മുംബൈ: വ്യാപകമായ വിൽപ്പന സമ്മർദം മൂലം സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. സെൻസെക്സ് 636.24 പോയിന്‍റ് ഇടിഞ്ഞ് 80,737.51ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 174.10 പോയിന്‍റ് ഇടിഞ്ഞ് 24,542.50ലെത്തി.

ബാങ്കിംഗ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഫിനാൻഷ്യൽ, ഓയിൽ & ഗ്യാസ് വിഭാഗം ഓഹരികളിൽ നേരിട്ട തിരിച്ചടി കാരണം പ്രധാന ഓഹരി വിപണികളിൽ മുക്കാൽ ശതമാനം ഇടിവ് നേരിട്ടാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ആറ് വ്യാപാര ദിനങ്ങളിൽ അഞ്ചിലും ആഭ്യന്തര വിപണി നഷ്ടം നേരിട്ടു.


ആർബിഐയുടെ മൂന്നു ദിവസത്തെ യോഗം ഇന്നലെ ആരംഭിച്ചു. പലിശനിരക്കുകളിൽ വർധന പ്രതീക്ഷിക്കുന്നില്ലെങ്കിലും പണപ്പെരുപ്പം, വിപണിയിലെ പണലഭ്യത എന്നിവയിൽ റിസർവ് ബാങ്ക് നടത്തുന്ന വ്യാഖ്യാനം വിശകലനം ചെയ്യപ്പെടും. ഇക്കാര്യത്തിൽ നിക്ഷേപകർ ജാഗ്രത പാലിച്ചതും വിപണി നഷ്ടത്തിലാകാൻ കാരണമായി.

കേരളാ കന്പനികൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഫാക്ട് ഓഹരി ഇന്ന് വൻ മുന്നേറ്റം കാഴ്ചവച്ചു.