ചെന്നൈ: കേരളത്തിനൊപ്പം കൊടുംചൂടിലും ഉഷ്ണതരംഗത്തിലും വലഞ്ഞ് തമിഴ്നാടും. പല ജില്ലകളിലും നിലവിൽ ഉഷ്ണതരംഗമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില സാധാരണയേക്കാൾ അഞ്ചു ഡിഗ്രിവരെയാണ് ഉയർന്നത്. ഈറോഡ്, ധർമപുരി തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.

അതേസമയം, തണുപ്പിന് പ്രസിദ്ധി നേടിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നിലഗിരി ജില്ലയിലെ ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.1951ൽ രേഖപ്പെടുത്തിയ റിക്കാർഡ് ചൂട് ആണ് മറികടന്നത്. ചെന്നൈ റീജണൽ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. ഏപ്രിലിലെ പതിവ് താപനിലയെക്കാൾ ഇക്കുറി 5.5 ഡിഗ്രി സെൽഷ്യസിന്‍റെ വർധനയുണ്ട്. മൂന്നുമാസം മുൻപ് ശൈത്യകാലത്ത് ഊട്ടിയിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു താപനില.