കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്. കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച രോഗലക്ഷണങ്ങളോടെ മരണപ്പെട്ട വ്യക്തിക്ക് നിപ ബാധ ഉണ്ടായിരുന്നതായി പുനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള പരിശോധന ഫലത്തിൽ നിന്ന് വ്യക്തമാക്കി.

ഓഗസ്റ്റ് 30-നും സെപ്റ്റംബർ 12-നും മരിച്ച രണ്ട് പേർക്കാണ് വൈറസ് ബാധ ഉള്ളതായി സംശയിച്ചിരുന്നത്. സെപ്റ്റംബർ 12-ന് മരണപ്പെട്ട വ്യക്തിയുടെ സാംപിൾ പോസിറ്റീവ് ആണെന്നാണ് സ്ഥിരീകരണം.

ഓഗസ്റ്റ് 30-ന് മരിച്ചയാളുടെ മൃതദേഹം നേരത്തെ സംസ്കരിച്ചിരുന്നതിനാൽ സാംപിൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല. ഈ വ്യക്തിക്കും നിപ ബാധ ഉണ്ടായിരുന്നതായി കണക്കാക്കി ആണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ സ്വീകരിക്കുന്നത്. ഇരുവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മുമ്പ് മൂന്ന് തവണ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചപ്പോൾ പാലിച്ച എല്ലാ ജാഗ്രതാ പ്രോട്ടോകോളുകളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുതോങ്കര, ആയഞ്ചേരി മേഖലയിൽ നിന്നുള്ളവർക്കാണ് രോഗബാധ ബാധിച്ചത്. ഇതിനാൽ ഈ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്ര സംഘം ഉടൻ എത്തുമെന്നാണ് വിവരം.