വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ
Tuesday, January 31, 2023 3:37 PM IST
വിനു എന്ന ചെറുപ്പക്കാരി കാണുന്ന സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല. എന്നാല്‍ വൃക്ക രോഗം വില്ലനായെത്തിയ അവരുടെ ജീവിതത്തിന് പരിമിതിയുണ്ട്. നാലു വയസുള്ള മകൾക്കും ഭർത്താവിനും ഒപ്പം ജീവിക്കാനുള്ള ആഗ്രഹവുമായാണ് വിനു (36) സുമനസുകളുടെ മുന്നില്‍ കൈനീട്ടുന്നത്.

2010-ല്‍ രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളിൽ വീട്ടിൽ വിനു എന്ന പെൺകുട്ടിക്ക് പ്രായം 24 മാത്രം. ഇനിയും ജീവിതമേറെ കിടക്കുന്ന തന്‍റെ പൊന്നോമന മകള്‍ക്കായി അമ്മ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു.

അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം പഴയ ജീവിതത്തിലേക്ക് വിനു തിരിച്ചുവന്നു. വിവാഹജീവിതം സ്വപ്‌നം കണ്ട ആ പെൺകുട്ടിക്ക് കൂട്ടായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് എത്തി.

2017-ല്‍ വിവാഹിതരായ ദമ്പതികൾക്ക് കൂട്ടായി 2018ല്‍ പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒരുപാട് സ്വപ്‌നങ്ങളുമായി അവര്‍ ജീവിച്ചു തുടങ്ങി‌യപ്പോഴാണ് മാറ്റിവച്ച വൃക്ക തകരാറിലാകുന്നത്.

വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും ഇരുട്ടിലായി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെൽപ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി. രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്.


കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് നിലവിൽ വിനുവിന്‍റെ ജീവിതം നിലനിർത്തുന്നത്. ജീവിതത്തോട് അത്രയധികം ഇഷ്ടമുള്ള വിനുവിന് വൃക്കദാനം ചെയ്യാൻ സുഹൃത്ത് സന്നദ്ധനാണ്.

എന്നാൽ ചികിത്സയ്ക്കും അനുബന്ധ ചിലവുകൾക്കുമായി കുടുംബം കണ്ടെത്തേണ്ടത് 25 ലക്ഷത്തോളം രൂപയാണ്. രോഗം മൂലമുണ്ടായ സാമ്പത്തിക ബാധ്യതകളും പ്രതിസന്ധികളും തളർത്തിയ ഈ കുടുംബത്തിന് കണ്ടെത്താൻ കഴിയാത്ത സംഖ്യയാണിത്. അതിനാലാണ് ഒരുപാട് പ്രതീക്ഷകളോടെ യുവതിയും കുടുംബവും സുമനസുകൾക്ക് മുന്നിൽ കൈകൾ നീട്ടുന്നത്.

വിനുവിനുള്ള സഹായം Deepika Charitable Turst നു South India Bank ന്‍റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.

അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037

ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<