മല­പ്പുറം: വ­ട­ക­ര­യി­ലെ ഇട­ത് സ്ഥാ­നാര്‍­ഥി­യും മുന്‍ മ­ന്ത്രി­യുമാ­യ കെ.കെ.ശൈ­ല­ജ­യ്‌­ക്കെ­തിരായ സൈ­ബര്‍ ആ­ക്ര­മ­ണ­ങ്ങ­ളില്‍ പ്ര­തി­ക­ര­ണ­വു­മാ­യി മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍. ശൈ­ല­ജ­യ്‌­ക്കെ­തി­രേ സാ­മൂഹി­ക മാ­ധ്യ­മ­ങ്ങ­ളില്‍ ന­ട­ക്കു­ന്നത് ശു­ദ്ധ തെ­മ്മാ­ടി­ത്ത­ര­മെ­ന്ന് മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു.

മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുള്ളതാ­ണോ. ഇതിനെതിരെ അതതു പാര്‍ട്ടികളുടെ നേതൃത്വം തന്നെ രംഗത്തുവരേണ്ട­ത­ല്ലേ. എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താന്‍ കഴി­യു­ന്ന­തെ­ന്നും മു­ഖ്യ­മന്ത്രി ചോ­ദിച്ചു.

നമ്മുടെ പൊതുവായ സാംസ്‌കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്. അത്തരം ആളുകളെയും അവരുടെ ചെയ്തികളെയും ആ ശൈലിയെയും തള്ളിപ്പറയാന്‍ എന്താണ് കോണ്‍ഗ്രസ് നേതൃത്വ­ത്തി­ന് മ­ടി­യെന്നും മുഖ്യമന്ത്രി ചോ­ദ്യം ഉ­ന്ന­യിച്ചു.