അഷ്ടമി: വൈക്കത്ത് ചൊവ്വാഴ്ച പ്രാദേശിക അവധി
അഷ്ടമി: വൈക്കത്ത് ചൊവ്വാഴ്ച പ്രാദേശിക അവധി
Monday, December 4, 2023 6:38 PM IST
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരിപാടികൾക്കും മാറ്റമുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അഷ്‌ടമി ഉത്സവത്തോടനുബന്ധിച്ചു ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി വൈക്കം എഎസ്പിയുടെ കീഴില്‍ 500 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.

നിലവില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്. അഷ്ടമി ദര്‍ശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പോലീസിന്‍റെ മുന്‍കരുതല്‍. ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനാ‌യി പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ആളുകള്‍ കൂടുതലായി തങ്ങുന്ന കായലോര ബീച്ചും പരിസരപ്രദേശങ്ങളിലും പോലീസിന്‍റെ പ്രത്യേക പെട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈക്കത്തും പരിസരങ്ങളിലുമായി നാൽപതോളം സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് ഗതാഗത ക്രമീകരണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹായിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിംഗും കണ്‍ട്രോള്‍ റൂം വാഹന പട്രോളിംഗും പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<