ഒപ്പമുള്ളത് മാതാപിതാക്കൾ തന്നെയോ? രണ്ടുവയസുകാരിക്ക് ഡിഎന്‍എ പരിശോധന
ഒപ്പമുള്ളത് മാതാപിതാക്കൾ തന്നെയോ? രണ്ടുവയസുകാരിക്ക് ഡിഎന്‍എ പരിശോധന
Thursday, February 22, 2024 12:21 PM IST
തിരുവനന്തപുരം: ചാക്കയിൽനിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിർണായക നീക്കവുമായി അന്വേഷണ സംഘം. നാടോടി ദമ്പതികളുടെ കുഞ്ഞിന് ഡിഎൻ‌എ പരിശോധന നടത്താനാണ് തീരുമാനം.

ഒപ്പമുള്ളത് യഥാർഥ മാതാപിതാക്കളാണോ എന്നറിയാനാണ് പരിശോധന. ഇതിന്‍റെ ഭാഗമായി കുഞ്ഞിന്‍റെയും മാതാപിതാക്കളുടെയും ഡിഎൻഎ സാംപിൾ ശേഖരിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരുവനന്തപുരത്ത് തുടരാൻ മാതാപിതാക്കളോടു നിർദേശിച്ചു.

കേസില്‍ അന്വേഷണസംഘവുമായി ബന്ധുക്കൾ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താത്പര്യമില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്. കുഞ്ഞിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിലുൾപ്പെടെ ബന്ധുക്കൾ ബഹളം വച്ചിരുന്നു.

കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുംതന്നെ പോലീസിനു മുന്നിൽ ഹാജരാക്കാൻ ബന്ധുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ വിട്ടുനല്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. നിലവിൽ അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലാണ് കുട്ടി.

സംഭവത്തിൽ ആരെയും സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നുമാണ് കുടുംബത്തിന്‍റെ വാദം. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാടിനടുത്തുള്ള ഓടയിൽനിന്നു പിഞ്ചുകുഞ്ഞിനെ പോലീസ് കണ്ടെത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<