തീർഥാടകരുടെ ഒഴുക്ക്: ശബരിമലയിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം
തീർഥാടകരുടെ ഒഴുക്ക്: ശബരിമലയിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം
Sunday, December 10, 2023 2:33 PM IST
ശബരിമല: തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി.

പുലർച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. പിന്നീട് നാലിനാണ് തുറന്നിരുന്നത്. ഇനി ഉച്ചകഴിഞ്ഞ് മൂന്നിന് നടതുറക്കും. അതേസമയം, രാത്രി 11നു തന്നെ നടയടയ്ക്കും.

ശബരിമലയിലേക്ക് എല്ലാ വഴികളിലൂടെയും തീർഥാടകര്‍ ശബരിമലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ തീർഥാടന പാതകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർഥാടകർ പറയുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച തിരക്ക് ഇന്നു രാവിലെയും തുടരുകയാണ്.

വരുംദിവസങ്ങളിലെ വെര്‍ച്വല്‍ക്യൂ ബുക്കിംഗുകളെല്ലാം പൂര്‍ണമാണ്. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

തിരക്ക് കൂടിയതോടെ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലയ്ക്കല്‍, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഘട്ടംഘട്ടമായിട്ടാണ് പമ്പയിലേക്ക് അയച്ചത്. മരക്കൂട്ടംവരെ നിര നീണ്ടതോടെ പമ്പയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പമ്പയിൽ മൂന്നുമുതൽ നാല്‌ മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയിൽ പലരും കുഴഞ്ഞുവീണു.

സന്നിധാനം നടപ്പന്തലില്‍ നാല് മണിക്കൂറിലേറെയാണ് പലരും ക്യൂ നില്‍ക്കുന്നത്. മരക്കൂട്ടം പിന്നിടുമ്പോള്‍ തീര്‍ഥാടകരെ ക്യൂ കോംപ്ലക്‌സില്‍ കയറ്റി വിശ്രമിക്കാന്‍ അനുവദിച്ചശേഷമാണ് തുടര്‍യാത്ര അനുവദിക്കുക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<