ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
Friday, December 8, 2023 5:56 PM IST
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹുവയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നത് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയമാണെന്നും ഇന്ന് ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ദുഃഖദിനമാണെന്നും മമത ബാനർജി പറഞ്ഞു.

‘ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണിത്. അവർ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇത് അനീതിയാണ്. പോരാട്ടത്തിൽ മഹുവ വിജയിക്കും. ബിജെപിക്ക് ജനം തക്ക മറുപടി നൽകും. അടുത്ത തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടും.

പാർലമെന്‍ററി ജനാധിപത്യത്തിന് ഇത് വലിയ നാണക്കേടാണ്. മഹുവയെ പുറത്താക്കിയ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. പാർട്ടി അവർക്കൊപ്പമാണ്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞങ്ങളെ പരാജയപ്പെടുത്താനാകില്ല. അതുകൊണ്ട് അവർ പ്രതികാരം രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യത്തെ വഞ്ചിക്കുകയാണ്. ദുഃഖകരമായ ദിനമാണിതെന്നും മമത വ്യക്തമാക്കി.

എ­ത്തി­ക്‌­സ് ക­മ്മി­റ്റി­യുടെ റി­പ്പോ­ര്‍­ട്ട് അംഗീകരിച്ചാണ് ലോ­ക്‌­സ­ഭ മഹുവയെ പുറത്താക്കിയത്. മ­ഹുവ­യെ പു­റ­ത്താ­ക്കാ­നുള്ള വോ­ട്ടെ­ടു­പ്പില്‍ നി­ന്ന് പ്ര­തിപ­ക്ഷം വി­ട്ടു­നിന്നു. മഹുവ­യെ സം­സാ­രി­ക്കാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­ത്തി­ന്‍റെ ആ­വശ്യം സ്­പീ­ക്കര്‍ ത­ള്ളി­.

ഗു­രു­ത­രമാ­യ തെ­റ്റാ­ണ് മ­ഹു­വ­യു­ടെ ഭാ­ഗ­ത്തു­നി­ന്ന് ഉ­ണ്ടാ­യ­തെ­ന്നാ­യി­രുന്നു എ­ത്തി­ക് ക­മ്മി­റ്റി റി­പ്പോര്‍ട്ട്. ഹി­രാ ന­ന്ദാ­നി ഗ്രൂ­പ്പില്‍­നി­ന്ന് പ­ണവും പാരി­തോ­ഷി­കവും വാ­ങ്ങി­ക്കൊ­ണ്ട് അ­വര്‍­ക്കു­വേ­ണ്ടി പാര്‍­ല­മെന്‍റിൽ ചോ­ദ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചെ­ന്നായിരുന്നു ക­ണ്ടെ­ത്തൽ.

പാര്‍­ല­മെന്‍റ് അം­ഗം എ­ന്ന നി­ല­യി­ലുള്ള ലോ­ഗിന്‍ ഐ­ഡിയും പാ­സ്‌വേര്‍­ഡും ദു­രു­പ­യോ­ഗം ചെ­യ്­തു.ഒ­രേ സമ­യം ഇ­ന്ത്യ, യുകെ, യു­എ­സ്­എ, നേ­പ്പാള്‍ രാ­ജ്യ­ങ്ങ­ളില്‍­നി­ന്ന് ഈ ലോ­ഗിന്‍ ഐ­ഡി ഉ­പ­യോ­ഗി­ച്ചിട്ടുണ്ടെ­ന്നും റി­പ്പോര്‍­ട്ടില്‍ ചൂ­ണ്ടി­ക്കാ­ട്ടി­യി­രുന്നു.

എത്തിക്സ് കമ്മിറ്റിയുടെ റി­പ്പോര്‍­ട്ട് പഠി­ക്കാന്‍ വേ­ണ്ട­ത്ര സമ­യം കി­ട്ടി­യി­ല്ലെ­ന്ന് കോണ്‍­ഗ്ര­സ് ലോ­ക്‌­സ­ഭാ ക­ക്ഷി നേ­താ­വ് അ­ധിര്‍ ര­ഞ്­ജന്‍ ചൗധ­രി റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെ സഭയിൽ പറഞ്ഞു. 400 പേ­ജു­ക­ളു­ള്ള റി­പ്പോര്‍­ട്ടാ­ണ് എ­ത്തി­ക്‌­സ് ക­മ്മി­റ്റി സ­മര്‍­പ്പി­ച്ച­ത്. അതു­കൊ­ണ്ട് മൂ­ന്ന് ദി­വ­സ­ത്തി­ന് ശേ­ഷം റി­പ്പോര്‍­ട്ട് ചര്‍­ച്ച­യ്­ക്ക് എ­ടു­ക്ക­ണ­മെ­ന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ശി­ക്ഷ നിര്‍­ദേ­ശി­ക്കാന്‍ എ­ത്തി­ക്‌­സ് ക­മ്മി­റ്റി­ക്ക് അ­ധി­കാ­ര­മി­ല്ലെ­ന്ന് കോൺഗ്രസ് എംപി മ­നീ­ഷ് തി­വാരി സഭയിൽ ചൂണ്ടിക്കാട്ടി. എം­പി­മാര്‍ തെ­റ്റ് ചെ­യ്തോ എ­ന്ന് നി­ശ്ച­യി­ക്കാന്‍ മാ­ത്ര­മേ ക­മ്മി­റ്റി­ക്ക് അ­ധി­കാ­ര­മുള്ളൂവെന്നും എംപി വ്യ­ക്ത­മാക്കി.

ചോ­ദ്യ­ത്തി­ന് കോ­ഴ വാ­ങ്ങി­യെ­ന്ന ആ­രോ­പ­ണ­ത്തില്‍ യു­പി­എ സര്‍­ക്കാ­രി­ന്‍റെ കാ­ലത്തും പത്ത് അം­ഗങ്ങ­ളെ അ­യോ­ഗ്യ­രാ­ക്കി­യി­ട്ടു­ണ്ടെ­ന്ന് ബി­ജെ­പി എംപി ഹി­ന ഗ­വി­ത്ത് ചൂ­ണ്ടി­ക്കാ­ട്ടി­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<