യുവതിയെ തട്ടിക്കൊണ്ടുപോയി വെടിയുതിർത്ത സംഭവം: പ്രതി റിമാൻഡിൽ, യുവതി ചികിത്സയിൽ തുടരുന്നു
യുവതിയെ തട്ടിക്കൊണ്ടുപോയി വെടിയുതിർത്ത സംഭവം: പ്രതി റിമാൻഡിൽ, യുവതി ചികിത്സയിൽ തുടരുന്നു
Wednesday, September 20, 2023 6:35 PM IST
കോതമംഗലം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ ജവഹര്‍ കരിം (32) നെ റിമാൻഡ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. മയക്കുമരുന്നിനടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ പിഎസ്‌സി കോച്ചിംഗിന് പോകാന്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ എത്തിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പോത്താനിക്കാട് പുളിന്താനം ഭാഗത്ത് നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ വച്ചാണ് മർദിച്ചതും എയര്‍ പിസ്റ്റളിന് വെടിവച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റൾ പെല്ലറ്റ് തറച്ച് പത്തോളം മുറിവുകളുള്ളതായും പോലീസ് പറഞ്ഞു.


യുവതിയെ എയര്‍ പിസ്റ്റളിന് വെടിവച്ചും മർദിച്ചും പ്രതി ആനന്ദിക്കുകയായിരുന്നു പോലീസ് പറഞ്ഞു. യുവതി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും വിവാഹിതരാണ്.

ഇവര്‍ തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നുവെന്നും ജവഹറുമായി യുവതി അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<