ന്യൂഡൽഹി: പേറ്റന്‍റുള്ള രണ്ട് പുതിയ സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്താദ്യമായി അവതരിപ്പിച്ചു ആഴ്സലർമിറ്റൽ നിപ്പോണ്‍ സ്റ്റീൽ ഇന്ത്യ (എഎം/എൻഎസ് ഇന്ത്യ). തങ്ങളുടെ കളർ കോട്ടഡ് സ്റ്റീൽ പോർട്ഫോളിയോയായ ഒപ്റ്റിഗലിനു കീഴിലാണ് ഒപ്റ്റിഗൽ പ്രൈം, ഒപ്റ്റിഗൽ പിന്നാക്കിൾ എന്നീ രണ്ട് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഹൈവേകൾ തുടങ്ങിയ വൻകിട അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതികൾക്കുപയോഗിക്കുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്റ്റീൽ ഉത്പന്നങ്ങൾ ആദ്യമായാണ് യൂറോപ്പിനു പുറത്തേക്ക് എഎം/എൻഎസ് അവതരിപ്പിക്കുന്നത്.

തുരുന്പിനെ നീണ്ടകാലം പ്രതിരോധിക്കുന്ന യൂറോപ്യൻ നിലവാരമുള്ള സ്റ്റീൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിലൂടെ കളർ കോട്ടഡ് സ്റ്റീൽ വ്യാപാരത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് എഎം/എൻഎസിന്‍റെ ലക്ഷ്യം.

ഇന്ത്യയിലെ കളർ കോട്ടഡ് സ്റ്റീൽ നിലവിൽ ഏകദേശം 3.4 ദശലക്ഷം ടണ്‍ വിപണിയായാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രതിവർഷം ഏകദേശം 10 ശതമാനം സ്ഥിരമായ വേഗത്തിൽ വളരുകയും ചെയ്യുന്നു.


രണ്ട് പുതിയ സ്പെഷലൈസ്ഡ് ഒപ്റ്റിഗൽ ഉത്പന്നങ്ങൾകൂടി ചേർക്കപ്പെടുന്നതോടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 25 ശതമാനം വളർച്ച നേടുക എന്ന ലക്ഷ്യത്തിലേക്കെത്താൻ എഎം/എൻഎസിനു കഴിയുമെന്ന് എഎം/എൻഎസ് ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്‌ടറും വൈസ് പ്രസിഡന്‍റുമായ രഞ്ജൻ ധർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേൽക്കൂര, ക്ലാഡിംഗ്, മറ്റ് നിർമാണ ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ഒപ്റ്റിഗൽ പ്രൈമിനു 15 വർഷത്തെ വാറന്‍റിയാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.

വിമാനത്താവളങ്ങൾ, വെയർഹൗസുകൾ, സമുദ്രത്തിന് അഭിമുഖമായുള്ള കെട്ടിടങ്ങൾ എന്നിവ പോലുള്ള ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒപ്റ്റിഗൽ പിന്നാക്കിളിനാകട്ടെ 25 വർഷം വാറന്‍റിയും നൽകുന്നു.