മൂന്നംഗ മലയാളി കുടുംബം കർണാടകയിലെ റിസോർട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
മൂന്നംഗ മലയാളി കുടുംബം കർണാടകയിലെ റിസോർട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Sunday, December 10, 2023 12:48 PM IST
ബംഗളൂരു: കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (37), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. ദമ്പതികൾ കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നു.

കുടക് ജില്ലയിൽ മടിക്കേരിക്കടുത്തുള്ള കഗോഡ്‌ലു ഗ്രാമത്തിലെ റിസോർട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് കുടുംബം മുറിയെടുത്തത്. കുറച്ചു നേരം വിശ്രമിച്ച ശേഷം ഇവർ പുറത്ത് ചുറ്റിനടന്നു കാഴ്ചകൾ കണ്ടു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് കുടുംബം ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ 10 മണി കഴിഞ്ഞിട്ടും ദമ്പതികൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇതോടെയാണ് ജീവനക്കാർ ഇവരെ അന്വേഷിച്ച് വന്നത്.

വാതിലിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റിസോർട്ട് ജീവനക്കാർ ഉടൻ തന്നെ മടിക്കേരി റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

വിനോദിനെയും ജിബിയെയും തൂങ്ങിമരിച്ച നിലയിലും ജെയ്നിനെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ദമ്പതികൾ എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<