ടി.പി. കേസ് പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ ഇന്ന് വിധി
ടി.പി. കേസ് പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ ഇന്ന് വിധി
Tuesday, February 27, 2024 10:01 AM IST
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്‍റെയും കെ.കെ. രമയുടെയും ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഇന്നലെ പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതി ഹർജികൾ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

ഇന്നു രാവിലെ 10.15ന് വീണ്ടും പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ജയില്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രോസിക്യൂഷനും നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് കേസ് ഇന്നു പരിഗണിക്കാനായി മാറ്റിയത്.

കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദങ്ങൾ കേട്ടശേഷമാകും കോടതി വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോർട്ട്.

ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ ഒന്നുമുതല്‍ അഞ്ചു വരെയുള്ള പ്രതികളോടും ഏഴാം പ്രതിയോടും ഗുഢാലോചനക്കുറ്റത്തിനുള്ള ശിക്ഷകൂടി നല്‍കുന്നതുമായി ബന്ധപ്പെട്ടും ശിക്ഷ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചുമാണ് തിങ്കളാഴ്ച വാദം നടന്നത്. വിചാരണക്കോടതി വെറുതേ വിടുകയും പിന്നീട് ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്ത രണ്ടു പ്രതികളുടെ ശിക്ഷയും മറ്റുള്ളവരുടെ ശിക്ഷ വര്‍ധിപ്പിക്കുന്നതുമായും ബന്ധപ്പെട്ട് അവരുടെ ഭാഗം കോടതി കേട്ടു.

12-ാം പ്രതി ജ്യോതി ബാബു ഓൺ ലൈനായും മറ്റു പ്രതികള്‍ നേരിട്ടും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായി. നിരപരാധിയാണെന്നും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<