"കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രം, കാലം എല്ലാം ബോധ്യപ്പെടുത്തും': ഹിജാബ് വിഷയത്തിൽ പി.സി. ജോർജ്
Wednesday, October 15, 2025 3:18 PM IST
കോട്ടയം: പള്ളുരുത്തിയിലെ സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണെന്നും പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പറയാനുള്ളത് കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും തന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു. ഇന്നും തന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ താൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടുമെന്നും കാലം ബോധ്യപ്പെടുത്തുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
പി.സി. ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു. എനിക്ക് പറയാനുള്ളത് ഞാൻ കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു.
എതിർ ശബ്ദമുയർത്തിയ എന്നെ പൂഞ്ഞാറിൽ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ കെണിയിൽ പലരും വീണു. എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളം ഇത് വരെ കാണാത്ത രീതിയിൽ ഉള്ള കടന്നുകയറ്റം സമസ്ത മേഖലയിലും നമ്മൾ കണ്ടു. ഇപ്പോഴും കാണുന്നു. ഇനിയും കൂടുതൽ കൂടുതൽ കാണാം.
ഇത്രയധികം പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു കേരളത്തിൽ. അവരെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല. ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്.
ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും. കാലം ബോധ്യപ്പെടുത്തും.