രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിലെറിഞ്ഞു: അനിൽ ആന്‍റണി
രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിലെറിഞ്ഞു: അനിൽ ആന്‍റണി
Monday, December 4, 2023 5:52 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയിൽ എറിഞ്ഞെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇല്ലാതായെന്നും അനിൽ ആന്‍റണി പരിഹസിച്ചു.

ബിജെപി വികസനം മുന്നോട്ടു വച്ചു വോട്ടു തേടിയപ്പോഴാണ് രാഹുൽ ജാതി സെൻസസ് ഏറ്റവും വലിയ രാഷ്ട്രീയ അജൻഡയാക്കിയത്. മിസോറമിൽ ഒരു സീറ്റിൽ ഒതുങ്ങിയതോടെ, കോൺഗ്രസ് മുക്ത നോർത്ത് ഈസ്റ്റ് യാഥാർഥ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2018മായി തട്ടിച്ചു നോക്കുമ്പോൾ, അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായത്. മൂന്നു സംസ്ഥാനങ്ങളിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. തെലുങ്കാനയിൽ കഴിഞ്ഞ തവണ ഏഴു ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചപ്പോൾ ഇത്തവണ അത് 15 ശതമാനം വോട്ടും എട്ടു സീറ്റും ലഭിച്ചു. ഇത്തവണ തെലങ്കാനയിലും ഏറ്റവും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.

ദീർഘകാലം മിസോറം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വെറും ഒരു സീറ്റുമായി ഏറ്റവും ചെറിയ കക്ഷിയായ അവർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാതായി.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ മിസോറമിൽ പോയി അവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മിസോറാമിനോടു ചേർന്നുള്ള മണിപ്പുരിനേക്കുറിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ കുപ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും നടത്തിയത്.

അവിടെ നടക്കുന്ന രണ്ടു വിഭാഗക്കാർ തമ്മിലുള്ള സംഘർഷത്തെ വർഗീയവൽക്കരിച്ചു വോട്ടാക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പോടെ ഇത്തരം കുപ്രചാരണങ്ങളും ജനം ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞു.

ഇന്ന് മിസോറമിലും ഏറ്റവും വലിയ ദേശീയ കക്ഷി ബിജെപിയാണ്. മുൻപ് ഒരിടത്തു പോലും ഭരണത്തിലില്ലാതിരുന്ന ബിജെപി, ഇപ്പോൾ എട്ടിൽ ഏഴു സംസ്ഥാനങ്ങളിലും ഭരണത്തിലുണ്ട്. ഇതിൽ നാലിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. മൂന്നിടത്ത് ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണ്. മിസോറമിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ദേശീയ പാർട്ടിയും ബിജെപി തന്നെ.

മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമില്ല. പ്രശ്‌നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<