ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ സാന്പത്തിക പ്രവർത്തനങ്ങളിലുണ്ടായ ഗണ്യമായ വർധനവ് ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലെത്തിച്ചു.

എന്നാലിത് കോവിഡ് കാലഘട്ടത്തിന് (2020-21) ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ്. 2023-24 സാന്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 9.2 ശതമാനം വളർച്ചയിൽ നിന്നാണ് വളർച്ച കുത്തനെ ഇടിഞ്ഞത്. നാലാം പാദത്തിലെ ജിഡിപി വളർച്ച 7.4 ശതമാനമായി ഉയർന്നു.

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-25ലെ നാലാംപാദ ജിഡിപി വളർച്ച നാലു പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഒക്ടോബർ -ഡിസംബർ മൂന്നാം പാദത്തിലെ വളർച്ച 6.4% ആയിരുന്നു. 2024-25ലെ നാലാം പാദത്തിലെ വളർച്ച മുൻ സാന്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ കണ്ട 8.4%നേക്കാൾ മന്ദഗതിയിലായിരുന്നു.

പരോക്ഷ നികുതിയും സബ്സിഡിയും ഒഴിവാക്കിയുള്ള ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 2025 സാന്പത്തിക വർഷത്തിൽ 6.4% ആയി വർധിച്ചു. നാലാം പാദത്തിൽ ജിവിഎ 6.8 ശതമാനം ഉയർന്നു.

നാലാം പാദത്തിലും രാജ്യത്തെ കാർഷിക മേഖല ശക്തമായ പ്രകടനം തുടർന്നു. കൃഷി, കന്നുകാലി വളർത്തൽ, വനം, മത്സ്യബന്ധനം എന്നിവയടങ്ങുന്ന മേഖല 2023-24 നാലാം പാദത്തിലെ 0.9 ശതമാനത്തിൽനിന്ന് 5.4 ശതമാനമായി ഉയർന്നു. 2024-25 സാന്പത്തിക വർഷത്തി ൽ ഈ മേഖലയിലെ വളർച്ച 4.6 ശതമാനമായി വർധിച്ചു. മുൻ വർഷത്തെ 2.7%ൽനിന്നാണ് ഈ ഉയർച്ച.


നാലാം പാദത്തിൽ നിർമാണ മേഖല 10.8% എന്ന ഇരട്ട അക്ക വളർച്ചയിലേക്ക് തിരിച്ചെത്തി, ഇത് വർഷത്തിലെ ഏറ്റവും വേഗതയേറിയതും 2023-24 ലെ നാലാം പാദത്തിൽ കണ്ട 8.7%ത്തേ ക്കാൾ വേഗത്തിലുമാണ്. മേഖലയുടെ മുഴുവൻ വർഷത്തെ വളർച്ച 2023-24ലെ 10.4% ൽ നിന്ന് 2024-25ൽ 9.4% ആയി കുറഞ്ഞു.

കഴിഞ്ഞ വർഷത്തെ 12.3 ശതമാനത്തിൽ നിന്ന് 4.5% വാർഷിക വളർച്ചയുടെ ഇടിവാണ് ഉത്പാദന മേഖലയിൽ രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ ഉത്പാദന വളർച്ച 4.8 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11.3 ശതമാനമായിരുന്നു.

പൊതുഭരണം, പ്രതിരോധം മറ്റ് സേവനങ്ങൾ എന്നിവ 2024-25 സാന്പത്തികവർഷത്തിൽ 8.9 ശതമാനമാണ് വളർച്ച കൈവിച്ചത്. സാന്പത്തികം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സേവനങ്ങൾ 7.2 ശതമാനവും വ്യാപാരം, ഹോട്ടൽ, ട്രാൻസ്പോർട്ട്, കമ്യൂണിക്കേഷൻ, ബ്രോഡ്കാറ്റിംഗ് അനുബന്ധ സേവനങ്ങൾ എന്നിവ 6.1 ശതമാനവും വളർച്ച കൈവരിച്ചു. എന്നാൽ, ഇവ രണ്ടും മുൻ വർഷം രേഖപ്പെടുത്തിയ വളർച്ചയേക്കാൾ കുറവാണ്.

2024-25ൽ ഉപഭോഗം വർധിച്ചു. പ്രൈവറ്റ് ഫൈനൽ കണ്‍സംപ്ഷൻ എക്സ്പെൻഡിച്ചർ മുൻ സാന്പത്തിക വർഷത്തെ 5.6 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി ഉയർന്നു.