ഓട്ടോസ്പോട്ട്/ അരുൺ ടോം

വാഹനപ്രേമികൾ ഏറെനാളായി കാത്തിരുന്ന ഗോൾഫ് ജിടിഐ ഇന്ത്യൻ വിപണിയിലെത്തി. ജർമൻ വാഹനനിർമാക്കളായ ഫോക്സ്‌വാഗൻ പോളോ ജിടിഐക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ. മുൻമോഡലിനെ സ്വീകരിച്ചതുപോലെ ഗോൾഫ് ജിടിഐയെയും രാജ്യത്തെ വാഹനപ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

കാറിന്‍റെ പ്രീ ബുക്കിംഗ് മേയ് അഞ്ചിന് ആരംഭിച്ചിരുന്നു. ബുക്കിംഗ് തുടങ്ങി വെറും മൂന്നു ദിവസങ്ങൾക്കുള്ളിൽ ആദ്യ ബാച്ചിലെ 150 യൂണിറ്റുകളുടെ ബുക്കിംഗ് പൂർത്തിയായി. ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ ഇന്ത്യയിൽ എത്തിക്കാൻ ഫോക്സ്്‌വാഗൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഫോക്സ്‌വാഗണിന്‍റെ ഏറ്റവും വില കൂടിയ മോഡലാണ് ഗോൾഫ് ജിടിഐ. 53 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറും വില. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വാഹനം വിൽക്കുന്നത്.

പുറംമോടി

ഡിസൈൻ സാധാരണ ഗോൾഫിന് സമാനമാണെങ്കിലും ഗ്രൗണ്ട് ക്ലിയറൻസിൽ 136 മില്ലിമീറ്റർ കുറവാണ് ജിടിഐക്ക്. വൃത്താകൃതിയിലുള്ള ഫോഗ് ലാന്പുകൾക്ക് പകരം എക്സ് ആകൃതിയിൽ എൽഇഡി ഫോഗ് ലാന്പുകളാണ് നൽകിയിരിക്കുന്നത്. സ്ലിം മാട്രിക്സ് എൽഇഡി ഹെഡ്‌ലാന്പുകൾ വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു. 18 ഇഞ്ച് ഡ്യുവൽ ടോണ്‍ അലോയ് വീലുകളാണുള്ളത്.

ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, ഇല്യൂമിനേറ്റഡ് ലോഗോ, സ്പോർട്ടി ഫ്രണ്ട്, റിയർ ബന്പറുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്‍റിന, റൂഫ് സ്പോയിലർ, ഡ്യുവൽ എക്സ്ഹോസ്റ്റ് എന്നിവ വാഹനത്തിന്‍റെ പ്രധാന ഹൈലൈറ്റുകളാണ്. ഏഴ് എയർബാഗുകൾ, റിയർ വ്യൂ കാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകളും ലെവൽ 2 ഏഡാസ് സംവിധാനവുമാണ് ഗോൾഫ് ജിടിഐയുടെ സുരക്ഷ മേഖല കൈകാര്യം ചെയ്യുന്നത്.


അകംമോടി

ഇന്‍റീരിയറിൽ സ്പോർട്സ് സീറ്റുകൾ, സീറ്റുകളിൽ ചുവപ്പ് നിറത്തിൽ തുന്നിച്ചേർത്ത ‘ജിടിഐ’ ബാഡ്ജ്, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ചാറ്റ് ജിപിടി പിന്തുണയ്ക്കുന്ന വോയ്സ് കമാൻഡുകൾ, ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, 30 കളർ ആംബിയന്‍റ് ലൈറ്റിംഗ്, സണ്‍റൂഫ്, വെന്‍റിലേറ്റഡ് മുൻസീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് അകത്തെ ഹൈലൈറ്റുകൾ.

പവർ യൂണിറ്റ്

2.0 ലിറ്ററിന്‍റെ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഗോൾഫ് ജിടിഐ ഹൃദയം. 265 എച്ച്പി കരുത്തും 370 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

കംഫർട്ട്, സ്പോർട്ട്, ഇക്കോ, ഇൻഡിവിജ്വൽ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണുള്ളത്. കിംഗ്സ് റെഡ് മെറ്റാലിക്, ഒറിക്സ് വൈറ്റ് പേൾ, മൂണ്‍സ്റ്റോണ്‍ ഗ്രേ, ഗ്രെനഡില്ല ബ്ലാക്ക് മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനിലാണ് വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാവുക.