രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ സ്വന്തം പിതാവിന് വിട്ടുനല്‍കാന്‍ ഉത്തരവ്
രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ സ്വന്തം പിതാവിന് വിട്ടുനല്‍കാന്‍ ഉത്തരവ്
Saturday, May 25, 2024 7:40 AM IST
കൊച്ചി: രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനത്തിനിരയായ ഏഴുവയസുകാരനെ സ്വന്തം അച്ഛനു വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അമ്മയുടെ മുന്നില്‍വച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ ആറ്റുകാല്‍ സ്വദേശി അനുവിന്‍റെ ക്രൂരതയ്ക്ക് കുട്ടി ഇരയായത്.

കുട്ടിയെ ക്രൂരമായി മർദിക്കുകയും തീപൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതിയെ ബാലനീതി നിയമപ്രകാരം അറസ്റ്റ്‌ചെയ്തിരുന്നു.

പീഡനത്തെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകൊടുക്കാനാണ് ജസ്റ്റീസ് ടി.ആര്‍.രവിയുടെ ഉത്തരവ്. പീഡനവിവരമറിഞ്ഞ കുട്ടിയുടെ സ്വന്തം അച്ഛൻ കുട്ടിയെ വിട്ടുകിട്ടാന്‍ സമിതിക്ക് അപേക്ഷ നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന കാരണം ചൂണ്ടിക്കാട്ടി തള്ളി.

തുടര്‍ന്ന് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് അഡ്വ. ജിബു പി. തോമസ് മുഖേന അച്ഛൻ പ്രശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ വേര്‍പിരിഞ്ഞ സമയത്ത് സമ്പൂര്‍ണ സംരക്ഷണം ഉറപ്പുനല്‍കിയാണ് കുട്ടിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, ഇതിനു വിരുദ്ധമായ കാര്യങ്ങളാണു നടന്നത്. കുട്ടിയെ വിട്ടുകിട്ടിയാല്‍ എല്ലാ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാകുമെന്നും പ്രശാന്ത് ഹർജിയിൽ വ്യക്തമാക്കി. ജില്ലാ കളക്ടര്‍, ശിശുക്ഷേമ സമിതി, അട്ടക്കുളങ്ങര പോലീസ്, കുട്ടിയുടെ അമ്മ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<