""സി­ദ്ധാര്‍­ഥന് മര്‍­ദ­ന­മേ­റ്റ വിവ­രം മ­റ­ച്ചുവച്ചു'' ; സര്‍­വ­ക­ലാശാ­ല ഡീ­നെ­തി­രേ സ­സ്‌­പെന്‍­ഷ­നിലാ­യ വി­സി
""സി­ദ്ധാര്‍­ഥന് മര്‍­ദ­ന­മേ­റ്റ വിവ­രം മ­റ­ച്ചുവച്ചു'' ; സര്‍­വ­ക­ലാശാ­ല ഡീ­നെ­തി­രേ സ­സ്‌­പെന്‍­ഷ­നിലാ­യ വി­സി
Sunday, March 3, 2024 12:37 PM IST
വ­യ­നാ­ട്: പൂക്കോട് വെറ്റിനറി സര്‍വകലാശാ­ല­യി­ലെ സി­ദ്ധാര്‍­ഥ­ന്‍റെ മ­ര­ണ­ത്തില്‍ ഡീ­നെ­തി­രേ ആ­രോപണവുമായി സ­സ്‌­പെന്‍­ഷ­നിലാ­യ വി­സി എം.കെ.നാരാ­യണന്‍. സിദ്ധാര്‍ഥന് മര്‍ദനമേറ്റ കാര്യം ഡീന്‍ മ­റ­ച്ചു­വ­ച്ചെ­ന്ന് വി­സി ആ­രോ­പിച്ചു.

റാ­ഗിം­ഗ് ആ­ണ് മ­ര­ണ­കാ­ര­ണ­മെ­ന്ന് ത­ന്നെ അ­റി­യി­ച്ചില്ല. വ്യക്തിപരമായ കാ­രണങ്ങള്‍കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ പറ­ഞ്ഞത്. റാ­ഗിം­ഗി­ന്‍റെ കാര്യം അ­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ കുറെക്കൂടി വേഗത്തില്‍ ഇടപെടുമാ­യി­രു­ന്നെന്നും വി­സി പ­റഞ്ഞു.

ഫെബ്രുവരി 18ന് താന്‍ കാ­മ്പ­സി­ലെ­ത്തു­മ്പോള്‍ സി­ദ്ധാര്‍ഥന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പി­ന്നീ­ടു­ള്ള മൂ­ന്ന് ദി­വ­സ­ങ്ങ­ളില്‍ സര്‍വകലാശാല അധ്യാപകര്‍ക്കായി കരിയര്‍ അഡ്വാന്‍­സ്‌­മെന്‍റ് പ്രമോഷന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയായിരുന്നു.അതില്‍ ചാന്‍സലറുടെ നോമിനിയടക്കം പലസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു.


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നി­ന്നു­മു­ള്ള വി­ദ­ഗ്­ധര്‍ കാ­മ്പ­സി­ലെത്തി. മാ­റ്റി­വ­യ്­ക്കാന്‍ ക­ഴി­യാ­തി­രു­ന്നതു­കൊ­ണ്ടാ­ണ് ഈ ദി­വ­സ­ങ്ങ­ളില്‍ അ­ഭി­മു­ഖം ന­ട­ത്തി­യത്. 19ന് മൃതദേ­ഹം കാമ്പസില്‍ കൊണ്ടുവന്ന­പ്പോള്‍ അ­ഭി­മു­ഖം നിര്‍­ത്തി­വച്ചു.

സി­ദ്ധാര്‍ഥ­ന്‍റെ കു­ടും­ബാം­ഗങ്ങ­ളെ അനു­ശോച­നം അ­റി­യി­ച്ച ശേ­ഷം സം­ഭ­വ­ത്തില്‍ അ­ന്വേഷ­ണം ന­ട­ത്താന്‍ ഡീനെ ചുമതലപ്പെ­ടു­ത്തി­യി­രു­ന്നെന്നും വി­സി പ്ര­തി­ക­രിച്ചു.
Related News
<