

പൂമല- എം.എസ്. വിശ്വനാഥൻ (എൽഡിഎഫ്), ദൊട്ടപ്പൻക്കുളം- എ.പി. പ്രേഷിന്ത് (എൽഡിഎഫ്), ബീനാച്ചി- കെ.സി. യോഹന്നാൻ (എൽഡിഎഫ്), പൂതിക്കാട്- ബിന്ദു പ്രമോദ് (എൽഡിഎഫ്), ചീനപ്പുല്ല്- നൗഷാദ് മംഗലശ്ശേരി (സ്വതന്ത്രൻ), മന്തംകൊല്ലി- ഷേർലി കൃഷ്ണൻ (എൽഡിഎഫ്), പഴുപ്പത്തൂർ- ജെ.പി. ജയേഷ് (എൻഡിഎ), കൈവെട്ടാമൂല- ഹൈറുന്നീസ റിയാസ് (എൽഡിഎഫ്).

450 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ 259ലും യുഡിഎഫ്

കൽപ്പറ്റ: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 23 ഗ്രാമപ്പഞ്ചായത്തിൽ ആകെയുള്ള 450 വാർഡുകളിൽ പകുതിയിലേറെ സീറ്റുകൾ യുഡിഎഫ് നേടി. 259 വാർഡുകളാണ് യുഡിഎഫിനു ലഭിച്ചത്. എൽഡിഎഫിന് ലഭിച്ചത് 167 വാർഡുകൾ. എൻഡിഎയ്ക്ക് 18, മറ്റുള്ളവർ ആറ് വാർഡുകളും നേടി.

യുഡിഎഫിന് ഇത്രയും വാർഡുകൾ ലഭിക്കുന്നത് ആദ്യമായാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ 59 വാർഡുകളിൽ 46 വാർഡുകളും യുഡിഎഫ് നേടി. എൽഡിഎഫിന് 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നഗരസഭകളിൽ ആകെ 104 സീറ്റുകളിൽ 53 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 46 സീറ്റുകളും എൻഡിഎ 3 സീറ്റുകളും നേടി.

 

 

Kannur

അന്താരാഷ്‌ട്ര പായ് വഞ്ചിയോട്ടം; ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക്

ഏഴിമല: ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമി ഏഴിമല കടലില്‍ സംഘടിപ്പിച്ച 14-ാമത് അഡ്മിറല്‍സ് കപ്പ് അന്താരാഷ്‌ട്ര പായ് വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ ജേതാക്കൾ. ഇന്ത്യൻ ടീമുകളായ ഐഎൻഎ ഒന്നാം സ്ഥാനവും എൻഡിഎ രണ്ടാം സ്ഥാനവും നേടി. ഒന്പതു മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരുന്നു മത്സരം.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യന്‍ നേവൽ അക്കാഡമിക്കു വേണ്ടി കേഡറ്റ് ഇന്ദുശങ്കറും കേഡറ്റ് ഹിമാന്‍ഷുവും പ്രതിനിധീകരിച്ച ടീം അഡ്മിറല്‍സ് കപ്പ് സ്വന്തമാക്കി. ഇന്ത്യയുടെ എന്‍ഡിഎക്കുവേണ്ടി കേഡറ്റ് അമാനും കേഡറ്റ് കാര്‍ത്തികേയനും പ്രതിനിധീകരിച്ച ടീം രണ്ടാം സ്ഥാനവും നേടി. കേഡറ്റ് ടൈമണും കേഡറ്റ് മിലോഷും പ്രതിനിധീകരിച്ച പോളണ്ടാണ് മൂന്നാം സ്ഥാനത്ത്.

പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇറ്റലിയുടെ മാക്‌സിം ആദ്യ സ്ഥാനവും, ഇസ്രയേല്‍ കേഡറ്റ് ടോമര്‍ രണ്ടാം സ്ഥാനവും ഗ്രീസിന്‍റ് കേഡറ്റ് പാപനികിറ്റാസ് മൂന്നാം സ്ഥാനവും നേടി. വനിതാ വ്യക്തിഗത വിഭാഗത്തില്‍ റഷ്യയുടെ കേഡറ്റ് പോളിനയ്ക്കാണ് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ കേഡറ്റ് ആന്‍ഡ്രിയ രണ്ടാം സ്ഥാനവും, ഫിലിപ്പിന്‍സിലെ കേഡറ്റ് ജെന്‍‌റൽ മൂന്നാം സ്ഥാനവും നേടി.

ഇന്ത്യന്‍ നേവല്‍ അക്കാഡമി കമാന്‍ഡന്‍റ് വൈസ് അഡ്മിറല്‍ മനീഷ് ചദ്ധ സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് അഡ്മിറല്‍സ് കപ്പ്, റണ്ണേഴ്‌സ്-അപ്പ് ട്രോഫി, വ്യക്തിഗത പുരസ്‌കാരങ്ങള്‍ എന്നിവ സമ്മാനിച്ചു. 2010-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായ മത്സരംമായിരുന്നു ഇത്. മത്സരങ്ങള്‍ക്കൊപ്പം മൗണ്ട് ദില്ലിയിലേക്കുള്ള ഫിറ്റ്‌നസ് ട്രെക്ക്, ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ കലാരൂപങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സംഗീതം, നൃത്തം എന്നിവയും അവതരിപ്പിക്കപ്പെട്ടു.

Kasaragod

വീണുകിട്ടിയ ഡയമണ്ട് ബ്രേസ്‌ലറ്റ് തിരിച്ചു നല്‍കി രണ്ടാംക്ലാസുകാരന്‍

നീലേശ്വരം:വീണുകിട്ടിയ ഡയമണ്ട് ബ്രേസ്‌ലറ്റ് തിരിച്ചു നല്‍കി രണ്ടാംക്ലാസുകാരന്‍ മാതൃകയായി. നീലേശ്വരം സെന്‍റ് പീറ്റേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി കൃഷ്ണ ധീരയാണ് മാതൃക കാട്ടിയത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലില്‍ നിന്നും വീണുകിട്ടിയ ബ്രേസ്‌ലറ്റ് ഉടമയായ ബേക്കലില്‍ താമസിക്കുന്ന ഷംല നദിര്‍ഷായ്ക്ക് കൃഷ്ണ തിരിച്ചു നല്‍കിയത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈയുടെയും അശ്വനിയുടെയും മകനാണ്.

ജ്യേഷ്ഠന്‍റെ ഭാര്യയ്ക്ക് ജയം; അനുജന്‍റെ ഭാര്യയ്ക്ക് തോൽവി

കാഞ്ഞങ്ങാട്: അടുത്തടുത്ത വാർഡുകളിൽ നിന്ന് രണ്ടു മുന്നണികളുടെ സ്ഥാനാർഥികളായി നഗരസഭയിലേക്ക് മത്സരിച്ച ജ്യേഷ്ഠന്‍റെ ഭാര്യ ജയിച്ചപ്പോൾ അനുജന്‍റെ ഭാര്യയ്ക്ക് പരാജയം.

20-ാം വാർഡ് മോനാച്ചയിൽനിന്ന് മത്സരിച്ച സിപിഎമ്മിലെ കെ. രുഗ്മിണിയാണ് 319 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ഭാരവാഹിയായ കരുണാകരന്‍റെ ഭാര്യയാണ്.

കരുണാകരന്‍റെ അനുജൻ മധുവിന്‍റെ ഭാര്യ ഭാരതിയാണ് തൊട്ടടുത്ത ചതുരക്കിണർ വാർഡിൽ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് 48 വോട്ടുകൾക്ക് പരാജയപ്പെട്ടത്.

തെങ്ങുകയറ്റത്തിൽനിന്ന് പഞ്ചായത്തിലേക്ക് അഹമ്മദ് നദീർ

കാഞ്ഞങ്ങാട്: ഉപജീവനത്തിന് തെങ്ങുകയറ്റവും കെട്ടിടനിർമാണത്തിന് കല്ല് ചുമക്കലും തൊഴിലാക്കി അതിനിടയിൽ രാഷ്ട്രീയപ്രവർത്തനത്തിനും യാത്രകൾക്കും സമയം കണ്ടെത്തിയ അഹമ്മദ് നദീറിന് അജാനൂർ പഞ്ചായത്തിലെ 21-ാം വാർഡ് മുട്ടുംതലയിൽ വിജയം.

യുഡിഎഫിലെ ലീഗ് സ്ഥാനാർഥിയായ നദീർ എൽഡിഎഫ് സ്ഥാനാർഥി ഐഎൻഎല്ലിലെ ബഷീർ കൊത്തിക്കാലിനെ 49 വോട്ടുകൾക്കാണ് കടപുഴക്കിയത്. ഒപ്പത്തിനൊപ്പം മത്സരം നടന്ന വാർഡിൽ യൂത്ത് ലീഗ് അജാനൂർ മണ്ഡലം പ്രസിഡന്‍റായ നദീറിന്‍റെ ജനകീയത തുണയാകുമെന്ന പാർട്ടിയുടെ കണക്കുകൂട്ടൽ ശരിയാവുകയായിരുന്നു.

 

 

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കുഞ്ഞമ്മ തോമസ്

എടത്വ : പുത്തൂർ പരേതരായ കുഞ്ഞച്ചൻ - ത്രേസ്യാമ്മ ദന്പതികളുടെ മകൾ കുഞ്ഞമ്മ തോമസ് (76) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് എടത്വ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്‍റെ കൊച്ചുമകളാണ്. സഹോദരങ്ങൾ: സൂസമ്മ ചന്പന്നൂർ (നെടുംകുന്നം), അന്നമ്മ കളത്തിൽ (പുളിങ്കുന്ന്), കൊച്ചുത്രേസ്യാമ്മ നന്നാട്ടുമാലിൽ (ചെക്കിടിക്കാട്), മേമ്മ വിക്ടർ (നാഗർകോവിൽ), പരേതരായ കുട്ടപ്പൻ, വക്കച്ചൻ, ജോസുകുട്ടി പുത്തൂർ, മറിയാമ്മ കുളങ്ങര (ആലപ്പുഴ), ഡോ. സിസിലിയാമ്മ. മൃതദേഹം നാളെ 1.30ന് എടത്വ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.

മേരി മൈക്കിള്‍

പെരിങ്ങുളം: അറയ്ക്കപറമ്പില്‍ പരേതനായ എ.ഡി. മൈക്കിളിന്‍റെ (പാപ്പച്ചന്‍) ഭാര്യ മേരി മൈക്കിള്‍ (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിനു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വീട്ടില്‍ ആരംഭിച്ചു പെരിങ്ങുളം തിരുഹൃദയ പള്ളിയില്‍. പരേത പെരിങ്ങുളം അഴകത്ത് കുടുംബാംഗം. മക്കള്‍: ബേബി, ജോഷി (ഏവണ്‍ സ്റ്റോഴ്സ് പെരിങ്ങുളം), ഷാജി (ദീപിക ഏജന്‍റ്, പെരിങ്ങുളം), ഫാ. മാത്യു അറയ്ക്കപറമ്പില്‍ (വികാരി സെന്‍റ് മൈക്കിള്‍സ് പള്ളി, പാളയം), മരുമക്കള്‍: റോസിലി ബേബി വെട്ടുകല്ലേല്‍ (തടിയംപാട്), എല്‍സി ജോഷി ആനക്കുളത്തില്‍ (മേലുകാവ്), സുമി ഷാജി മേനപ്പാട്ടു പടിയ്ക്കല്‍ കളത്തൂക്കടവ് (എച്ച്എം, സെന്‍റ് മേരീസ് സ്‌കൂള്‍ അടിവാരം).

മേരിക്കുട്ടി സെബാസ്റ്റ്യൻ

ചങ്ങനാശേരി : അങ്ങാടി ളാകയിൽ പരേതനായ എൽ.ജെ. സെബാസ്റ്റ്യന്‍റെ ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ (88) അന്തരിച്ചു. സംസ്കാരം ഇന്നു10നു ചെത്തിപ്പുഴ പ്ലാസിഡ് സ്കൂളിന് സമീപം ആറ്റുവാക്കരിയിലുള്ള മകൻ ബിജു സെബാസ്റ്റ്യന്‍റെ ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. മക്കൾ: ഡോളി, സോളി, ജെസി, ടെസി, ബിജു, സിജു, ബോബി, സോബി. മരുമക്കൾ: ബേബിച്ചൻ കൊല്ലമന, റെനി കുരിശുംമൂട്ടിൽ, ടോമി തെക്കേക്കര, ബീന കപ്പുശേരിയിൽ, ഷാമിൻ സ്രാമ്പിക്കൽ, സിൽവിയ മുത്തിയപാറയിൽ, പരേതനായ ടോമിച്ചൻ മുതിരപ്പറമ്പിൽ.

സിസ്റ്റര്‍ അനന്‍സിയ കൊമ്പനാല്‍

തൊടുപുഴ : അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിലെ പുഷ്പധാം പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ അനന്‍സിയ എസ്ഡി (ഏലമ്മ - 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ന്യൂഡല്‍ഹിയില്‍. തൊടുപുഴ കൊമ്പനാല്‍ പരേതരായ ഫ്രാന്‍സിസ്- മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ അഗസ്റ്റിന്‍ (തൊടുപുഴ), കുട്ടിയമ്മ (എറണാകുളം), ത്രേസ്യാക്കുട്ടി (യുഎസ്എ). പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായും സാമൂഹ്യ പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെ.ഒ. ജോൺ

കരിങ്കുന്നം : കൊല്ലിയിൽ കെ.ഒ. ജോൺ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കരിങ്കുന്നം ലിറ്റിൽ ഫ്ലവർ പള്ളിയിൽ (പുത്തൻപള്ളി). ഭാര്യ: എൽസി (റിട്ട. ഹൈസ്കൂൾ അധ്യാപിക) നെയ്യശേരി ചെട്ടിപറമ്പിൽ കുടുംബാംഗം. മക്കൾ: അനു ജോൺ (ദുബായ്), ബിനു ജോൺ (ചെറുപുഷ്പ ഇവൻസ്, തൊടുപുഴ), സിനു ജോൺ (ഐസിഡിഎസ് സൂപ്പർവൈസർ ഉഴവൂർ ബ്ലോക്ക്, പാലാ). മരുമക്കൾ: ജിജോ തടത്തിൽ കദളിക്കാട്, ബിൻസി വട്ടക്കുന്നേൽ നെടിയശാല, ഷോൺ ചോമശേരിൽ വില്ലൂന്നി. പരേതൻ ചെറുപുഷ്പ ഇവൻസിന്‍റെ സ്ഥാപകനും ഇടുക്കി ജില്ലാകോടതി ഉദ്യോഗസ്ഥനുമായിരുന്നു.

ഫാ. ജേക്കബ് പുതിയേടത്തുചാലില്‍

വെറ്റിലപ്പാറ: വെറ്റിലപ്പാറ സ്വദേശിയും എംഎസ്എഫ്എസ് ഗോഹട്ടി പ്രൊവിന്‍സ് അംഗവുമായ ഫാ. ജേക്കബ് പുതിയേടത്തുചാലില്‍ (50) ഷിലോംഗില്‍ അന്തരിച്ചു. സംസ്‌കാരശുശ്രൂഷകള്‍ നാളെ (ചൊവ്വാഴ്ച) ഷിലോംഗിലെ മൗവ്‌റോയിലുള്ള എംഎസ്എഫ്എസ് സ്റ്റഡി ഹൗസ് സെമിത്തേരിയില്‍. കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലും ആഫ്രിക്കയിലുമായി 20 വര്‍ഷത്തോളം പൗരോഹിത്യ ശുശ്രൂഷ ചെയ്തു. നിലവില്‍ മേഘാലയിലെ അമലാരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.പിതാവ്: പരേതനായ അഗസ്റ്റിന്‍ പുതിയേടത്തുചാലില്‍. മാതാവ്: ത്രേസ്യാമ്മ. സഹോദരന്‍: അനില്‍.

സിസ്റ്റർ സിൽവിയ എസ്ഐസി

സുൽത്താൻ ബത്തേരി: ബത്തേരി ബഥനി പ്രൊവിൻസ് അംഗം സിസ്റ്റർ സിൽവിയ എസ്ഐസി (77) മൂലങ്കാവ് കോണ്‍വെന്‍റിൽ അന്തരിച്ചു. കണ്ണൂർ കരിക്കോട്ടക്കരി കോലക്കൽ പരേതരായ ഉലഹന്നാൻ- അന്നമ്മ ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ രാവിലെ 10ന് മൂലങ്കാവ് കോണ്‍വന്‍റ് സെമിത്തേരിയിൽ. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം ഫോർമേഷൻ ഹൗസ് ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. സഹോദരങ്ങൾ: വക്കച്ചൻ, ത്രേസ്യാമ്മ, പരേതരായ ദേവസ്യ, മത്തായി, ഉലഹന്നാൻ, ജോസഫ്, മറിയം, പത്രോസ്.

സിസ്റ്റർ അലിസിയ

മണിക്കടവ് : ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭാംഗം സിസ്റ്റർ അലിസിയ (മോളി-70) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ഓസ്ട്രേലിയയിൽ. മണിക്കടവ് ഇടവകയിലെ പരേതരായ പുതിയാപറമ്പിൽ മത്തായി-ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. കോൽക്കത്ത, ചെന്നൈ, ബീഹാർ എന്നിവിടങ്ങളിലെ കോൺവെന്‍റുകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. സഹോദരങ്ങൾ: ഏലിക്കുട്ടി അന്ത്യാംകുളം (മണിക്കടവ്), പരേതരായ മറിയക്കുട്ടി, ത്രേസ്യാമ്മ കാവുങ്കൽ (ഉളിക്കൽ), റോസമ്മ പുതിയാപ്പറന്പിൽ (മണിക്കടവ്).

ടി.യു. മത്തായി

മട്ടന്നൂർ: നഗരസഭാ ഓഫീസിന് സമീപം ഉത്തിയൂർ കുന്നിൽ തലച്ചിറ ഹൗസിൽ ടി.യു. മത്തായി തലച്ചിറ (91) അന്തരിച്ചു. മട്ടന്നൂരിലെ റിട്ട. എൽഐസി ബ്രാഞ്ച് മാനേജരാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് മട്ടന്നൂരിലെ സ്വഭവനത്തിൽ ആരംഭിച്ച് നിർമലഗിരി സെന്‍റ് മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: മേഴ്‌സി മത്തായി. മക്കൾ: ലൗലി മാത്യു (റിട്ട. അധ്യാപിക ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടിയൂർ), ഷാജൻ (റിട്ട. മുഖ്യാധ്യാപകൻ എഎൻഎം യുപി സ്കൂൾ, എള്ളുമന്ദം), സന്തോഷ്‌ (റിട്ട. കെഎസ്ഇബി സീനിയർ സൂപ്രണ്ട്), ശോഭ (റിട്ട.അധ്യാപിക കെകെവിഎം പിഎച്ച്എസ്എസ്), സീന (സെന്‍റ് തോമസ് ഹയർ സെക്കൻഡി സ്കൂൾ, കിളിയന്തറ), സ്വപ്ന (അധ്യാപിക സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കെ.എം.ജോസ് ( റിട്ട.യുടിസി ഹെൽത്ത്‌ ഡിപ്പാർട്ട്മെന്‍റ്), സാലി ഷാജൻ (റിട്ട.അധ്യാപിക കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ), ജീജ സന്തോഷ്‌ (റിട്ട. അധ്യാപിക സേക്രഡ്‌ഹാർട്ട്‌ എച്ച്എസ്), സോജൻ മാത്യു (ബിസിനസ്), ജോഷി ജോർജ് (റിട്ട. അധ്യാപകൻ കൊളവല്ലൂർ എച്ച്എസ്എസ്), ടി.ജെ. അരുൺ (ജില്ലാ ജോയിന്‍റ് ഡയറക്ടർ തദ്ദേശ സ്വയംഭരണവകുപ്പ്, കണ്ണൂർ).

ആശ സൂസൻ ജേക്കബ്

തിരുവനന്തപുരം: പട്ടം പ്ലാമൂട് പുഷ്പനഗർ 20 ൽ റിട്ട. ഗവ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ആശ സൂസൻ ജേക്കബ് (56) അന്തരിച്ചു. സംസ്കാരം നാളെ 11ന് പാറ്റൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ. പരേതരായ കോട്ടയം മാവേലിക്കര കല്ലുമ്പുറം ജേക്കബ് വർഗീസ്-നിരണം മട്ടയ്ക്കൽ മേരി തോമസ് ദന്പതികളുടെ മകളാണ്. ഭർത്താവ്: പയ്യന്നൂർ അരവഞ്ചാൽ സ്വദേശിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് റിട്ട. ഇംഗ്ലീഷ് അധ്യാപകൻ ഡോ. എൻ.എം. ബാബു. മകൾ: ഐശ്വര്യ പോൾ ബാബു. സഹോദരൻ: ഡോ. സെൻ വർഗീസ് കല്ലുമ്പുറം (ലണ്ടൻ).

എം.എൻ. സുധൻ അപ്പദുരൈ

കോയന്പത്തൂർ : കോയന്പത്തൂരിലെ പ്രശസ്ത പരസ്യ ഏജൻസി സുധൻ പബ്ലിസിറ്റിയുടെ സ്ഥാപകൻ എം.എൻ. സുധൻ അപ്പദുരൈ (82) അന്തരിച്ചു. ആഫ്റ്റർനൂണ്‍ എന്ന സായാഹ്ന പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, സി എസ് ഐ ക്രൈസ്റ്റ് ചർച്ചിന്‍റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ട്രിച്ചി റോഡ് സി എസ് ഐ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഹെലൻ സുധൻ അപ്പദുരൈ. മക്കൾ: ആദം അപ്പദുരൈ, ഡേവിഡ് അപ്പദുരൈ, ഡോ. ഗ്രേസ് പ്രിയദർശിനി, ഡോ. ജാസ്മിൻ സുഹൃത.

ആര്‍.എസ്. ഷെട്ടിയാന്‍

മംഗലാപുരം: മംഗലാപുരം അഥേന ആശുപത്രി, അഥേന ഗ്രൂപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വൈഎംസിഎ കര്‍ണാടക റീജിയന്‍ റീജിയണ്‍ ചെയര്‍മാനുമായ മംഗലാപുരം സ്വദേശി ആര്‍.എസ്. ഷെട്ടിയാന്‍ (66) അന്തരിച്ചു. സംസ്‌കാരം ഇന്നു 4.30ന് മംഗലാപുരം സിഎസ്‌ഐ ഗൊറോഗുഡ പള്ളിയില്‍. വൈഎംസിഎ ദേശീയ ട്രഷററും ഏഷ്യ പസഫിക് അലയന്‍സ് കമ്മിറ്റി അംഗവുമായിരുന്നു. സിഎസ്‌ഐ ബിഷപ് പരേതനായ റവ. ഡോ. ഡി.പി. ഷെട്ടിയാന്‍റെയും പരേതയായ ഡൊറോത്തി പി. ഷെട്ടിയാന്‍റെയും മകനാണ്. ഭാര്യ: ആശാ ഷെട്ടിയാന്‍. മക്കള്‍: ഡോ. നിഷിത, ഡോ. ആഷിത്. മരുമക്കള്‍: റയാന്‍, ലവീന.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

05-12-2025

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വില്ലനിസത്തിന്‍റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്‍ത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.

എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്‍റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്‍ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.

ഒരു പ്രാദേശിക കലാപത്തിന്‍റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്‍റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.

വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്‌പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

15-12-2025

റേച്ചൽ എനിക്കു കിട്ടിയ അനുഗ്രഹം

മലയാളികളുടെ പ്രിയതാരം ഹണി റോസ് വെള്ളിത്തിരയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിനയന്‍ സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ സിനിമയിലെത്തിയ ഹണി രണ്ടു പതിറ്റാണ്ടിനിപ്പുറം "റേച്ചല്‍' എന്ന ചിത്രത്തിൽ അതിശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്നെ സിനിമയ്ക്ക് ആവശ്യമില്ലെന്നും തനിക്കാണ് സിനിമ ആവശ്യമെന്നും അടുത്തയിടെ തുറന്നുപറഞ്ഞ ഹണി റോസ് സംസാരിക്കുന്നു...

റേച്ചല്‍ എന്ന കഥാപാത്രം

ഏറെ വ്യത്യസ്തമായ, ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് റേച്ചല്‍ എന്ന ചിത്രത്തിലെ റേച്ചല്‍. റേച്ചല്‍ ഒരു ഇറച്ചിവെട്ടുകാരിയാണ്. എഴുപതു കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. കരിയറില്‍ ആദ്യമായാണ് ഞാന്‍ ഒരു ടെറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടായിരുന്ന വേഷമായിരുന്നു റേച്ചല്‍.

റേച്ചല്‍ ആകാനുള്ള ഒരുക്കങ്ങള്‍

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

15-12-2025

ജനസാഗരമായി കൈരളി കേരളോത്സവം

ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ഫുജൈറ എക്സ്പോ സെന്‍റർ ഗ്രൗണ്ടിൽ നടന്ന കേരളോത്സവത്തിന്‍റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്തു.

കേരളോത്സവം സ്വാഗത സംഘ ചെയർമാൻ ടി.എ. ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് നിഷാൻ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.

കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിന്‍റെ സാംസ്കാരിക സമൃദ്ധിയെ വിളിച്ചറിയിക്കുന്ന വിധം കേരളളോത്സവ വേദിയിൽ അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ദൃശ്യവിസ്മയം ഒരുക്കി.

തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം, ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി.

തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി എന്നിവ ഉൾപ്പെടുന്ന കേരളീയ കലാരൂപങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും പങ്കുചേർന്ന വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സത്തിന് പൂരപ്പൊലിമ നൽകി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ പൈതൃകകലകൾ അവതരിപ്പിക്കുവാൻ, ഉത്സവ നഗരിയിൽ ഒരു വേദി സജമാക്കിയിരുന്നു.

മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഒട്ടേറെ രുചി ഭേദങ്ങളോടെ ഭക്ഷണ സ്റ്റാളുകളും വായനാനുഭവങ്ങളുമായി പുസ്തകശാലയും വ്യത്യസ്തമാർന്ന മറ്റിതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.

15-12-2025

ജനസാഗരമായി കൈരളി കേരളോത്സവം

ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ഫുജൈറ എക്സ്പോ സെന്‍റർ ഗ്രൗണ്ടിൽ നടന്ന കേരളോത്സവത്തിന്‍റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്തു.

കേരളോത്സവം സ്വാഗത സംഘ ചെയർമാൻ ടി.എ. ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് നിഷാൻ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.

കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിന്‍റെ സാംസ്കാരിക സമൃദ്ധിയെ വിളിച്ചറിയിക്കുന്ന വിധം കേരളളോത്സവ വേദിയിൽ അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ദൃശ്യവിസ്മയം ഒരുക്കി.

തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം, ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി.

തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി എന്നിവ ഉൾപ്പെടുന്ന കേരളീയ കലാരൂപങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും പങ്കുചേർന്ന വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സത്തിന് പൂരപ്പൊലിമ നൽകി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ പൈതൃകകലകൾ അവതരിപ്പിക്കുവാൻ, ഉത്സവ നഗരിയിൽ ഒരു വേദി സജമാക്കിയിരുന്നു.

മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഒട്ടേറെ രുചി ഭേദങ്ങളോടെ ഭക്ഷണ സ്റ്റാളുകളും വായനാനുഭവങ്ങളുമായി പുസ്തകശാലയും വ്യത്യസ്തമാർന്ന മറ്റിതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.

13-11-2025

ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ‍കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.

രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.

15-12-2025

എൻഎഫ്എംഎ റീജിണല്‍ കണ്‍വന്‍ഷന്‍ ജനുവരി 24ന്

ഒന്‍റാരിയോ: കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ എൻഎഫ്എംഎ കാനഡ പുതുചരിത്രത്തിലേക്ക്. കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടകീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ എൻഎഫ്എംഎ കാനഡ എന്ന സംഘടന അതിന്‍റെ ചരിത്രപരമായ ചുവടുവയ്പ്പിലേക്ക് നീങ്ങുന്നു.

ചരിത്രത്തിലാദ്യമായി ഒന്‍റാരിയോ പ്രൊവിന്‍സില്‍ എന്‍‌എഫ്‌എം‌എ റീജിണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് 2026 ജനുവരി 24നു സംഘടനയുടെ ആദ്യ റീജിണല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഡോ. എം.എ. യൂസഫലി ഓണ്‍ലൈനായി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തോരുമിച്ച് ഒരു കണ്‍വന്‍ഷന് തയാറാകുന്നത്.

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതുശക്തിയായി മറിയിരിക്കുന്നു.

 

15-12-2025

പട്ടാഴി ഗ്രഹത്തെ കുറിച്ച് അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിക്കാൻ ക്ഷണം

ന്യൂഡൽഹി: ഏപ്രിൽ 16 മുതൽ 18 വരെ ഫ്രാൻ‌സിൽ നടക്കുന്ന ലോക ആസ്ട്രോഫിസിക്സ് ആൻഡ് കോസ്മോളജി കോൺഫറൻസിൽ പട്ടാഴി ഗ്രഹം 5178ത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തുവാൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴിക്കു ക്ഷണം ലഭിച്ചു.

പരിസ്ഥിതി രംഗത്തെ ഗവേഷണം, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങൾ മാനിച്ചു കൊണ്ടാണ് 2018ൽ നാസയും ഇന്‍റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയനും കൂടി ചേർന്ന് എട്ടു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന് പേരിട്ടത്. 

കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹമാണ് പട്ടാഴി ഗ്രഹം. വിവിധ വിഷയങ്ങൾ അവതരിപ്പിക്കാൻ മുഖ്യ പ്രഭാഷകനായി ഡോ. സൈനുദീൻ പട്ടാഴി നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്. എട്ട് പേറ്റന്‍റുകൾ സ്വന്തമാക്കിയ ഇദ്ദേഹം 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

 

15-12-2025

ഭീകരനെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ആരാണ്?

സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.

പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.

43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.

12-12-2025

ജെസിയ എല്‍സ തോമസ് അന്തരിച്ചു

ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്‍) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.  

ബംഗളൂരു ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ കുവൈറ്റ്).

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

15-12-2025

റെഡി ടു ഈറ്റ്... പതിവായാൽ റെഡി ടു ഹോസ്പിറ്റൽ!

ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന "റെഡി ടു ഈറ്റ്' ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കു കർശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് ഹെല്‍ത്ത്, സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ ഹെല്‍ത്ത്, കെംസെക്, സസെക്‌സ് യൂണിവേഴ്‌സിറ്റി, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്‍വകലശാലകളില്‍നിന്നുള്ള ഡസന്‍ കണക്കിനു ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്‍ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്‍റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.

വന്ധ്യതയ്ക്കും കാരണം

ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റ്‌സ്, ബിസ്‌ഫെനോള്‍സ് എന്നിവ മനുഷ്യന്‍റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഫ്തലേറ്റുകള്‍, ബിസ്‌ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില്‍ തുടര്‍ന്നാല്‍, 2025നും 2100 നും ഇടയില്‍ ലോകത്ത് 200 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെ ജനനനിരക്കു കുറയാന്‍ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

രാസമലിനീകരണം

ബോസ്റ്റണ്‍ കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രഫസര്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്‍ ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല്‍ രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗത്തിലുണ്ട്. മരുന്നുകളില്‍നിന്നു വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര്‍ പറയുന്നു.

15-12-2025

റെഡി ടു ഈറ്റ്... പതിവായാൽ റെഡി ടു ഹോസ്പിറ്റൽ!

ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന "റെഡി ടു ഈറ്റ്' ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കു കർശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് ഹെല്‍ത്ത്, സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ ഹെല്‍ത്ത്, കെംസെക്, സസെക്‌സ് യൂണിവേഴ്‌സിറ്റി, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്‍വകലശാലകളില്‍നിന്നുള്ള ഡസന്‍ കണക്കിനു ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്‍ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്‍റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.

വന്ധ്യതയ്ക്കും കാരണം

ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റ്‌സ്, ബിസ്‌ഫെനോള്‍സ് എന്നിവ മനുഷ്യന്‍റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഫ്തലേറ്റുകള്‍, ബിസ്‌ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില്‍ തുടര്‍ന്നാല്‍, 2025നും 2100 നും ഇടയില്‍ ലോകത്ത് 200 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെ ജനനനിരക്കു കുറയാന്‍ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

രാസമലിനീകരണം

ബോസ്റ്റണ്‍ കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രഫസര്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്‍ ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല്‍ രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗത്തിലുണ്ട്. മരുന്നുകളില്‍നിന്നു വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര്‍ പറയുന്നു.

04-11-2025

തണ്ണിമത്തന്‍ കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.

കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍.

ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്‍റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...

92 ശതമാനം ജലാംശം

തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്‍റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്‍റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

കൊളാജന്‍, ആന്‍റിഓക്‌സിഡന്‍റ് സമ്പന്നം

ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.

ചര്‍മത്തിന്‍റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.

തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്‍റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.

അള്‍ട്രാവയലറ്റ് സംരക്ഷണം

തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന്‍ പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.

മാത്രമല്ല, തണ്ണിമത്തന്‍ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്‍റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാന്‍

തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന്‍ ഉപകാരപ്രദമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന്‍ മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

15-10-2025

ബ്രസ്റ്റ് റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജറി

സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ഈ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി മാറിടം മുഴുവനായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരാം.

അങ്ങനെ നീക്കം ചെയ്തതിനു ശേഷം ശിഷ്ടകാലം പാഡഡ് ബ്രാ ധരിച്ച് നടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍ മാറ് പുനര്‍നിര്‍മിക്കാവുന്ന ശസ്ത്രക്രിയകള്‍ ഉണ്ട്.

എന്തിനാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

സ്തനാര്‍ബുദം സാധാരണയായി കാണുന്നത് മാറിലെ മുഴകളായിട്ടാണ്. അതിന്‍റെ ചികിത്സ മുഴ മാത്രം നീക്കം ചെയ്യുന്നതല്ല. മറിച്ച് മുഴയുടെ ചുറ്റുമുള്ള മാറിന്‍റെ ഭാഗമോ (breast conservation surgery) അല്ലെങ്കില്‍ ആ വശത്തെ മാറ് മുഴുവനായോ നീക്കം ചെയ്യേണ്ടി വരും (mastectomy).

അതേ തുടര്‍ന്ന് ഇരുവശങ്ങളിലെ മാറുകള്‍ തമ്മില്‍ വലുപ്പ വ്യത്യാസവും അഭംഗിയും ഉണ്ടാകാം.

എങ്ങനെയാണ് മാറ് പുനര്‍നിര്‍മിക്കുന്നത്?

ശരീരത്തിന്‍റെ മറ്റ് ഏതെങ്കിലും ഭാഗത്തുനിന്ന് ദശയെടുത്ത് മാറിന്‍റെ ഭാഗത്തുവച്ച് ശസ്ത്രക്രിയ ചെയ്താണ് മാറുകള്‍ പുനര്‍നിര്‍മിക്കുന്നത്. എത്രമാത്രം മാറ് നീക്കം ചെയ്തിട്ടുണ്ട് എന്നതിനനുസരിച്ചാണ് ശരീരത്തിന്‍റെ ഏതു ഭാഗത്തു നിന്നാണ് ദശ നീക്കി വയ്‌ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

മുഴയും മുഴയുടെ ചുറ്റുമുള്ള മാറും മാത്രമാണു നീക്കം ചെയ്യുന്നതെങ്കില്‍ (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി), ശരീരത്തിന്‍റെ പുറംഭാഗത്തുനിന്ന് ദശ നീക്കി മാറിലേക്ക് വച്ച് മാറിന്‍റെ വലുപ്പം പഴയപടി ആക്കാവുന്നതാണ്.

ഒരു വശത്തെ മാറ് മുഴുവനായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കാന്‍ കൂടുതല്‍ ദശ വേണ്ടിവരും. ഇതിനായി വയറിലെ ദശ എടുത്ത് വയറില്‍ നിന്നും രക്തക്കുഴലോടു കൂടി അത് പൂര്‍ണമായി വേര്‍പെടുത്തി മാറിന്‍റെ ഭാഗത്ത് വച്ചു പിടിപ്പിച്ച് രക്തക്കുഴലുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുന്നു.

സാധാരണയായി വയറില്‍ നിന്നാണ് ദശയെടുക്കുന്നത്. എങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളായ തുടയില്‍ നിന്നും പുറംഭാഗത്തു നിന്നും ദശ എടുക്കാന്‍ സാധിക്കും. ദശ എടുത്തു വയ്ക്കുന്നതിനു പകരം ശരീരത്തിന്‍റെ പുറംഭാഗത്തു നിന്നും പേശി എടുത്തുവച്ചശേഷം അതിന്‍റെ അടിയിലായി ബ്രസ്റ്റ് ഇംപ്ലാന്‍റുകൾ നിക്ഷേപിച്ചും മാറ് പുനര്‍നിര്‍മിക്കാവുന്നതാണ്.

അസുഖം ബാധിക്കാത്ത മറുവശത്തെ മാറ് ഒരുപാട് വലുപ്പമുള്ളതും തൂങ്ങിപ്പോയതും ആണെങ്കില്‍ അതിനെ പുനര്‍നിര്‍മിക്കുന്നതിനായി ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി ചെയ്യാന്‍ സാധിക്കും. അതായത് അസുഖമുള്ള വശത്ത് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും അസുഖമില്ലാത്ത വശത്ത് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറിയും ഒരേ സമയം ചെയ്യാന്‍ സാധിക്കും.

എപ്പോഴാണ് മാറ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്?

കാന്‍സറിനെ തുടര്‍ന്ന് മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ ദശയെടുത്ത് വയ്ക്കുന്ന ശസ്ത്രക്രിയയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുറിവ് ഉണങ്ങിയതിനുശേഷമേ കീമോതെറാപ്പി ആവശ്യമാണെങ്കില്‍ അത് തുടങ്ങാനാകൂ.

മാറ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്ത് കീമോ, റേഡിയേഷന്‍ മുതലായവയെല്ലാം പൂര്‍ത്തീകരിച്ചതിനുശേഷവും ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്.

ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ പ്രാധാന്യമെന്താണ്?

മാറില്‍ മുഴ കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന കുറേയധികം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. മാറ് നീക്കം ചെയ്താല്‍ അതില്ലാതെ ജീവിക്കുന്നതാലോചിച്ച് ചികിത്സ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളുമുണ്ട്.

അങ്ങനെയുള്ളവര്‍ക്ക് ചികിത്സ തേടാന്‍ പ്രചോദനമാകുന്ന ഒരു കാര്യമാണ് ബ്രസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലിഷ എൻ.പി.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ, എസ്‌യുറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം.

29-07-2025

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ജർമനിക്കു പോകാൻ മോഹമുണ്ടോ? കോൺസുലേറ്റ് ജനറൽ പറയുന്നതു കേൾക്കൂ..
കോടതി കുറ്റം തെളിയാതെ വെറുതെ വിട്ട ഒരാളെ എന്തു കാരണം പറഞ്ഞ് ഇനി പുറത്തുനിർത്തും
ദിലീപിനെ ചൊല്ലി കടുത്തപോര്; ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Up