കോട്ടയം: റബര്‍ വിലയില്‍ വീണ്ടും കയറ്റം. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡ് 202 രൂപയ്ക്ക് വ്യാപാരം നടന്നു. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 200 രൂപ ലഭിച്ചു. വിദേശവിലയും ആഭ്യന്തരവിലയും നിലവില്‍ ഒരേ തോതിലാണ്.

മഴ കനത്ത് ടാപ്പിംഗ് നിലച്ച് ഉത്പാദനം ഇല്ലാതായതോടെ വ്യവസായികള്‍ക്ക് ഷീറ്റ് കിട്ടാനില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മഴ തുടങ്ങിയതിനാല്‍ ഇറക്കുമതി സാധ്യതയും പരിമിതപ്പെട്ടു.

കേരളത്തില്‍ അടുത്ത രണ്ടാഴ്ച ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഷീറ്റ് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ ഷീറ്റ് വില വൈകാതെ 210 വരെ ഉയരാമെന്ന് വ്യാപാര വൃത്തങ്ങള്‍ പറഞ്ഞു.

റബര്‍ ഷീറ്റിനൊപ്പം ലാറ്റക്‌സിനും വില ഉയരുകയാണ്. ലാറ്റക്‌സ് വിലയും 200 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ സീസണിലെ ലാറ്റക്‌സ് ഏറെയും വിറ്റൊഴിഞ്ഞതോടെ ലാറ്റക്‌സിന് നിലവില്‍ വലിയ ഡിമാന്‍ഡുണ്ട്.


മഴ ശക്തിപ്പെട്ടതിനാല്‍ ഇനിയും വില ഉയരാണ് സാധ്യത. റബര്‍ ഷീറ്റിന് കഴിഞ്ഞ ഒക്‌ടോബറില്‍ 250 രൂപ ഉയര്‍ന്ന വാരത്തില്‍ ലാറ്റക്‌സ് വില 240 വരെ ഉയര്‍ന്നിരുന്നു. ക്രംബിന് ആവശ്യം കൂടിയതിനാല്‍ ഒട്ടുപാല്‍ വിലയിലും നേട്ടമുണ്ട്. ഒട്ടുപാല്‍ വില 130 രൂപയിലേക്ക് ഉയര്‍ന്നു.

തോട്ടങ്ങളില്‍ മഴമറ ഇടുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ ചരക്ക് വരവ് മാര്‍ക്കറ്റില്‍ കുറവാണ്. ആഗോളതലത്തില്‍ ഉത്പാദനം കുറഞ്ഞേക്കുമെന്നും വില ഇനിയും മെച്ചപ്പെട്ടേക്കാമെന്നുമാണ് വിലയിരുത്തല്‍.

ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയതും തായ് ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം ഉള്‍പ്പെടെ റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ മഴ ശക്തമായതും റബര്‍ വില ഉയരാന്‍ കാരണമായി.