‌ടി.പി.ചന്ദ്രശേഖരൻ വധക്കേസ്: വിധി സ്വാഗതം ചെയ്ത് കെ.കെ.രമ
‌ടി.പി.ചന്ദ്രശേഖരൻ വധക്കേസ്:  വിധി സ്വാഗതം ചെയ്ത് കെ.കെ.രമ
Tuesday, February 27, 2024 4:46 PM IST
കൊച്ചി: ടി.പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സി­ലെ പ്രതികളുടെ ശിക്ഷ ഉ‌യർത്തി‌യ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎൽഎ.

അഭിപ്രായം പറഞ്ഞതിനാണ് ടി.പി‌യെ സിപിഎം കൊലപ്പെടുത്തി‌യത്. കേസിൽ ഏറ്റവും നല്ല വിധി‌യാണ് വന്നത്. ഇനി രാഷ്ട്രീ‌യ കൊലപാതകം കേരളത്തിൽ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് കോ‌ടതിക്ക് മനസിലായെന്നും രമ പറഞ്ഞു.

മുഴുവൻ പ്രതികളും നിയമത്തിന്‍റെ മുന്നിൽ വന്നിട്ടില്ലെന്നും ഗൂഡാലോചനയിൽ ഉൾപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേൽക്കോ‌ടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എം.സി. അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍.കെ. സുനില്‍ കുമാര്‍ (കൊടി സുനി), ടി.കെ. രജീഷ്, എം.കെ. മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതി കെ.ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.

ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. വിചാരണ കോടതി ഈ പ്രതികൾക്കെതിരെ കൊലപാതകത്തിന് മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്.

ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ.സി.രാമചന്ദ്രന്‍, പത്താം പ്രതി കെ.കെ.കൃഷ്ണന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം.

അതേസമയം വി­ചാ­ര­ണ­ക്കോ­ട­തി നേരത്തേ വെ­റു­തേ വിട്ട പത്താം പ്രതി കെ.കെ.കൃ­ഷ്­ണനും, പന്ത്രണ്ടാം പ്രതി ജ്യോ­തി ബാ­ബു­വിനും ജീ­വ­പ­ര്യ­ന്തം തട­വുശി­ക്ഷ വി­ധി­ച്ചു. ആറാം പ്രതി അണ്ണന്‍ സിജിത്തിന് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവും അനുഭവിക്കണം.

ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു ഇളവും നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചു. ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ.രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ പിഴയായി നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<