യു­പി­യിലെ രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ്; കൂ­റ് മാ­റ്റ ഭീ­ഷ­ണി­യില്‍ എ­സ്പി; ചീ­ഫ് വി­പ്പ് രാ­ജിവ­ച്ചു
യു­പി­യിലെ രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ്; കൂ­റ് മാ­റ്റ ഭീ­ഷ­ണി­യില്‍ എ­സ്പി; ചീ­ഫ് വി­പ്പ് രാ­ജിവ­ച്ചു
Tuesday, February 27, 2024 12:36 PM IST
ലക്‌നോ: രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ന്ന ഉ­ത്തര്‍­പ്ര­ദേ­ശില്‍ നാ­ടകീ­യ നീ­ക്ക­ങ്ങള്‍. സമാജ്‌­വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറില്‍ നിന്നുള്ള എംഎല്‍എ കൂടിയായ മനോജ് കുമാര്‍ പാണ്ഡെയാണ് രാജിവ­ച്ച­ത്.

തെ­ര­ഞ്ഞെ­ടു­പ്പില്‍ എ­സ്­പി എം­എ­ല്‍­എ­മാര്‍ കൂ­റ് മാ­റു­മെ­ന്ന അ­ഭ്യൂ­ഹ­ങ്ങള്‍ ശ­ക്ത­മാ­കു­ന്ന­തി­നി­ടെ­യാ­ണ് രാജി. ഇ­തി­നിടെ ഇന്ന് രാവി­ലെ നി­യ­മ­സ­ഭ­യി­ലെത്തിയ എസ്പി എംഎല്‍എ രാകേഷ് പ്രതാപ് സിം­ഗ് വോ­ട്ട് രേ­ഖ­പ്പെ­ടുത്തി­യ ശേഷം ജയ് ശ്രീറാം മുഴ­ക്കി­യിരുന്നു.

ഇ­ന്ന് രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കാ­നി­രി­ക്കെ തി­ങ്ക­ളാഴ്­ച രാത്രി എ­സ്­പി അ­ധ്യ­ക്ഷന്‍ അ­ഖി­ലേ­ഷ് യാദ­വ് വി­ളി­ച്ച് ചേര്‍ത്ത യോ­ഗ­ത്തില്‍ മ­നോ­ജ് പാ­ണ്ഡെയും രാകേഷ് പ്രതാപ് സിംഗും അ­ട­ക്ക­മു­ള്ള എ­ട്ട് എം­എല്‍­എ­മാര്‍ പ­ങ്കെ­ടു­ത്തി­രു­ന്നില്ല. മുകേഷ് വര്‍മ, മഹാരാജി പ്രജാപതി, പൂജ പാല്‍, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, ഗ്, അഭയ് സിംഗ് എ­ന്നി­വരാ­ണ് യോ­ഗ­ത്തി­ന് എ­ത്താ­തി­രു­ന്ന മ­റ്റു­ള്ള­വര്‍. എ­സ്­പി­യു­ടെ പ­ത്തോ­ളം എം­എല്‍­എ­മാര്‍ ത­ങ്ങള്‍­ക്കൊ­പ്പം നില്‍­ക്കു­മെ­ന്ന് ബി­ജെപിയും അ­വ­കാ­ശ­വാ­ദ­മു­ന്ന­യി­ച്ചി­രുന്നു.

ഉ­ത്തര്‍­പ്ര­ദേ­ശിലെ പത്ത് രാജ്യസഭാ സീ­റ്റു­ക­ളി­ലേ­ക്കാ­ണ് തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ന്ന­ത്. എംഎല്‍എമാരുടെ അം­ഗ­സം­ഖ്യ അ­നു­സ­രി­ച്ച് ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ഥിക­ളെ വി­ജ­യി­പ്പി­ക്കാ­നാ­കും. എ­ന്നാല്‍ ബി­ജെപി എട്ടാമത്തെ സ്ഥാനാര്‍­ഥി­യെ പ്ര­ഖ്യാ­പി­ച്ച­തി­ന് പി­ന്നാ­ലെ­യാ­ണ് എ­സ്­പി എം­എല്‍­എ­മാ­രെ ചാ­ക്കി­ട്ട് പി­ടി­ക്കാ­നു­ള്ള ശ്ര­മ­ങ്ങള്‍ തു­ട­ങ്ങി­യത്.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിംഗ്, മുന്‍ എംപി ചൗധരി തേജ്‌­വിര്‍ സിംഗ്, മുതിര്‍ന്ന സംസ്ഥാന നേതാവ് അമര്‍പാല്‍ മൗര്യ, മുന്‍ മന്ത്രി സംഗീത ബാലവന്ത്, പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിംഗ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയ്ന്‍ എന്നിവരെയാണ് ബിജെപി മത്സരത്തിനായി നിര്‍ത്തിയിരിക്കുന്ന­ത്.

ഇതിനുപുറമേ ബിജെപി എട്ടാം സ്ഥാനാര്‍ഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അഭിനേത്രി ജയാ ബച്ചന്‍, വിരമിച്ച ഐഎഎസ് ഓഫിസര്‍ അലോക് രഞ്ജന്‍, ദലിത് നേതാവ് ലാല്‍ സുമന്‍ എന്നിവരാണ് സമാജ്‌­വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി­കള്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<