ബംഗളൂരുവിൽ ഓടുന്ന കാറിൽ കൗമാരക്കാരിക്ക് പീഡനം; പ്രതികൾ പിടിയിൽ
ബംഗളൂരുവിൽ ഓടുന്ന കാറിൽ കൗമാരക്കാരിക്ക് പീഡനം; പ്രതികൾ പിടിയിൽ
Friday, March 31, 2023 7:18 PM IST
ബംഗുളൂരു: ബംഗളൂരുവിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്നകാറിൽ നാല് മണിക്കൂറോളം പീഡീപ്പിച്ചു. കോറമംഗലയിൽ നിന്നാണ് 19കാരിയെ ഒരു സംഘമാളുകൾ കാറിൽ തട്ടിക്കൊണ്ടുപോയത്.

മാർച്ച് 25നാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചയ്തു. 22നും 26നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവർ ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണ്.

കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. സംഭവദിവസം ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നതിനിടെ പ്രതികളിലൊരാൾ ഇവർ പുകവലിക്കുന്നത് ചോദ്യം ചെയ്തു.

പിന്നീട് ഇയാൾ ഇവിടെ നിന്ന് പോയി. കുറച്ച് സമയത്തിന് ശേഷം ആൺസുഹൃത്ത് വീട്ടിലേക്ക് പോയി. ഈ സമയം, സുഹൃത്തുക്കളുമായെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. കൂടാതെ ബലംപ്രയോഗിച്ച് പെൺകുട്ടിയെ കാറിൽ കയറ്റി ഹൊസൂർ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി.


ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പുലർച്ചെ 3.30ഓടെ ഇജിപുരയിലേക്കുള്ള റോഡിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്ന് നാലുപേർക്കെതിരെ കോറമംഗല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ച് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ എല്ലാവരെയും പോലീസ് പിടികൂടിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<