മാര്‍­ക്ക് വി­ത­ര­ണം: പൊതുവിദ്യാഭ്യാസ ഡ­യ­റക്ടർ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വി­ദ്യാ­ഭ്യാ­സ­മന്ത്രി
മാര്‍­ക്ക് വി­ത­ര­ണം: പൊതുവിദ്യാഭ്യാസ ഡ­യ­റക്ടർ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വി­ദ്യാ­ഭ്യാ­സ­മന്ത്രി
Tuesday, December 5, 2023 1:01 PM IST
തി­രു­വ­ന­ന്ത­പു­രം: വാ­രി­ക്കോ­രി­യു­ള്ള മാര്‍­ക്ക് വി­ത­ര­ണ­ത്തെ വി­മര്‍­ശിച്ച പൊതുവിദ്യാഭ്യാസ ഡ­യ­റ­ക്ട­ര്‍ എ­സ്.ഷാ­ന­വാ­സി­നെ ത­ള്ളി വി­ദ്യാ­ഭ്യാ­സ­മന്ത്രി വി.ശി­വന്‍­കുട്ടി. പൊതുവിദ്യാഭ്യാസ ഡ­യ­റ­ക്ട­ര്‍ ആ­ഭ്യ­ന്തര യോ­ഗ­ത്തില്‍ പ­റഞ്ഞ­ത് സര്‍­ക്കാര്‍ ന­യ­മ­ല്ലെ­ന്ന് മന്ത്രി പ­റഞ്ഞു.

പ­രീ­ക്ഷ­യില്‍ കു­ട്ടിക­ളെ തോല്‍­പ്പി­ച്ച് വിദ്യാഭ്യാസത്തിന്‍റെ ഗു­ണ­മേ­ന്മ വര്‍­ധി­പ്പി­ക്കുന്ന­ത് ല­ക്ഷ്യ­മല്ല. എല്ലാ­വ­രെയും ഉള്‍­ക്കൊ­ള്ളി­ച്ച് ഗു­ണ­മേ­ന്മ വര്‍­ധി­പ്പി­ക്കു­ക­യാ­ണ് സർക്കാരിന്‍റെ ല­ക്ഷ്യം. അ­തില്‍ മാ­റ്റം വ­രു­ത്തി­ല്ലെന്നും മ­ന്ത്രി പ്ര­തി­ക­രിച്ചു.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയാറാ­ക്കു­ന്ന­തി­നാ­യി ക­ഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ ശില്‍പശാ­ല­യില്‍വച്ചായിരുന്നു വാ­രി­ക്കോ­രി­യു­ള്ള മാര്‍­ക്ക് വി­ത­രണത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശനം ഉന്നയിച്ചത്. ഇതിന്‍റെ ശബ്ദരേഖ അടക്കം പുറത്തുവന്നിരുന്നു.

കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അ­റി­യില്ലെന്നായിരുന്നു വിമർശനം.

പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍­ക­രു­തെ­ന്ന് അ­ദ്ദേ­ഹം അധ്യാപകരോട് പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.

എ പ്ലസും, എ ഗ്രേഡും നിസാ­രമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍­കു­ക­യാ­ണെന്നും അ­ദ്ദേ­ഹം വി­മര്‍­ശിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<