തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുമാസത്തെ ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച മുതൽ വിതരണം ചെയ്യും. കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി അനുവദിച്ചു.

നിലവിൽ മസ്റ്ററിംഗ് പൂർത്തിയായി. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം.