ADVERTISEMENT

Close
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

19-06-2026

ഇന്ത്യക്കാരുടെ യുദ്ധം ജീവിക്കാനാണ്, തീരില്ല!

Editorial

18-06-2026

നീറ്റ്; പരീക്ഷപ്പേടിയിൽ വിറയ്ക്കുകയോ!

Editorial

17-06-2026

ഷിഗെല്ലയ്ക്കു മരുന്നുണ്ട് കെടുകാര്യസ്ഥതയ്ക്കില്ല

Editorial

16-06-2026

എണ്ണവിലയിടിഞ്ഞു, യുദ്ധചൂഷണം നിർത്തണം

Editorial

15-06-2026

പൂഴി പറപ്പിച്ചു തൂഫാൻ, വൻമരങ്ങളും വീഴണം

Editorial

13-06-2026

വീട്ടമ്മച്ചങ്ങല പൊട്ടി, രാഷ്‌ട്രശിൽപി സ്വതന്ത്ര

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kollam

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അഞ്ചല്‍ : സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് 17 ഗ്രാം സ്വര്‍ണവും 12000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ തളുവച്ചിറ വീട്ടില്‍ ജിതിന്‍ ഏലിയാസ് (34) ആണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ 17നാണ് ഏരൂര്‍ വിളക്കുപാറ കമ്പകത്തടം ശ്രീവിലാസത്തില്‍ ഷീജയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല ഏലസ് കമ്മല്‍ ഉള്‍പ്പടെ 17 ഗ്രാമോളം സ്വര്‍ണവും പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും മോഷണം പോയത്.

ഭര്‍തൃ പിതാവ്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഷീജയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈസമയത്താണ് മകന്‍റെ സുഹൃത്ത് കൂടിയായ ജിതിന്‍ ഏലിയാസ് വീട്ടില്‍ എത്തി കവര്‍ച്ച നടത്തിയത്.

മരണത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ ഷീജ സമീപത്തെ ഒരാള്‍ക്ക് പണം നല്‍കുന്നതിനായി പേഴ്‌സ് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായതായി മനസിലാക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും കാണാതായതോടെ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കവര്‍ച്ച നടന്നതായി പറഞ്ഞ സമയം ജിതിന്‍ ഏലിയാസ് മാത്രമായിരുന്നു ഷീജയുടെ വീട്ടില്‍ എത്തിയതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അഞ്ചല്‍ കോളജ് ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നു ജിതിനെ പിടികൂടുകയായിരുന്നു.
ജിതിന്‍ ആദ്യം കൂറ്റം സമ്മതിച്ചില്ല. കവര്‍ച്ച ചെയ്ത ആഭരണങ്ങളുടെ കുറച്ചുഭാഗം ലോഡ്ജില്‍ നിന്നു കണ്ടെത്തിയതോടെ കൂറ്റം സമ്മതിച്ചു.

ബാക്കി ഭാഗം സ്വര്‍ണം ഇയാള്‍ വില്പന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.

 

Thiruvananthapuram

പോത്തൻകോട് ജംഗ്ഷനിൽ കാൽനടയാത്ര അതീവദുഷ്കരം

പോലീസ് നോക്കുകുത്തിയാകുന്നു 

പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിലെ അപകട സാധ്യതാ മേഖലയിൽ മരാമത്ത് വകുപ്പ് സ്‌ഥാപിച്ച സുരക്ഷാവേലികൾ അറുത്തു മുറിച്ചു മാറ്റുന്നതു വ്യാപകമായതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ. പോത്തൻകോട് ജംഗ്ഷനിൽനിന്നും കാട്ടായിക്കോണം ഭാഗത്തേക്കു പോകുന്ന വൺവേ റോഡിലാണു സുരക്ഷാവേലി പലയിടങ്ങളിലായി അറുത്തു മാറ്റിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണു സുരക്ഷാവേലി സ്ഥാപിച്ചിരുന്നത്.

ജംഗ്ഷനിൽ പലയിടത്തായി സുരക്ഷാവേലി പൊളിച്ചു മാറ്റിയിട്ടും നടപടിയില്ല. ഇവിടെ അപകട സാധ്യതാ മേഖലയാണെന്നു സൂചന നൽകി പോലീസ് ബോർഡ് വച്ചിരിക്കുന്നതു കാണാം. ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാനാകില്ലെന്നാണ് പോത്തൻകോട് പോസിന്‍റെ നിലപാട്. മരാമത്ത് റോഡ് ആയതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാനില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. വൺവേ റോഡിൽ പോ ലീസിന്‍റെ നോ പാർക്കിംഗ് ബോർഡിനു മുൻപിലാണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. നടപ്പാതയിൽ ഇരുചക്രവാഹനങ്ങളും കയറ്റിവച്ചിരിക്കുന്നു. പരസ്യമായ നിയമലംഘനം നടന്നിട്ടും നടപടി എടുക്കേണ്ട പോലീസിന് കുലുക്കമില്ല.

നടപ്പാതകൾ നിർമിക്കുന്നതോടൊപ്പം യാത്രക്കാർക്ക് പ്രയാസം സൃഷ്‌ടിക്കുന്ന അതിലെ തടസങ്ങൾ നീക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ബാധ്യതയും മരാമത്ത് വകുപ്പിനുണ്ട്. തൂങ്ങികിടക്കുന്ന കേബിളുകളും പരസ്യബോർഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു. മേലേമുക്ക് റോഡിൽ കടകൾക്കു മുൻപിലെ നടപ്പാതകളിൽ കയറ്റിയാണ് വാഹന ങ്ങൾ പാർക് ചെയ്യുന്നത്. റോഡിലെ അനധികൃത പാർക്കിം ഗ് കാരണം ജംഗ്ഷനിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിയ്ക്കുന്നതും ആംബുൻസുകൾക്കുപോലും മുന്നോട്ട് പോകാൻ പറ്റാതെയാകുന്നതും പതിവാണ്.

ജംഗ്ഷനിലെ റോഡുകളിൽ കൈയേറ്റവും അനധികൃത പാർക്കിംഗും വ്യാപകമായതോടെ, കാൽനടയാത്ര അപകട ഭീഷണിയിലാണ്. നടക്കാൻ ഇടമില്ലാത്തതിനെ തുടർന്നു വാഹനങ്ങൾ ചീറിപായുന്നതിനിടയിലൂടെ നടക്കാൻ നിർബന്ധിതരാകുകയാണ് കാൽനട യാത്രക്കാർ. ജീവൻ കൈയിൽ പിടിച്ചാണ് ഓരോ കാൽനടയാത്രക്കാരും ജംഗ് ഷൻ കടന്നുപോകുന്നത്.

Kollam

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അഞ്ചല്‍ : സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് 17 ഗ്രാം സ്വര്‍ണവും 12000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ തളുവച്ചിറ വീട്ടില്‍ ജിതിന്‍ ഏലിയാസ് (34) ആണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ 17നാണ് ഏരൂര്‍ വിളക്കുപാറ കമ്പകത്തടം ശ്രീവിലാസത്തില്‍ ഷീജയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല ഏലസ് കമ്മല്‍ ഉള്‍പ്പടെ 17 ഗ്രാമോളം സ്വര്‍ണവും പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും മോഷണം പോയത്.

ഭര്‍തൃ പിതാവ്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഷീജയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈസമയത്താണ് മകന്‍റെ സുഹൃത്ത് കൂടിയായ ജിതിന്‍ ഏലിയാസ് വീട്ടില്‍ എത്തി കവര്‍ച്ച നടത്തിയത്.

മരണത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ ഷീജ സമീപത്തെ ഒരാള്‍ക്ക് പണം നല്‍കുന്നതിനായി പേഴ്‌സ് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായതായി മനസിലാക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും കാണാതായതോടെ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കവര്‍ച്ച നടന്നതായി പറഞ്ഞ സമയം ജിതിന്‍ ഏലിയാസ് മാത്രമായിരുന്നു ഷീജയുടെ വീട്ടില്‍ എത്തിയതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അഞ്ചല്‍ കോളജ് ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നു ജിതിനെ പിടികൂടുകയായിരുന്നു.
ജിതിന്‍ ആദ്യം കൂറ്റം സമ്മതിച്ചില്ല. കവര്‍ച്ച ചെയ്ത ആഭരണങ്ങളുടെ കുറച്ചുഭാഗം ലോഡ്ജില്‍ നിന്നു കണ്ടെത്തിയതോടെ കൂറ്റം സമ്മതിച്ചു.

ബാക്കി ഭാഗം സ്വര്‍ണം ഇയാള്‍ വില്പന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.

 

Pathanamthitta

സെന്‍സസ്: ജില്ലയില്‍ ഇതേവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഇന്നലെ വരെ 4123 പേരാണ് സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയാക്കിയത്. രാജ്യസഭാ മുൻ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ക്നാനായ റാന്നി ഭദ്രാസനം ബിഷപ് കുര്യാക്കോസ് മോര്‍ ഇവാനിയോസ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എന്‍. ഹരികുമാര്‍, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം, എഴുത്തുകാരന്‍ ഡോ. ബി. രവികുമാര്‍, എഡിഎം ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ സ്വയം വിവരം നല്‍കി സെന്‍സസിന്‍റെ ഭാഗമായി.

സ്വയം വിവരങ്ങള്‍ നല്‍കാന്‍ 30 വരെ സൗകര്യമുണ്ട്. ഭവന പട്ടികപ്പെടുത്തലിനായി എന്യുമറേറ്റര്‍ വീടുകളില്‍ എത്തുന്നതിനു മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്‍. രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.

സെസന്‍സ് ഉദ്യോഗസ്ഥരുടെ സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ സംഗമവും ഒന്നാംഘട്ട ഉദ്ഘാടനവും പുഷ്പഗിരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ ഉദ്ഘാടനം ചെയ്തു.

തിരുവല്ല സെന്‍സസ് ചാര്‍ജ് ഓഫീസറും തഹസില്‍ദാറുമായ ജോബിന്‍ കെ. ജോര്‍ജ്, ഫീല്‍ഡ് ട്രെയിനര്‍മാരായ മത്തായി റ്റി. വര്‍ഗീസ്, ജി.കെ. ആഗ്‌നേയ്, ജേക്കബ് തോമസ്, ജി. റീനാമോള്‍, രഞ്ജിത്ത് ജോസഫ്, റോഷന്‍ സാറ ഫിലിപ്പോസ്, മാനേഷ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Idukki

കുമളിയില്‍ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി

തേക്കടി: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശവുമായി തേക്കടിയില്‍ ഗ്രീന്‍ പനോരമ-2026 പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വും ചൈതന്യ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

തേക്കടി ബാംബൂ ഗ്രോവിലെ കളരി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു മേള ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോടുള്ള മനുഷ്യന്‍റെ അനിയന്ത്രിതമായ ഇടപെടലിന്‍റെ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. സാജു അധ്യക്ഷത വഹിച്ചു.

ഇക്കോ ഡെവലപ്‌മെന്‍റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറായ സൂരജ് ഭാസ്‌കര്‍ പ്രസംഗിച്ചു. പരിസ്ഥിതിയും സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമാ നിരൂപകന്‍ എം.സി. രാജ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

Alappuzha

കാന്‍സര്‍ ബോധവത്കരണവും ‌ സൗജന്യ രോഗനിര്‍ണയ ക്യാമ്പും

എടത്വ: എടത്വ പഞ്ചായത്തിന്‍റെയും, ചാസ്, കെഎല്‍എം, സെന്‍റ് അലോഷ്യസ് കോളജിന്‍റെയും നേതൃത്വത്തില്‍ കാര്‍ക്കിനോസ് കാന്‍സര്‍ കെയര്‍ സെന്‍റര്‍, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, വിശ്വനാഥന്‍ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ചാസ് ചങ്ങനാശേരി എന്നിവരുടെ സഹകരണത്തോടെ കാന്‍സര്‍ ബോധവത്ക രണവും സൗജന്യ രോഗനിര്‍ണയ ക്യാമ്പും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്‍റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ.ജി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. ചാസ് അതിരൂപത അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തൈച്ചേരി ആമുഖപ്രഭാഷണം നടത്തി. സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ആന്‍റണി നമ്പിയത്ത്, ജയചന്ദ്രന്‍, മനീഷ് മാത്യു, ആന്‍സി ലോനിച്ചന്‍, മോളി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ജയിംസുകുട്ടി കോനാട്ട്, പ്രഫ. റാണി ജോര്‍ജ് എന്നിവർ നേതൃത്വം നല്‍കി. ഡോ. അഖില്‍ തോമസ്, ഡോ. ആര്യ ജി. നായര്‍ എന്നിവരുടെ ടീം ക്യാമ്പ് നയിച്ചു.

Kottayam

ഭാവനയുടെ ചിറകിലേറി ഒരു കുഞ്ഞു നോവലിസ്റ്റ്

കോട്ടയം: നന്നേ ചെറുപ്പത്തില്‍ കഥകളും കവിതകളും എഴുതുന്ന കുട്ടികള്‍ ധാരാളമുണ്ട്. അവരില്‍നിന്നു വ്യത്യസ്തനാണു പാലായ്ക്കു സമീപം പ്രവിത്താനത്തുള്ള ഒരു കുട്ടി നോവലിസ്റ്റ്. പുറംലോകം അധികമൊന്നും അറിഞ്ഞിട്ടില്ലാത്ത, 12 വയസുള്ള ഒരു കുഞ്ഞുനോവലിസ്റ്റ്-യോഹന്‍ ജോസഫ് ബിജു. നോവല്‍ എഴുതുന്നുവെന്നതാണ് യോഹനെ വ്യത്യസ്തനാക്കുന്നത്. കേരളത്തില്‍ ജീവിക്കുമ്പോഴും യോഹന്‍ എഴുതുന്നതെല്ലാം ഇംഗ്ലീഷിലാണ്. രണ്ടു വര്‍ഷം മുമ്പാണ് യോഹന്‍റെ ആദ്യ നോവല്‍ പുറത്തിറങ്ങിയത്; മിഷന്‍ ടു എ മിസ്റ്റീരിയസ് വില്ലേജ്.

ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലാത്ത യോഹന്‍റെ ഭാവന സഞ്ചരിച്ചത് ഓസ്ട്രേലിയയിലേക്കായിരുന്നു. ഓസ്ട്രേലിയയായിരുന്നു നോവലിന്‍റെ പശ്ചാത്തലവും. ഭരണങ്ങാനം ജീവന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ നോവലിന്‍റെ പ്രകാശനം വലിയൊരു ചടങ്ങായിട്ടാണ് നടത്തിയത്. കാരണം യോഹന്‍റെ പിതാവും എഴുത്തുകാരനുമായ വിനായക് നിര്‍മലിന്‍റെ നൂറാമത്തെ പുസ്തകത്തിന്‍റെ പ്രകാശനവും അന്നായിരുന്നു. അപ്പന്‍റെയും മകന്‍റെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്യുന്ന അപൂര്‍വതയ്ക്കാണ് ഭരണങ്ങാനം വേദിയായത്.

ആദ്യനോവല്‍ പുറത്തിറങ്ങിയ വേളയില്‍ തന്നെ യോഹന്‍ വ്യക്തമാക്കിയിരുന്നു നോവല്‍ സീരിസിലെ ആദ്യ പുസ്തകമാണ് ഇതെന്നും ഇനി നാലു ഭാഗങ്ങള്‍ കൂടി വരുമെന്നും. അതില്‍ രണ്ടാമത്തെ നോവലാണ് ഇപ്പോള്‍ കോഴിക്കോട് ആത്മ ബുക്സ് പുറത്തിറക്കിയിരിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഡിയോ. രണ്ടു നോവലുകളുടെ സമാഹാരമാണിത്. ആദ്യനോവലിന്‍റെ തുടര്‍ച്ചയായുള്ള ഭാഗങ്ങള്‍. ഈ സീരിസിലെ നാലും അഞ്ചും ഭാഗങ്ങളുടെ പണിപ്പുരയിലാണ് യോഹന്‍. യോഹന്‍റെ സഹോദരനും വൈദികവിദ്യാര്‍ഥിയുമായ ഫ്രാന്‍സിസ് ലിയോ ബിജുവാണ് രണ്ടു പുസ്തകങ്ങളുടെയും കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഗ്രീസിലെ പനോരമ ഇന്‍റര്‍നാഷണല്‍ ബുക്ക് അവാര്‍ഡും അമേരിക്കയിലെ സിഎംഎ ബുക്ക് അവാര്‍ഡും നേടിയ മലയാളിയായ അഭിലാഷ് ഫ്രേസറാണ് യോഹന്‍റെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഇടവകപ്പള്ളിയായ പ്രവിത്താനം സെന്‍റ് അഗസ്റ്റിന്‍സ് ദേവാലയത്തിലെ അള്‍ത്താരശുശ്രൂഷിയുമാണ്.

പാലാ ചാവറ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് യോഹന്‍. അമ്മ ഷീജാമോള്‍ തോമസ് പാലാ സെന്‍റ് തോമസ് ടിടിഐയിലെ അധ്യാപികയാണ്.

Ernakulam

മങ്ങാട്ടുകര, പീച്ചാനിക്കാട് പ്രദേശത്ത് വ്യാപക മോഷണ ശ്രമം : അടച്ചിട്ട വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം കവർന്നു

അങ്കമാലി : മങ്ങാട്ടുകര, പീച്ചാനിക്കാട് പ്രദേശത്തെ വീടുകളിൽ വ്യാപക മോഷണ ശ്രമം. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമായാണ് സംഭവം.

മങ്ങാട്ടുകര കപ്പളയ്ക്ക് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന വീട്ടിൽ നിന്നുമാണ് വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് സ്വർണം മോഷ്ടിച്ചത്. സമീപത്തെ മൂന്നു വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട് മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

മങ്ങാട്ടുകര അരീക്കൽ ബേബി പോളിന്‍റെ വീട്ടിൽ മുൻവാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇതും ആൾതാമസം ഇല്ലാത്ത വീടാണ്. അകത്തുകയറിയ മോഷ്ടാവ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.സമീപത്തെ അരീക്കൽ വർഗീസിന്‍റെ വീടിന്‍റെ പിൻവാതിൽ തകർത്തും മോഷണശ്രമം നടത്തിയിട്ടുണ്ട്.

മോഷ്ടാവ് മുഖം മറച്ചനിലയിൽ ഗേറ്റ് തുറന്ന് വരുന്നതിന്‍റെയും പിൻവാതിലിലൂടെ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ പീച്ചാനിക്കാട് , മങ്ങാട്ടുകര ഭാഗങ്ങളിൽ തന്നെ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഏതാനും ആഴ്ചകൾക്ക് മുന്പാണ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തത്. ഈ പ്രതികൾക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷണം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

Thrissur

ജൂബിലി മിഷൻ ആരോഗ്യരംഗത്തെ പ്രകാശഗോപുരം: കെ. മുരളീധരൻ

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നവീകരിച്ച അത്യാധുനിക ഓപ്പറേഷൻ തിയറ്റർ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ ഏറ്റവും വലിയ പാരമ്പര്യവും വിശ്വാസ്യതയും കൈവരിച്ച സ്ഥാപനമാണ് ജൂബിലി. ആരോഗ്യം, ചികിത്സ, വിദ്യഭ്യാസം, ഗവേഷണം, സാമൂഹികപ്രതിബദ്ധത എന്നീ മേഖലകളിൽ ജൂബിലി നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം അറുപതുവർഷംമുമ്പ് ആദ്യമായി ജൂബിലിയിലെത്തിയ അനുഭവം അദ്ദേഹം അനുസ്മരിച്ചു. അന്നുമുതൽ ഇന്നുവരെയുള്ള സ്ഥാപനത്തിന്‍റെ വളർച്ചയും ആരോഗ്യരംഗത്തെ സംഭാവനകളും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂബിലി മിഷൻ മെഡിക്കൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ രക്ഷാധികാരിയും ചെയർമാനുമായ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവാദ സന്ദേശം നൽകി.

ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. മറിയം കോശി തോമസ്, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ കെ. മുരളീധരനും നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ മേയർ ഡോ. നിജി ജസ്റ്റിനും ഉപഹാരം നൽകി

രോഗികളുടെ സുരക്ഷ, അണുബാധനിയന്ത്രണം, ശസ്ത്രക്രിയാ കാര്യക്ഷമത, ആധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പുതിയ ഓപ്പറേഷൻ തിയറ്റർ സമുച്ചയം നവീകരിച്ചിരിക്കുന്നത്. ഇതു രോഗികൾക്കും ചികിത്സാസംഘങ്ങൾക്കും കൂടുതൽ മികച്ച സേവനവും സൗകര്യവും ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Palakkad

കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഐടിഐ രജതജൂബിലി ആഘോഷം ഇന്ന്

കാഞ്ഞിരപ്പുഴ: സെന്‍റ് തോമസ് പ്രൈവറ്റ് ഐടിഐയുടെ രജതജൂബിലി ആഘോഷം ‘സിൽവേറിയ’ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ നടക്കും.
2001 മുതൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ സേവനപാരന്പര്യം പൂർത്തിയാക്കുന്ന സ്ഥാപനത്തിന്‍റെ രജതജൂബിലി ആഘോഷങ്ങൾ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.

പാലക്കാട് രൂപതാധ്യക്ഷനും സെന്‍റ് തോമസ് ഐടിഐ ട്രസ്റ്റ് ചെയർമാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. സെന്‍റ് തോമസ് ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താര സ്വാഗതം ആശംസിക്കും.

പ്രിൻസിപ്പൽ ഫാ. ബെറ്റ്സണ്‍ തുക്കുപറന്പിൽ സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആമുഖപ്രഭാഷണം നടത്തും.രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന സ്നേഹഭവനം താക്കോൽദാനം, അവാർഡ് വിതരണം, സാംസ്കാരിക പരിപാടികൾ, ആദരിക്കൽചടങ്ങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ, ട്രസ്റ്റ് അംഗങ്ങൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Malappuram

നിലമ്പൂരിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി

നിലമ്പൂർ: നിലമ്പൂരിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടിയായി. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ടിബിയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാനവേദൻ സ്കൂൾ റോഡിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും സ്വകാര്യബസുകൾ സഞ്ചരിക്കുന്നത് കർശനമായി തടയും. താഴെ ചന്തക്കുന്നിൽ ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എംഎൽഎയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

നിലമ്പൂർ ആശുപത്രിയിലേക്ക് വരുന്നവർക്ക് വാഹനം നിർത്തിയിടാൻ സ്ഥലം ഒരുക്കാൻ നഗരസഭ ശ്രമം നടത്തും. ജില്ലാ ആശുപത്രിക്ക് സമീപത്തെ വഴിയോര കച്ചവട ബങ്കുകൾ ഉപയോഗശൂന്യമായത് ഒഴിവാക്കും. കനോലി പ്ലോട്ടിന് സമീപമുള്ള ഉപയോഗശൂന്യമായ ബങ്കുകളും ഒഴിവാക്കും. വഴിയോര കച്ചവടം നിശ്ചിത സ്ഥലത്ത് നിർണയപ്പെടുത്തും. കെഎൻജി റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ സീബ്രാലൈനും ഓട്ടോറിക്ഷകൾക്കുമുള്ള പാർക്കിംഗ് ട്രാക്കും അടയാളപ്പെടുത്തും.

നിലന്പൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക് അനുവദിച്ച ട്രാക്കിൽ മാത്രം കെഎസ്ആർടിസി ബസുകൾ നിർത്തണം. മറ്റു ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കും. ബസ് സ്റ്റാൻഡിലേക്കും തിരിച്ചും സ്വകാര്യബസുകൾ മിൽമ റോഡിലൂടെ പോകുന്നത് ഒഴിവാക്കും.

റോഡിൽ തിരക്കേറിയ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ നഗരസഭ ശ്രമം നടത്തുമെന്നും അധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു. യോഗത്തിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ കളത്തുംപടിക്കൽ, നിലന്പൂർ സ്റ്റേഷൻ എസ്ഐ തോമസ്കുട്ടി ജോസഫ്, എഎംവിഐ ഈസ്റ്റർ യാഷിക, നിലന്പൂർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എഇസി അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, കെഎസ്ആർടിസി നിലന്പൂർ ഡിപ്പോ ജിസിഐ പി. ഷാജി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Kozhikode

മുക്കം പിസി ജംഗ്ഷനിൽ സീബ്രാലൈനുകൾ മാഞ്ഞു; പ്രവർത്തനരഹിതമായി ട്രാഫിക് സിഗ്നലുകളും : അപകട ഭീഷണിയിൽ യാത്രക്കാർ

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ തിരക്കേറിയ മുക്കം പിസി ജംഗ്ഷനിൽ സീബ്രാലൈനുകൾ മാഞ്ഞുപോയതും ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമായതും പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന ജംഗ്ഷനിൽ അടിസ്ഥാന റോഡ് സുരക്ഷാ സംവിധാനങ്ങൾ തകരാറിലായിരിക്കെ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജംഗ്ഷനിലെ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞുപോയതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.

തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊപ്പം, ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണെന്നും പരാതിയുണ്ട്. സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ വാഹനയാത്രക്കാർക്ക് വ്യക്തമായ നിയന്ത്രണമില്ലാതെ ജംഗ്ഷൻ കടക്കേണ്ടി വരുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും ചെറിയ അപകടങ്ങളും പതിവാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

മുക്കം നഗരത്തിന്‍റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ഈ ജംഗ്ഷനിലൂടെ കോഴിക്കോട്, മലപ്പുറം, വയനാട് മേഖലകളിലേക്കുള്ള വാഹനഗതാഗതം സജീവമാണ്. രാവിലെയും വൈകുന്നേരങ്ങളിലും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ സിഗ്നലുകളുടെയും റോഡ് അടയാളങ്ങളുടെയും അഭാവം അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറയുന്നു.

നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും ഇതുവരെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. സീബ്രാലൈനുകൾ പുതുക്കി വരയ്ക്കുക, പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ ഉടൻ നന്നാക്കുക, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും റോഡ് സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യത്തിൽ മുക്കം പിസി ജംഗ്ഷനിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ് അധികൃതർ എന്നിവർ അടിയന്തര ഇടപെടൽ നടത്തണമെന്നണ് ജനങ്ങളുടെ ആവശ്യം. അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പും നാട്ടുകാർ ഉയർത്തുന്നുണ്ട്.

Wayanad

മഴക്കാല ഭീതിയിൽ ആദിവാസി കുടുംബങ്ങൾ

സുൽത്താൻ ബത്തേരി: മഴ ശക്തിപ്രാപിച്ചതോടെ മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ ഭൂസമര കേന്ദ്രങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ ആശങ്കയുടെയും ദുരിതത്തിന്‍റെയും നാളുകളാണ് തള്ളിനീക്കുന്നത്.

വർഷങ്ങളായി വനഭൂമിയിൽ കുടിൽകെട്ടി ഭൂസമരം നടത്തി വരുന്ന കുടുംബങ്ങളാണ് മഴക്കാലത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനകുഴി, അപ്പാട് പ്രദേശങ്ങളിലെയും പൂതാടി പഞ്ചായത്തിലെ മരിയനാട് മേഖലയിലെയും നിരവധി ആദിവാസി കുടുംബങ്ങളാണ് താത്കാലിക കുടിലുകളിൽ കഴിയുന്നത്. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരകളും ചുറ്റുപാടുകളും ജീവിതം ദുസഹമാക്കുകയാണ്.

പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. കുടിലുകൾക്ക് സമീപമുള്ള വൻമരങ്ങൾ കടപുഴകി വീഴാറായ നിലയിലാണെന്നും ശക്തമായ കാറ്റിലും മഴയിലും ദുരന്തഭീഷണി നിലനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഭയത്തോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. കുടിവെള്ള ക്ഷാമവും മേഖലയിലെ പ്രധാന പ്രശ്നമാണ്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്. സുരക്ഷിതത്വമില്ലാത്ത ജലസ്രോതസുകളെ ആശ്രയിച്ചാണ് പല കുടുംബങ്ങളുടെയും ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്.

മഴക്കാലത്ത് ജലസ്രോതസുകൾ മലിനമാകാനുള്ള സാധ്യത കൂടുതലായിരിക്കെ ഇവിടങ്ങളിലെ വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കിണറുകളും കുടിവെള്ള സ്രോതസുകളും ശുചീകരിക്കുകയും ആരോഗ്യവകുപ്പിന്‍റെ പരിശോധനകൾ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭൂസമര കേന്ദ്രങ്ങളിലെ കുടുംബങ്ങൾ അവഗണിക്കപ്പെടുന്നതെന്ന പരാതിയും ശക്തമാണ്.

പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണ നടപടികളും മെഡിക്കൽ ക്യാന്പുകളും ഭൂസമര കേന്ദ്രങ്ങളിൽ അടിയന്തരമായി സംഘടിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സുരക്ഷിതമായ താമസസൗകര്യം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു. മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നതിന് മുൻപ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.

Kannur

ഏഴിലോട് മസ്ജിദിന് നേരേ ആക്രമണം

പിലാത്തറ: കുടുംബപ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ ഏഴിലോട്ട് ഫാറൂഖ് പള്ളിക്കു നേരെ ആക്രമണം. മൂന്നുപേര്‍ക്കു പരിക്കേറ്റു.
മസ്ജിദിലെ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

ഏഴിലോട് ബദര്‍ ക്വാർട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ളയാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലായിരുന്നു സംഭവം. കത്തി, അരിവാൾ, കത്രിക എന്നിവയുമായി എത്തി മസ്ജിദിന്‍റെ ജനലുകളും കാബിനുകളും അടിച്ചു തകർക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരെയും ആക്രമിച്ചത്.

നേരത്തെ പ്രതി വാടക ക്വാർട്ടേഴ്സിൽ നിരന്തരം പ്രശ്നമുണ്ടാക്കുകയും സിസിടിവി തകർക്കുകയും അയൽവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഭാര്യ പള്ളിക്കമ്മിറ്റിക്കാരോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി ഭാരവാഹികൾ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച വിരോധമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു.

Kasaragod

മൂന്നു ദിവസത്തിനുള്ളിൽ വീഴ്ത്തിയത് ഇരുപതോളം പന്നികളെ

വെള്ളരിക്കുണ്ട്: കാട്ടുപന്നിശല്യം കുറയ്ക്കാൻ സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞം ബളാൽ, വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഊർജിതമാക്കി. തിങ്കളാഴ്ച തീവ്രയജ്ഞം തുടങ്ങിയതിനു ശേഷം മൂന്നു പഞ്ചായത്തുകളിലുമായി ഇരുപതോളം കാട്ടുപന്നികളെയാണ് എംപാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവച്ചുവീഴ്ത്തിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് 90 ദിവസത്തെ ഊർ‌ജിത കാട്ടുപന്നി നിയന്ത്രണദൗത്യം നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കാട്ടുപന്നിശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തിയാണ് ദൗത്യസംഘത്തെ എത്തിക്കുന്നത്. കാട്ടുപന്നികളുടെ താവളമാകുന്ന ആളൊഴിഞ്ഞ പറമ്പുകളിലെയും പൊതുസ്ഥലങ്ങളിലെയും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനും ഖരമാലിന്യ നിർമാർജനത്തിനുമുള്ള ദൗത്യം ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സി.കെ. രവീന്ദ്രൻ കുറുഞ്ചേരിയാണ് ഈ മേഖലയിലെ എംപാനൽ ഷൂട്ടർമാരുടെ സംഘത്തിന്‍റെ കോ-ഓർഡിനേറ്റർ. കരുണാകരൻ കാട്ടിപ്പൊയിൽ, പി. ശശി വട്ടക്കല്ല്, പള്ളിപ്പുറം ശശി, ബാലകൃഷ്ണൻ കാട്ടിപ്പൊയിൽ എന്നിവരാണ് സംഘാംഗങ്ങൾ.

രാത്രികളിൽ ഉറക്കമിളച്ചാണ് അറുപതോളം പേരടങ്ങിയ സംഘം കാട്ടുപന്നിവേട്ടയ്ക്കായി ഇറങ്ങുന്നത്. സംഘാംഗങ്ങൾക്ക് ഭക്ഷണമുൾപ്പെടെയുള്ള അനുബന്ധച്ചെലവുകൾ മിക്കപ്പോഴും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും സ്വന്തം നിലയ്ക്ക് വഹിക്കുകയാണ്. ഷൂട്ടർമാർക്ക് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കർഷകരുടെ ജീവനും വിളകളും സംരക്ഷിക്കാനുള്ള ദൗത്യത്തിനു മുന്നിൽ ഇതൊന്നും പ്രശ്നമാക്കാതെയാണ് ഇവർ ഇറങ്ങുന്നത്. കാട്ടുപന്നിശല്യമുള്ള മേഖലകളിൽ നിന്നുള്ള കർഷകർക്ക് 9495102087 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ എംപാനൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാകും.

 

 

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

മാത്യു തോമസ്

പേരൂര്‍ക്കട: വഴുതക്കാട് ബെഥേലില്‍ റിട്ട. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ മാത്യു തോമസ് (90) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് പത്തനംതിട്ട മുല്ലശേരി സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: ഡോ. തോമസ് മാത്യു (റിട്ട. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍), സുജ കോശി. മരുമക്കള്‍: മഞ്ജു തോമസ്, കോശി ജേക്കബ് (റിട്ട. മാനേജര്‍, എച്ച്പസി,കൊൽ ക്ക ത്ത). മൃതദേഹം ഇന്ന് മൂന്നിന് കൊച്ചുള്ളൂര്‍ ഉള്ളൂര്‍ ഗാര്‍ഡന്‍സ് കൂടാരം ഭവനത്തിലേക്ക് കൊണ്ടുവരും.

വി.എം. സെബാസ്റ്റ്യൻ

ആനിക്കാട്: വരിക്കമാക്കല്‍ വി.എം. സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന്‍-76) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആനിക്കാട് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ അന്നമ്മ സെബാസ്റ്റ്യന്‍ പൂവത്തിളപ്പ് പടന്നമാക്കല്‍ കുടുംബാംഗം. മക്കള്‍: സജോ, ബ്ലെസി, നിര്‍മല, മജോ. മരുമക്കള്‍: ലാവണ്യ ഇലഞ്ഞികുളത്തില്‍ (പ്രവിത്താനം), സുബിന്‍ ചങ്ങനാശേരിയില്‍ (കാപ്പുംതല), സോണി പുളിക്കല്‍ (പൊന്‍കുന്നം), മെര്‍ലിന്‍ കളമ്പുകാട്ട് (വാഴക്കുളം).

വി.എ. ഫ്രാൻസിസ്

കോട്ടയം : കോടിമത പള്ളിപ്പുറത്തുകാവ് വട്ടക്കാവുങ്കൽ (കല്ലറക്കൽ) വി.എ. ഫ്രാൻസിസ് (85, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ റോസി ഫ്രാൻസിസ്. മക്കൾ: റോയ് ഫ്രാൻസിസ് (സിഇഒ, അൻഫ്ലെക്സ് ബില്ലോസ്, ബറോഡ), ബിജു ഫ്രാൻസിസ് (എൽഐസി ബ്രാഞ്ച് മാനേജർ, കോട്ടയം), രാജു ഫ്രാൻസിസ് (എംജി യൂണിവേഴ്സിറ്റി കോട്ടയം), ഫിൽസി ഫ്രാൻസിസ്. മരുമക്കൾ: സിനി, ജമിനി, മായാ (എൽഐസി കോട്ടയം), ബിജു ജോസഫ് (സിഇഒ, ബീന കയർ എക്സ്പോർട്ട്സ്, മുഹമ്മ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

സി.എൽ. കുഞ്ഞച്ചൻ

ആർപ്പൂക്കര: ചാവറ സി.എൽ. കുഞ്ഞച്ചൻ (79, റിട്ട. എസ്ബിഐ, കോട്ടയം) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കരിപ്പയിലെ ഭവനത്തിൽ ആരംഭിച്ച് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ. ഭാര്യ തങ്കമ്മ (റിട്ട. ടീച്ചർ, സെന്‍റ് ഫിലോമിനാസ് എച്ച്എസ് വില്ലൂന്നി) ചങ്ങനാശേരി മഞ്ചേരിക്കളം കുടുംബാംഗം. മക്കൾ: ജിജോ ജോസ് (ചാർട്ടേർഡ് അക്കൗണ്ടന്‍റ്, കോട്ടയം), ജീനാ ജോസ് (അസി. സെക്ഷൻ ഓഫീസർ, കുസാറ്റ് കൊച്ചി). മരുമക്കൾ: ഡോ. ടി.ജെ. അമൽ ഷാരിൻ തെക്കേപ്പറമ്പിൽ ഇടപ്പള്ളി (അസി. പ്രഫസർ, കെഇ കോളജ് മാന്നാനം), ഡിജോ പോൾ കുഴികണ്ണിയിൽ നാകപ്പുഴ (സെക്ഷൻ ഓഫീസർ, കുസാറ്റ് കൊച്ചി).

ഏലിയാമ്മ ജോൺ

കുര്യനാട്: കൊച്ചുമലയിൽ ഏലിയാമ്മ ജോൺ (83) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചീങ്കല്ലേൽ സെന്‍റ് തോമസ് പള്ളിയിൽ. പരേത കുറവിലങ്ങാട് നിധീരി പുളിന്താനത്തുമലയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ജോർജ്, ലിസി, പരേതനായ ജോയി ജോൺ. മരുമക്കൾ: എത്സമ്മ കിഴക്കേ മുണ്ടിയാനിപ്പുറത്ത് (കുര്യനാട്), ഷാലി ചെമ്മണ്ണൂർ (ഒളരി), സാബു ഏരിമറ്റത്തിൽ (മുട്ടം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ഏലിക്കുട്ടി മത്തായി

വാഴത്തോപ്പ്: എള്ളിൽ ഏലിക്കുട്ടി മത്തായി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലിൽ. പരേത മുതലക്കോടം കുന്നുംപുറത്ത് കുടുംബാംഗം. ഭർത്താവ്: മത്തായി വർക്കി. മക്കൾ: അച്ചാമ്മ, ജയിംസ്, ജോൺസൺ, സിജി, ജയ്സൺ, ബിജി. മരുമക്കൾ: ജോയി കുഴിത്തോട്ട് (ഞാറക്കാട്), സലോമി ഇല്ലിമൂട്ടിൽ (ഭൂമിയാംകുളം), ജിജി നടുപറമ്പിൽ (മൂവാറ്റുപുഴ), ബെന്നി നെയ് വേലിക്കുന്നേൽ (ഉപ്പുതോട്), ഷിബി മുള്ളൻകുഴിയിൽ (മുക്കുടം), ബെന്നി തേനംമ്മാക്കൽ (തോപ്രാംകുടി).

ലീലാമ്മ മാത്യു

പാമ്പാടുംപാറ: ചിന്താർമണിയിൽ ലീലാമ്മ മാത്യു (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ചേമ്പളം സെന്‍റ് മേരീസ് പള്ളിയിൽ. പരേത ചങ്ങനാശേരി കാണ്ടാശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: സി.എം. ചാക്കോ, സാജൻ, സി.എം. കുര്യാക്കോസ്(ബേബിച്ചൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ജയിംസ്, ജാൻസി, ഷാന്‍റി. മരുമക്കൾ: ലില്ലിക്കുട്ടി കുഴിപ്പാലയിൽ, ബിൻസി മഠത്തിൽ, ബെറ്റി തകിടിപ്പുറത്ത്, സണ്ണി നമ്പുടാകം (പാലപ്ര), രാരിച്ചൻ വരിക്കമാക്കൽ (കട്ടപ്പന), പരേതയായ സൂസമ്മ വാലുമ്മേൽ.

സൈദ്

പെരിന്തൽമണ്ണ: കേരള പോലീസിൽ നിന്ന് വിരമിച്ച പെരിന്തൽമണ്ണയിലെ കണ്ണംതൊടി സൈദ്(81) അന്തരിച്ചു കബറടക്കം ഇന്ന് രാവിലെ 9.30ന് ടൗണ്‍ മസ്ജിദിലെ പാതായ്ക്കരയിലെ കബർസ്ഥാനിൽ. ഭാര്യമാർ : പരേതയായ ഫാത്തിമാബി (ജെഎൻ റോഡ്, പെരിന്തൽമണ്ണ), സലീന (തൂത). മക്കൾ : ഷെഫീന (റിട്ടയേർഡ് അധ്യാപിക), അഡ്വ. ഷഹനാസ് ബീഗം, ഷാഹുൽ ഹമീദ്. മരുമക്കൾ : പരേതനായ അബ്ദുൾ റഷീദ് (മണ്ണാർക്കാട്), സുബൈർ (റിട്ടയേർഡ് എൽഐസി, വൈക്കം), റജീന (മങ്കട). പിതാവ് : പരേതനായ കെ.ടി. കുഞ്ഞിമൂസ ഹാജി.

ജോസഫ്

കൂടരഞ്ഞി : കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫ് (കുഞ്ഞവൗസേപ്പ് -82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ, മൈക്കാവ് വാഴക്കപ്പാറ കുടുംബാംഗം. മക്കൾ: മേരി, ജെയിംസ് (കമ്മത്ത് കെഎസ്ഇബി കൂമ്പാറ), ബാബു, ലൗലി, പരേതനായ ബേബി. മരുമക്കൾ: മേരി വെട്ടിക്കാനായിൽ, ദേവസ്യ മൈലക്കചാലിൽ (കൂടരഞ്ഞി), ഗ്രേസി കല്ലുമടയിൽ (കക്കാടംപൊയിൽ), മല്ലിക തയ്യിൽ തൊടിയിൽ (കല്പിനി), മനോജ്‌ കാരപ്പറ്റ പുറായിൽ (ചമൽ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

18-06-2026

രോഗം മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു, എനിക്കായി പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല: രേണു സുധി

തന്‍റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്‍റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്‍റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. 

രേണുവിന്‍റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.

കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്‍റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.

‘‘എന്‍റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.

ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.

18-06-2026

രോഗം മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു, എനിക്കായി പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല: രേണു സുധി

തന്‍റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്‍റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്‍റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. 

രേണുവിന്‍റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.

കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്‍റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.

‘‘എന്‍റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.

ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

18-06-2026

ട്രംപിന്‍റെ ജന്മദിനാഘോഷം; വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി പോരാട്ടം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്‍റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.

"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.

യുഎഫ്സി പ്രസിഡന്‍റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ‌' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.

അതേസമയം, ട്രംപിന്‍റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

18-06-2026

റാന്നി പ്രവാസി സംഘം കുവൈറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്‍റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്‍റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്‍റ് അനിൽ ചാക്കോ നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ

പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.

പ്രസിഡന്‍റ്: റോണി വർഗീസ്, വൈസ് പ്രസിഡന്‍റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്‍റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്‍റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്‍റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

18-06-2026

ട്രംപിന്‍റെ ജന്മദിനാഘോഷം; വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി പോരാട്ടം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്‍റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.

"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.

യുഎഫ്സി പ്രസിഡന്‍റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ‌' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.

അതേസമയം, ട്രംപിന്‍റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

18-06-2026

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; പോട്സ്ഡാമിൽ 6,500 പേരെ ഒഴിപ്പിച്ചു

ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാന തലസ്ഥാനമായ പോട്സ്ഡാം നഗരത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ 250 കിലോഗ്രാം ഭാരമുള്ള പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 6,500-ലധികം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.

ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരമധ്യത്തിലെ വ്യാപക പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ Leipziger Strabe പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് ജൂൺ മൂന്നിന് കണ്ടെത്തിയ ബോംബ് അമേരിക്കൻ നിർമിതമാണെന്നാണ് പ്രാഥമിക നിഗമനം.

ബോംബ് നിർവീര്യമാക്കുന്ന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനടക്കമുള്ള പൊതുസംവിധാനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. ഇതോടെ മേഖലയിൽ ഗതാഗത തടസവും യാത്രാക്ലേശവും അനുഭവപ്പെട്ടു.

സുരക്ഷാ മേഖലയിലായതിനാൽ Potsdam Central Station, Brandenburg State Chancellery, സംസ്ഥാന പാർലമെന്‍റ് മന്ദിരം, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, Museum Barberini, Minsk Kunsthaus എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ഹോട്ടലുകളും നഴ്സിംഗ് ഹോമുകളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടി.

ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതാണ് ബോംബ് നിർവീര്യമാക്കുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളിയെന്ന് ചീഫ് ഡെമോളിഷൻ മാസ്റ്റർ Mike Schwitzke വ്യക്തമാക്കി.

സുരക്ഷാ പരിധിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞതായി ഉറപ്പാക്കിയ ശേഷമേ ബോംബ് നിർവീര്യമാക്കൽ ആരംഭിക്കൂ. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

1945 ഏപ്രിൽ 14-ന് Operation Crayfish എന്ന പേരിൽ നടന്ന വ്യോമാക്രമണത്തിന്‍റെ അവശിഷ്ടമായിരിക്കാം ഈ ബോംബെന്ന് അധികൃതർ കരുതുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തിൽ നടന്ന ആക്രമണത്തിൽ നഗരത്തിന്‍റെ വലിയ ഭാഗങ്ങൾ നശിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവശേഷിപ്പുകളായ പൊട്ടാത്ത ബോംബുകൾ ജർമനിയിൽ ഇന്നും ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം കണ്ടെത്തലുകൾ സാധാരണമാണ്.

മുൻപ് Cologne, Dresden തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് ബോംബുകൾ വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.

15-06-2026

ഓസ്ട്രേലിയൻ മലയാളി സംഗീത പ്രമുഖർ ഒത്തുചേരുന്ന നിലാമഴ ബ്രിസ്ബനിൽ ജൂലൈ 18ന്

ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.

ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും

മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .

പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.

ബ്രിസ്ബൻ സിറ്റി കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്‍റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്‍റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്‍റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-06-2026

ആരോഗ‍്യ വിചാരം

ഡെങ്കിപ്പനി-2
സാമൂഹിക പങ്കാളിത്തത്തിലൂടെ വ്യാപനം നിയന്ത്രിക്കാം


വൈറസ് രോഗമാണു ഡെങ്കിപ്പനി. അതിനാൽ രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തേയു ള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.

സമ്പൂർണ വിശ്രമം:

രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.

നിയന്ത്രണം:

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കുക.

വെള്ളം കെട്ടിനിൽക്കാൻ ഇടമൊരുക്കരുത്:

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. അതിനാൽ വെള്ളം കെട്ടിനിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെല്‍ത്ത്‌ സർവീസസ്

19-06-2026

ആരോഗ‍്യ വിചാരം

ഡെങ്കിപ്പനി-2
സാമൂഹിക പങ്കാളിത്തത്തിലൂടെ വ്യാപനം നിയന്ത്രിക്കാം


വൈറസ് രോഗമാണു ഡെങ്കിപ്പനി. അതിനാൽ രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തേയു ള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.

സമ്പൂർണ വിശ്രമം:

രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.

നിയന്ത്രണം:

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്‍റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കുക.

വെള്ളം കെട്ടിനിൽക്കാൻ ഇടമൊരുക്കരുത്:

• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. അതിനാൽ വെള്ളം കെട്ടിനിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.

വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെല്‍ത്ത്‌ സർവീസസ്

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ബെർമുഡ ട്രയാംഗിളിന്റെ വിചിത്രമായ രഹസ്യം പുറത്ത്
പിഎംശ്രീ നടപ്പാക്കും; രണ്ടു കാര്യങ്ങളോട് വിയോജിപ്പ് !.. ഇന്നത്തെ പ്രധാനവാർത്ത
കുഞ്ഞുങ്ങളെ കൊല്ലരുത്; ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം...
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up